Friday, November 6, 2009

മുടിയനായ ധൂര്‍ത്തുപുത്രന്‍ നാട് കുട്ടിച്ചോറാക്കും

ഈ.. മുടിയനായ ധൂര്‍ത്തുപുത്രന്‍ നാട് കുട്ടിച്ചോറാക്കും .


മുടിയനായ ധൂര്‍ത്തുപുത്രന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല. ജീവിത യാഥാര്‍ഥ്യമാണ്. ലാഭകരമായി നടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കാന്‍ തീരുമാനിച്ച മന്‍മോഹന്‍സിങ്ങിന്റെ യുപിഎ സര്‍ക്കാര്‍ യഥാര്‍ഥ ധൂര്‍ത്തുപുത്രന്റെ പങ്കാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന 104 പൊതുമേഖലാസ്ഥാപനത്തിന്റെ പത്ത് ശതമാനം വീതം ഓഹരി ഉടന്‍തന്നെ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കണമെന്ന് ജൂനിയര്‍ ക്യാബിനറ്റ് തീരുമാനിച്ചിരിക്കുന്നുപോലും. പടുത്തുയര്‍ത്താന്‍ വളരെ പ്രയാസമുണ്ട.് ഇന്ത്യയിലെ പ്രതിബദ്ധതയുള്ള തൊഴിലാളികളുടെ ചോരയും വിയര്‍പ്പുമാണ് പൊതുമേഖലാസ്ഥാപനങ്ങള്‍. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി മഹാനായ ജവാഹര്‍ലാല്‍ നെഹ്റുവാണ് അതിന്റെ ശില്‍പ്പി. അത് വിറ്റു തുലയ്ക്കാന്‍ യുപിഎ സര്‍ക്കാരിന് വളരെ എളുപ്പമാണ്. അതിന്റെ പിറകിലുള്ള കടുത്ത അഴിമതിയുടെ കഥകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഒരു സര്‍ക്കാര്‍ മുടിയനായ പുത്രന്റെ മാതൃക ഏറ്റെടുത്താല്‍ നാട് നശിക്കാന്‍ മറ്റെന്താണ് വേണ്ടത്. 1990കളില്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്താണ് സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്ന ത്രിവിധ മന്ത്രോച്ചാരണം ഉള്‍ക്കൊള്ളുന്ന ആഗോളവല്‍ക്കരണനയം നടപ്പാക്കാന്‍ തീരുമാനമെടുത്തത്. അന്നുമുതല്‍ ഇന്നേവരെ ഇന്ത്യയുടെ ലാഭകരമായി നടക്കുന്ന പൊതുമേഖലയിലായിരുന്നു കോര്‍പറേറ്റ് മാനേജ്മെന്റുകളുടെയും ലാഭക്കൊതിയന്മാരുടെയും കഴുകന്‍ കണ്ണ്. പൊതുജനങ്ങളുടെയും സംഘടിത തൊഴിലാളിവര്‍ഗത്തിന്റെയും എതിര്‍പ്പ് കാരണമാണ് വില്‍പ്പന ഇതേവരെ വ്യാപകമായി നടക്കാതെപോയത്. 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദേശീയ പൊതുമിനിമം പരിപാടി ആവിഷ്കരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. നവരത്നങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുകയില്ലെന്നും സംരക്ഷിക്കുമെന്നും പരിപാടിയില്‍ എടുത്തുപറഞ്ഞു. നഷ്ടത്തിലായവ ലാഭത്തിലേക്കെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. എന്നിട്ടും ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ 10 ശതമാനം ഓഹരി വിറ്റഴിക്കാന്‍ നടപടി ആരംഭിച്ചു. 