Tuesday, April 14, 2009

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം.കേരളത്തില്‍ 2004 ആവര്‍ത്തിക്കും: പിണറായി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം..കേരളത്തില്‍ 2004 ആവര്‍ത്തിക്കും: പിണറായി

തിരു: കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദപ്രചരണത്തിന് സമാപനമായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും കേന്ദ്രീകരിച്ച് നടന്ന കൊട്ടിക്കലാശത്തോടെ വൈകിട്ട് അഞ്ചു മണിക്കാണ് ഏതാണ്ട് ഒരു മാസത്തിലേറെ നീണ്ട പ്രചരണത്തിന് തിരശീല വീണത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ പ്രചരണത്തില്‍ വരെ മേല്‍ക്കൈ നേടിയ ഇടതുപക്ഷ മുന്നണി 2004-ലേക്കാള്‍ മികച്ച വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ്. ഓരോ ലോക്സഭാ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലും ലോക്സഭാ മണ്ഡലങ്ങള്‍ക്കുകീഴിലെ നിയമസഭാ മണ്ഡല കേന്ദ്രങ്ങളിലും ആവേശവും ആഘോഷവും സമന്വയിച്ച കൊട്ടികലാശമാണ് ചൊവ്വാഴ്ച വൈകിട്ട് അരങ്ങേറിയത്. ഇരു മുന്നണികളുടെയും പര്യടനസമാപനം കേന്ദ്രീകരിച്ച തിരൂരില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള നിസാര സംഘര്‍ഷവും ഉടലെടുത്തു. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പിന്നീട് ഇവിടം ശാന്തമായി. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാമചന്ദ്രന്‍നായരുടെ പര്യടന സമാപനം പേരൂര്‍ക്കടയിലായിരുന്നു. എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധു ജോയിയുടെ പര്യടന സമാപനം കൊച്ചി മണ്ഡലത്തിലെ പള്ളുരുത്തിയിലായിരുന്നു. വാദ്യമേളങ്ങളും കാവടിയും ഇതര ഘോഷങ്ങളും അണിനിരന്ന റാലിയോടെ അരങ്ങേറിയ പ്രചരണസമാപനം ഉത്സവചാരുത പകര്‍ന്നു. ചാലക്കുടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പി ജോസഫിന്റെ പ്രചരണസമാപനം ചാലക്കുടിയില്‍ തന്നെയായിരുന്നു. ബുധനാഴ്ച നിശബ്ദ പ്രചരണത്തിനു ശേഷം വ്യാഴായ്ച കേരളം പോളിങ്ങ് ബൂത്തിലേക്ക്തിരിക്കും. 20 മണ്ഡലങ്ങളിലായി 217 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് മത്സരരംഗത്തുള്ളത്. 2,18,65,324 വോട്ടര്‍മാര്‍. ഇതില്‍ 61,550 വോട്ടുകള്‍ സര്‍വ്വീസ് വോട്ടുകളാണ്. 20,508 പോളിങ്ങ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തില്‍ 2004 ആവര്‍ത്തിക്കും: പിണറായി
കണ്ണൂര്‍: കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തില്‍ വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ്ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പാര്‍ലമെണ്ട് തെരഞ്ഞെടുപ്പില്‍ കോഗ്രസിന് ഒറ്റ സീറ്റും ഉണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കും. മുസ്ളീം ലീഗിനും ഇത്തവണ പാര്‍ലമെണ്ട് അംഗങ്ങള്‍ ഉണ്ടാകില്ല. ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്നാണ് മഹാഭൂരിപക്ഷം പാവപ്പെട്ട ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്നതില്‍ മാതൃകയാണ്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കുകയാണ്. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫ് കൂടുതല്‍ ഒറ്റപ്പെടുമെന്നും

1 comment:

ഗള്‍ഫ് വോയ്‌സ് said...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം

തിരു: കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ശബ്ദപ്രചരണത്തിന് സമാപനമായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും കേന്ദ്രീകരിച്ച് നടന്ന കൊട്ടിക്കലാശത്തോടെ വൈകിട്ട് അഞ്ചു മണിക്കാണ് ഏതാണ്ട് ഒരു മാസത്തിലേറെ നീണ്ട പ്രചരണത്തിന് തിരശീല വീണത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ പ്രചരണത്തില്‍ വരെ മേല്‍ക്കൈ നേടിയ ഇടതുപക്ഷ മുന്നണി 2004-ലേക്കാള്‍ മികച്ച വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ്. ഓരോ ലോക്സഭാ മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലും ലോക്സഭാ മണ്ഡലങ്ങള്‍ക്കുകീഴിലെ നിയമസഭാ മണ്ഡല കേന്ദ്രങ്ങളിലും ആവേശവും ആഘോഷവും സമന്വയിച്ച കൊട്ടികലാശമാണ് ചൊവ്വാഴ്ച വൈകിട്ട് അരങ്ങേറിയത്. ഇരു മുന്നണികളുടെയും പര്യടനസമാപനം കേന്ദ്രീകരിച്ച തിരൂരില്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള നിസാര സംഘര്‍ഷവും ഉടലെടുത്തു. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പിന്നീട് ഇവിടം ശാന്തമായി. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാമചന്ദ്രന്‍നായരുടെ പര്യടന സമാപനം പേരൂര്‍ക്കടയിലായിരുന്നു. എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധു ജോയിയുടെ പര്യടന സമാപനം കൊച്ചി മണ്ഡലത്തിലെ പള്ളുരുത്തിയിലായിരുന്നു. വാദ്യമേളങ്ങളും കാവടിയും ഇതര ഘോഷങ്ങളും അണിനിരന്ന റാലിയോടെ അരങ്ങേറിയ പ്രചരണസമാപനം ഉത്സവചാരുത പകര്‍ന്നു. ചാലക്കുടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പി ജോസഫിന്റെ പ്രചരണസമാപനം ചാലക്കുടിയില്‍ തന്നെയായിരുന്നു. ബുധനാഴ്ച നിശബ്ദ പ്രചരണത്തിനു ശേഷം വ്യാഴായ്ച കേരളം പോളിങ്ങ് ബൂത്തിലേക്ക്തിരിക്കും. 20 മണ്ഡലങ്ങളിലായി 217 സ്ഥാനാര്‍ഥികളാണ് സംസ്ഥാനത്ത് മത്സരരംഗത്തുള്ളത്. 2,18,65,324 വോട്ടര്‍മാര്‍. ഇതില്‍ 61,550 വോട്ടുകള്‍ സര്‍വ്വീസ് വോട്ടുകളാണ്. 20,508 പോളിങ്ങ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തില്‍ 2004 ആവര്‍ത്തിക്കും: പിണറായി

കണ്ണൂര്‍: കേന്ദ്രത്തില്‍ മൂന്നാം മുന്നണി അധികാരത്തില്‍ വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ്ക്ളബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പാര്‍ലമെണ്ട് തെരഞ്ഞെടുപ്പില്‍ കോഗ്രസിന് ഒറ്റ സീറ്റും ഉണ്ടായിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ അത് ആവര്‍ത്തിക്കും. മുസ്ളീം ലീഗിനും ഇത്തവണ പാര്‍ലമെണ്ട് അംഗങ്ങള്‍ ഉണ്ടാകില്ല. ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണി അധികാരത്തില്‍ വരണമെന്നാണ് മഹാഭൂരിപക്ഷം പാവപ്പെട്ട ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ബദല്‍ നയങ്ങള്‍ നടപ്പാക്കുന്നതില്‍ മാതൃകയാണ്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കുകയാണ്. ഈ തെരഞ്ഞെടുപ്പോടെ യുഡിഎഫ് കൂടുതല്‍ ഒറ്റപ്പെടുമെന്നും