മലപ്പുറം :ലോകസഭ തിരെഞ്ഞെടുപ്പില്‍
ഇടതുപക്ഷ പ്രസ്ഥാനത്തിന് ശക്തിപകരണമെന്ന് ജമാഅത്തെ ഇസ്ളാമി പ്രഖ്യാപിച്ചു. ജമാഅത്തെ ഇസ്ളാമിയുടെ നയരൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന അമീര്‍ ടി ആരിഫലി വ്യക്തമാക്കി. ഇത് മുസ്ളിങ്ങളുടെ മാത്രം ആവശ്യമല്ല. ഇന്ത്യയിലെ മറ്റ് ന്യൂനപക്ഷങ്ങളുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ആഗ്രഹമാണ്. കഴിഞ്ഞ പാര്‍ലമെന്റിലേതുപോലെ വരാന്‍പോകുന്ന പാര്‍ലമെന്റിലും ഇടതുപക്ഷത്തിന് ശക്തമായ ഒരു ബ്ളോക്കാവാന്‍ കഴിഞ്ഞാലേ ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും പുലരുകയുള്ളൂ. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇന്ത്യയില്‍ വര്‍ഗീയ കലാപമുണ്ടായില്ലെങ്കിലും മുസ്ളിങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നത്. മാത്രമല്ല മുസ്ളിങ്ങള്‍ ഇന്ത്യന്‍ ദേശീയതയില്‍നിന്ന് ഒറ്റപ്പെട്ടു. ഇന്ത്യന്‍ ഭരണകൂടത്തില്‍ ഇസ്രയേലിന്റെയും സയണിസ്റ്റിന്റെയും സ്വാധീനമാണിതിന് കാരണമെന്നും കാണാം. ഇസ്ളാം ചിഹ്നത്തെ വര്‍ഗീയ ചിഹ്നമായാണ് കാണുന്നത്. ഈ പ്രവണത ഇപ്പോള്‍ ഭരണാധികാരികളില്‍ മാത്രമല്ല രാഷ്ട്രീയക്കാരിലും ബുദ്ധിജീവികളിലും മാധ്യമ പ്രവര്‍ത്തകരിലും എന്തിന് ന്യായാധിപന്‍മാരില്‍പ്പോലും കടന്നുകൂടിയിരിക്കയാണ്. 'താടിയും തലപ്പാവും താലിബാനിസത്തിന്റെ ചിഹ്നമാണെന്ന്' ഒരു ന്യായാധിപനുകൂടി പറയേണ്ടി വന്നു. ഈ തെരഞ്ഞെടുപ്പിലും കോഗ്രസിന് തെറ്റുപറ്റി. ഏകകക്ഷി ഭരണമാണ് കോഗ്രസ് സ്വപ്നം കാണുന്നത്. ഇതിലൂടെ ബിജെപിയെ അധികാരത്തിലെത്തിക്കാനാണ് കോഗ്രസ് ശ്രമിക്കുന്നത്. മന്‍മോഹന്‍ സിങ്ങിനെയല്ലാതെ ഒരു കക്ഷിയേയും പിന്തുണയ്ക്കില്ലെന്നാണ് എ കെ ആന്റണി കേരളത്തില്‍ വന്ന് പറഞ്ഞിരിക്കുന്നത്. ആന്റണി അങ്ങനെ പറയരുതായിരുന്നു. കോഗ്രസ് ഇപ്പോഴും വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും ആരിഫലി പറഞ്ഞു. അടിയന്തരാവസ്ഥക്കുശേഷമുള്ള തെരഞ്ഞെടുപ്പ് മുതല്‍ എപ്പോഴും നയപരമായ തീരുമാനമെടുത്താണ് ജമാഅത്തെ ഇസ്ളാമി തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിച്ചത്. കോഗ്രസ് ഹിന്ദുത്വ കാര്‍ഡ് കളിച്ചതുകൊണ്ടാണ് ബിജെപിക്ക് ഇതേ കളി ശക്തമായി കളിക്കാനുള്ള അവസരമുണ്ടാകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ജമാഅത്തെ ഇസ്ളാമി സഹായിച്ചു. മുസ്ളിംലീഗല്ലാതെ മുസ്ളിങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യുന്ന ഒരു ഘടകം കേരള രാഷ്ട്രീയത്തിലുണ്ടെന്ന് തെളിയിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഹമീദ് വാണിമേല്‍ അധ്യക്ഷനായി. പി മുജീബ്റഹ്മാന്‍ സംസാരിച്ചു.
