Saturday, December 19, 2009

മജീദ് പറമ്പായി 2000ല്‍ കോഗ്രസ് സ്ഥാനാര്‍ഥി

മജീദ് പറമ്പായി 2000ല്‍ കോഗ്രസ് സ്ഥാനാര്‍ഥി
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ മജീദ് പറമ്പായി 2000ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോഗ്രസ് സ്ഥാനാര്‍ഥി. വേങ്ങാട് പഞ്ചായത്തിലെ 13-ാം വാര്‍ഡായ കുഴിയില്‍പീടികയില്‍ സിപിഐ എമ്മിലെ ലക്ഷ്മണനെതിരെയാണ് മത്സരിച്ചത്. ഈ തെരഞ്ഞെടുപ്പിന് രണ്ടു മാസം മുമ്പ്് ഇയാള്‍ പിഡിപി വിട്ട് കോഗ്രസില്‍ ചേരുകയായിരുന്നു. മജീദ് പറമ്പായിയുടെ പാര്‍ടി അംഗത്വത്തെച്ചൊല്ലി കോഗ്രസില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്. ഈ പ്രശ്നത്തില്‍ യൂത്ത്കോഗ്രസ് ജില്ലാ യോഗം കൈയാങ്കളിയിലെത്തി. മജീദ് പറമ്പായിയെ അറിയില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോഗ്രസുകാരനാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. യൂത്ത്കോഗ്രസ് യോഗത്തിലാണല്ലോ അരോപണം ഉന്നയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ യോഗം നടന്നതായി അറിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍ സുധാകരന്റെ വാദങ്ങള്‍ പൊളിക്കുന്ന തെളിവുകള്‍ ഏറെയാണ്. സിപിഐ എം ശക്തികേന്ദ്രമായ വേങ്ങാട് പഞ്ചായത്തില്‍ ഒരാള്‍ പിഡിപി വിട്ട് കോഗ്രസില്‍ ചേര്‍ന്നത് ഇവര്‍ ആഘോഷിക്കുകയുമുണ്ടായി. പറമ്പായി പള്ളിക്കടുത്തു ചേര്‍ന്ന പൊതുയോഗത്തില്‍ സുധാകരനും അന്നത്തെ ഡിസിസി പ്രസിഡന്റ് സണ്ണിജോസഫും ചേര്‍ന്ന് മജീദിനെ മാലയിട്ട് സ്വീകരിച്ചു. മജീദ് കോഗ്രസ് പ്രവര്‍ത്തകനായതിനുശേഷമാണ് കളമശേരി ബസ് കത്തിക്കാനും കണ്ണൂര്‍ സിറ്റിയിലെ വിനോദ്കുമാര്‍ വധത്തിലും പങ്കാളിയായത്. ഇപ്പോള്‍ കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് മജീദ്. സിപിഎ എം വിരോധത്തിന്റെ പേരില്‍ ഏതു ക്രിമിനലിനെയും സാമൂഹ്യവിരുദ്ധനെയും കോഗ്രസില്‍ ചേര്‍ക്കുന്ന സുധാകരന്റെ നടപടി പാര്‍ടിക്ക് പേരുദോഷമുണ്ടാക്കിയതായി എതിര്‍ഗ്രൂപ്പുകാര്‍ ആരോപിക്കുന്നു. ക്വട്ടേഷന്‍ സംഘത്തെയും കള്ളവാറ്റുകാരെയുമൊക്കെ പാര്‍ടിയിലെടുക്കുന്ന സമീപനം അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റില്ലെന്ന് ഒരു മുതിര്‍ന്ന കോഗ്രസ് നേതാവ് പറഞ്ഞു. സംഭവം മുന്‍ ഡിസിസി പ്രസിഡന്റിന്റെ കാലത്താണെന്ന് പറഞ്ഞ് ഇപ്പോഴത്തെ പ്രസിഡന്റ് പി രാമകൃഷ്ണന്‍ ഒഴിഞ്ഞുമാറി. വെള്ളിയാഴ്ച നടന്ന യൂത്ത്കോഗ്രസ് ജില്ലാ നേതൃയോഗത്തില്‍ വലിയ ബഹളമാണുണ്ടായത്. കൈയാങ്കളിയിലെത്തിയപ്പോള്‍ കണ്ണൂരിന്റെ ചുമതലയുള്ള സംസ്ഥാനജനറല്‍ സെക്രട്ടറി ആര്‍ വി രാജേഷ് യോഗം പിരിച്ചുവിടുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ലിജു പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും യോഗത്തിനെത്തിയില്ല. കുഴപ്പമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നാണ് ലിജു പങ്കെടുക്കാതിരുന്നതെന്നും പറയുന്നു.

Monday, December 14, 2009

ഇരകളും വേട്ടക്കാരും

ഇരകളും വേട്ടക്കാരും

പി.കെ. അബ്ദുള്‍റഊഫ്‌




ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താം. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ


കേരളത്തിലെ മുസ്‌ലിം തീവ്രവാദം പുതിയ ആകാശവും ഭൂമിയും തേടിയുള്ള പ്രയാണംതുടരുമ്പോള്‍ ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കാതെ നിവൃത്തിയില്ല. ഇരകളും വേട്ടക്കാരും എന്നപ്രയോഗം തൊണ്ണൂറുകളുടെ അവസാനം രൂപംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് ആഘോഷമായിത്തന്നെ കൊണ്ടാടുന്ന ഒരു പ്രത്യേക സംഗതിയാണ്. നമ്മുടെ സകല സാംസ്‌കാരിക നായകരും ബുദ്ധിജീവികളും അറിഞ്ഞോ അറിയാതെയോ വീണുപോയ ചതുപ്പുനിലം. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ ആടിനെ പട്ടിയാക്കുന്ന രാസപ്രക്രിയയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്നസത്യം ഇനിയും മറച്ചുവെക്കേണ്ട കാര്യമില്ല.
സത്യത്തില്‍ ഇവിടെ കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന ഇരവാദം മനുഷ്യാവകാശമെന്ന വ്യാജലേബലില്‍ രംഗത്തുവന്ന വര്‍ഗീയ, തീവ്രവാദ സ്വഭാവമുള്ള ഒരുവിഭാഗത്തിന്റെ സംഭാവനയായിരുന്നു. പക്ഷേ, ഇവര്‍ പ്രവര്‍ത്തിക്കുക പലപ്പോഴും ദളിത്, പരിസ്ഥിതി പ്രേമം പ്രസംഗിച്ചുകൊണ്ടാണ്. ഇവിടെ തുടങ്ങുന്നു ആടില്‍നിന്നും പട്ടിയിലേക്കുള്ള ദൂരം.
കേരളത്തിലെ മുസ്‌ലിം സമുദായത്തെ ഇരവാദത്തിലേക്ക് വലിച്ചടുപ്പിക്കാന്‍ ഇടയാക്കിയ നിരവധി സംഭവങ്ങളുണ്ട്. ബാബറി മസ്ജിദിന്റെ തകര്‍ക്കലും മിഡില്‍ ഈസ്റ്റ് രാഷ്ട്രീയവും ഗുജറാത്ത് കലാപവുമെല്ലാം ഇരവാദക്കാര്‍ക്ക് ചാകര സൃഷ്ടിക്കാന്‍പോന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ പ്രശ്‌നത്തിന്റെ മറ്റൊരുതലം നാം കാണേണ്ടതുണ്ട്. അതിന് മലബാര്‍പ്രദേശത്തെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക് പോകേണ്ടിവരും. ഇരവാദത്തിന്റെ തിയറി എങ്ങനെ പ്രാക്ടിക്കലാക്കാമെന്ന പരീക്ഷണശാലകളാണ് കഴിഞ്ഞ പതിറ്റാണ്ടിലേറെയായി ഈ പ്രദേശങ്ങള്‍. അതായത് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍പ്പോലും വെള്ളവും വൈദ്യുതിയുമൊന്നും ചര്‍ച്ചാവിഷയങ്ങളാകാതെ പകരം സദ്ദാംഹുസൈനും ആണവക്കരാറും അമേരിക്കയുമെല്ലാം കടന്നുവരുന്നു. ഇതൊരു ക്ലീന്‍ ഹൈജാക്കിങ്ങാണ്.
ഈ പുതിയതരം ഇരവാദം മോശമല്ലെന്നുകണ്ട് കുറച്ചു വോട്ടുകള്‍ക്കുവേണ്ടി ഇടതുപക്ഷവും ഈ വിഷയത്തില്‍ ഒത്തുചേരുന്നു. ഇരവാദികള്‍ സന്തോഷത്തിന്റെ പരകോടിയില്‍.

മറ്റൊരു ഇരവാദം നടന്നത് പി.ഡി.പി. നേതാവ് അബ്ദുല്‍നാസര്‍ മഅദനിയുടെ കാര്യത്തിലാണ്. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനശെലിയുമെല്ലാം 'വിസ്മരിപ്പിച്ച് ' ഇരവാദികള്‍ ഒരുപൗരന്റെ മൗലികമായ അവകാശം എന്നനിലയിലേക്ക് പ്രശ്‌നത്തെ എത്തിച്ച് കാര്യംനേടുന്നതും നാംകണ്ടു. അക്കാലത്ത് പള്ളികളില്‍ പ്രത്യേകപ്രാര്‍ഥനകള്‍ സംഘടിപ്പിക്കാനും അതിലൂടെ കഴിയുന്നത്ര മഹല്ലുകളെ ഹൈജാക്കുചെയ്യാനും ശ്രമമുണ്ടായി. ഇത്തരം ഘട്ടങ്ങളിലെല്ലാം മുസ്‌ലിം സമുദായവും പൊതു സമൂഹവുമെല്ലാം ഈ പുത്തന്‍കാഴ്ചകള്‍ കണ്ട് അന്തംവിടുകയോ നിഷ്‌ക്രിയരാവുകയോ ചെയ്തു.
ഭൂരിപക്ഷ വര്‍ഗീയത പോലെത്തന്നെ ന്യൂനപക്ഷ വര്‍ഗീയതയും ആപത്താണ് എന്ന് മുറവിളികൂട്ടുന്ന ഇടതുപക്ഷം തന്നെയാണ് കേരളത്തിലെ ഇരവാദത്തിന്റെ പ്രധാന പ്രമോട്ടര്‍മാര്‍ എന്നവസ്തുത നാം കാണാതിരുന്നുകൂടാ. മലബാറിലെ മുസ്‌ലിംവോട്ടില്‍ കണ്ണുവെച്ച് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ മഅദനിയെപ്പോലൊരു രാഷ്ട്രീയക്കാരനെ അവതരിപ്പിച്ച രീതിയില്‍ നിന്നുതന്നെ തുടങ്ങുന്നു ഇരവാദത്തിന്റെ രാഷ്ട്രീയഅസ്തിത്വം. അടുത്തകാലത്ത് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പുതിയ നിര്‍വചനം കൂട്ടിച്ചേര്‍ത്ത് പാര്‍ട്ടിയെ കുറച്ചുകൂടി 'ഉയരത്തിലെത്തിച്ചു'.

ഇവിടെ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., എന്‍.ഡി.എഫ്. തുടങ്ങിയവര്‍ സാമുദായികവിഷയങ്ങളില്‍ എടുക്കുന്ന നിലപാടുകള്‍ നാം പഠിക്കേണ്ട ഒന്നാണ്. ഇവയോടുള്ള ഇടതുസമീപനവും വിലയിരുത്തപ്പെടേണ്ടതാണ്. മുസ്‌ലിം ലീഗ് ഈ വിഷയങ്ങളില്‍ എന്നും വളരെ സേഫായ കളിയാണ് ഇഷ്ടപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനമായ കോണ്‍ഗ്രസ്സിന് ഈ വിഷയങ്ങളിലെല്ലാം നിലപാടുകള്‍ ഉണ്ടെങ്കിലും പരസ്യപ്പെടുത്താന്‍ ഇഷ്ടപ്പെടാറില്ല. കാരണം ജനങ്ങളിലേക്ക് ഇറങ്ങാനുള്ള മടിയും ബുദ്ധിമുട്ടാനുള്ള വൈമനസ്യവും തന്നെയാണ് പ്രധാനം. എങ്കിലും കോണ്‍ഗ്രസ്് പ്രസ്ഥാനം ഒരിക്കലും വിസ്മരിക്കാന്‍പാടില്ലാത്ത ഒരുവ്യക്തിയുണ്ട്, പ്രത്യേകിച്ചും ഈവിഷയത്തില്‍. വിഭജനത്തിനും വര്‍ഗീയതയ്ക്കുമെതിരെ നിലകൊണ്ട്, കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ശരിയായപാത എന്തെന്ന് സ്വന്തം ജീവിതംകൊണ്ട് മലബാറിനെ പഠിപ്പിച്ച ഒരുമനുഷ്യനെ, പഴയ കെ.പി.സി.സി. പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ.

വര്‍ഗീയത എന്നപ്രശ്‌നത്തെ നേരിട്ട് സ്​പര്‍ശിക്കാതെ മുസ്‌ലിംസമൂഹം ഇനിയും മുന്നോട്ട് പോയിട്ട് കാര്യമില്ല. കേരളത്തിലെ മുസ്‌ലിംകളില്‍ ഒരുവിഭാഗം തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാണെന്നും തീവ്രവാദികളാണെന്നുമുള്ള യാഥാര്‍ഥ്യം ഇനിയെങ്കിലും ഉറക്കെപ്പറയാന്‍ സമുദായനേതൃത്വം തയ്യാറാകണം. ആദ്യം അകത്തെ മാലിന്യംനീക്കാം. അല്ലാതെ ആര്‍.എസ്.എസ്., സംഘ്പരിവാര്‍ എന്നൊക്കെപ്പറഞ്ഞ് വെറുതെ ഒച്ചവെച്ചതുകൊണ്ട് കാര്യമില്ല. കേരളത്തിലെ ഭൂരിപക്ഷമതവിഭാഗം സമാധാനവും സൗഹാര്‍ദവും പുലര്‍ന്നുകാണാന്‍ ഏതറ്റംവരെയും പോകുന്നവരാണ് എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. നമ്മുടെ ഇടതു- വലതു മുന്നണികളുടെ ന്യൂനപക്ഷ പ്രേമത്തിന്റെ വ്യാപ്തിയും എന്നിട്ടുപോലും ബി.ജെ.പി. കേരളത്തില്‍ പച്ചതൊടാതെ പോയതും ചേര്‍ത്തുവായിച്ചാല്‍ ഇതുമനസ്സിലാകും. ഗള്‍ഫും യൂറോപ്പും കൂട്ടിനില്ലാത്ത കേരളത്തിലെ ഹിന്ദുസമൂഹം പുലര്‍ത്തുന്ന ഈമര്യാദ നാംകണ്ടില്ലെന്നു നടിക്കരുത്.

ഇപ്പോള്‍ ഇരവാദികള്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടുകയാണ്. കണ്ണുതുറന്നുപിടിച്ചെങ്കില്‍ മാത്രമേ ഇക്കൂട്ടരെ തിരിച്ചറിയാനാകൂ എന്നതാണ് ഏറ്റവും വലിയ ദുരന്തം. ചെങ്ങറയിലും മൂലമ്പള്ളിയിലും അതിരപ്പള്ളിയിലുമെല്ലാം ചെറുവേഷങ്ങളുമായി ഇവര്‍ എത്തിയിരുന്നു. കൂട്ടിനെന്നും ഒരുകൂട്ടം സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും കാണാം. നാവും പേനയും വാടകയ്ക്ക് കൊടുക്കുകയാണ് ഇവരുടെ പ്രധാനവിനോദം. സാധാരണക്കാരന്റെ സമരങ്ങളെ ഹൈജാക്കുചെയ്തുകൊണ്ട് സമൂഹമധ്യത്തില്‍ ഇടം 'പിടിച്ചുവാങ്ങുന്ന' ഈ വ്യാജന്മാരെ അമര്‍ച്ചചെയ്യേണ്ട ബാധ്യത നമ്മുടെ സാംസ്‌കാരിക മേലാളന്മാര്‍ എന്നാണാവോ തിരിച്ചറിയുക.
ഇരവാദത്തില്‍ നിന്നും ഭീകരവാദത്തിലേക്കുള്ള ദൂരം മുസ്‌ലിംജനത മനസ്സിരുത്തി പഠിക്കേണ്ട വിഷയമാണ്. ജനാധിപത്യത്തേക്കാള്‍, മതേതരത്വത്തേക്കാള്‍ മഹത്തായ ഒന്നുസൃഷ്ടിക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട മുഹമ്മദലി ജിന്നയെ നാം മറക്കാനിടയില്ല. ഒരര്‍ഥത്തില്‍ ഇന്നത്തെ ഇരവാദികളുടെ പിതാമഹനായി ജിന്നയെ വിലയിരുത്താവുന്നതാണ്. എങ്കില്‍ മാത്രമേ ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തെ നിങ്ങള്‍ക്ക് തിരിച്ചറിയാനാകൂ. തിരിച്ചറിയാത്തവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. പക്ഷേ, അവരെ നാം തിരിച്ചറിയണം.