49 ശതമാനംവരെ ഓഹരി സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്നത് സ്വകാര്യവല്‍ക്കരണമല്ലെന്നായിരുന്നു മുടന്തന്‍ന്യായം. ഇടതുപക്ഷത്തെ ആശ്രയിച്ചുമാത്രം നിലനില്‍പ്പുള്ള യുപിഎ സര്‍ക്കാരിന് സ്വേച്ഛാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ അന്ന് കഴിയുമായിരുന്നില്ല. ഇടതുപക്ഷം ഏകോപനസമിതിയില്‍നിന്ന് പ്രതിഷേധസൂചകമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. മൂന്നുമാസം കഴിഞ്ഞപ്പോള്‍ സോണിയ ഗാന്ധി ഇടപെട്ട് ഇടതുപക്ഷനേതാക്കളുമായി സംസാരിച്ച് വില്‍പ്പന മാറ്റിവച്ചു. വീണ്ടും അതേ സര്‍ക്കാര്‍ നാഷണല്‍ അലുമിനിയം കമ്പനിയുടെയും നെയ്വേലി ലിഗ്നൈറ്റ് കമ്പനിയുടെയും ഓഹരി വില്‍ക്കാന്‍ ശ്രമം നടത്തി. അന്ന് തൊഴിലാളിവര്‍ഗവും ഇടതുപക്ഷപാര്‍ടികളും മാത്രമല്ല ഡിഎംകെ നേതാവ് കരുണാനിധിവരെ സ്വകാര്യവല്‍ക്കരണത്തിനെതിരായി ശബ്ദമുയര്‍ത്തി. മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുമെന്ന് ഡിഎംകെ ഭീഷണിമുഴക്കി. അതോടെ വില്‍പ്പന ശ്രമത്തില്‍നിന്ന് യുപിഎ സര്‍ക്കാര്‍ പിന്തിരിയാന്‍ നിര്‍ബന്ധിതമായി. ഇതൊക്കെ സാഹചര്യത്തിന്റെ നിര്‍ബന്ധംമൂലമായിരുന്നു. സ്വേച്ഛാധിപത്യപരമായി തീരുമാനമെടുക്കാന്‍ കോഗ്രസിന് കഴിയുമായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. തെരഞ്ഞെടുപ്പില്‍ കോഗ്രസിന്റെ സീറ്റില്‍ 61ന്റെ വര്‍ധനയുണ്ടായി. യുപിഎയ്ക്ക് 260 സീറ്റ് ലഭിച്ചു. കേവലഭൂരിപക്ഷത്തിന് 12 സീറ്റ് കുറവാണെങ്കില്‍പോലും പ്രതിപക്ഷം ദുര്‍ബലമാവുകയും വെല്ലുവിളി ഇല്ലാതാകുകയും ചെയ്തതോടെ ജനവിരുദ്ധനയങ്ങളുമായി ഒരു കടിഞ്ഞാണുമില്ലാതെ മുമ്പോട്ടുപോകാന്‍ കഴിയുമെന്ന അഹന്തയും തനി ധിക്കാരവും നിറഞ്ഞ സമീപനത്തിലേക്ക് വീണ്ടും കോഗ്രസ് നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നു. അതോടെ വോട്ടുചെയ്ത് ജയിപ്പിച്ച് അധികാരത്തിലെത്തിച്ച സമ്മതിദായകരെ വെല്ലുവിളിക്കാമെന്നായിരിക്കുന്നു. പരാജയത്തില്‍നിന്ന് എന്തെങ്കിലും പാഠം പഠിക്കാന്‍ ഒരിക്കലും തയ്യാറില്ലാത്ത പാര്‍ടിയാണ് കോഗ്രസെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ഒന്നാംഘട്ടത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോഗ്രസിന് മൂക്കിനുതാഴെ ഡല്‍ഹിയില്‍ ഉള്‍പ്പെടെ കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തുന്നുണ്ടെങ്കിലും ഹരിയാനയില്‍ 10ല്‍ 9 സീറ്റ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞ കോഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ 90ല്‍ 40 മാത്രമേ ലഭിച്ചുള്ളൂവെന്നത് ഒരു പാഠമാകേണ്ടതാണ്. മഹാരാഷ്ട്രയില്‍ പകുതി സീറ്റ് മാത്രമേ ലഭിച്ചിട്ടുള്ളൂ. അതില്‍തന്നെ കോഗ്രസിന് 21 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. സഖ്യകക്ഷിയായ എന്‍സിപിക്ക് 16.4 ശതമാനം വോട്ട് ലഭിച്ചു. രണ്ടുംചേര്‍ന്നാല്‍ 