മന്‍മോഹന്റെ അവകാശവാദവും ഇമാമിന്റെ രോഷവും.
.പിണറായി വിജയന്‍..
രണ്ട് വാര്‍ത്ത ശ്രദ്ധേയമായ രീതിയില്‍ ഇന്നും ഇന്നലെയുമായി കാണാനിടയായി. ഒന്നാമത്തേത്, ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് കോഗ്രസ് മാപ്പുപറയണമെന്ന ദില്ലി ഷാഹി ഇമാമിന്റെ ആഹ്വാനമാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി തന്റെ സര്‍ക്കാര്‍ മഹാകാര്യങ്ങള്‍ ചെയ്തുവെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അവകാശവാദമാണ് രണ്ടാമത്തേത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് കോഗ്രസിനോട് കടുത്ത അസംതൃപ്തിയും രോഷവുമാണെന്നുള്ളതിന് തെളിവാണ് ഡല്‍ഹി ഇമാം സയ്യദ് അഹമ്മദ് ബുഖാരിയുടെ ജുമാ നമസ്കാരപ്രസംഗത്തിലെ പരാമര്‍ശങ്ങള്‍. കോഗ്രസ് മുസ്ളിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി വിചാരമുള്ളവരാണെങ്കില്‍ എന്തുകൊണ്ട് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കിയില്ല എന്നാണ് ഇമാം ചോദിക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രി പറയുന്നതാകട്ടെ, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതാണ് യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്ന് എന്നാണ്. ഇതില്‍ പ്രകടമായ വൈരുധ്യം കാണുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് കോഗ്രസിനോടും തിരിച്ചുമുള്ള നിലപാട് വ്യക്തമാക്കുന്നതാണ് ഈ സമീപനങ്ങള്‍. പൊതുമിനിമം പരിപാടിയില്‍ യുപിഎ നല്‍കിയ വാഗ്ദാനം, "മതന്യൂനപക്ഷങ്ങളിലെയും ഭാഷാ ന്യൂനപക്ഷങ്ങളിലെയും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ക്ഷേമം വര്‍ധിപ്പിക്കാന്‍ (വിദ്യാഭ്യാസസ്ഥാപനങ്ങളിലും തൊഴിലിലും ഉള്ള സംവരണമടക്കം) എന്തു ചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കാനായി യുപിഎ സര്‍ക്കാര്‍ ദേശീയ കമീഷന്‍ രൂപീകരിക്കും'' എന്നാണ്. അതിന്റെ അടിസ്ഥാനത്തില്‍ മുസ്ളിം സമുദായത്തിന്റെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥ പഠിക്കുന്നതിനാണ് ജസ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയെ നിയമിച്ചത്. സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കിട്ടി ഒമ്പതുമാസം കഴിഞ്ഞാണ്, സിപിഐ എമ്മിന്റെയും മറ്റ് ഇടതുപക്ഷങ്ങളുടെയും നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന്, നടപടിറിപ്പോര്‍ട്ട് പാര്‍ലമെന്റില്‍വയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായത്. സച്ചാര്‍ കമീഷന്‍ ശുപാര്‍ശകളോട് യുപിഎ സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാട്ടിയത്. സമയബന്ധിത ലക്ഷ്യങ്ങളില്ലായ്്്്്മ, ഫണ്ട്് വകയിരുത്തലിലെ അപര്യാപ്തത, നയപരമായി മുന്‍കൈ എടുക്കാനുള്ള മടി എന്നിവ ആ റിപ്പോര്‍ട്ട് ലക്ഷ്യബോധത്തോടെ നടപ്പാക്കുന്നതിന് തടസ്സമായി. 