(ലേഖകന്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ്)

Saturday, December 12, 2009

വിവാദങ്ങള്‍ തുലയട്ടെ; ഒറ്റക്കെട്ടായി ചെറുക്കാം

വിവാദങ്ങള്‍ തുലയട്ടെ; ഒറ്റക്കെട്ടായി ചെറുക്കാം


ഒരുവിധ ഭീകരാക്രമണവും അടുത്ത കാലത്ത് നടക്കാത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭീകരതയെ അനുകൂലിക്കുന്ന പ്രചാരണങ്ങളും അതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള കരുനീക്കങ്ങളും ഇവിടെയും നടക്കുന്നുണ്ട്. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷം രഹസ്യമായ ചില കരുനീക്കങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും മറയായി ഉപയോഗിക്കപ്പെടുന്നുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തുതോല്‍പ്പിക്കേണ്ട അവസ്ഥയാണിത്. അതില്‍ സങ്കുചിതമായ കക്ഷിരാഷ്ട്രീയ ലാഭമല്ല, നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് രാഷ്ട്രീയ പാര്‍ടികളെയും മാധ്യമങ്ങളെയും നയിക്കേണ്ടത്. ദൌര്‍ഭാഗ്യവശാല്‍, കഴിഞ്ഞ കുറച്ചുനാളായി ഇവിടെ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങള്‍ ശരിയായ ദിശയിലുള്ളതല്ല. ഭീകരപ്രവര്‍ത്തനം തടയാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാന്‍ ഉന്നംവച്ചുള്ള വിവാദങ്ങളാണ് യുഡിഎഫ് ഉയര്‍ത്തിവിട്ടത്. വിവിധ ഏജന്‍സികളും സംസ്ഥാനങ്ങളും ഉള്‍പ്പെട്ട കേസന്വേഷണത്തില്‍ കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെക്കുറിച്ച് അനാവശ്യ സംശയം ഉയര്‍ത്തിവിട്ടത് യുഡിഎഫ് കവീനര്‍തന്നെയാണ്. അത് മാധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രശ്നം ഭീകരപ്രവര്‍ത്തനമല്ല, അന്വേഷണച്ചുമതലയുള്ള ഐജിയാണ് എന്ന നിലയിലേക്കെത്തിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ എട്ടുകേസില്‍ പ്രതിയാണ്. ആദ്യത്തേത് 1999ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെ വധിക്കാന്‍ ശ്രമിച്ച കേസാണ്. ഇതില്‍ അറസ്റിലായ നസീര്‍ ജാമ്യത്തിലിറങ്ങി മുങ്ങി. നായനാരുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ കെട്ടിച്ചമതാണ് ഈ കേസെന്ന് എം വി രാഘവനും കെ സുധാകരനും ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ അന്ന് ആക്ഷേപിച്ചത് കേരളീയരുടെ ഓര്‍മയിലുണ്ട്. യുഡിഎഫ് ഭരണകാലത്ത് ഈ കേസ് അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. കളമശേരിയില്‍ തമിഴ്നാട് ബസ് കത്തിച്ച കേസ്, കോഴിക്കോട് ടൌ മൊഫ്യൂസില്‍ ബസ് സ്റാന്‍ഡ് ബോംബ് കേസ്, കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡ് പരിസരത്തുള്ള ബോംബ് സ്ഫോടനക്കേസ് എന്നിവയിലെല്ലാം നസീറിന്റെ പങ്കാളിത്തം കണ്ടുപിടിച്ചതും നസീറിനെ പ്രതിചേര്‍ത്തതും എല്‍ഡിഎഫ് അധികാരത്തില്‍വന്നശേഷമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട്ചെയ്ത കേസ്കേരള പൊലീസിന്റെ ശ്രമഫലമായാണ് കണ്ടുപിടിച്ചതും നസീറിന്റെ പങ്കാളിത്തം തെളിയിച്ചതും. നസീറിനെക്കുറിച്ചുള്ള ഇത്തരം വിവരങ്ങളെല്ലാം വിശദമാക്കി കേരളാ പൊലീസാണ് 2009 ഏപ്രിലില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് കത്തയച്ചത്. നസീറും കൂട്ടാളികളും ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ബംഗ്ളാദേശില്‍ എത്തിയിട്ടുണ്ടെന്ന് ബംഗ്ളാദേശില്‍ അവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പരടക്കം ചൂണ്ടിക്കാട്ടിയാണ് അറിയിച്ചത്. നസീര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ വിഭാഗത്തെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതും അക്കാര്യം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചതും കേരളമാണ് എന്നര്‍ഥം. പ്രതികള്‍ വിദേശത്തായതുകൊണ്ട് നാഷണല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സി കേസ് അന്വേഷിക്കുന്നത് ഉചിതമാണെന്ന കേരള സര്‍ക്കാരിന്റെ കത്തിനെതുടര്‍ന്നാണ് കോഴിക്കോട് ബസ്സ്റാന്‍ഡ് സ്ഫോടനക്കേസുകള്‍ ദേശീയ ഏജന്‍സി ഏറ്റെടുത്തത്. ഇതെല്ലാം മറച്ചുവച്ചാണ്, എല്‍ഡിഎഫ് സര്‍ക്കാരിനുനേരെ ഐജി ടോമിന്‍ തച്ചങ്കരിയെ ബംഗളൂരുവില്‍ അയച്ചതിന്റെ പേരില്‍ കുതിരകയറാന്‍ യുഡിഎഫ് തയ്യാറായത്. തച്ചങ്കരി കണ്ണൂര്‍ മേഖലയുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്; യുഡിഎഫിന്റെ കാലത്തും പ്രധാനപ്പെട്ട പല പദവികളും അലങ്കരിച്ചയാളാണ്. സ്പെഷ്യല്‍ ടീമിന്റെ ചുമതലയുള്ള ഡിഐജി ടി കെ വിനോദ്കുമാര്‍ വിദേശത്തായതിനാല്‍ അടിയന്തര നടപടിയെന്ന നിലയിലാണ് തച്ചങ്കരിയെ നിയോഗിച്ചതെന്ന് ആഭ്യന്തരമന്ത്രി തന്നെ അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും സംശയത്തിന്റെ പുകമറ പരത്താനുള്ള യുഡിഎഫ് പ്രചോദനം എന്താണ്? വിവിധ ഏജന്‍സികളും അനേകം ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അന്വേഷണത്തെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്? എന്തു ലക്ഷ്യമാണ് ഇങ്ങനെ ആരോപിക്കുന്നതിലൂടെ യുഡിഎഫിന് നേടാനുള്ളത്? പിഡിപി ബന്ധത്തിന്റെ പേരില്‍ തീവ്രവാദികളെ സഹായിക്കുന്ന നിലപാട് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്നാണ് യുഡിഎഫിന്റെ ഒരു ആക്ഷേപം. എന്തേ പിഡിപിയുമായി യുഡിഎഫിന് ബന്ധമുണ്ടായിരുന്നില്ലേ. നസീറിനെ കോഴിക്കോട് ബോംബ് കേസിലും കളമശേരി ബസ് കത്തിക്കല്‍ കേസിലും പ്രതിയാക്കിയത് പതിനഞ്ചാം ലോക്സഭാ ഇലക്ഷനുശേഷമാണ് എന്നത് ഇവര്‍ക്കറിയില്ലേ? നസീര്‍ ഉള്‍പ്പെടുന്ന കോഴിക്കോട് ബോംബ് കേസ് നാഷണല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സിക്ക് കൈമാറിയത് ഈ സര്‍ക്കാരാണ് എന്നതറിയില്ലേ? നസീറിനെ രക്ഷിക്കാനായിരുന്നുവെങ്കില്‍ ഇത്തരം നടപടികളുടെ കാര്യമെന്ത്? ഭീകരവാദികള്‍ ഭയവും ഭീകരതയും സൃഷ്ടിച്ച് ജനങ്ങളില്‍ അരക്ഷിതബോധം സൃഷ്ടിക്കുകയും പൊലീസിലും സര്‍ക്കാരിലും ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുകയുമാണ് ചെയ്യുന്നത്. ഇവിടെ രാഷ്ട്രീയം ആരോപിച്ച് അന്വേഷണത്തെ തളര്‍ത്താനാണ് യുഡിഎഫ് നോക്കുന്നത്. ഇത് നാടിന് ഗുണംചെയ്യുന്ന സമീപനമല്ല. ഒരു സുപ്രധാന പ്രശ്നത്തെ ഇവ്വിധം രാഷ്ട്രീയദുഷ്ടലാക്കോടെ സമീപിക്കുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും രഹസ്യതാല്‍പ്പര്യങ്ങളുണ്ടോ എന്നും പരിശോധിക്കപ്പെടണം. നസീറിന്റെ വെളിപ്പെടുത്തലുകളെ ഭയപ്പെടുകയും കേസന്വേഷണത്തിന്റെ പുരോഗതി തങ്ങളെ ബാധിക്കുമെന്ന് കരുതുകയും ചെയ്യുന്ന ആരെങ്കിലും യുഡിഎഫ് പാളയത്തിലുണ്ടോ? ഇല്ലെങ്കില്‍ എന്തിനീ വെകിളിപിടിച്ച പ്രകടനങ്ങള്‍? എന്തിനെയും വിവാദത്തില്‍ പുതപ്പിച്ച് നശിപ്പിച്ചുകളയുന്ന വികലമനസ്സുകളെ അവഗണിച്ച്, ഭീകരതയ്ക്കെതിരായ നിലപാടുകളില്‍ എല്‍ഡിഎഫ് ഗവമെന്റിന് പരിപൂര്‍ണ പിന്തുണയും സഹായവും നല്‍കാന്‍ ജനങ്ങളാകെ തയ്യാറാകേണ്ടതുണ്ട്. ഇത് ഏതെങ്കിലും കക്ഷിയുടെ കാര്യമല്ല, കേരളത്തിന്റെയും ഇന്ത്യയുടെയും ജനങ്ങളുടെയാകെയും കാര്യമാണ് എന്ന തിരിച്ചറിവോടെ യുഡിഎഫ് കക്ഷികളും സഹകരണത്തിന് തയ്യാറാകണം.
From deshabhimani

Friday, November 6, 2009

മുടിയനായ ധൂര്‍ത്തുപുത്രന്‍ നാട് കുട്ടിച്ചോറാക്കും

ഈ.. മുടിയനായ ധൂര്‍ത്തുപുത്രന്‍ നാട് കുട്ടിച്ചോറാക്കും .