37.4 ശതമാനം മാത്രം. അതായത് 62.6 ശതമാനം കോഗ്രസിനെതിരാണെന്ന കാര്യം സൌകര്യപൂര്‍വം മറച്ചുപിടിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൊത്തം സമ്മതിദായകരില്‍ നാലിലൊന്നിന്റെ പിന്തുണ മാത്രമേ കോഗ്രസിന് ലഭിച്ചിട്ടുള്ളൂ. സ്വകാര്യവല്‍ക്കരണനയത്തിന്റെ ഉറച്ച നിലപാട് കൈക്കൊള്ളുന്ന കോഗ്രസും ബിജെപിയും ചേര്‍ന്നാലും 48 ശതമാനത്തിന്റെ പിന്തുണ മാത്രമേയുള്ളൂവെന്ന് കോഗ്രസ് ഓര്‍ക്കണം. 1946ല്‍ ടാറ്റാ-ബിര്‍ലാ പ്ളാനിന്റെ (ബോംബെ പ്ളാന്‍) ഭാഗമായാണ് മിശ്രസമ്പദ്വ്യവസ്ഥ ഇന്ത്യ സ്വീകരിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ് സോവിയറ്റ് യൂണിയനിലെ സ്റാലിന്റെ ആസൂത്രണ സാമ്പത്തികനയം സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, അത് സോഷ്യലിസമല്ലെന്നും സോഷ്യലിസ്റ് മാതൃകയിലുള്ള ആവഡി സോഷ്യലിസമാണെന്നും പ്രഖ്യാപിച്ചു. ഘനവ്യവസായങ്ങളും (ഹെവി ഇന്‍ഡസ്ട്രി) മര്‍മപ്രധാന വ്യവസായങ്ങളും (കീ ഇന്‍ഡസ്ട്രീസ്) പൊതുമേഖലയില്‍ ആയിരിക്കണമെന്നാണ് നിശ്ചയിച്ചത്. ഇത്തരം വ്യവസായങ്ങള്‍ക്ക് കനത്ത മൂലധനം വേണം. പെട്ടെന്ന് അമിതലാഭം കൊയ്തെടുക്കാന്‍ സാധ്യവുമല്ല. അന്ന് വന്‍കിട മുതലാളിമാരുടെ കൈവശം വന്‍മൂലധനമിറക്കാന്‍ മാത്രമുള്ള പണം ഉണ്ടായിരുന്നില്ലതാനും. പെട്ടെന്ന് വന്‍ലാഭം ആര്‍ജിച്ചെടുക്കാന്‍ കഴിയുന്ന ഉപഭോക്തൃവസ്തുനിര്‍മാണം, ആഡംബര വസ്തുക്കളുടെ നിര്‍മാണം ഇവയിലാണ് വന്‍കിടക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിന് നല്ല ഫലം കാണുകയുംചെയ്തു. 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയില്‍ ഒന്‍പത് ശതകോടീശ്വരന്മാരുള്ളത് 2008ല്‍ 53 ആയി ഉയര്‍ന്നുവെന്നോര്‍ക്കണം. അവര്‍ക്കിപ്പോള്‍ ലാഭകരമായ പൊതുമേഖലാസ്ഥാപനങ്ങള്‍ കെട്ടവിലയ്ക്ക് ചുളുവില്‍ വാങ്ങി കൈവശം വച്ച് കൊള്ളലാഭമടിക്കാന്‍ സൌകര്യം വേണം. അവരാണ് രാജ്യം യഥാര്‍ഥത്തില്‍ ഭരിക്കുന്നത്. അവരാണ് കോഗ്രസിനെ ജയിപ്പിക്കാന്‍ കോടികള്‍ ചെലവിട്ടത്. പൊന്‍മുട്ടയിടുന്ന താറാവെന്ന് വിശേഷിപ്പിക്കാവുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ കൊള്ളയടിക്കാന്‍ കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ക്ക് അവസരം നല്‍കാനാണ് പടിപടിയായുള്ള ഓഹരി വില്‍പ്പന. ഇത് ആപത്താണ്. നാടാകെ വിറ്റുതുലയ്ക്കുന്ന ഏര്‍പ്പാടാണ്. ഇതനുവദിക്കാന്‍ പാടില്ല. ഈ കെടുകാര്യസ്ഥതയ്ക്ക് ജനങ്ങളുടെ മാന്‍ഡേറ്റില്ല. നാടിന്റെ സ്വത്ത് വില്‍പ്പന ഭരണഘടനാവിരുദ്ധ നടപടിയാണ്. ഇന്ത്യയിലെ ഉദ്ബുദ്ധരായ ജനത ഇതനുവദിക്കാന്‍ പോകുന്നില്ല. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ മുടിയനായ പുത്രനാണെന്ന് ചരിത്രം രേഖപ്പെടുത്തും.