2007 ആഗസ്തിനുശേഷം ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട്, രാജ്യത്തെ മുസ്ളിങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ ദയനീയാവസ്ഥ മറനീക്കി കാണിക്കുന്നു. വിവിധ കേന്ദ്രഗവമെന്റുകളും സംസ്ഥാന ഗവമെന്റുകളും മുസ്ളിങ്ങളെ പ്രീണിപ്പിക്കുകയായിരുന്നെന്ന സംഘപരിവാറിന്റെ തെറ്റായ പ്രചാരണത്തെ കമ്മിറ്റി തുറന്നു കാണിക്കുന്നു. മുസ്ളിം സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങളോടും ആവലാതികളോടും കേന്ദ്രത്തില്‍ തുടച്ചയായി വന്ന ഗവമെന്റുകള്‍ കാണിച്ച അവഗണനയും റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിപൂര്‍ണമായ ഒന്നാണെന്ന് സിപിഐ എമ്മിന് അഭിപ്രായമില്ല. ഗ്രാമീണ മുസ്ളിങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലേക്ക് അത് കടന്നുചെല്ലുന്നില്ല. മുസ്ളിം സ്ത്രീകളുടെ ആവശ്യങ്ങള്‍ക്കും കമ്മിറ്റി വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ല. ദൌര്‍ബല്യങ്ങളുണ്ടെങ്കില്‍ത്തന്നെയും, മുസ്ളിം സമുദായത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി, മൂര്‍ത്തമായ സമയബന്ധിത പരിപാടികള്‍ ആവിഷ്കരിക്കണമെന്നും അതിന് ആവശ്യമായ ഫണ്ട് വകയിരുത്തണമെന്നും കമ്മിറ്റി ഊന്നിപ്പറയുന്നു. ആ റിപ്പോര്‍ട്ടിനോട് പ്രചാരണത്തിനുവേണ്ടിമാത്രവും തൊലിപ്പുറമേയുള്ളതുമായ സമീപനമാണ് യുപിഎ സര്‍ക്കാരില്‍നിന്നുണ്ടായത്. ദീര്‍ഘകാല പ്രസക്തിയുള്ള മിക്ക നിര്‍ദേശങ്ങളും അവഗണിച്ചു. നിയമസഭകളില്‍ മുസ്ളിങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പുവരത്തക്ക വിധമുള്ള മണ്ഡലപരിധി പുനര്‍നിര്‍ണയം, ഉറുദു ഭാഷയിലുള്ള വിദ്യാഭ്യാസത്തിന് പ്രോത്സാഹനം; ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ കേന്ദ്രീകരിച്ച പ്രദേശങ്ങളില്‍ പുതിയ വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍സ്റിറ്റ്യൂട്ടുകളും പോളിടെക്നിക്കുകളും ഐടിഐകളും സ്ഥാപിക്കല്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാനുതകുംവിധം മദ്രസാ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഡിഗ്രികള്‍ക്കും മറ്റു സ്ഥാപനങ്ങളില്‍നിന്നുള്ള സര്‍ടിഫിക്കറ്റുകളോടും ഡിഗ്രികളോടുമുള്ള തുല്യത, മുസ്ളിങ്ങള്‍ക്കുവേണ്ടി കേന്ദ്രാവിഷ്കൃതവും കേന്ദ്രാസൂത്രിതവുമായ കൂടുതല്‍ പദ്ധതികള്‍, സെലക്ഷന്‍ ബോര്‍ഡുകളില്‍ ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തല്‍, ജോലികളില്‍ ന്യൂനപക്ഷ വിഹിതം വര്‍ധിപ്പിക്കുന്നതിന് സമയബന്ധിത പദ്ധതികള്‍, ഒബിസി ലിസ്റിലെ ക്രമക്കേടുകള്‍ പരിഹരിക്കല്‍-ഇങ്ങനെയുള്ള നിര്‍ദേശങ്ങളിലേക്ക് യുപിഎയുടെ കണ്ണ് പോയതേ ഇല്ല. ഇക്കാര്യത്തില്‍ ശക്തമായ നിലപാടുള്ള പാര്‍ടിയാണ് സിപിഐ എം. മുസ്ളിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികളുടെ നടത്തിപ്പില്‍ സുതാര്യത വേണമെന്നും സമയബന്ധിത പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും അവയ്ക്ക് ബജറ്റില്‍ ഫണ്ട് വകകൊള്ളിക്കണമെന്നും പാര്‍ടി