മുടിയനായ ധൂര്‍ത്തുപുത്രന്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രമല്ല. ജീവിത യാഥാര്‍ഥ്യമാണ്. ലാഭകരമായി നടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലയ്ക്കാന്‍ തീരുമാനിച്ച മന്‍മോഹന്‍സിങ്ങിന്റെ യുപിഎ സര്‍ക്കാര്‍ യഥാര്‍ഥ ധൂര്‍ത്തുപുത്രന്റെ പങ്കാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ലാഭകരമായി പ്രവര്‍ത്തിക്കുന്ന 104 പൊതുമേഖലാസ്ഥാപനത്തിന്റെ പത്ത് ശതമാനം വീതം ഓഹരി ഉടന്‍തന്നെ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കണമെന്ന് ജൂനിയര്‍ ക്യാബിനറ്റ് തീരുമാനിച്ചിരിക്കുന്നുപോലും. പടുത്തുയര്‍ത്താന്‍ വളരെ പ്രയാസമുണ്ട.് ഇന്ത്യയിലെ പ്രതിബദ്ധതയുള്ള തൊഴിലാളികളുടെ ചോരയും വിയര്‍പ്പുമാണ് പൊതുമേഖലാസ്ഥാപനങ്ങള്‍. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി മഹാനായ ജവാഹര്‍ലാല്‍ നെഹ്റുവാണ് അതിന്റെ ശില്‍പ്പി. അത് വിറ്റു തുലയ്ക്കാന്‍ യുപിഎ സര്‍ക്കാരിന് വളരെ എളുപ്പമാണ്. അതിന്റെ പിറകിലുള്ള കടുത്ത അഴിമതിയുടെ കഥകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഒരു സര്‍ക്കാര്‍ മുടിയനായ പുത്രന്റെ മാതൃക ഏറ്റെടുത്താല്‍ നാട് നശിക്കാന്‍ മറ്റെന്താണ് വേണ്ടത്. 1990കളില്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്താണ് സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്ന ത്രിവിധ മന്ത്രോച്ചാരണം ഉള്‍ക്കൊള്ളുന്ന ആഗോളവല്‍ക്കരണനയം നടപ്പാക്കാന്‍ തീരുമാനമെടുത്തത്. അന്നുമുതല്‍ ഇന്നേവരെ ഇന്ത്യയുടെ ലാഭകരമായി നടക്കുന്ന പൊതുമേഖലയിലായിരുന്നു കോര്‍പറേറ്റ് മാനേജ്മെന്റുകളുടെയും ലാഭക്കൊതിയന്മാരുടെയും കഴുകന്‍ കണ്ണ്. പൊതുജനങ്ങളുടെയും സംഘടിത തൊഴിലാളിവര്‍ഗത്തിന്റെയും എതിര്‍പ്പ് കാരണമാണ് വില്‍പ്പന ഇതേവരെ വ്യാപകമായി നടക്കാതെപോയത്. 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദേശീയ പൊതുമിനിമം പരിപാടി ആവിഷ്കരിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. നവരത്നങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കുകയില്ലെന്നും സംരക്ഷിക്കുമെന്നും പരിപാടിയില്‍ എടുത്തുപറഞ്ഞു. നഷ്ടത്തിലായവ ലാഭത്തിലേക്കെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. എന്നിട്ടും ഭാരത് ഹെവി ഇലക്ട്രിക്കല്‍സിന്റെ 10 ശതമാനം ഓഹരി വിറ്റഴിക്കാന്‍ നടപടി ആരംഭിച്ചു. 49 ശതമാനംവരെ ഓഹരി സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്നത് സ്വകാര്യവല്‍ക്കരണമല്ലെന്നായിരുന്നു മുടന്തന്‍ന്യായം. ഇടതുപക്ഷത്തെ ആശ്രയിച്ചുമാത്രം നിലനില്‍പ്പുള്ള യുപിഎ സര്‍ക്കാരിന് സ്വേച്ഛാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ അന്ന് കഴിയുമായിരുന്നില്ല. ഇടതുപക്ഷം ഏകോപനസമിതിയില്‍നിന്ന് പ്രതിഷേധസൂചകമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. മൂന്നുമാസം കഴിഞ്ഞപ്പോള്‍ സോണിയ ഗാന്ധി ഇടപെട്ട് ഇടതുപക്ഷനേതാക്കളുമായി സംസാരിച്ച് വില്‍പ്പന മാറ്റിവച്ചു. വീണ്ടും അതേ സര്‍ക്കാര്‍ നാഷണല്‍ അലുമിനിയം കമ്പനിയുടെയും നെയ്വേലി ലിഗ്നൈറ്റ് കമ്പനിയുടെയും ഓഹരി വില്‍ക്കാന്‍ ശ്രമം നടത്തി. അന്ന് തൊഴിലാളിവര്‍ഗവും ഇടതുപക്ഷപാര്‍ടികളും മാത്രമല്ല ഡിഎംകെ നേതാവ് കരുണാനിധിവരെ സ്വകാര്യവല്‍ക്കരണത്തിനെതിരായി ശബ്ദമുയര്‍ത്തി. മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുമെന്ന് ഡിഎംകെ ഭീഷണിമുഴക്കി. അതോടെ വില്‍പ്പന ശ്രമത്തില്‍നിന്ന് യുപിഎ സര്‍ക്കാര്‍ പിന്തിരിയാന്‍ നിര്‍ബന്ധിതമായി. ഇതൊക്കെ സാഹചര്യത്തിന്റെ നിര്‍ബന്ധംമൂലമായിരുന്നു. സ്വേച്ഛാധിപത്യപരമായി തീരുമാനമെടുക്കാന്‍ കോഗ്രസിന് കഴിയുമായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. തെരഞ്ഞെടുപ്പില്‍ കോഗ്രസിന്റെ സീറ്റില്‍ 61ന്റെ വര്‍ധനയുണ്ടായി. യുപിഎയ്ക്ക് 260 സീറ്റ് ലഭിച്ചു. കേവലഭൂരിപക്ഷത്തിന് 12 സീറ്റ് കുറവാണെങ്കില്‍പോലും പ്രതിപക്ഷം ദുര്‍ബലമാവുകയും വെല്ലുവിളി ഇല്ലാതാകുകയും ചെയ്തതോടെ ജനവിരുദ്ധനയങ്ങളുമായി ഒരു കടിഞ്ഞാണുമില്ലാതെ മുമ്പോട്ടുപോകാന്‍ കഴിയുമെന്ന അഹന്തയും തനി ധിക്കാരവും നിറഞ്ഞ സമീപനത്തിലേക്ക് വീണ്ടും കോഗ്രസ് നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നു. അതോടെ വോട്ടുചെയ്ത് ജയിപ്പിച്ച് അധികാരത്തിലെത്തിച്ച സമ്മതിദായകരെ വെല്ലുവിളിക്കാമെന്നായിരിക്കുന്നു. പരാജയത്തില്‍നിന്ന് എന്തെങ്കിലും പാഠം പഠിക്കാന്‍ ഒരിക്കലും തയ്യാറില്ലാത്ത പാര്‍ടിയാണ് കോഗ്രസെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ഒന്നാംഘട്ടത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോഗ്രസിന് മൂക്കിനുതാഴെ ഡല്‍ഹിയില്‍ ഉള്‍പ്പെടെ കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തുന്നുണ്ടെങ്കിലും ഹരിയാനയില്‍ 10ല്‍ 9 സീറ്റ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞ കോഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ 90ല്‍ 40 മാത്രമേ ലഭിച്ചുള്ളൂവെന്നത് ഒരു പാഠമാകേണ്ടതാണ്. മഹാരാഷ്ട്രയില്‍ പകുതി സീറ്റ് മാത്രമേ ലഭിച്ചിട്ടുള്ളൂ. അതില്‍തന്നെ കോഗ്രസിന് 21 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. സഖ്യകക്ഷിയായ എന്‍സിപിക്ക് 16.4 ശതമാനം വോട്ട് ലഭിച്ചു. രണ്ടുംചേര്‍ന്നാല്‍ 37.4 ശതമാനം മാത്രം. അതായത് 62.6 ശതമാനം കോഗ്രസിനെതിരാണെന്ന കാര്യം സൌകര്യപൂര്‍വം മറച്ചുപിടിക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മൊത്തം സമ്മതിദായകരില്‍ നാലിലൊന്നിന്റെ പിന്തുണ മാത്രമേ കോഗ്രസിന് ലഭിച്ചിട്ടുള്ളൂ. സ്വകാര്യവല്‍ക്കരണനയത്തിന്റെ ഉറച്ച നിലപാട് കൈക്കൊള്ളുന്ന കോഗ്രസും ബിജെപിയും ചേര്‍ന്നാലും 48 ശതമാനത്തിന്റെ പിന്തുണ മാത്രമേയുള്ളൂവെന്ന് കോഗ്രസ് ഓര്‍ക്കണം. 1946ല്‍ ടാറ്റാ-ബിര്‍ലാ പ്ളാനിന്റെ (ബോംബെ പ്ളാന്‍) ഭാഗമായാണ് മിശ്രസമ്പദ്വ്യവസ്ഥ ഇന്ത്യ സ്വീകരിച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ് സോവിയറ്റ് യൂണിയനിലെ സ്റാലിന്റെ ആസൂത്രണ സാമ്പത്തികനയം സ്വീകരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, അത് സോഷ്യലിസമല്ലെന്നും സോഷ്യലിസ്റ് മാതൃകയിലുള്ള ആവഡി സോഷ്യലിസമാണെന്നും പ്രഖ്യാപിച്ചു. ഘനവ്യവസായങ്ങളും (ഹെവി ഇന്‍ഡസ്ട്രി) മര്‍മപ്രധാന വ്യവസായങ്ങളും (കീ ഇന്‍ഡസ്ട്രീസ്) പൊതുമേഖലയില്‍ ആയിരിക്കണമെന്നാണ് നിശ്ചയിച്ചത്. ഇത്തരം വ്യവസായങ്ങള്‍ക്ക് കനത്ത മൂലധനം വേണം. പെട്ടെന്ന് അമിതലാഭം കൊയ്തെടുക്കാന്‍ സാധ്യവുമല്ല. അന്ന് വന്‍കിട മുതലാളിമാരുടെ കൈവശം വന്‍മൂലധനമിറക്കാന്‍ മാത്രമുള്ള പണം ഉണ്ടായിരുന്നില്ലതാനും. പെട്ടെന്ന് വന്‍ലാഭം ആര്‍ജിച്ചെടുക്കാന്‍ കഴിയുന്ന ഉപഭോക്തൃവസ്തുനിര്‍മാണം, ആഡംബര വസ്തുക്കളുടെ നിര്‍മാണം ഇവയിലാണ് വന്‍കിടക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിന് നല്ല ഫലം കാണുകയുംചെയ്തു. 2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയില്‍ ഒന്‍പത് ശതകോടീശ്വരന്മാരുള്ളത് 2008ല്‍ 53 ആയി ഉയര്‍ന്നുവെന്നോര്‍ക്കണം. അവര്‍ക്കിപ്പോള്‍ ലാഭകരമായ പൊതുമേഖലാസ്ഥാപനങ്ങള്‍ കെട്ടവിലയ്ക്ക് ചുളുവില്‍ വാങ്ങി കൈവശം വച്ച് കൊള്ളലാഭമടിക്കാന്‍ സൌകര്യം വേണം. അവരാണ് രാജ്യം യഥാര്‍ഥത്തില്‍ ഭരിക്കുന്നത്. അവരാണ് കോഗ്രസിനെ ജയിപ്പിക്കാന്‍ കോടികള്‍ ചെലവിട്ടത്. പൊന്‍മുട്ടയിടുന്ന താറാവെന്ന് വിശേഷിപ്പിക്കാവുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ കൊള്ളയടിക്കാന്‍ കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ക്ക് അവസരം നല്‍കാനാണ് പടിപടിയായുള്ള ഓഹരി വില്‍പ്പന. ഇത് ആപത്താണ്. നാടാകെ വിറ്റുതുലയ്ക്കുന്ന ഏര്‍പ്പാടാണ്. ഇതനുവദിക്കാന്‍ പാടില്ല. ഈ കെടുകാര്യസ്ഥതയ്ക്ക് ജനങ്ങളുടെ മാന്‍ഡേറ്റില്ല. നാടിന്റെ സ്വത്ത് വില്‍പ്പന ഭരണഘടനാവിരുദ്ധ നടപടിയാണ്. ഇന്ത്യയിലെ ഉദ്ബുദ്ധരായ ജനത ഇതനുവദിക്കാന്‍ പോകുന്നില്ല. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ മുടിയനായ പുത്രനാണെന്ന് ചരിത്രം രേഖപ്പെടുത്തും.

from deshabhimani

Thursday, November 5, 2009

L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ

L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ






കണ്ണൂരിന്റെ വികസന സ്വപ്നങള്‍ സാക്ഷാല്‍കരിക്കാനും കേരളത്തിന്റെ അഭിമാനം സം‌രക്ഷിക്കാനും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക. കള്ളപ്രചരണങള്‍ അഴിച്ചുവിട്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ ആജ്ഞാവര്‍ത്തിയാക്കിയും കോണ്‍ഗ്രസ്സ് കണ്ണൂരിനേയും കേരളത്തേയും ആകെ അപമാനിക്കുകയാണ്.നാടിനെ അപമാനിക്കുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഡിഎഫ് നേത്രത്വത്തിന്ന് കനത്ത തിരിച്ചടികൊടുക്കെണ്ടത് പ്രബുദ്ധരായ വോട്ടര്‍മാരുടെ‍ കടമയും കര്‍ത്തവ്യവുമാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് കള്ള പ്രചരണങളില്‍ കുടുങി യു.ഡി.എഫിനൊപ്പം നിന്ന പലരും ഇപ്പോള് പശ്ചാത്തപിക്കുകയാണ് .അവരെല്ലാം ഇന്ന് എല്‍ ഡി എഫിന്റെ വിജയത്തിന്നുവേണ്ടി രം‌ഗത്ത് ഇറങിയിരിക്കുകയാണ്
.





Tuesday, November 3, 2009

കെ എസ് യു വോട്ടര്‍പട്ടികയിലും കോണ്ഗ്രസ്സ് വ്യാജവോട്ട് ചേര്‍ത്തു. ബൂത്ത് പിടിത്തം ഉറപ്പായ സ്ഥിതിക്ക് കേന്ദ്രസേനയെ വിളിക്കണം. .

കെ എസ് യു വോട്ടര്‍പട്ടികയിലും കോണ്ഗ്രസ്സ് വ്യാജവോട്ട് ചേര്‍ത്തു. ബൂത്ത് പിടിത്തം ഉറപ്പായ സ്ഥിതിക്ക് കേന്ദ്രസേനയെ വിളിക്കണം.



സ്വന്തം പാര്‍ടിയിലും പോഷകസംഘടനകളിലും വ്യാജവോട്ടും ബൂത്തുപിടിത്തവും അക്രമവും പതിവാക്കിയവര്‍ കണ്ണൂരില്‍ വോട്ടര്‍പട്ടികയില്‍ കൃത്രിമമാണെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പുവിഷയങ്ങള്‍ വഴിമാറ്റാന്‍ ശ്രമിക്കുന്നത് കുറഞ്ഞപക്ഷം ആത്മവഞ്ചനയെങ്കിലുമാണ്. കണ്ണൂരിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വന്ന ഭീമമായ പാളിച്ച കോഗ്രസ് നേതൃത്വത്തെ കടുത്ത വിഷമത്തിലാക്കിയപ്പോള്‍, അത് മറികടക്കാനുള്ള ഉപായമായാണ് വോട്ടര്‍പട്ടിക വിവാദം ഉയര്‍ത്തിയത്. യഥാര്‍ഥത്തില്‍, കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ മറ്റിടങ്ങളിലുള്ളത്ര പ്രശ്നങ്ങളേയുള്ളൂ. ഇരുപത്തിരണ്ടായിരം വ്യാജവോട്ടുണ്ടെന്ന വന്‍ ആരോപണവുമായാണ് യുഡിഎഫ് രംഗത്തിറങ്ങിയതെങ്കില്‍ ഇപ്പോഴത് ചുരുങ്ങിച്ചുരുങ്ങി മുന്നൂറിലെത്തിയിരിക്കുന്നു. അതിനര്‍ഥം 1.33ലക്ഷം വോട്ടര്‍മാരുള്ളതില്‍ മുന്നൂറുവോട്ടുകളെക്കുറിച്ചാണ് യുഡിഎഫിന് സംശയമുള്ളത് എന്നാണ്. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ അബ്കാരി കേസിലെ പ്രതിയെ ഉള്‍പ്പെടെ വോട്ടറാക്കിയെന്നും സ്ഥാനാര്‍ഥി അബ്ദുള്ളക്കുട്ടിയക്കം മറ്റുമണ്ഡലങ്ങളില്‍നിന്ന് കണ്ണൂരിലെ വോട്ടര്‍പട്ടികയിലേക്ക് നുഴഞ്ഞുകയറിയവരാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കെ, വ്യാജവോട്ട് വിവാദം ചരമഗതി പൂകുകയാണ്. എന്നാല്‍, കോഗ്രസ് ഉയര്‍ത്തിവിട്ട വ്യാജവോട്ട് വിവാദം അത്ര എളുപ്പത്തില്‍ വിട്ടുകളയേണ്ടതല്ല. ആ പാര്‍ടിയിലേക്കു തന്നെയാണ് കണ്ണോടിക്കേണ്ടത്. കേന്ദ്ര തെരഞ്ഞെടുപ്പു നിരീക്ഷകരെ അടിച്ചോടിച്ചതും സംഘടനാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ നേതാവിന്റെ കാലുവെട്ടിയതും നിരത്തില്‍നിര്‍ത്തി മുണ്ടുരിഞ്ഞതും പരസ്പരം അസഭ്യവും അശ്ളീലവും പറഞ്ഞുപരത്തിയതുമൊക്കെ കോഗ്രസിനകത്തെ 'ജനാധിപത്യ'ത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. യൂത്ത് കോഗ്രസില്‍ പഴയ പ്രസിഡന്റിനെ മാറ്റി പുതിയ ആള്‍ ചുമതലയേറ്റ് ആദ്യം ചേര്‍ന്ന യോഗത്തില്‍തന്നെ ബഹളവും കൈയാങ്കളിയുമായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പില്‍ സ്ഥാനം പിടിച്ചടക്കാന്‍ ഗ്രൂപ്പുകള്‍ തയ്യാറാക്കിയ വ്യാജ വോട്ടര്‍പട്ടികയെ ചൊല്ലിയാണ് കെഎസ്യുവില്‍ കലാപം നടക്കുന്നത്. കോഴിക്കോട്ട് ഡിസിസി പ്രസിഡന്റ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കൂട്ടത്തല്ല്. എന്‍എസ്യു അയച്ച കേന്ദ്ര നിരീക്ഷകന്‍ ബൂപന്‍ ഭട്ട് ഇതിനെല്ലാം സാക്ഷിയായി. സഹികെട്ട് തെരഞ്ഞെടുപ്പാകെ മാറ്റിവയ്ക്കേണ്ടിവന്നു നേതൃത്വത്തിന്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് കെഎസ്യു യൂണിറ്റ് ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിശ്ചിത സമയം കഴിഞ്ഞ് ചില കെഎസ്യുക്കാര്‍ നോമിനേഷനുമായി എത്തി. ഇത് നേരത്തെ വന്നവര്‍ ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഗ്രൂപ്പുതിരിഞ്ഞ് യൂത്ത് കോഗ്രസുകാരും പങ്കാളികളായതോടെ സംഘര്‍ഷം മൂത്തു. പിന്നെ തുറന്ന സംഘട്ടനം. സംസ്ഥാനത്തെ പല കോളേജിലും 95 ശതമാനം വിദ്യാര്‍ഥികളും കെഎസ്യുവിന്റെ വ്യാജ അംഗങ്ങളാണ്. സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലും നേഴ്സിങ് കോളേജുകളിലും വ്യാജ യൂണിറ്റുണ്ടാക്കിയും വോട്ടര്‍പട്ടിക തയ്യാറാക്കി. ജില്ല-സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യൂണിറ്റ് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. പതിനെട്ട് വര്‍ഷത്തിനുശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന കെഎസ്യു പിടിക്കാന്‍ രമേശ് ചെന്നിത്തല വിഭാഗവും ഉമ്മന്‍ചാണ്ടി വിഭാഗവും കടുത്ത മത്സരത്തിലാണ്. ഇരുവിഭാഗവും വ്യാജപട്ടിക ഉണ്ടാക്കി. വിദ്യാര്‍ഥികള്‍ അറിയാതെ, മെമ്പര്‍ഷിപ്പ് ഫീസ് കൊടുക്കാതെ അംഗങ്ങളാകുന്നു! പുതിയ കണക്കില്‍ സംസ്ഥാനത്ത് കെഎസ്യുവിന് ഒരുലക്ഷത്തിലേറെയാണ് അംഗങ്ങള്‍. രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന കോഴിക്കോട് ഫറൂഖ് കോളേജില്‍ 1904 പേരും കെഎസ്യുക്കാര്‍. ലോ കോളേജിലാകട്ടെ എഴുനൂറില്‍ 480 പേരും അംഗങ്ങള്‍. ദേവഗിരി കോളേജില്‍ അംഗത്വം 961 കവിഞ്ഞു. കോഴിക്കോട് ജില്ലയില്‍ 12000 അംഗങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍, ജില്ലയിലെ ഭൂരിപക്ഷം കോളേജുകളിലും യൂണിയന്‍ ഭരിക്കുന്നത് എസ്എഫ്ഐയാണ്. കലിക്കറ്റ് സര്‍വകലാശാലയില്‍ 67ല്‍ 41 കോളേജും 89ല്‍ 51 കൌസിലര്‍ സ്ഥാനവും നേടിയത് എസ്എഫ്ഐയാണ്. പിന്നെങ്ങനെ കെഎസ്യുവില്‍ ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ അംഗങ്ങളാകുമെന്ന ചോദ്യത്തിന് ഗ്രൂപ്പ്നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉത്തരം പറയേണ്ടിവരും. തിരുവനന്തപുരം ജില്ലയില്‍ 10,643 മെമ്പര്‍ഷിപ്പുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയമില്ലാത്ത മാര്‍ ഇവാനിയോസില്‍ 980 കെഎസ്യു അംഗങ്ങള്‍! പത്ത് രൂപയാണ് കെഎസ്യുവിന്റെ അംഗത്വഫീസ്. ആ കണക്കില്‍ കോഴിക്കോട് ജില്ലയില്‍ മാത്രം 1,20,000 രൂപ വേണം. സംസ്ഥാനത്താകെ ലക്ഷക്കണക്കിന് രൂപ അനുയായികള്‍ക്കിടയില്‍ ഇരുഗ്രൂപ്പുകളും വിതരണംചെയ്തു. യൂണിറ്റ് തെരഞ്ഞെടുപ്പ് നടക്കണമെന്നില്ല- വ്യാജ പട്ടിക ഉപയോഗിച്ച് ജില്ല-സംസ്ഥാന ഭാരവാഹിത്വം നേടാനുള്ള പോരാട്ടമാണ് നടക്കുന്നത്. ഒരു യൂണിറ്റ് രൂപീകരിക്കാന്‍ 50 അംഗങ്ങള്‍ നിര്‍ബന്ധം. മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതും തെരഞ്ഞെടുപ്പ് നടത്തുന്നതും അടക്കമുള്ള ചുമതല മുന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ ജെ എം ലിങ്ദോ നയിക്കുന്ന എസ്എഎംഇ എന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനാണ്. രാഹുല്‍ ഗാന്ധി നേരിട്ടാണ് ഈ കരാര്‍ നല്‍കിയത്. സ്വന്തം പാര്‍ടിയില്‍ ഇത്തരം വ്യാജവോട്ട് വ്യവസായം നടത്തുന്നവര്‍ കണ്ണൂരിലും ആലപ്പുഴയിലും 'ഇറക്കുമതി വോട്ട്' എന്ന പരാതിയുമായി വന്നാലോ? ഇറക്കുമതി വോട്ട് എല്‍ഡിഎഫിന്റേതല്ല ഡിസിസി ഓഫീസില്‍തന്നെയാണ് എന്നത്രെ കണ്ണൂരിലെ ചിത്രം. പാണപ്പുഴക്കാരനും അബ്കാരി കേസ് പ്രതിയുമായ ഒരാള്‍ക്ക് സ്വന്തം നാട്ടിലും ഡിസിസി ഓഫീസിലും വോട്ടുണ്ടെന്ന് വാര്‍ത്ത വന്നിരിക്കുന്നു. എന്റെ ഓഫീസിലെ ആര്‍ക്കെങ്കിലും രണ്ട് വോട്ടുണ്ടെങ്കില്‍ ഞാന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും എന്ന വെല്ലുവിളിയാണ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ പത്രസമ്മേളനം നടത്തി മുഴക്കിയത്. അദ്ദേഹത്തിന് സമാധാനമായി രാജിവയ്ക്കാം.
deshabhimani