from deshabhimani

Thursday, November 5, 2009

L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ

L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ






കണ്ണൂരിന്റെ വികസന സ്വപ്നങള്‍ സാക്ഷാല്‍കരിക്കാനും കേരളത്തിന്റെ അഭിമാനം സം‌രക്ഷിക്കാനും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക. കള്ളപ്രചരണങള്‍ അഴിച്ചുവിട്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ ആജ്ഞാവര്‍ത്തിയാക്കിയും കോണ്‍ഗ്രസ്സ് കണ്ണൂരിനേയും കേരളത്തേയും ആകെ അപമാനിക്കുകയാണ്.നാടിനെ അപമാനിക്കുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഡിഎഫ് നേത്രത്വത്തിന്ന് കനത്ത തിരിച്ചടികൊടുക്കെണ്ടത് പ്രബുദ്ധരായ വോട്ടര്‍മാരുടെ‍ കടമയും കര്‍ത്തവ്യവുമാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് കള്ള പ്രചരണങളില്‍ കുടുങി യു.ഡി.എഫിനൊപ്പം നിന്ന പലരും ഇപ്പോള് പശ്ചാത്തപിക്കുകയാണ് .അവരെല്ലാം ഇന്ന് എല്‍ ഡി എഫിന്റെ വിജയത്തിന്നുവേണ്ടി രം‌ഗത്ത് ഇറങിയിരിക്കുകയാണ്
.





Tuesday, November 3, 2009

കെ എസ് യു വോട്ടര്‍പട്ടികയിലും കോണ്ഗ്രസ്സ് വ്യാജവോട്ട് ചേര്‍ത്തു. ബൂത്ത് പിടിത്തം ഉറപ്പായ സ്ഥിതിക്ക് കേന്ദ്രസേനയെ വിളിക്കണം. .

കെ എസ് യു വോട്ടര്‍പട്ടികയിലും കോണ്ഗ്രസ്സ് വ്യാജവോട്ട് ചേര്‍ത്തു. ബൂത്ത് പിടിത്തം ഉറപ്പായ സ്ഥിതിക്ക് കേന്ദ്രസേനയെ വിളിക്കണം.