1 comment:
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് ശക്തിപകരണം: ജമാഅത്തെ ഇസ്ളാമി
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് ശക്തിപകരണമെന്ന് ജമാഅത്തെ ഇസ്ളാമി പ്രഖ്യാപിച്ചു. ജമാഅത്തെ ഇസ്ളാമിയുടെ നയരൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന അമീര്‍ ടി ആരിഫലി വ്യക്തമാക്കി. ഇത് മുസ്ളിങ്ങളുടെ മാത്രം ആവശ്യമല്ല. ഇന്ത്യയിലെ മറ്റ് ന്യൂനപക്ഷങ്ങളുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ആഗ്രഹമാണ്. കഴിഞ്ഞ പാര്‍ലമെന്റിലേതുപോലെ വരാന്‍പോകുന്ന പാര്‍ലമെന്റിലും ഇടതുപക്ഷത്തിന് ശക്തമായ ഒരു ബ്ളോക്കാവാന്‍ കഴിഞ്ഞാലേ ഇന്ത്യയില്‍ മതേതരത്വവും ജനാധിപത്യവും പുലരുകയുള്ളൂ. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇന്ത്യയില്‍ വര്‍ഗീയ കലാപമുണ്ടായില്ലെങ്കിലും മുസ്ളിങ്ങളെ ഭീകരവാദികളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നത്. മാത്രമല്ല മുസ്ളിങ്ങള്‍ ഇന്ത്യന്‍ ദേശീയതയില്‍നിന്ന് ഒറ്റപ്പെട്ടു. ഇന്ത്യന്‍ ഭരണകൂടത്തില്‍ ഇസ്രയേലിന്റെയും സയണിസ്റ്റിന്റെയും സ്വാധീനമാണിതിന് കാരണമെന്നും കാണാം. ഇസ്ളാം ചിഹ്നത്തെ വര്‍ഗീയ ചിഹ്നമായാണ് കാണുന്നത്. ഈ പ്രവണത ഇപ്പോള്‍ ഭരണാധികാരികളില്‍ മാത്രമല്ല രാഷ്ട്രീയക്കാരിലും ബുദ്ധിജീവികളിലും മാധ്യമ പ്രവര്‍ത്തകരിലും എന്തിന് ന്യായാധിപന്‍മാരില്‍പ്പോലും കടന്നുകൂടിയിരിക്കയാണ്. 'താടിയും തലപ്പാവും താലിബാനിസത്തിന്റെ ചിഹ്നമാണെന്ന്' ഒരു ന്യായാധിപനുകൂടി പറയേണ്ടി വന്നു. ഈ തെരഞ്ഞെടുപ്പിലും കോഗ്രസിന് തെറ്റുപറ്റി. ഏകകക്ഷി ഭരണമാണ് കോഗ്രസ് സ്വപ്നം കാണുന്നത്. ഇതിലൂടെ ബിജെപിയെ അധികാരത്തിലെത്തിക്കാനാണ് കോഗ്രസ് ശ്രമിക്കുന്നത്. മന്‍മോഹന്‍ സിങ്ങിനെയല്ലാതെ ഒരു കക്ഷിയേയും പിന്തുണയ്ക്കില്ലെന്നാണ് എ കെ ആന്റണി കേരളത്തില്‍ വന്ന് പറഞ്ഞിരിക്കുന്നത്. ആന്റണി അങ്ങനെ പറയരുതായിരുന്നു. കോഗ്രസ് ഇപ്പോഴും വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്നും ആരിഫലി പറഞ്ഞു. അടിയന്തരാവസ്ഥക്കുശേഷമുള്ള തെരഞ്ഞെടുപ്പ് മുതല്‍ എപ്പോഴും നയപരമായ തീരുമാനമെടുത്താണ് ജമാഅത്തെ ഇസ്ളാമി തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിച്ചത്. കോഗ്രസ് ഹിന്ദുത്വ കാര്‍ഡ് കളിച്ചതുകൊണ്ടാണ് ബിജെപിക്ക് ഇതേ കളി ശക്തമായി കളിക്കാനുള്ള അവസരമുണ്ടാകുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ജമാഅത്തെ ഇസ്ളാമി സഹായിച്ചു. മുസ്ളിംലീഗല്ലാതെ മുസ്ളിങ്ങളുടെ പ്രശ്നം കൈകാര്യം ചെയ്യുന്ന ഒരു ഘടകം കേരള രാഷ്ട്രീയത്തിലുണ്ടെന്ന് തെളിയിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഹമീദ് വാണിമേല്‍ അധ്യക്ഷനായി. പി മുജീബ്റഹ്മാന്‍ സംസാരിച്ചു.
Post a Comment