Tuesday, October 27, 2009

വത്തിക്കാനിലെ മാര്‍ക്സ്

വത്തിക്കാനിലെ മാര്‍ക്സ്



മാര്‍ക്സിന്റെ സാമൂഹ്യ- സാമ്പത്തിക സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് വത്തിക്കാന്‍ ഔദ്യോഗിക പ്രസിദ്ധീകരണമായ ഒസര്‍വേരെ റൊമാനോ പറയുന്നു. മാര്‍ക്സിസ്റുകാര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്ന രാഷ്ട്രീയ പിടിവാശി കത്തോലിക്കാ സഭയുടെ പരമോന്നത നേതൃത്വം തള്ളിക്കളയുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ അത്യധികം പ്രാധാന്യമുള്ള ഈ വാര്‍ത്ത മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിച്ചു. മനുഷ്യസമൂഹം അതിന്റെ ആവശ്യങ്ങളും സ്വാഭാവിക പരിസ്ഥിതിയും തമ്മില്‍ പുതിയ പൊരുത്തം തേടുന്ന ഇക്കാലത്ത് മാര്‍ക്സിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും മുതലാളിത്ത വ്യവസ്ഥയിലെ തീക്ഷ്ണ പ്രശ്നമായ സാമ്പത്തിക അസമത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മാര്‍ക്സിയന്‍ തത്വങ്ങള്‍ സഹായിക്കുമെന്നും അസന്ദിഗ്ധമായി വ്യക്തമാക്കുന്ന വത്തിക്കാന്‍ നിലപാടിനെക്കുറിച്ച് 'മാര്‍ക്സ് അറ്റ് ദ വത്തിക്കാന്‍' എന്ന ശീര്‍ഷകത്തില്‍ ഇക്കണോമിക്സ് ടൈംസ് (ഒക്ടോ. 26)എഴുതിയ മുഖപ്രസംഗം ഞങ്ങള്‍ഇവിടെപുനഃപ്രസിദ്ധീകരിക്കുന്നു. ആഗോളസാമ്പത്തികമാന്ദ്യം ആരും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ വിചിത്രമായ ഫലങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. ലോക സമ്പദ്വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള തങ്ങളുടെ വിശ്വാസങ്ങളില്‍ വന്ന ഉലച്ചില്‍ പലരെയും മുതലാളിത്തത്തിന്റെ നേരെ ചോദ്യചിഹ്നം ഇടുവാന്‍ പ്രേരിപ്പിക്കുകയാണ്. ഉദാഹരണമായി വത്തിക്കാന്‍ ഈയിടെ ഈ വിഷയത്തെക്കുറിച്ച് കുറച്ചേറെ കാര്യങ്ങള്‍ പറയുകയുണ്ടായി. ആധുനിക മുതലാളിത്തത്തെക്കുറിച്ചുള്ള തന്റെ പുനര്‍ വിചിന്തനത്തില്‍ മാര്‍പാപ്പ ഈയടുത്തകാലത്ത് പറഞ്ഞത് മുതലാളിത്തത്തിന് അതിന്റെ ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്. ദുര്‍ബലര്‍ക്കു നീതി ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തിക്കൊണ്ടും, കമ്പോളത്തിന്റെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും സ്ഥിതിഗതികളെ സാധാരണഗതിയിലാക്കാന്‍ സഹായിക്കാന്‍ പള്ളിക്ക് കഴിയും എന്നാണ് മാര്‍പാപ്പ അഭിപ്രായപ്പെട്ടത്. വിശുദ്ധ നഗരമാകട്ടെ ഒരു പടികൂടി മുന്നോട്ടു പോയിരിക്കുന്നു. അത് കാള്‍ മാര്‍ക്സിനെപ്പോലെയുള്ള ഒരാളെ പ്രകടമായിത്തന്നെ അംഗീകരിച്ചിരിക്കുകയാണ്. അതിശയകരമായ ആ വാര്‍ത്താശകലം പലര്‍ക്കും അപകടസൂചന നല്‍കാന്‍ ധാരാളമാണ്. എങ്കിലും യാഥാര്‍ഥ്യമെന്താണെന്നുവച്ചാല്‍ സംഘടിതമതത്തിന്റെ പ്രഖ്യാപിത ശത്രുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു മനുഷ്യന്‍ വത്തിക്കാന്റെ സ്വീകാര്യത കുറെയെങ്കിലും നേടിയിരിക്കുകയാണ്. “മനുഷ്യസമൂഹത്തിലെ വലിയൊരു വിഭാഗം സാമൂഹ്യമായ അന്യവല്‍ക്കരണം നേരിടുന്നു; സാമ്പത്തിക രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍നിന്ന് അവര്‍ അകറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു' എന്നുള്ള മുതലാളിത്തത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ വിമര്‍ശനം ഇന്നും പ്രസക്തമാണ് എന്നാണ് വത്തിക്കാന്‍ വാര്‍ത്താപത്രികയായ ഒസര്‍വേരെ റൊമാനോ (ഘ’ഛല്ൃൈമീൃല ഞീാമിീ) സമീപകാലത്ത് അഭിപ്രായപ്പെട്ടത്. മനുഷ്യര്‍ തങ്ങളുടെ ആവശ്യങ്ങളും തങ്ങള്‍ വസിക്കുന്ന പരിസ്ഥിതിയുമായി ഒരു പുതിയ സന്തുലിതബന്ധം സൃഷ്ടിക്കാന്‍ പരിശ്രമിക്കുന്ന ഇക്കാലത്ത് മാര്‍ക്സിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പത്രം തുടര്‍ന്നു പറയുന്നു. പണത്തിന് സ്വയമേവ ഇരട്ടിക്കാന്‍ കഴിവില്ലെന്നിരിക്കെ, ചുരുക്കം ചിലരുടെ പക്കല്‍ സമ്പത്ത് കേന്ദ്രീകരിക്കുന്നതിനെ നാം എങ്ങനെ വിശദീകരിക്കുമെന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ട് പത്രം പറയുന്നത് മുതലാളിത്ത വ്യവസ്ഥയിലെ തീവ്രമായ സാമ്പത്തിക അസമത്വം എന്ന പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മാര്‍ക്സിയന്‍ തത്വങ്ങള്‍ സഹായിക്കുമെന്നാണ്. ഇതിനെ വേണമെങ്കില്‍, ഒരര്‍ഥത്തില്‍, കൂടുതല്‍ വിശാലമായ ഒരു ഉള്‍ക്കൊള്ളല്‍ ആയി വ്യാഖ്യാനിക്കാം. ഇതുവരെ എതിര്‍ത്തിരുന്ന കാര്യങ്ങളെ അംഗീകരിക്കുക എന്നത് ഇപ്പോഴത്തെ ശൈലിയാണെന്ന് തോന്നുന്നു. കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ ഗലീലിയോവിന്റെ ഒരു പ്രതിമ സ്ഥാപിച്ചു; ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നെന്ന തന്റെ കാഴ്ചപ്പാടിന്റെ പേരില്‍ ആ ജ്യോതിശാസ്ത്രജ്ഞനെ പീഡിപ്പിച്ചതിനു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ്. കുറച്ചുകൂടി സമീപകാലത്തായി പ്രമുഖനായ ഒരു പള്ളി അധികാരി ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം വിശ്വാസവുമായി ഒത്തുപോകുന്നതാണെന്ന് പ്രഖ്യാപിച്ചു. തന്റെ സ്വവര്‍ഗാനുരാഗത്തിന്റെ പേരില്‍ ഇംഗ്ളണ്ടില്‍നിന്ന് തുരത്തിയോടിക്കപ്പെട്ട നാടകകൃത്ത് ഓസ്കാര്‍വൈല്‍ഡിനെക്കുറിച്ചുള്ള പ്രശംസാവാചകങ്ങളും മാര്‍ക്സിനെക്കുറിച്ച് എഴുതിയ അതേ പത്രത്തില്‍തന്നെ വന്നിട്ടുണ്ട്. ഒരുപക്ഷേ, ഇത് മുതലാളിത്തവാദിയായിരിക്കാന്‍ മോശമായ സമയമാവും, അവിശ്വാസിയായിരിക്കാന്‍ പറ്റിയ കാലഘട്ടവും!

Wednesday, October 21, 2009

കോഗ്രസിന്റെ വിഭ്രാന്തി വ്യജ വോട്ടുകള്‍ തള്ളിയതില്‍

കോഗ്രസിന്റെ വിഭ്രാന്തി വ്യജ വോട്ടുകള്‍ തള്ളിയതില്‍.

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തിലെ വ്യാജവോട്ടുകള്‍ തള്ളപ്പെട്ടതോടെ കോഗ്രസ് നേതൃത്വം അങ്കലാപ്പില്‍. എല്‍ഡിഎഫിനെതിരെ കള്ളവോട്ട് കോലാഹലമുയര്‍ത്തി തങ്ങളുടെ വ്യാജവോട്ടുകള്‍ക്ക് മറയിടാനുള്ള തന്ത്രം ഏശാതെ വന്നതോടെ പരാജയം മുന്നില്‍കണ്ട് എങ്ങനെയും തെരഞ്ഞെടുപ്പ് മാറ്റിവയ്പ്പിക്കാനുള്ള അവസാന തന്ത്രമാണ് യുഡിഎഫിന്റെ ഉന്നത നേതാക്കളുള്‍പ്പെടെ പയറ്റുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും മാധ്യമങ്ങളിലൂടെ എല്‍ഡിഎഫിനെതിരെ ആരോപണമുന്നയിച്ചും, കാത്തിരിക്കുന്ന പരാജയത്തിന് മുന്‍കൂര്‍ ജാമ്യംതേടാന്‍ കോഗ്രസ് ശ്രമിക്കുന്നു. 6386 വ്യാജവോട്ടുകളാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിയത്. കള്ളവോട്ടു വിവാദം ഉയര്‍ത്തിയത് തിരിച്ചടിയായെന്ന് യുഡിഎഫ് നേതാക്കളില്‍ ചിലര്‍ സ്വകാര്യമായി സമ്മതിക്കുന്നു. അനാവശ്യവിവാദം ജനങ്ങളെ എതിരാക്കുമെന്ന ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കണക്കിലെടുക്കാതെയാണ് അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ചതെന്നും ഒരുവിഭാഗം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് മാറ്റിവയ്പ്പിക്കാന്‍ കോഗ്രസ് നേതൃത്വം ശ്രമിച്ചത് യുഡിഎഫിന് ഗുണമല്ലെന്നും അവര്‍ സമ്മതിക്കാന്‍ തുടങ്ങി. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ വയലാര്‍ രവി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന് മണ്ഡലത്തിലെ ങ്ങും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍തന്നെ എല്‍ഡിഎഫിന് അനുകൂലമായ പൊതുവികാരം മണ്ഡലത്തില്‍ രൂപപ്പെട്ടിരുന്നു. യുഡിഎഫ് നേതാക്കള്‍ക്ക് കണ്ണൂര്‍ ജനതയെ അപകീര്‍ത്തിപ്പെടുത്താനല്ലാതെ മറ്റൊന്നിനും താല്‍പര്യമില്ല.