കേന്ദ്ര ഗവമെന്റിനോട് ആവശ്യപ്പെട്ടു. സച്ചാര്‍ കമീഷന്റെ ഏതാനും ചില നിര്‍ദേശങ്ങള്‍ മാത്രമേ, ഗവമെന്റ് ഭാഗികമായി നടപ്പാക്കുന്നുള്ളൂ എന്നും ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിപോലും പൂര്‍ണമനസ്സോടെ നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സിപിഐ എം വ്യക്തമാക്കി. അതേസമയം തന്നെ, ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ക്രിയാത്മക ഇടപെടല്‍ നടത്തുകയുംചെയ്തു. കോഗ്രസും ആ പാര്‍ടി നയിക്കുന്ന യുപിഎ സര്‍ക്കാരും ഇന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയെന്ന് ഊറ്റംകൊള്ളുന്നതില്‍ ഒരു കാര്യവുമില്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ആ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തവരാണവര്‍. ന്യൂനപക്ഷ കാര്യങ്ങള്‍ക്കായുള്ള മന്ത്രാലയം രൂപീകരിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാനുള്ള ആ മന്ത്രാലയത്തിന് നീക്കിവച്ചതില്‍ 349 കോടി രൂപ കഴിഞ്ഞ വര്‍ഷം ചെലവാക്കിയിട്ടില്ല. നിരാശാജനകമായ പ്രവര്‍ത്തനമാണ് അതിന്റേത്. ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് പതിനൊന്നാം പദ്ധതിക്കാലത്ത് 41 ലക്ഷം സ്കോളര്‍ഷിപ്പുകള്‍ നല്‍കാനാണ് ലക്ഷ്യമിട്ടത്. പദ്ധതിക്കാലയളവിലെ രണ്ടാം വര്‍ഷത്തില്‍ 2,66,644 സ്കോളര്‍ഷിപ്പ് മാത്രമേ വിതരണംചെയ്തുള്ളൂ. പദ്ധതി ലക്ഷ്യത്തിന്റെ 6.5 ശതമാനം മാത്രം. ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്കുള്ള 15 ലക്ഷം പോസ്റ് മെട്രിക് സ്കോളര്‍ഷിപ്പ് പതിനൊന്നാം പദ്ധതിക്കാലത്ത് വിതരണംചെയ്യണം എന്നാണ് ലക്ഷ്യമിട്ടത്. 2009 ജനുവരി 15 വരെ ആകെ വിതരണംചെയ്ത സ്കോളര്‍ഷിപ്പുകളുടെ എണ്ണം 58955 മാത്രം-23.58 ശതമാനം. ഇതാണ് പ്രധാനമന്ത്രി കൊട്ടിഘോഷിക്കുന്ന ന്യൂനപക്ഷ ക്ഷേമ നടപടികളുടെ അവസ്ഥ. ഡല്‍ഹി ഇമാം കോഗ്രസിനെതിരെ ഉയര്‍ത്തിയ രോഷത്തിന്റെ കാരണങ്ങള്‍, യുപിഎ സര്‍ക്കാരിന്റെ നടപടിദോഷംതന്നെയാണെന്ന് ഇതില്‍നിന്നെല്ലാം തെളിയുന്നു. ന്യൂനപക്ഷങ്ങളില്‍ വളര്‍ന്നുവരുന്ന ആ രോഷം തണുപ്പിക്കാനുള്ള വ്യാജപ്രചാരണങ്ങളില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ പങ്കാളിയാകുന്നു എന്ന ഖേദകരമായ അവസ്ഥയും ഇവിടെ തെളിയിക്കപ്പെടുകയാണ്. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. അത് ന്യൂനപക്ഷങ്ങള്‍ക്ക് ബോധ്യം വന്നതുകൊണ്ടാണ്, കൂടുതല്‍കൂടുതലാളുകള്‍ ഇടതുപക്ഷത്തോട് അടുക്കുന്നത്. ആ അടുപ്പത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ഹീനശ്രമം നടത്തിയ കോഗ്രസിന്റെ നേതാവായ മന്‍മോഹന്‍ സിങ്ങുതന്നെ, ഇപ്പോള്‍ ന്യൂനപക്ഷങ്ങളെ തങ്ങളാണ് സഹായിക്കുന്നത് എന്ന അവകാശവാദവുമായി രംഗത്തുവരുമ്പോള്‍ പരിഹാസം തോന്നുന്നു.
Sunday, April 12, 2009
Subscribe to:
Post Comments (Atom)
1 comment:
മന്‍മോഹന്റെ അവകാശവാദവും ഇമാമിന്റെ രോഷവും..
പിണറായി വിജയന്‍..
