Sunday, April 12, 2009

ലീഗിനെതിരെ വോട്ടുചെയ്യാന്‍ സുന്നി ആഹ്വാനം .

ലീഗിനെതിരെ വോട്ടുചെയ്യാന്‍ സുന്നി ആഹ്വാനം .

മലപ്പുറം: തെരഞ്ഞെടുപ്പില്‍ ലീഗിനെതിരെ വോട്ടുചെയ്യാന്‍ സുന്നികളുടെ പരോക്ഷ ആഹ്വാനം. മഅ്ദിന്‍ എന്‍കൌമിയം സമാപനത്തിലാണ് പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി കാന്തപുരം എ പി വിഭാഗം സുന്നി നേതാക്കള്‍ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കിയത്. തങ്ങളെ സ്നേഹിച്ചവരെ തിരിച്ചും സഹായിക്കുമെന്നും മുന്‍നിലപാടില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയെ സാക്ഷിനിര്‍ത്തിയാണ് നിലപാട് ആവര്‍ത്തിച്ചത്. സുന്നികളെ ആശയക്കുഴപ്പത്തിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാകില്ലെന്നും നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നമ്മെ സഹായിച്ചവരെ സഹായിക്കാന്‍ സുന്നികള്‍ തയ്യാറാകുമെന്ന് സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി എന്‍കൌമിയം സന്ദേശത്തില്‍ പറഞ്ഞു. തങ്ങളുടെ മുന്‍നിലപാട് മാറ്റിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഐക്യബുദ്ധി ഉദിക്കുകയും പിന്നീട് ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ കാണേണ്ട ശൈലിയില്‍ തന്നെ കാണും. താല്‍ക്കാലികമായ ആവശ്യങ്ങള്‍ക്ക് നിലപാട് മാറ്റുന്നവരോ സമ്മര്‍ദങ്ങള്‍ക്ക് വിധേയരാകുന്നവരോ അല്ല സുന്നികള്‍. ഇതിനാല്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് നിരന്തരം ഓര്‍മിപ്പിക്കേണ്ട. കൃത്യമായ രാഷ്ട്രീയ നിലപാട് തങ്ങള്‍ക്കുണ്ട്. അവകാശങ്ങളും അസ്തിത്വവും നേടിയെടുക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്നും ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. കത്തികൊണ്ട് പ്രതികരിച്ചവര്‍ക്കെതിരെ വോട്ടെടുപ്പില്‍ കൈകൊണ്ട് പ്രതികരിക്കണമെന്ന് എസ്വൈഎസ് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുല്‍റഹ്മാന്‍ ദാരിമി ആഹ്വാനം ചെയ്തു. കുണ്ടൂര്‍ അബ്ദുല്‍ഖാദര്‍ മുസ്ള്യാരുടെ മകന്‍ കുഞ്ഞുവിനെ ലീഗുകാര്‍ കൊന്നതും ഒതുക്കുങ്ങല്‍ ഒ കെ ഉസ്താദിന്റെ സ്ഥാപനം ലീഗ് സുന്നികള്‍ പൂട്ടിച്ചതും അദ്ദേഹം സ്മരിച്ചു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ലീഗിനെതിരെ വോട്ടുചെയ്യാന്‍ സുന്നി ആഹ്വാനം .

മലപ്പുറം: തെരഞ്ഞെടുപ്പില്‍ ലീഗിനെതിരെ വോട്ടുചെയ്യാന്‍ സുന്നികളുടെ പരോക്ഷ ആഹ്വാനം. മഅ്ദിന്‍ എന്‍കൌമിയം സമാപനത്തിലാണ് പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി കാന്തപുരം എ പി വിഭാഗം സുന്നി നേതാക്കള്‍ തെരഞ്ഞെടുപ്പിലെ നിലപാട് വ്യക്തമാക്കിയത്. തങ്ങളെ സ്നേഹിച്ചവരെ തിരിച്ചും സഹായിക്കുമെന്നും മുന്‍നിലപാടില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയെ സാക്ഷിനിര്‍ത്തിയാണ് നിലപാട് ആവര്‍ത്തിച്ചത്. സുന്നികളെ ആശയക്കുഴപ്പത്തിലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാകില്ലെന്നും നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നമ്മെ സഹായിച്ചവരെ സഹായിക്കാന്‍ സുന്നികള്‍ തയ്യാറാകുമെന്ന് സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി എന്‍കൌമിയം സന്ദേശത്തില്‍ പറഞ്ഞു. തങ്ങളുടെ മുന്‍നിലപാട് മാറ്റിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഐക്യബുദ്ധി ഉദിക്കുകയും പിന്നീട് ഭിന്നിപ്പിക്കുകയും ചെയ്യുന്നവരെ കാണേണ്ട ശൈലിയില്‍ തന്നെ കാണും. താല്‍ക്കാലികമായ ആവശ്യങ്ങള്‍ക്ക് നിലപാട് മാറ്റുന്നവരോ സമ്മര്‍ദങ്ങള്‍ക്ക് വിധേയരാകുന്നവരോ അല്ല സുന്നികള്‍. ഇതിനാല്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് നിരന്തരം ഓര്‍മിപ്പിക്കേണ്ട. കൃത്യമായ രാഷ്ട്രീയ നിലപാട് തങ്ങള്‍ക്കുണ്ട്. അവകാശങ്ങളും അസ്തിത്വവും നേടിയെടുക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്നും ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. കത്തികൊണ്ട് പ്രതികരിച്ചവര്‍ക്കെതിരെ വോട്ടെടുപ്പില്‍ കൈകൊണ്ട് പ്രതികരിക്കണമെന്ന് എസ്വൈഎസ് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുല്‍റഹ്മാന്‍ ദാരിമി ആഹ്വാനം ചെയ്തു. കുണ്ടൂര്‍ അബ്ദുല്‍ഖാദര്‍ മുസ്ള്യാരുടെ മകന്‍ കുഞ്ഞുവിനെ ലീഗുകാര്‍ കൊന്നതും ഒതുക്കുങ്ങല്‍ ഒ കെ ഉസ്താദിന്റെ സ്ഥാപനം ലീഗ് സുന്നികള്‍ പൂട്ടിച്ചതും അദ്ദേഹം സ്മരിച്ചു.