Monday, October 19, 2009

ആരോപണം അടിസ്ഥാന രഹിതം: ദേശാഭിമാനി മാനേജര്‍

ആരോപണം അടിസ്ഥാന രഹിതം: ദേശാഭിമാനി മാനേജര്‍


കണ്ണൂര്‍: കണ്ണൂര്‍ ദേശാഭിമാനി കെട്ടിടത്തിന്റെ നമ്പര്‍ വച്ച് വ്യാജവോട്ട് ചേര്‍ത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മാനേജര്‍ എം സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശാഭിമാനിയില്‍ 24 പേര്‍ താമസിക്കുന്നുണ്ട്. വര്‍ഷങ്ങളായി ദേശാഭിമാനിയില്‍ താമസിച്ച് ജോലിചെയ്യുന്ന മറ്റു ജില്ലകളിലുള്ളവരില്‍ 15 പേരാണ് വോട്ടു ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

Sunday, October 18, 2009

തൊഴിലുറപ്പ്: കേരളമാതൃക ഇനി രാജ്യത്തെങ്ങും .

തൊഴിലുറപ്പ്: കേരളമാതൃക ഇനി രാജ്യത്തെങ്ങും .

തിരു: സുതാര്യവും കുറ്റമറ്റതുമായ രീതിയില്‍ കേരളം നടപ്പാക്കിയ ദേശീയ തൊഴിലുറപ്പുപദ്ധതി മാതൃക രാജ്യമെങ്ങും വ്യാപിപ്പിക്കുന്നു. കേരളത്തിന്റെ മികച്ച പ്രകടനം വിലയിരുത്തി ദേശീയ തൊഴിലുറപ്പ് കൌസിലില്‍ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് മറ്റ് സംസ്ഥാനങ്ങള്‍ കേരള മാതൃകയിലേക്ക് മാറുന്നത്. സുതാര്യമായ നടത്തിപ്പിനൊപ്പം കൂലി നല്‍കാന്‍ ബാങ്കിങ് സംവിധാനം, കാര്‍ഷികപ്രതിസന്ധി മറികടക്കാനുള്ള ആസൂത്രിത ശ്രമം, സ്ത്രീശാക്തീകരണത്തിലെ ഊന്നല്‍ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍നിന്ന് പകര്‍ത്തുന്നത്. ഇടനിലക്കാരില്ലാതെയും തദ്ദേശസ്ഥാപനങ്ങളുടെ പൂര്‍ണനിയന്ത്രണത്തിലും പദ്ധതി നടപ്പാക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് ദേശീയ തൊഴിലുറപ്പ് കൌസില്‍ കണ്ടെത്തിയിട്ടുണ്ട്. കരാര്‍ജോലികള്‍ തൊഴിലുറപ്പുപദ്ധതിയുടെ കണക്കിലാക്കി പല സംസ്ഥാനവും കേന്ദ്രത്തില്‍നിന്ന് പണം വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. രാജസ്ഥാനില്‍ കേന്ദ്ര ഗ്രാമവികസനമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ ജെസിബി ഉപയോഗിച്ചും മറ്റും നടത്തിയ ജോലികള്‍ വ്യാജരേഖ ചമച്ച് തൊഴിലുറപ്പുപദ്ധതിയിലാക്കിയത് സോഷ്യല്‍ ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് കൂലി നേരിട്ട് നല്‍കുന്ന പദ്ധതിക്കും തുടക്കമിട്ടത് കേരളമാണ്. ആന്ധ്രയടക്കം നാല് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഇത് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, സ്ത്രീകളുടെ പേരില്‍ അക്കൌണ്ട് തുടങ്ങിയ ഏക സംസ്ഥാനം കേരളമാണ്. പദ്ധതിയിലൂടെ ലഭിക്കുന്ന തുക കുടുംബത്തിലെത്തുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. കാര്‍ഷികപ്രതിസന്ധി മറികടക്കാന്‍ ആസൂത്രിതമായ ശ്രമം കേരളത്തിന്റെയാണെന്നും ദേശീയ തൊഴിലുറപ്പ് കൌസിലിന്റെ റിപ്പോര്‍ട്ട് പറയുന്നു. പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് കേരളം നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് കൌസില്‍ വിലയിരുത്തി. പണികളുടെ മേല്‍നോട്ടത്തിനും പണിയായുധങ്ങള്‍ വാടകയ്ക്ക് നല്‍കാനും കുടുംബശ്രീയെ ചുമതലപ്പെടുത്തിയതിലൂടെ സ്ത്രീശാക്തീകരണത്തിന് കേരളം നല്‍കുന്ന പ്രാധാന്യത്തെ കൌസില്‍ പ്രശംസിച്ചു. മൂന്നുഘട്ടമായി രാജ്യത്ത് ആരംഭിച്ച പദ്ധതിയില്‍ അവസാനഘട്ടത്തില്‍മാത്രമാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ജില്ലകളും ഉള്‍പ്പെട്ടത്. 2005ല്‍ രാജ്യത്തെ 200 ജില്ലയില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ കേരളത്തില്‍നിന്ന് വയനാടും പാലക്കാടും മാത്രമാണ് ഉള്‍പ്പെട്ടത്. എന്നാല്‍, ഒരുരൂപപോലും യുഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടില്ല. 2006 മേയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് കര്‍മപരിപാടി തയ്യാറാക്കി തൊഴില്‍കാര്‍ഡ് വിതരണംപോലും ആരംഭിച്ചത്. അടുത്തവര്‍ഷം 130 ജില്ലയില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ കാസര്‍കോടും വയനാടും ഉള്‍പ്പെട്ടു. 2008 ഏപ്രിലില്‍ 266 ജില്ലയില്‍ പദ്ധതിതുടങ്ങിയപ്പോഴാണ് സംസ്ഥാനത്തെ 10 ജില്ല ഉള്‍പ്പെട്ടത്. പ്രാരംഭപ്രവര്‍ത്തനം പൂര്‍ത്തിയാക്കി നവംബറോടെ ഇവിടെ പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട വയനാട്, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞവര്‍ഷം ശരാശരി 47 തൊഴില്‍ദിനം നല്‍കാനായി. ദേശീയ ശരാശരിയേക്കാള്‍ (44) കൂടുതലാണിത്. 10 ജില്ലയില്‍ അവസാനഘട്ടമായിമാത്രം പദ്ധതി ആരംഭിച്ചതാണ് ശരാശരി 22 ദിവസമായി കുറയാന്‍ കാരണം. നടപ്പു സാമ്പത്തികവര്‍ഷം ആറുമാസത്തിനകംതന്നെ കേരളത്തില്‍ 4.75 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി. കാര്‍ഷികജോലികള്‍ പൂര്‍ത്തിയായശേഷം തൊഴിലുറപ്പുപദ്ധതികള്‍ സജീവമാകുന്നതോടെ തൊഴില്‍ദിനങ്ങളില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്.
ആര്‍ സാംബന്‍..ദേശാഭിമാനി

Saturday, October 17, 2009

രാഷ്ട്രീയ പോരാട്ടവുമായി എല്‍ഡിഎഫ് യുഡിഎഫിന് ആയുധം കള്ളപ്രചാരണം

രാഷ്ട്രീയ പോരാട്ടവുമായി എല്‍ഡിഎഫ് യുഡിഎഫിന് ആയുധം കള്ളപ്രചാരണം .

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങളുടെയും നാടിന്റെയും നീറുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തി എല്‍ഡിഎഫ് മുന്നേറുമ്പോള്‍ കള്ളപ്രചാരണവും വലതുപക്ഷ മാധ്യമങ്ങള്‍ മെനയുന്ന കല്‍പിത കഥകളുമാണ് യുഡിഎഫിന്റെ ആയുധം. ജനജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവതരിപ്പിച്ച് എല്‍ഡിഎഫ് വോട്ടര്‍മാരില്‍ സ്വാധീനം ഉറപ്പിക്കുന്നു. അതേസമയം, ആസിയന്‍ കരാര്‍ ഉള്‍പ്പെടെ ഒരു പ്രശ്നവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെയാണ് പുകമറ സൃഷ്ടിച്ച് യുഡിഎഫിന്റെ പരിഹാസ്യമായ പ്രചാരണം. കെട്ടുകഥകളുടെയും അപവാദങ്ങളുടെയും ഊതിപ്പെരുപ്പിക്കലിന്റെയും പാതയില്‍ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ട രീതിതന്നെയാണ് ഉപതെരഞ്ഞെടുപ്പിലും അവര്‍ പിന്തുടരുന്നത്. ഒറ്റപ്പെട്ട കൊലപാതകങ്ങളും മോഷണങ്ങളും അപകടങ്ങളുമാണ് യുഡിഎഫ് നേതൃത്വം എല്‍ഡിഎഫിനെതിരെ ഉയര്‍ത്തുന്ന പ്രചാരണ വിഷയങ്ങള്‍. എല്‍ഡിഎഫ് നേതാക്കളെയും മന്ത്രിമാരെയും വ്യക്തിപരമായി അധിക്ഷേപിക്കാനും അവര്‍ക്ക് മടിയില്ല. ദേശീയവും പ്രാദേശികവുമായ ഗൌരവമേറിയ രാഷ്ട്രീയ പ്രശ്നങ്ങളെ ജനമനസുകളില്‍നിന്ന് അകറ്റാന്‍ പുകമറ സൃഷ്ടിക്കുന്ന എല്‍ഡിഎഫ് വിരുദ്ധ മാധ്യമതന്ത്രം തന്നെയാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ യുഡിഎഫ് പയറ്റുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനദ്രോഹ ഭരണമെന്ന് അലറുന്നവര്‍ മുന്‍ യുഡിഎഫ് ഭരണവുമായി ഒരു താരതമ്യത്തിനും സാഹസപ്പെടുന്നില്ല. തൈക്കലേത് ഉള്‍പ്പെടെയുള്ള വര്‍ഗീയ കലാപങ്ങളും കുപ്രസിദ്ധിയാര്‍ജിച്ച സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും ജനങ്ങളുടെ ഓര്‍മയില്‍ ഉണരുമെന്ന ഭയമാണ് യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ യുഡിഎഫിനെ പ്രേരിപ്പിക്കുന്നത്. എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കവന്‍ഷന്‍ വേദിയില്‍ നേതാക്കള്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രചാരണ വിഷയങ്ങളുടെ ഗൌരവം വെളിവാക്കുന്നതായി. കേരളത്തെ തകര്‍ക്കുന്ന ആസിയന്‍ കരാര്‍, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയം, സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. കുറ്റകൃത്യങ്ങളില്‍ പ്രതികളെ ഉടനടി പിടികൂടുകയും കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന പൊലീസ് നയവും എടുത്തുകാട്ടുന്നു. മുന്‍ യുഡിഎഫ് ഭരണനാളുകളുടെ ഓര്‍മപ്പെടുത്തലും നടത്തുന്നു. ഇങ്ങനെ എല്‍ഡിഎഫ് നടത്തുന്ന രാഷ്ട്രീയ പ്രചാരണരീതിയെ മറികടക്കാന്‍ കള്ളപ്രചാരണമല്ലാതെ ആവനാഴിയില്‍ മറ്റൊന്നുമില്ലാതെ പരിഹാസ്യമാകുകയാണ് ആലപ്പുഴയില്‍ യുഡിഎഫ്

സ്ഥാനാര്‍ഥിസംഗമം ശ്രദ്ധേയനായി സീനുലാല്‍

സ്ഥാനാര്‍ഥിസംഗമം ശ്രദ്ധേയനായി സീനുലാല്‍.


കൊച്ചി : നഗരവികസനവും ക്രമസമാധാനപാലനവും ഭദ്രം എല്‍ഡിഎഫ് ഭരണത്തിലെന്ന് തെളിവുകളുടെ സാക്ഷ്യത്തോടെ പി എന്‍ സീനുലാല്‍. എറണാകുളം പ്രസ്ക്ളബ് സംഘടിപ്പിച്ച 'പുനര്‍വിധി' സ്ഥാനാര്‍ഥി സംഗമത്തിലാണ് നഗരവികസനനേട്ടവും സംസ്ഥാനസര്‍ക്കാരിന്റെ ഭരണനേട്ടവുമുയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രദ്ധേയനായത്. അയല്‍സംസ്ഥാനങ്ങളില്‍ പൊലീസുകാര്‍പോലും മൃഗീയമായി കൊല്ലപ്പെടുമ്പോള്‍ സ്ത്രീകള്‍ക്കുവരെ സ്വൈരമായി സഞ്ചരിക്കാവുന്ന ഇടമാണ് കേരളമെന്ന് സീനുലാല്‍ പറഞ്ഞു. മറ്റേത് സംസ്ഥാനത്തെക്കാളും സുരക്ഷിതമാണ് ഇവിടെ. ഈ സാഹചര്യമാണ് കേരളത്തിന് ഇന്ത്യ ടുഡേ അവാര്‍ഡും കൊച്ചിക്ക് രാജ്യാന്തര പുരസ്കാരവും ലഭ്യമാക്കിയത്. കേരളത്തിലെ ക്രമസമാധാനത്തെ കുറ്റപ്പെടുത്തുന്നവര്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കണം. നാല്‍പ്പതു മാസത്തെ ഭരണത്തിലൂടെ എണ്ണമറ്റ നേട്ടങ്ങളാണ് സംസ്ഥാനസര്‍ക്കാര്‍ കൈവരിച്ചത്. വിലക്കയറ്റംകൊണ്ട് രാജ്യമാകെ നട്ടംതിരിയുമ്പോള്‍ കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ കൊച്ചി കപ്പല്‍ശാലയും എല്‍ഐസിയും ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാന്‍ ഒരുങ്ങുമ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ ഭൂരിപക്ഷം പൊതുമേഖലാ സ്ഥാപനവും ലാഭത്തിലാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം നടത്തിയ യുഡിഎഫ് സര്‍ക്കാരില്‍നിന്ന് തികച്ചും ഭിന്നമായ നിലപാടാണ് എല്‍ഡിഎഫിന്റേത്. മുമ്പ് ഖജനാവ് കുറേനാള്‍ അടച്ചുപൂട്ടി. എന്നാല്‍,ഇന്ന് ആ സ്ഥിതി മാറി. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായി. കൃഷിക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉള്‍പ്പെടെ കടം എഴുതിത്തള്ളി. ജീവനക്കാരുടെയും തൊഴിലാളികളുടെയും പണം അപഹരിക്കാതെ വികസനം യാഥാര്‍ഥ്യമാക്കി. സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മൂന്നു പതിറ്റാണ്ടുകാലത്തിനിടെ വന്‍ വികസനമാണ് കൊച്ചി നഗരം കൈവരിച്ചത്. കൌസിലര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഈ വികസനത്തില്‍ താനും പങ്കാളിയായി. സര്‍ക്കാരിന്റെ ഇഛാശക്തിയില്‍ വൈറ്റില ബസ് ടെര്‍മിനല്‍ തീരുമാനം ഞൊടിയിടയിലാണ് കൈക്കൊണ്ടത്. ലോകബാങ്ക് ഉപേക്ഷിച്ചുപോയ തമ്മനം-പുല്ലേപ്പടി റോഡ് വികസനം സ്വകാര്യവ്യക്തികളുടെ പങ്കാളിത്തത്തോടെ യാഥാര്‍ഥ്യമായി. സഹോദരന്‍ അയ്യപ്പന്‍ റോഡ് വികസനത്തിന്റെ സ്ഥലമെടുപ്പ് 90 ശതമാനവും പൂര്‍ത്തീകരിച്ചു. മാലിന്യപ്രശ്നം, കുടിവെള്ളം, വെള്ളക്കെട്ട് എന്നിവയ്ക്കും പരിഹാരം കാണാന്‍ നഗരസഭാ ഭരണത്തിനു കഴിഞ്ഞതായി സീനുലാല്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരണത്തിന്റെ രണ്ടാമത് വിലയിരുത്തലാണ് ഉപതെരഞ്ഞെടുപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. ഭരണത്തിന്‍കീഴില്‍ എല്ലാ മേഖലയും നിഷ്ക്രിയമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയുടെ വികസനത്തില്‍ ഇരുമുന്നണികള്‍ക്കും പിടിവിട്ടുപോയതായി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡന്റ് കെ വി സുധാകരന്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍ ശ്രീനാഥ് നന്ദി പറഞ്ഞു.