രണ്ട് വാര്‍ത്ത ശ്രദ്ധേയമായ രീതിയില്‍ ഇന്നും ഇന്നലെയുമായി കാണാനിടയായി. ഒന്നാമത്തേത്, ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് കോഗ്രസ് മാപ്പുപറയണമെന്ന ദില്ലി ഷാഹി ഇമാമിന്റെ ആഹ്വാനമാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി തന്റെ സര്‍ക്കാര്‍ മഹാകാര്യങ്ങള്‍ ചെയ്തുവെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അവകാശവാദമാണ് രണ്ടാമത്തേത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് കോഗ്രസിനോട് കടുത്ത അസംതൃപ്തിയും രോഷവുമാണെന്നുള്ളതിന് തെളിവാണ് ഡല്‍ഹി ഇമാം സയ്യദ് അഹമ്മദ് ബുഖാരിയുടെ ജുമാ നമസ്കാരപ്രസംഗത്തിലെ പരാമര്‍ശങ്ങള്‍. കോഗ്രസ് മുസ്ളിങ്ങളുടെ പ്രശ്നങ്ങളെപ്പറ്റി വിചാരമുള്ളവരാണെങ്കില്‍ എന്തുകൊണ്ട് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കിയില്ല എന്നാണ് ഇമാം ചോദിക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രി പറയുന്നതാകട്ടെ, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതാണ് യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്ന് എന്നാണ്. ഇതില്‍ പ്രകടമായ വൈരുധ്യം കാണുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് കോഗ്രസിനോടും തിരിച്ചുമുള്ള നിലപാട് വ്യക്തമാക്കുന്നതാണ് ഈ സമീപനങ്ങള്‍. പൊതുമിനിമം പരിപാടിയില്‍ യുപിഎ നല്‍കിയ വാഗ്ദാനം, "മതന്യൂനപക്ഷങ്ങളിലെയും ഭാഷാ ന്യൂനപക്ഷങ്ങളിലെയും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ക്ഷേമം വര്‍ധിപ്പിക്കാന്‍ (വിദ്യാഭ്യാസസ്ഥാപനങ്ങളിലും തൊഴിലിലും ഉള്ള സംവരണമടക്കം) എന്തു ചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കാനായി യുപിഎ സര്‍ക്കാര്‍ ദേശീയ കമീഷന്‍ രൂപീകരിക്കും'' എന്നാണ്. അതിന്റെ അടിസ്ഥാനത്തില്‍ മുസ്ളിം സമുദായത്തിന്റെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥ പഠിക്കുന്നതിനാണ് ജസ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയെ നിയമിച്ചത്. സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കിട്ടി ഒമ്പതുമാസം കഴിഞ്ഞാണ്, സിപിഐ എമ്മിന്റെയും മറ്റ് ഇടതുപക്ഷങ്ങളുടെയും നിരന്തരമായ ആവശ്യത്തെത്തുടര്‍ന്ന്, നടപടിറിപ്പോര്‍ട്ട് പാര്‍ലമെന്റില്‍വയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായത്. സച്ചാര്‍ കമീഷന്‍ ശുപാര്‍ശകളോട് യുപിഎ സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാട്ടിയത്. സമയബന്ധിത ലക്ഷ്യങ്ങളില്ലായ്്്്്മ, ഫണ്ട്് വകയിരുത്തലിലെ അപര്യാപ്തത, നയപരമായി മുന്‍കൈ എടുക്കാനുള്ള മടി എന്നിവ ആ റിപ്പോര്‍ട്ട് ലക്ഷ്യബോധത്തോടെ നടപ്പാക്കുന്നതിന് തടസ്സമായി. 