സ്വന്തം പാര്‍ടിയിലും പോഷകസംഘടനകളിലും വ്യാജവോട്ടും ബൂത്തുപിടിത്തവും അക്രമവും പതിവാക്കിയവര്‍ കണ്ണൂരില്‍ വോട്ടര്‍പട്ടികയില്‍ കൃത്രിമമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പുവിഷയങ്ങള്‍ വഴിമാറ്റാന്‍ ശ്രമിക്കുന്നത് കുറഞ്ഞപക്ഷം ആത്മവഞ്ചനയെങ്കിലുമാണ്. കണ്ണൂരിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന ഭീമമായ പാളിച്ച കോഗ്രസ് നേതൃത്വത്തെ കടുത്ത വിഷമത്തിലാക്കിയപ്പോള്‍, അത് മറികടക്കാനുള്ള ഉപായമായാണ് വോട്ടര്‍പട്ടിക വിവാദം ഉയര്‍ത്തിയത്. യഥാര്‍ഥത്തില്‍, കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ മറ്റിടങ്ങളിലുള്ളത്ര പ്രശ്നങ്ങളേയുള്ളൂ. ഇരുപത്തിരണ്ടായിരം വ്യാജവോട്ടുണ്ടെന്ന വന്‍ ആരോപണവുമായാണ് യുഡിഎഫ് രംഗത്തിറങ്ങിയതെങ്കില്‍ ഇപ്പോഴത് ചുരുങ്ങിച്ചുരുങ്ങി മുന്നൂറിലെത്തിയിരിക്കുന്നു. അതിനര്‍ഥം 1.33ലക്ഷം വോട്ടര്‍മാരുള്ളതില്‍ മുന്നൂറുവോട്ടുകളെക്കുറിച്ചാണ് യുഡിഎഫിന് സംശയമുള്ളത് എന്നാണ്. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ അബ്കാരി കേസിലെ പ്രതിയെ ഉള്‍പ്പെടെ വോട്ടറാക്കിയെന്നും സ്ഥാനാര്‍ഥി അബ്ദുള്ളക്കുട്ടിയക്കം മറ്റുമണ്ഡലങ്ങളില്‍നിന്ന് കണ്ണൂരിലെ വോട്ടര്‍പട്ടികയിലേക്ക് നുഴഞ്ഞുകയറിയവരാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കെ, വ്യാജവോട്ട് വിവാദം ചരമഗതി പൂകുകയാണ്. എന്നാല്‍, കോഗ്രസ് ഉയര്‍ത്തിവിട്ട വ്യാജവോട്ട് വിവാദം അത്ര എളുപ്പത്തില്‍ വിട്ടുകളയേണ്ടതല്ല. ആ പാര്‍ടിയിലേക്കു തന്നെയാണ് കണ്ണോടിക്കേണ്ടത്. കേന്ദ്ര തെരഞ്ഞെടുപ്പു നിരീക്ഷകരെ അടിച്ചോടിച്ചതും സംഘടനാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നേതാവിന്റെ കാലുവെട്ടിയതും നിരത്തില്‍നിര്‍ത്തി മുണ്ടുരിഞ്ഞതും പരസ്പരം അസഭ്യവും അശ്ളീലവും പറഞ്ഞുപരത്തിയതുമൊക്കെ കോഗ്രസിനകത്തെ 'ജനാധിപത്യ'ത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. യൂത്ത് കോഗ്രസില്‍ പഴയ പ്രസിഡന്റിനെ മാറ്റി പുതിയ ആള്‍ ചുമതലയേറ്റ് ആദ്യം ചേര്‍ന്ന യോഗത്തില്‍തന്നെ ബഹളവും കൈയാങ്കളിയുമായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ സ്ഥാനം പിടിച്ചടക്കാന്‍ ഗ്രൂപ്പുകള്‍ തയ്യാറാക്കിയ വ്യാജ വോട്ടര്‍പട്ടികയെ ചൊല്ലിയാണ് കെഎസ്യുവില്‍ കലാപം നടക്കുന്നത്. കോഴിക്കോട്ട് ഡിസിസി പ്രസിഡന്റ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൂട്ടത്തല്ല്. എന്‍എസ്യു അയച്ച കേന്ദ്ര നിരീക്ഷകന്‍ ബൂപന്‍ ഭട്ട് ഇതിനെല്ലാം സാക്ഷിയായി. സഹികെട്ട് തെരഞ്ഞെടുപ്പാകെ മാറ്റിവയ്ക്കേണ്ടിവന്നു നേതൃത്വത്തിന്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കെഎസ്യു യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിശ്ചിത സമയം കഴിഞ്ഞ് ചില കെഎസ്യുക്കാര്‍ നോമിനേഷനുമായി എത്തി. ഇത് നേരത്തെ വന്നവര്‍ ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഗ്രൂപ്പുതിരിഞ്ഞ് യൂത്ത് കോഗ്രസുകാരും പങ്കാളികളായതോടെ സംഘര്‍ഷം മൂത്തു. പിന്നെ തുറന്ന സംഘട്ടനം. സംസ്ഥാനത്തെ പല കോളേജിലും 95 ശതമാനം വിദ്യാര്‍ഥികളും കെഎസ്യുവിന്റെ വ്യാജ അംഗങ്ങളാണ്. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലും നേഴ്സിങ് കോളേജുകളിലും വ്യാജ യൂണിറ്റുണ്ടാക്കിയും വോട്ടര്‍പട്ടിക തയ്യാറാക്കി. ജില്ല-സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യൂണിറ്റ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. പതിനെട്ട് വര്‍ഷത്തിനുശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന കെഎസ്യു പിടിക്കാന്‍ രമേശ് ചെന്നിത്തല വിഭാഗവും ഉമ്മന്‍ചാണ്ടി വിഭാഗവും കടുത്ത മത്സരത്തിലാണ്. ഇരുവിഭാഗവും വ്യാജപട്ടിക ഉണ്ടാക്കി. വിദ്യാര്‍ഥികള്‍ അറിയാതെ, മെമ്പര്‍ഷിപ്പ് ഫീസ് കൊടുക്കാതെ അംഗങ്ങളാകുന്നു! പുതിയ കണക്കില്‍ സംസ്ഥാനത്ത് കെഎസ്യുവിന് ഒരുലക്ഷത്തിലേറെയാണ് അംഗങ്ങള്‍. രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന കോഴിക്കോട് ഫറൂഖ് കോളേജില്‍ 1904 പേരും കെഎസ്യുക്കാര്‍. ലോ കോളേജിലാകട്ടെ എഴുനൂറില്‍ 480 പേരും അംഗങ്ങള്‍. ദേവഗിരി കോളേജില്‍ അംഗത്വം 961 കവിഞ്ഞു. കോഴിക്കോട് ജില്ലയില്‍ 12000 അംഗങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍, ജില്ലയിലെ ഭൂരിപക്ഷം കോളേജുകളിലും യൂണിയന്‍ ഭരിക്കുന്നത് എസ്എഫ്ഐയാണ്. കലിക്കറ്റ് സര്‍വകലാശാലയില്‍ 67ല്‍ 41 കോളേജും 89ല്‍ 51 കൌസിലര്‍ സ്ഥാനവും നേടിയത് എസ്എഫ്ഐയാണ്. പിന്നെങ്ങനെ കെഎസ്യുവില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ അംഗങ്ങളാകുമെന്ന ചോദ്യത്തിന് ഗ്രൂപ്പ്നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉത്തരം പറയേണ്ടിവരും. തിരുവനന്തപുരം ജില്ലയില്‍ 10,643 മെമ്പര്‍ഷിപ്പുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയമില്ലാത്ത മാര്‍ ഇവാനിയോസില്‍ 980 കെഎസ്യു അംഗങ്ങള്‍! പത്ത് രൂപയാണ് കെഎസ്യുവിന്റെ അംഗത്വഫീസ്. ആ കണക്കില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 1,20,000 രൂപ വേണം. സംസ്ഥാനത്താകെ ലക്ഷക്കണക്കിന് രൂപ അനുയായികള്‍ക്കിടയില്‍ ഇരുഗ്രൂപ്പുകളും വിതരണംചെയ്തു. യൂണിറ്റ് തെരഞ്ഞെടുപ്പ് നടക്കണമെന്നില്ല- വ്യാജ പട്ടിക ഉപയോഗിച്ച് ജില്ല-സംസ്ഥാന ഭാരവാഹിത്വം നേടാനുള്ള പോരാട്ടമാണ് നടക്കുന്നത്. ഒരു യൂണിറ്റ് രൂപീകരിക്കാന്‍ 50 അംഗങ്ങള്‍ നിര്‍ബന്ധം. മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതും തെരഞ്ഞെടുപ്പ് നടത്തുന്നതും അടക്കമുള്ള ചുമതല മുന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ ജെ എം ലിങ്ദോ നയിക്കുന്ന എസ്എഎംഇ എന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനാണ്. രാഹുല്‍ ഗാന്ധി നേരിട്ടാണ് ഈ കരാര്‍ നല്‍കിയത്. സ്വന്തം പാര്‍ടിയില്‍ ഇത്തരം വ്യാജവോട്ട് വ്യവസായം നടത്തുന്നവര്‍ കണ്ണൂരിലും ആലപ്പുഴയിലും 'ഇറക്കുമതി വോട്ട്' എന്ന പരാതിയുമായി വന്നാലോ? ഇറക്കുമതി വോട്ട് എല്‍ഡിഎഫിന്റേതല്ല ഡിസിസി ഓഫീസില്‍തന്നെയാണ് എന്നത്രെ കണ്ണൂരിലെ ചിത്രം. പാണപ്പുഴക്കാരനും അബ്കാരി കേസ് പ്രതിയുമായ ഒരാള്‍ക്ക് സ്വന്തം നാട്ടിലും ഡിസിസി ഓഫീസിലും വോട്ടുണ്ടെന്ന് വാര്‍ത്ത വന്നിരിക്കുന്നു. എന്റെ ഓഫീസിലെ ആര്‍ക്കെങ്കിലും രണ്ട് വോട്ടുണ്ടെങ്കില്‍ ഞാന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും എന്ന വെല്ലുവിളിയാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ പത്രസമ്മേളനം നടത്തി മുഴക്കിയത്. അദ്ദേഹത്തിന് സമാധാനമായി രാജിവയ്ക്കാം.
deshabhimani