Friday, October 16, 2009

എം വി ജയരാജന് കലാലയങ്ങളില്‍ വന്‍ സ്വീകരണം

എം വി ജയരാജന് കലാലയങ്ങളില്‍ വന്‍ സ്വീകരണം

കണ്ണൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ക്യാമ്പസുകളില്‍ ഊഷ്മള സ്വീകരണം. കൃഷ്ണമേനോന്‍ വനിതാ കോളേജിലെത്തിയ എം വി ജയരാജന് വ്യാഴാഴ്ച വിദ്യാര്‍ഥിനികളും അധ്യാപകരും വന്‍വരവേല്‍പൊരുക്കി. വിദ്യാര്‍ഥിനികള്‍ പ്രിയ നേതാവിനെ കോളേജ് കവാടത്തില്‍ പടക്കം പൊട്ടിച്ചും മാലയിട്ടും സ്വീകരിച്ചു. മുഴുവന്‍ ക്ളാസുകളിലും വോട്ടഭ്യര്‍ഥിച്ച സ്ഥാനാര്‍ഥി അധ്യാപക-അനധ്യാപകരെയും നേരില്‍ കണ്ട് വോട്ട് ചോദിച്ചു. പള്ളിക്കുന്ന് ഹൈസ്കൂള്‍, കോളേജ് ഓഫ് കൊമേഴ്സ്എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. വൈകിട്ട് സിറ്റി മൈതാനപ്പള്ളി പ്രദേശങ്ങളിലെ വീടുകളില്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തി. വെള്ളിയാഴ്ച രാവിലെ പള്ളിക്കുന്ന് പ്രദേശങ്ങളിലും ടൌ ഈസ്റ്റ് ഭാഗങ്ങളിലും വീടുകളില്‍ സ്ക്വാഡ് പ്രവര്‍ത്തനം നടത്തും

Tuesday, October 13, 2009

എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ എമ്മിലെ പി എന്‍ സീനുലാല്‍ മല്‍സരിക്കും.

എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ എമ്മിലെ പി എന്‍ സീനുലാല്‍ മല്‍സരിക്കും.


എറണാകുളം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഐ എമ്മിലെ പി എന്‍ സീനുലാല്‍ മല്‍സരിക്കും. ട്രേഡ് യൂണിയന്‍ നേതാവായ സീനുലാല്‍ സിപിഐ എം എറണാകുളം ഏരിയ കമ്മിറ്റി അംഗമാണ്.

Thursday, October 8, 2009

ചെഗുവേര : ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നിള്‍ക്കുന്നു.

ചെഗുവേര : ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നിള്‍ക്കുന്നു.


ബോളിവിയയിലെ നങ്കാഹുവാസുവിന്നടുത്തു ഹിഗുവേര ഗ്രമത്തില്‍ വെച്ച് അമേരിക്കന്‍ കൂലിപ്പട്ടാളം 1967ഒക്ടോബര്‍ 9ന്‍ പകല്‍ 1.10 നാണ്‍ ലോകവിമോചനപോരാട്ടങളുടെ വീരനായകന്‍ ചെഗുവരെയെ നിര്‍ദ്ദാക്ഷ്യ്ണ്യം വെടിവെച്ചുകൊന്നത്. 42 വര്‍ഷം പിന്നിട്ടിട്ടും ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപന്തം പോലെ ചെഗുവാരെയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണകൂടത്തെ ഗറില്ലപോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കുകൊണ്ടും തോക്കുകൊണ്ടും സാക്ഷ്യപ്പെടുത്തിയ,ആശയങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വവിപ്ലവകാരിയായ ചെഗുവാരെയെക്കുറിച്ച് പ്രകാശഭരിതമായ ഒര്‍മ്മകള്‍ ഇന്നും ലോകജനത വികാരവായ്പയോടെ മനസ്സില്‍ സൂക്ഷിക്കുന്നു.മണ്ണിനും മനുഷ്യസ്വാതന്ത്ര്യത്തിന്നും വേണ്ടിയുള്ള മഹായുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവാരെ അടക്കമുള ധീരദേശാഭിമാനികളുടെ വീരസ്മരണ സാമ്രാജിത്ത-അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടുന്ന ലോകത്തെമ്പാടുമുള്ള വിപ്ലവകാരികള്‍ക്ക് ആശയും ആവേശവും നള്‍കുന്നതാണ്.
വേദനയില്‍ പുളയുന്ന മനുഷ്യനെ സഹാനുഭൂതിയുടെയും സാന്ത്വാനത്തിന്റെയും ഒരു കരസ്പര്‍ശം കൊണ്ടെങ്കിലും സഹായിക്കണമെന്ന ആദര്‍ശപ്രചോതിതമായ ഒരു യൌവനത്തിന്റെ ഉള്‍വിളിമൂലം വൈദ്യശാസ്ത്ര ബിരുദം നേടിയിട്ടും , ഈ ലോകം മുഴുവന്‍ വേദനിക്കുന മനുഷ്യരുടെ നിലവിളികള്‍കൊണ്ട് മുഖരിതമാണെന്ന് തിരിച്ചറിയുകയും , ചികില്‍സ വേണ്ടത് സമൂഹത്തിനാണെന്നും , സിറിന്‍ചും സ്റ്റെതക്കോപ്പുമല്ല തോക്കും പടക്കോപ്പുമാണ്‍ അതിന്റെ ഉപകരണങള്‍ എന്നും ചെഗുവേരെ അനുഭവത്തിലൂടെ കണ്ടെത്തി."ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥക്കുവേണ്ടി പൊരുതുവാനാണ് ‍ താന്‍ ആയുധമേന്തുന്നതെന്ന് , പകയും വിദ്വോഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ്‍ താന്‍ ആയുധമേന്തുന്നതെന്ന്" ചെ ഉറച്ച് വിശ്വാസിച്ചു.1967 ഒക്‌ടൊബര്‍ 9 ന്‍ സി ഐ എ യുടെയും അമേരിക്കന്‍ കൂലിപ്പട്ടാളത്തിന്റെയും വെടിയുണ്ടയേറ്റ് വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലത്തിന്റെ അനശ്വരതയെക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ.ഇപ്പോഴും തുടരുന്ന ലോകവിമോചന പോരാട്ടങളുടെ വറ്റാത്ത ഇന്ധനമായി, ഓര്‍മ്മകളുടെ കടലെടുത്തു പോകാത്ത വന്‍കരയായി, എണ്ണമറ്റ തലമുറകളെ കര്‍മ്മപഥത്തിലെക്ക് ഓടിയടുക്കാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജസ്രോതസ്സായി, ഇതാ ഭൂമിയുടെ നെറുകയില്‍ കാലുറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരിമാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരെയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിന്നും ജനാധിപത്യഅവകാശങള്‍ക്കും വേണ്ടി പോരാടുന്ന,സാമ്രാജിത്തത്തിന്നും സാമ്രാജിത്ത ദാസന്മാര്‍ക്കും , അധിവേശ ശക്തികല്‍ക്കുമെതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതക്ക് എന്നും എന്നും ആവേശം പകരുന്നതാണ് .