2007 ആഗസ്തിനുശേഷം ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട്, രാജ്യത്തെ മുസ്ളിങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ ദയനീയാവസ്ഥ മറനീക്കി കാണിക്കുന്നു. വിവിധ കേന്ദ്രഗവമെന്റുകളും സംസ്ഥാന ഗവമെന്റുകളും മുസ്ളിങ്ങളെ പ്രീണിപ്പിക്കുകയായിരുന്നെന്ന സംഘപരിവാറിന്റെ തെറ്റായ പ്രചാരണത്തെ കമ്മിറ്റി തുറന്നു കാണിക്കുന്നു. മുസ്ളിം സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങളോടും ആവലാതികളോടും കേന്ദ്രത്തില്‍ തുടച്ചയായി വന്ന ഗവമെന്റുകള്‍ കാണിച്ച അവഗണനയും റിപ്പോര്‍ട്ട് വിശദീകരിക്കുന്നുണ്ട്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിപൂര്‍ണമായ ഒന്നാണെന്ന് സിപിഐ എമ്മിന് അഭിപ്രായമില്ല. ഗ്രാമീണ മുസ്ളിങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലേക്ക് അത് കടന്നുചെല്ലുന്നില്ല. മുസ്ളിം സ്ത്രീകളുടെ ആവശ്യങ്ങള്‍ക്കും കമ്മിറ്റി വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ല. ദൌര്‍ബല്യങ്ങളുണ്ടെങ്കില്‍ത്തന്നെയും, മുസ്ളിം സമുദായത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി, മൂര്‍ത്തമായ സമയബന്ധിത പരിപാടികള്‍ ആവിഷ്കരിക്കണമെന്നും അതിന് ആവശ്യമായ ഫണ്ട് വകയിരുത്തണമെന്നും കമ്മിറ്റി ഊന്നിപ്പറയുന്നു. ആ റിപ്പോര്‍ട്ടിനോട് പ്രചാരണത്തിനുവേണ്ടിമാത്രവും തൊലിപ്പുറമേയുള്ളതുമായ സമീപനമാണ് യുപിഎ സര്‍ക്കാരില്‍നിന്നുണ്ടായത്. ദീര്‍ഘകാല പ്രസക്തിയുള്ള മിക്ക നിര്‍ദേശങ്ങളും അവഗണിച്ചു. നിയമസഭകളില്‍ മുസ്ളിങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പുവരത്തക്ക വിധമുള്ള മണ്ഡലപരിധി പുനര്‍നിര്‍ണയം, ഉറുദു ഭാഷയിലുള്ള വിദ്യാഭ്യാസത്തിന് പ്രോത്സാഹനം; ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ കേന്ദ്രീകരിച്ച പ്രദേശങ്ങളില്‍ പുതിയ വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍സ്റിറ്റ്യൂട്ടുകളും പോളിടെക്നിക്കുകളും ഐടിഐകളും സ്ഥാപിക്കല്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാനുതകുംവിധം മദ്രസാ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഡിഗ്രികള്‍ക്കും മറ്റു സ്ഥാപനങ്ങളില്‍നിന്നുള്ള സര്‍ടിഫിക്കറ്റുകളോടും ഡിഗ്രികളോടുമുള്ള തുല്യത, മുസ്ളിങ്ങള്‍ക്കുവേണ്ടി കേന്ദ്രാവിഷ്കൃതവും കേന്ദ്രാസൂത്രിതവുമായ കൂടുതല്‍ പദ്ധതികള്‍, സെലക്ഷന്‍ ബോര്‍ഡുകളില്‍ ന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തല്‍, ജോലികളില്‍ ന്യൂനപക്ഷ വിഹിതം വര്‍ധിപ്പിക്കുന്നതിന് സമയബന്ധിത പദ്ധതികള്‍, ഒബിസി ലിസ്റിലെ ക്രമക്കേടുകള്‍ പരിഹരിക്കല്‍-ഇങ്ങനെയുള്ള നിര്‍ദേശങ്ങളിലേക്ക് യുപിഎയുടെ കണ്ണ് പോയതേ ഇല്ല. ഇക്കാര്യത്തില്‍ ശക്തമായ നിലപാടുള്ള പാര്‍ടിയാണ് സിപിഐ എം. മുസ്ളിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികളുടെ നടത്തിപ്പില്‍ സുതാര്യത വേണമെന്നും സമയബന്ധിത പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും അവയ്ക്ക് ബജറ്റില്‍ ഫണ്ട് വകകൊള്ളിക്കണമെന്നും പാര്‍ടി കേന്ദ്ര ഗവമെന്റിനോട് ആവശ്യപ്പെട്ടു. സച്ചാര്‍ കമീഷന്റെ ഏതാനും ചില നിര്‍ദേശങ്ങള്‍ മാത്രമേ, ഗവമെന്റ് ഭാഗികമായി നടപ്പാക്കുന്നുള്ളൂ എന്നും ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിപോലും പൂര്‍ണമനസ്സോടെ നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സിപിഐ എം വ്യക്തമാക്കി. അതേസമയം തന്നെ, ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള ക്രിയാത്മക ഇടപെടല്‍ നടത്തുകയുംചെയ്തു. കോഗ്രസും ആ പാര്‍ടി നയിക്കുന്ന യുപിഎ സര്‍ക്കാരും ഇന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയെന്ന് ഊറ്റംകൊള്ളുന്നതില്‍ ഒരു കാര്യവുമില്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. ആ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തവരാണവര്‍. ന്യൂനപക്ഷ കാര്യങ്ങള്‍ക്കായുള്ള മന്ത്രാലയം രൂപീകരിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കാനുള്ള ആ മന്ത്രാലയത്തിന് നീക്കിവച്ചതില്‍ 349 കോടി രൂപ കഴിഞ്ഞ വര്‍ഷം ചെലവാക്കിയിട്ടില്ല. നിരാശാജനകമായ പ്രവര്‍ത്തനമാണ് അതിന്റേത്. ന്യൂനപക്ഷ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്ക് പതിനൊന്നാം പദ്ധതിക്കാലത്ത് 41 ലക്ഷം സ്കോളര്‍ഷിപ്പുകള്‍ നല്‍കാനാണ് ലക്ഷ്യമിട്ടത്. പദ്ധതിക്കാലയളവിലെ രണ്ടാം വര്‍ഷത്തില്‍ 2,66,644 സ്കോളര്‍ഷിപ്പ് മാത്രമേ വിതരണംചെയ്തുള്ളൂ. പദ്ധതി ലക്ഷ്യത്തിന്റെ 6.5 ശതമാനം മാത്രം. ന്യൂനപക്ഷവിദ്യാര്‍ഥികള്‍ക്കുള്ള 15 ലക്ഷം പോസ്റ് മെട്രിക് സ്കോളര്‍ഷിപ്പ് പതിനൊന്നാം പദ്ധതിക്കാലത്ത് വിതരണംചെയ്യണം എന്നാണ് ലക്ഷ്യമിട്ടത്. 2009 ജനുവരി 15 വരെ ആകെ വിതരണംചെയ്ത സ്കോളര്‍ഷിപ്പുകളുടെ എണ്ണം 58955 മാത്രം-23.58 ശതമാനം. ഇതാണ് പ്രധാനമന്ത്രി കൊട്ടിഘോഷിക്കുന്ന ന്യൂനപക്ഷ ക്ഷേമ നടപടികളുടെ അവസ്ഥ. ഡല്‍ഹി ഇമാം കോഗ്രസിനെതിരെ ഉയര്‍ത്തിയ രോഷത്തിന്റെ കാരണങ്ങള്‍, യുപിഎ സര്‍ക്കാരിന്റെ നടപടിദോഷംതന്നെയാണെന്ന് ഇതില്‍നിന്നെല്ലാം തെളിയുന്നു. ന്യൂനപക്ഷങ്ങളില്‍ വളര്‍ന്നുവരുന്ന ആ രോഷം തണുപ്പിക്കാനുള്ള വ്യാജപ്രചാരണങ്ങളില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ പങ്കാളിയാകുന്നു എന്ന ഖേദകരമായ അവസ്ഥയും ഇവിടെ തെളിയിക്കപ്പെടുകയാണ്. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. അത് ന്യൂനപക്ഷങ്ങള്‍ക്ക് ബോധ്യം വന്നതുകൊണ്ടാണ്, കൂടുതല്‍കൂടുതലാളുകള്‍ ഇടതുപക്ഷത്തോട് അടുക്കുന്നത്. ആ അടുപ്പത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ഹീനശ്രമം നടത്തിയ കോഗ്രസിന്റെ നേതാവായ മന്‍മോഹന്‍ സിങ്ങുതന്നെ, ഇപ്പോള്‍ ന്യൂനപക്ഷങ്ങളെ തങ്ങളാണ് സഹായിക്കുന്നത് എന്ന അവകാശവാദവുമായി രംഗത്തുവരുമ്പോള്‍ പരിഹാസം തോന്നുന്നു.
Post a Comment