Wednesday, October 7, 2009

താജ് ഹോട്ടലില്‍നിന്ന് മലയാള സാഹിത്യകാരന്മാരോട്

താജ് ഹോട്ടലില്‍നിന്ന് മലയാള സാഹിത്യകാരന്മാരോട്.
.സുകുമാര്‍ അഴീക്കോട്..
പണ്ട് ഒരു പള്ളി പണിയാന്‍ തീരുമാനിച്ച നാട്ടുകാര്‍ മൂന്ന് പ്രമേയം പാസാക്കിയതുകൊണ്ട് പള്ളി പണിയാന്‍ പറ്റാതായ കഥ കേട്ടിട്ടുണ്ട്. പ്രമേയങ്ങള്‍: 1 പുതിയ പള്ളി പണിയണം. 2 അതുവരെ പഴയ പള്ളി തുടരണം. 3 പുതിയ പള്ളിയുടെ ഇഷ്ടികകള്‍ പഴയ പള്ളിയില്‍നിന്ന് എടുക്കണം. മൂന്നാമത്തെ പ്രമേയം വന്നപ്പോള്‍ പുതിയ പള്ളി നിര്‍മിക്കാന്‍ ആര്‍ക്കും സാധ്യമല്ലാത്ത അവസ്ഥ വന്നു. ഈ അടുത്ത കാലത്ത് നമ്മുടെ തിരുവനന്തപുരം ലോക്സഭാ അംഗവും ഇപ്പോള്‍ വിദേശകാര്യ സഹമന്ത്രിയും മറ്റുമായ ശശി തരൂര്‍ കോഴിക്കോട്ടുവന്ന് യഥാര്‍ഥ കേരളീയ സാഹിത്യകാരന്മാരുടെ പുതിയ സംഘടനയായ ഡെമോക്രാറ്റിക് റൈറ്റേഴ്സ് ഗില്‍ഡ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ഒന്നുരണ്ടു കാര്യം ഉറപ്പിച്ചു പറഞ്ഞു- പള്ളിപ്രമേയംപോലെത്തന്നെ. പാവങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ ഇടതുപക്ഷമേയുള്ളൂവെന്നത് തെറ്റിദ്ധാരണയാണ്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചവര്‍ ധാരാളം പിന്തുണയുള്ളവരാണ്. താന്‍ ഒരു ആര്‍ത്തസംരക്ഷകനാണെന്ന് അദ്ദേഹം വചന വൈചിത്യ്രത്തോടെ പറയുകയായിരുന്നു. പിറ്റേന്നാണ് ശശി തരൂരിന്റെ പാവങ്ങളോടുള്ള പ്രതിബദ്ധതയുടെ നഗ്നത പുറത്തുവന്നത്. ഇത്ര പതിതകാരുണികനായ ഈ മന്ത്രി താമസിക്കുന്നത് പ്രതിദിനം 40,000 രൂപ വാടകയുള്ള താജ് ഹോട്ടലിലെ സ്യൂട്ടിലാണ്. അവിടെത്തന്നെ കുടിപാര്‍ക്കുന്ന ഈ സഹമന്ത്രിയെ മാറ്റിപാര്‍പ്പിക്കാന്‍ മന്ത്രിസഭയുടെ നിര്‍ദേശമനുസരിച്ച് പ്രണബ്മുഖര്‍ജിപോലും ഇടപെട്ടെന്നും സോണിയ ഗാന്ധിയും തന്റെ അഭിപ്രായം പറഞ്ഞെന്നും വാര്‍ത്ത വന്നു. പരസ്പരവിരുദ്ധമായ രണ്ടു കാര്യം ചെയ്യണമെന്നു പറയുന്ന രണ്ട് പ്രമേയം തത്വത്തില്‍ ഇടയുന്നതുകൊണ്ടാണ് പള്ളി പണിയാന്‍ കഴിയാതെ വന്നത്. എന്നാല്‍, എഴുത്തുകാരോട് പാവങ്ങളുടെ പിന്‍ബലം വേണമെന്ന് ആഹ്വാനം ചെയ്യുകയും സ്വയം കോടീശ്വരന്റെ ധൂര്‍ത്ത് നടത്തി ജീവിക്കുകയും ചെയ്യാന്‍ നമ്മുടെ കേന്ദ്രമന്ത്രിക്ക് ഒരു പരസ്പരവിരോധവും തടസ്സമല്ല. തെരഞ്ഞെടുപ്പിനിടയില്‍ താന്‍ പാവങ്ങളുടെ ആളാണെന്നു വരുത്താന്‍ ഖദര്‍ ദോത്തി ധരിച്ചുതുടങ്ങിയ തരൂര്‍ താജ് ഹോട്ടലില്‍ പാര്‍ക്കാന്‍ ഖദര്‍ ഉപേക്ഷിച്ചു. ഓരോ അവസരവും സ്വന്തം സൌകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ജീവിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിതദര്‍ശനം. കോഴിക്കോട്ട് അദ്ദേഹം പ്രത്യയശാസ്ത്രം കാപട്യമാണെന്ന് പ്രസംഗിച്ചു. ഇപ്പോള്‍ അദ്ദേഹം തെളിയിച്ചത് പ്രത്യയശാസ്ത്രമില്ലായ്മയാണ് ഏറ്റവും വലിയ കാപട്യമെന്നാണ്. പ്രത്യയശാസ്ത്രമില്ലെങ്കില്‍ ഏത് വേഷവും കെട്ടാമെന്ന് തരൂര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ജനാധിപത്യം, നീതി, സ്വാതന്ത്യ്രം എന്നിവയില്‍ എഴുത്തുകാര്‍ വിശ്വസിക്കുന്നെങ്കില്‍ പ്രത്യയശാസ്ത്രം ഒഴിവാക്കാനാകില്ല. സമത്വം, സ്വാതന്ത്യ്രം എന്ന വെറും വാക്കുകളില്‍ വിശ്വാസമര്‍പ്പിക്കാനാകില്ല. എന്തുതരം സമത്വം എന്നും എന്തുതരം സ്വാതന്ത്യ്രം എന്നും പറയണം. അതാണ് പ്രത്യയശാസ്ത്രം. ബുദ്ധനും ക്രിസ്തുവിനും ഗാന്ധിജിക്കും പ്രത്യയാശാസ്ത്രമുണ്ട്. പ്രത്യയശാസ്ത്രമില്ലാതെ സ്വാതന്ത്യ്രത്തില്‍ വിശ്വസിക്കാന്‍ തരൂരിനേ കഴിയുകയുള്ളൂ. പക്ഷേ, ആളുകള്‍ ഇദ്ദേഹത്തിന്റെ കാപട്യം മനസ്സിലാക്കി ആളെ വ്യാജന്‍ എന്നുവിളിക്കും. താജ് ഹോട്ടല്‍വാസം തരൂരിന്റെ സ്വഭാവത്തിലെ പരമകാപട്യം വെളിപ്പെടുത്തിയല്ലോ. വാടക കടുത്തതായി പോയെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ സ്വന്തം കീശയില്‍നിന്ന് എടുത്ത് കൊടുക്കുകയാണെന്നാണ് സമാധാനം. കോഗ്രസ് ലളിത ജീവിതം നയിക്കണമെന്ന നയം കൊണ്ടുവരുമ്പോള്‍ കോഗ്രസ് മന്ത്രിയായ തരൂര്‍ അതിസമ്പന്ന ജീവിതത്തിന്റെ വൈതാളികനായി ശബ്ദിക്കുന്നു. ഇദ്ദേഹവും 'കോഗ്രസുകാരന്‍'തന്നെ. ഇദ്ദേഹത്തോട് ഹോട്ടല്‍ വിടാനല്ല പറയേണ്ടിയിരുന്നത്; മന്ത്രിസ്ഥാനം വിടാനായിരുന്നു. പ്രത്യയശാസ്ത്രമില്ലെന്നു പറഞ്ഞാല്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് ഗാന്ധിസത്തിലോ സോഷ്യലിസത്തിലോ കമ്യൂണിസത്തിലോ വിശ്വസിക്കുന്നില്ലെന്നാണ്. ക്യാപിറ്റലിസത്തിലാണ് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം. സുഖഭോഗത്തിനായി ജീവിക്കുക എന്നതാണ് ലക്ഷ്യം. അവിടെ സ്വാതന്ത്യ്രവും നീതിയും ഉണ്ട്. എന്നുവച്ചാല്‍ അവനവന് എന്തും ചെയ്യാനുള്ള സ്വാതന്ത്യ്രവും അവനവനോട് നീതി ചെയ്യുകയും. കേരളാഹൌസില്‍ സൌകര്യങ്ങളില്ല, സ്വകാര്യതയില്ല, ശരീരവികസനത്തിനുള്ള ഏര്‍പ്പാടുകളില്ല എന്നെല്ലാം അദ്ദേഹം പ്രസ്താവിച്ചുകഴിഞ്ഞു. മുതലാളിത്തത്തില്‍ ആണ്ടു മുങ്ങിയ ഒരു പ്രഭുമനസ്കന്റെ പ്രയാസങ്ങളാണ് ഇവയെല്ലാം. താജില്‍നിന്നാണ് സാഹിത്യകാരനും മുതലാളിത്ത പ്രേമിയും സുഖജീവിയുമായ ഈ മന്ത്രി കേരളത്തിലെ സാഹിത്യകാരന്മാര്‍ക്ക് മാര്‍ഗനിര്‍ദേശം ചെയ്യുന്നത്. കേരള ഹൌസിലോ എവിടെയോ താമസിച്ചാലും ഇദ്ദേഹം പാര്‍ക്കുന്നേടം താജിനു സമാനമാകും എന്നതിനെപ്പറ്റി സംശയിക്കേണ്ട. കേരളത്തിലെ എഴുത്തുകാര്‍ (പുതിയ സംഘടനയായ ഗില്‍ഡിലെ അംഗങ്ങള്‍) പാവങ്ങളുടെ പിന്‍ബലം നേടേണ്ടത് തന്റെ ജീവിതത്തെ മാതൃകയാക്കി വേണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശത്തിന്റെ സാരം. കേരളാഹൌസിലാകുമ്പോള്‍ മറ്റുള്ളവര്‍ ഇദ്ദേഹത്തിന്റെ സുഖലോലുപത കണ്ടുപോയേക്കാം. അത് ഒഴിവാക്കാനാണ് സ്വകാര്യത എന്നുപറഞ്ഞ് വിലപിക്കുന്നത്. തന്റെ കേരളീയ സുഹൃത്തുക്കള്‍ താന്‍ വിശ്വസിക്കുന്ന വാണിജ്യസംസ്കാരത്തിന്റെ വഴിയിലൂടെ പുരോഗമിച്ചുവരും എന്ന് അദ്ദേഹത്തിനു മനസ്സിലായി കാണും. ഈ വഴിയിലൂടെ സഞ്ചരിച്ച് സ്വകാര്യതയും സൌകര്യങ്ങളും സുഖഭോഗങ്ങളും എല്ലാം ആസ്വദിച്ചുകഴിയുമ്പോഴാണ് ഉത്തമസാഹിത്യം ഉണ്ടാവുക. തകഴിയോ, വൈലോപ്പിള്ളിയോ എഴുതുന്നതുപോലെയല്ല, മാധ്യമരാജാവായ റൂപ്പര്‍ട്ട് മര്‍ഡോക്കിനെപ്പോലെ എഴുതുമ്പോഴാണ് മികച്ച സാഹിത്യം ഉണ്ടാവുക. ജനാധിപത്യ-സ്വാതന്ത്യ്രവാദികളായ കേരള സഹോദരന്മാരുടെ അഭീഷ്ടസിദ്ധിക്കായുള്ള രണ്ടാമത്തെ സംഘടനായിണിത്. നേരത്തെ സംസ്കാര സാഹിതി എന്നൊരു സംഘടന ഉണ്ടായിരുന്നു. എനിക്കൊരു പുരസ്കാരം തരുമെന്ന് പ്രഖ്യാപിച്ച് (അത് പിന്നീട് തരാതിരിക്കാനുള്ള ഒരുപായം പ്രയോഗിച്ച് പുരസ്കാരദാനം ഒഴിവാക്കിയെങ്കിലും) അപകടം വിളിച്ചുവരുത്തിയ സംഘടനയാണ് അത്. അതിന്റെ ഉദ്ഘാടകനായി ശശി തരൂരിനെ അന്ന് ലഭിച്ചുമില്ല. ഇന്ന് അദ്ദേഹത്തെപ്പോലെ മഹാനായൊരു സാഹിത്യകാരനെ രണ്ടാം സംഘടനയായ ഗില്‍ഡിന്റെ ഉദ്ഘാടനത്തിന് ലഭിച്ചത് ഈ സംഘടനയുടെ ഭാവിശ്രേയസ്സിനെ കുറിക്കുന്നു. എം ടി വാസുദേവന്‍നായര്‍, ടി പത്മനാഭന്‍ തുടങ്ങിയവരെ നിഷ്പ്രഭരാക്കുന്ന ചെറുകഥാകൃത്തുക്കള്‍, മാരാരെയും മുണ്ടശേരിയെയും നിസ്തേജരാക്കിയ സാഹിത്യ വിമര്‍ശകന്മാരെല്ലാം ഉണ്ടെങ്കിലും ഒരു വിശ്വസാഹിത്യകാരനെ ഉദ്ഘാടകനായി കിട്ടാത്തതുകൊണ്ട് സംസ്കാര സാഹിതി എന്ന ആദ്യ സംഘടന ശുഷ്കിച്ചുപോയി. അതിലുണ്ടായിരുന്ന പ്രതിഭാശാലികള്‍തന്നെയാണ് ഇതിലും ഉള്ളതെന്നൊരു ദോഷമുണ്ട്. എങ്കിലും ഉദ്ഘാടകന്‍ ഉപദേശിച്ച പ്രകാരം പാവങ്ങളുടെ സ്വന്തം എഴുത്തുകാരായി ഇവര്‍ ഇക്കൂട്ടരെ പെട്ടെന്ന് മാറ്റിയെടുക്കുമെന്ന് ഉറപ്പാണ്. സാഹിത്യ അക്കാദമിയിലും കലാമണ്ഡലത്തിലും സര്‍വകലാശാലയിലുമെല്ലാം കയറിപ്പറ്റാന്‍ കോഗ്രസ് രാഷ്ട്രീയബന്ധം ഫലപ്രദമായി പ്രയോജനപ്പെടുത്തിയ സമര്‍ഥരാണ് ഇവര്‍. ഇവര്‍ക്ക് സ്ഥാനം ലഭിക്കുന്നതും ഇടതുസാഹിത്യകാരന്മാര്‍ പദവികള്‍ നേടുന്നതും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ആദ്യത്തേത് ആത്മാവിനെ പണയപ്പെടുത്തുകയും എഴുത്തുകാരെ കുഴലൂത്തുകാരാക്കുകയും ചെയ്യുമ്പോള്‍ രണ്ടാമത്തെ സ്ഥാനലാഭങ്ങള്‍ അവര്‍ അര്‍ഹിക്കുന്നതും പ്രതിഭാശക്തിയെ ഉണര്‍ത്തുന്നതുമാണ്. ആകയാല്‍ ഇത്തരക്കാരുടെ സ്ഥാനലബ്ധി തെറ്റും കുറ്റവുമാണെങ്കില്‍ കോഗ്രസ് സഹയാത്രികരുടെ സ്ഥാനസമ്പാദനം ശ്രേഷ്ഠവും ഉല്‍ക്കൃഷ്ടവുമാണ്. കോഗ്രസ് താല്‍പ്പര്യം രാഷ്ട്രീയതാല്‍പ്പര്യമേയല്ല. കോഗ്രസ് വിധേയത്വം ഉള്ളവരാണെങ്കിലും സഹയാത്രികര്‍ എന്ന് ഇക്കൂട്ടരെപ്പറ്റി ആരും പറയാറില്ല. ശശി തരൂരിന്റെ കോഴിക്കോട് സമ്മേളനത്തില്‍ കോഗ്രസ് എംഎല്‍എയും ഡിസിസി അംഗവുമെല്ലാം കയറിക്കൂടി എങ്കിലും അവരുടെ സാഹിത്യം വെറും അനുഗ്രഹോദ്ദേശ്യത്തോടുകൂടിയതു മാത്രമാണ്. ഇടതുനേതാക്കള്‍ സഹയാത്രിക (പു.ക.സ.) പരിപാടികളില്‍ പങ്കെടുക്കാത്തത് അവര്‍ക്ക് മേല്‍പ്പറഞ്ഞ അനുഗ്രഹശക്തി ഇല്ലാത്തതുകൊണ്ടാണ്. ഇടതിനെ തീണ്ടിപ്പോയാല്‍ അത് എഴുത്തുകാര്‍ക്ക് പാപമാണ്; മറിച്ച് കോഗ്രസിനെ തൊട്ടാല്‍ അയാള്‍ പുണ്യവാളനായി. വ്യത്യാസം മനസ്സിലാക്കുക. ഏതായാലും കേരളത്തിലെ ഇപ്പോഴത്തെ ഇടതുഭരണം അവസാനിച്ചുകിട്ടിയാല്‍ ഈ 'ഗില്‍ഡി'ലെ അംഗങ്ങളെല്ലാം സര്‍വസാംസ്കാരിക സ്ഥാപനങ്ങളിലും കയറിപ്പറ്റാനുള്ള അവസരം കോഗ്രസിന്റെ അനുഗ്രഹംകൊണ്ട് സിദ്ധിക്കാതിരിക്കില്ല. അപ്പോള്‍ അവരെല്ലാം ശശി തരൂരിനെപ്പോലെ വിശ്വസാഹിത്യകാരന്മാരായി താജില്‍ പാര്‍ക്കാനുള്ള യോഗ്യത നേടുകയും ചെയ്യും. ശശി തരൂരിനെപ്പറ്റി അഴീക്കോട് എന്നൊരു വിദ്വാന്‍ (ഞാന്‍ വിദ്വാനല്ലെങ്കിലും എന്നെയാണ് ഇതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്) ഒരുപാട് വിമര്‍ശിച്ചെഴുതിയിട്ടുണ്ടെങ്കിലും അതൊക്കെ വിശ്വസാഹിത്യവും നോബല്‍ സമ്മാനത്തിന്റെ അടുത്തുവരെ എത്തിയിട്ടുള്ളതുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനപ്രശ്നങ്ങളെപ്പറ്റി, സ്വന്തം പക്ഷപാതവും അറിവില്ലായ്മയും കൂട്ടിക്കലര്‍ത്തിയാണെങ്കിലും, ഗാംഭീര്യം തുളുമ്പുന്ന ആംഗലവാണിയില്‍ എഴുതിയ പുസ്തകങ്ങളുടെ നിലവാരത്തിലുള്ള പുസ്തകങ്ങള്‍, ഈ ഗില്‍ഡ് വന്നതോടെ ധാരാളമായി പുറത്തുവരാനുള്ള എല്ലാ ആത്മീയ സാഹചര്യങ്ങളും ഇപ്പോള്‍ സജ്ജമായി കഴിഞ്ഞു. ദുഷ്ടമനസ്കരായ ഇടതനുഭാവികള്‍ തരൂരിന്റെ കൃതികള്‍ ഉപരിപ്ളവവും പക്ഷപാതപരവുമായ പത്രശൈലിയിലുള്ള രചനകള്‍ മാത്രമാണെന്നു കുറ്റപ്പെടുത്തിയിട്ടുണ്ട്. വിദേശത്ത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഈ കൃതികളുടെ യഥാര്‍ഥ മഹത്വം മനസ്സിലാക്കാന്‍ കാലം കുറെ വേണ്ടിവന്നു. രാഷ്ട്രീയത്തിന്റെ പാപക്കറ തീണ്ടാത്ത കേരള സാഹിത്യകാരന്മാരുടെ ഗില്‍ഡിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ട തരൂര്‍ കോഗ്രസ് എംപിയാണ് എന്നത് വലിയ കറയല്ല. ആണെങ്കില്‍ത്തന്നെ അദ്ദേഹം വിശ്വസാഹിത്യകാരനാണ്. അദ്ദേഹം ഇംഗ്ളീഷില്‍ എഴുതുന്ന ആളാണ് എന്ന കേട്ടുകേള്‍വി വിശ്വസിച്ചതുകൊണ്ടാണ് അദ്ദേഹത്തെ എഴുന്നള്ളിച്ചുകൊണ്ടുവന്നത്. താജില്‍ പാര്‍ത്തതിനുപുറമെ, അതിന് പറഞ്ഞ ന്യായീകരണവും അദ്ദേഹം നിര്‍ഭയനാണെന്ന് തെളിയിച്ചുകഴിഞ്ഞു. പോരെങ്കില്‍ അദ്ദേഹം വിമാനത്തിലെ താണക്ളാസ് കന്നുകാലി ക്ളാസാണെന്ന് തുറന്നടിച്ചു. ലളിതം പ്രസംഗിക്കുന്ന കോഗ്രസ് പ്രസിഡന്റും കൂട്ടരും 'വിശുദ്ധപശുക്കളാ'ണെന്നും തകര്‍ത്തുവിട്ടു. കുഴപ്പം മൂത്തപ്പോള്‍ ആള്‍ മാപ്പ് പറഞ്ഞു. അത് സാരമില്ല. അദ്ദേഹം അപ്പോഴും ജയിച്ചുനില്‍ക്കുന്നത് തന്റെ ഫലിതം ജനങ്ങള്‍ക്ക് മനസ്സിലാകാത്തതുകൊണ്ടാണെന്ന് കളിയാക്കിയിട്ടാണ്. ഫലിതമാണെന്ന് മന്‍മോഹന്‍സിങ്ങും മനസ്സിലാക്കിയിരിക്കുന്നു. ഫലിതം ജനങ്ങളും കോഗ്രസ് നേതാക്കളും എല്ലാം മനസ്സിലാക്കിയിട്ടുണ്ട്. വിമാനത്തിലെ ഇക്കോണമിക്ളാസ് ക്യാറ്റില്‍ക്ളാസാണെന്നു പറഞ്ഞാല്‍ വിമാനയാത്രക്കാര്‍ കന്നുകാലികള്‍ക്ക് സമമാകയാല്‍ കമ്പനി അവരെ വിമാനത്തില്‍ തള്ളിക്കയറ്റുന്നു എന്ന അര്‍ഥം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. യാത്രക്കാരെ കന്നുകാലികളെപ്പോലെ കുത്തിനിറയ്ക്കുന്നു എന്നതാണ് ഫലിതം എന്നാണല്ലോ ശശി അവര്‍കള്‍ പറയുന്നത്. ഈ അര്‍ഥം പറഞ്ഞാല്‍ ജനങ്ങള്‍ കന്നുകാലികള്‍ക്കൊപ്പമാണെന്നുള്ള അര്‍ഥം സ്വാഭാവികമായും തുടര്‍ന്നുവരുന്നു. സ്വന്തം ഫലിതത്തിന്റെ അര്‍ഥം മനസ്സിലാക്കിയതില്‍ തരൂര്‍ പിന്നിലാണ് ഉള്ളത്. ഏതായാലും ഇത്ര അഗാധമായ ഫലിതം പറയാന്‍ കഴിവുള്ള അദ്ദേഹം സരസ്വതിയാല്‍ അനുഗ്രഹിക്കപ്പെട്ട വചനനിപുണനാണ്. നമ്മുടെ ഗില്‍ഡിന്റെ ഭാരവാഹികള്‍ ഒരവസരംകൂടി ഉണ്ടാക്കി ശശി തരൂരിനെ കേരളത്തിലേക്ക് ക്ഷണിക്കേണ്ടതാണ്. നല്ല സന്ദര്‍ഭമാണ്, പാഴാക്കരുത്.

from deshabhimani


Monday, October 5, 2009

ജ്വലിച്ചത് കേരളത്തിന്റെ പ്രതിഷേധം

ജ്വലിച്ചത് കേരളത്തിന്റെ പ്രതിഷേധം

പിണറായി വിജയന്

‍കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലയെയും തകര്‍ക്കുന്ന ആസിയന്‍ കരാറിനെതിരെ ആളിക്കത്തുന്ന പ്രതിഷേധമാണ് ഗാന്ധിജയന്തി ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ തീര്‍ത്ത മനുഷ്യച്ചങ്ങല പ്രതിഫലിപ്പിച്ചത്. കാസര്‍കോട്ട് അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റും പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍പിള്ളയില്‍ തുടങ്ങി തിരുവനന്തപുരം രാജ്ഭവനില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടില്‍ അവസാനിച്ച മനുഷ്യച്ചങ്ങല സിപിഐ എം മുന്നോട്ടുവച്ച ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യത്തിന് കേരളം മനസ്സുതുറന്നുനല്‍കിയ അംഗീകാരമായി. നിരവധി പോരാട്ടങ്ങളിലൂടെയാണ് കേരളം ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളം ഇന്ത്യയിലെ ഏറ്റവും മുന്‍നിരയിലുള്ള സംസ്ഥാനമായി മാറിയത്് ഇവിടെ നടന്ന ജനകീയ പോരാട്ടങ്ങളുടെ ഭാഗമായിട്ടാണ്. കര്‍ഷകരും തൊഴിലാളികളും ഇതര ജനവിഭാഗങ്ങളും നടത്തിയ ത്യാഗപൂര്‍ണമായ സമരങ്ങളുടെ നീണ്ട പരമ്പരയാണ് ഇതിന്റെ അടിസ്ഥാനമായി വര്‍ത്തിച്ചത്. തലമുറകള്‍ നീണ്ട ഈ സമരത്തിന്റെ പാരമ്പര്യം ഏറ്റുപിടിക്കുന്ന ജനങ്ങള്‍, കേരളത്തെ ശവപ്പറമ്പാക്കി മാറ്റുന്ന ആസിയന്‍ കരാറിനെതിരെ പ്രതിഷേധത്തിന്റെ അലമാലകളാണ് സൃഷ്ടിച്ചത്. പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും മാത്രമല്ല വ്യത്യസ്ത ജനാധിപത്യപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ ജനവിഭാഗങ്ങളും ഈ മുദ്രാവാക്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് അണിചേര്‍ന്നു. കാര്‍ഷികമേഖലയെയും പരമ്പരാഗതമേഖലയെയും തകര്‍ത്ത് തങ്ങളുടെ ജീവിതസ്വപ്നങ്ങള്‍ക്ക് മുകളിലാണ് ഈ കരാര്‍ വരുന്നതെന്ന തിരിച്ചറിവ് കൂടുതല്‍ ജനവിഭാഗങ്ങളെ ചങ്ങലയില്‍ അണിചേര്‍ക്കുന്നതിന് ഇടയാക്കി. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പരമ്പരാഗതമേഖലയില്‍ പണിയെടുത്ത് ജീവിതം മുന്നോട്ടു നയിക്കാന്‍ പ്രയാസപ്പെടുന്ന തൊഴിലാളികളും ഈ കരാറിന്റെ ആപത്തിനെ തിരിച്ചറിഞ്ഞ് കൂട്ടം കൂട്ടമായി ചങ്ങലയില്‍ അണിചേര്‍ന്നു. അഭൂതപൂര്‍വമായ സ്ത്രീപങ്കാളിത്തം മറ്റൊരു സവിശേഷതയാണ്. കേരളത്തെ രക്ഷിക്കാന്‍ അമ്മമാര്‍ രംഗത്തിറങ്ങുന്നുവെന്ന സന്ദേശം മുന്നോട്ടുവയ്ക്കുന്നതായിരുന്നു കൈക്കുഞ്ഞുങ്ങളുമായി കുടുംബസമേതം വന്നെത്തിയ സ്ത്രീകളുടെ പങ്കാളിത്തം. കാര്‍ഷിക കേരളത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ നെല്ലറകളും മത്സ്യത്തൊഴിലാളി മേഖലയും ഈ ചങ്ങലയില്‍ അത്യന്തം ആവേശത്തോടെയാണ് അണിചേര്‍ന്നത്. കേരളത്തിന്റെ എല്ലാ സാമൂഹ്യമുന്നേറ്റങ്ങളിലും സജീവമായി പങ്കെടുത്ത സാഹിത്യ-സാംസ്കാരിക മേഖലയിലെ പ്രമുഖരെല്ലാം കേരളത്തെ രക്ഷപ്പെടുത്താനുള്ള ഈ പോരാട്ടത്തില്‍ മുന്‍പന്തിയില്‍തന്നെ ഉണ്ടാകുമെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുത്തത്. തങ്ങളുടെ യൌവനം മുഴുവനും ആധുനിക കേരളത്തെ സൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്കായി മാറ്റിവച്ച പഴയകാല പ്രവര്‍ത്തകരും അത്യന്തം ആവേശത്തോടെയാണ് അണിചേര്‍ന്നത്. കോരിച്ചൊരിയുന്ന മഴയെയും കാലാവസ്ഥ സൃഷ്ടിച്ച മറ്റെല്ലാ പ്രതിബന്ധങ്ങളെയും മറികടന്നുകൊണ്ട് എത്തിച്ചേര്‍ന്ന സഖാക്കള്‍ കേരളത്തിന്റെ അഭിമാനത്തെ ആരുടെ മുമ്പിലും അടിയറവയ്ക്കാന്‍ തയ്യാറില്ലെന്ന പ്രഖ്യാപനം തന്നെയാണ് നടത്തിയത്. നാടിന്റെ നിലനില്‍പ്പുപോലും പ്രതിസന്ധിയിലാക്കുന്ന ആസിയന്‍ കരാറിനെ ഒരു മനസ്സോടെ എതിര്‍ക്കുമെന്ന് കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ അണിനിരന്ന ജനസമൂഹം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന്റെ സമരപോരാട്ടങ്ങളില്‍ അതൊരു പുതിയ അധ്യായംതന്നെ തുറക്കുകയായിരുന്നു. മനുഷ്യച്ചങ്ങലയ്ക്കായിരുന്നു ആഹ്വാനമെങ്കിലും കേരളത്തിലുടനീളം അവ മനുഷ്യമതിലായി തന്നെ മാറി. തീരുമാനിച്ച ക്വോട്ടയേക്കാള്‍ എത്രയോ ഉയര്‍ന്ന പങ്കാളിത്തമാണ് മൊത്തത്തില്‍ ഓരോ പ്രദേശത്തും ഉണ്ടായത്. വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 117.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീര്‍ത്ത അനുബന്ധ ചങ്ങലയിലേക്കും ജനപ്രവാഹം തന്നെയായിരുന്നു. സാമ്രാജ്യത്വ-ആഗോളവല്‍ക്കരണവിരുദ്ധ സമരപോരാട്ടങ്ങളില്‍ കേരളത്തിന്റെ മറ്റൊരു സംഭാവനയാണ് വൈവിധ്യമാര്‍ന്ന ഈ പരിപാടി. കേരളം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും പുതിയ തലമുറ പോരാട്ടങ്ങളില്‍ വിമുഖമാണ് എന്നും പ്രചാരവേല നടത്തുന്ന ഘട്ടത്തിലാണ് ഈ പരിപാടി നടന്നത്. ചങ്ങലയില്‍ അണിചേര്‍ന്ന ജനവിഭാഗങ്ങളില്‍ ഒരു വലിയ ശതമാനം യുവാക്കളും വിദ്യാര്‍ഥികളുമായിരുന്നു. കേരളത്തെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അതിനെതിരായുള്ള ചെറുത്തുനില്‍പ്പ് തലമുറ തലമുറ കൈമാറി കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോവുകയാണെന്ന് ഈ പങ്കാളിത്തം പിന്തിരിപ്പന്മാരെ ഓര്‍മപ്പെടുത്തുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ എം തകര്‍ന്നിരിക്കുന്നുവെന്ന് മുറവിളി കൂട്ടിയ വലതുപക്ഷ ശക്തികള്‍ക്കും അവരുടെ കുഴലൂത്തുകാര്‍ക്കും കനത്ത തിരിച്ചടിയാണ് ഈ ജനമുന്നേറ്റം നല്‍കിയത്. സിപിഐ എമ്മിലാണ് കേരള ജനത പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് എന്നതിന്റെ തെളിവാണ് അഭൂതപൂര്‍വമായ ഈ ജനസഞ്ചയം. ഒരു രാഷ്ട്രീയ പാര്‍ടിയിലെയും പ്രവര്‍ത്തകരോ അനുഭാവികളോ അല്ലാത്ത നിരവധി പേര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഈ പരിപാടിയില്‍ പങ്കെടുത്തു എന്നത് കാണിക്കുന്നത് പാര്‍ടിയെ എത്ര പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത് എന്നാണ്. പാര്‍ടി സംഘടനാപരമായി ദുര്‍ബലപ്പെട്ടിരിക്കുന്നുവെന്നും മുന്‍കാലങ്ങളിലെപ്പോലെ പരിപാടികള്‍ വിജയിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നും പലരും പ്രചരിപ്പിച്ചിരുന്നു. അവര്‍ക്കുള്ള മറുപടികൂടിയാണ് ഈ പരിപാടി. അരാഷ്ട്രീയ സംഘടനകളും ഇടതുപക്ഷ തീവ്രവാദികളും നടത്തുന്ന ചെറിയ പരിപാടികളെപ്പോലും പര്‍വതീകരിച്ച് കാണിക്കുന്നതിന് വെമ്പല്‍കൊള്ളുന്ന പല മാധ്യമങ്ങളും കേരളത്തെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. മറിച്ച് അപ്രസക്തമായ വാര്‍ത്തകളെ ബാനര്‍ തലക്കെട്ടുകളായി കൊണ്ടുവന്നും വാര്‍ത്തകള്‍ സ്വയം മെനഞ്ഞും പാര്‍ടിക്കെതിരായി ഈ ദിനങ്ങളിലെല്ലാം പ്രചാരവേല സംഘടിപ്പിക്കുകയായിരുന്നു. എന്നിട്ടും ഈ മഹത്തായ പരിപാടിക്ക് ഒരു പോറല്‍പോലും ഏല്‍പ്പിക്കാന്‍ കഴിയാതെ പോയി എന്ന യാഥാര്‍ഥ്യത്തെയും നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. മനുഷ്യച്ചങ്ങല ഒരു മഹാസംഭവമായി മാറിയപ്പോള്‍ അത്തരക്കാര്‍ക്കും ഇതിന് പ്രാധാന്യം കൊടുക്കേണ്ടി വന്നു എന്നത് ജനകീയ മുന്നേറ്റത്തിനു മുന്നില്‍ മറ്റെല്ലാം അപ്രസക്തമായി തീരും എന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ്. സാമ്രാജ്യത്വ വിരോധത്തിന്റെ കുന്തമുനയുമായി നടക്കുന്നെന്ന് സ്വയം അഭിമാനിക്കുന്ന തീവ്ര ഇടതുപക്ഷക്കാര്‍ വലതുപക്ഷ മാധ്യമങ്ങളുടെ പരിലാളന ഏറ്റുകൊണ്ട് സിപിഐ എമ്മിനെ തുടര്‍ച്ചയായി ആക്രമിക്കുന്ന പ്രചാരവേല വര്‍ത്തമാനകാലത്ത് ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം പ്രചാരവേലകള്‍ക്കും കേരളത്തിന്റെ യഥാര്‍ഥ ഇടതുപക്ഷ മനസ്സിന് പോറലേല്‍പ്പിക്കാന്‍ കഴിയുകയില്ലെന്ന വസ്തുതയാണ് ഈ മഹത്തായ ജനപ്രവാഹം തെളിയിച്ചത്. ഈ മനുഷ്യച്ചങ്ങല വരാന്‍ പോകുന്ന പോരാട്ടങ്ങളുടെ തുടക്കം മാത്രമാണ്. വമ്പിച്ച ജനകീയമുന്നേറ്റം സംഘടിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുക എന്നതാണ് വരുംനാളുകളില്‍ നമുക്ക് ഏറ്റെടുക്കാനുള്ളത്. അതുകൊണ്ടു തന്നെ ഈ സമരം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഇത് കേരളീയന്‍ ജീവിക്കണമോ മരിക്കണമോ എന്ന് തീരുമാനിക്കാനുള്ള പോരാട്ടമാണ്. മഹത്തായ ജനകീയ മുന്നേറ്റങ്ങള്‍ക്കു മുന്നില്‍ ഏത് ഭരണാധികാരിയും കീഴടങ്ങേണ്ടി വന്നിട്ടുണ്ട് എന്നത് ചരിത്രത്തിന്റെ സുപ്രധാനമായ പാഠമാണ്. അത് ഉള്‍ക്കൊള്ളാതെ മുന്നോട്ടു പോയവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. കേരളത്തെ വന്‍കിട കുത്തകകള്‍ക്കു വേണ്ടി തകര്‍ക്കാനുള്ള ബോധപൂര്‍വമായ പദ്ധതിയാണ് ഈ കരാറിലൂടെ രൂപപ്പെട്ടിരിക്കുന്നത്. ഈ യാഥാര്‍ഥ്യം യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക് പോലും സമ്മതിക്കേണ്ടി വന്നിട്ടുള്ളതുമാണ്. എന്നിട്ടും അതിനെ ന്യായീകരിക്കുന്ന കേരളത്തിലെ കോഗ്രസുകാര്‍ ചരിത്രത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് നിലപാടെടുക്കാന്‍ തയ്യാറാവേണ്ടതുണ്ട്. ആസിയന്‍ കരാറിനെതിരായി പ്രതിഷേധിക്കുകയും എന്നാല്‍, കേരളജനത നടത്തുന്ന പോരാട്ടങ്ങളില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയുംചെയ്യുന്ന ചില പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവരുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതൊരു മഹത്തായ തുടക്കമാണ്. ഇതിന്റെ കരുത്തില്‍ കൂടുതല്‍ തീവ്രതയോടെ ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി മുഴുകും. അതിനായി ഈ പോരാട്ടങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറുള്ളവരെയെല്ലാം യോജിപ്പിച്ചുകൊണ്ടുള്ള വലിയ പോരാട്ടം ഉയര്‍ത്തിക്കൊണ്ടുവരും. അതിന് എല്ലാവിധ പിന്തുണയും അഭ്യര്‍ഥിക്കുന്നു. ഈ മനുഷ്യച്ചങ്ങല മഹാസംഭവമാക്കിയ എല്ലാവരെയും അഭിവാദ്യംചെയ്യുന്നു.

Friday, October 2, 2009

ആസിയന്‍ കരാറിനെതിരെ പ്രതിരോധത്തിന്റെ മഹാപ്രവാഹം

ആസിയന്‍ കരാറിനെതിരെ പ്രതിരോധത്തിന്റെ മഹാപ്രവാഹം.


തിരു: മഴയെ കൂസാതെ, കുപ്രചാരണങ്ങളെ മറികടന്ന് കേരള ജനത അധിനിവേശശക്തികള്‍ക്കെതിരെ വന്‍ പടയണി തീര്‍ത്തു. ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം രാജ്ഭവന്‍ വരെ സിപിഐ എം നേതൃത്വത്തില്‍ ജനലക്ഷങ്ങള്‍ ഒന്നുചേര്‍ന്ന് മനുഷ്യച്ചങ്ങല കോര്‍ത്ത് സമരകേരളത്തിന് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. കേരളത്തില്‍ വ്യാപകമായി മഴ പെയ്തുവെങ്കിലും രാവിലെമുതല്‍തന്നെ മനുഷ്യച്ചങ്ങലയുടെ പ്രചാരണം മുഴങ്ങി. സിപിഐ എം പ്രവര്‍ത്തകര്‍ പലയിടത്തും വീടുകള്‍ കയറിയുള്ള പ്രചാരണത്തില്‍ മുഴുകി. ഉച്ചകഴിഞ്ഞതോടെ മാനം തെല്ല് തെളിഞ്ഞു. നാനാ ദിക്കില്‍നിന്നും വാഹനങ്ങളിലും കാല്‍നടയായും സംസ്ഥാനത്തിന്റെ നാഡീഞരമ്പായ ദേശീയപാതയിലേക്ക് ആളുകള്‍ ഒഴുകിയെത്തി. വൈകിട്ട് കാര്‍മേഘം മൂടിനിന്ന അന്തരീക്ഷത്തിലാണ് സമരകേരളം സടകടുഞ്ഞ് ഒന്നായത്. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുമ്പോള്‍ റോഡിന്റെ ഇടതുവശത്താണ് (പടിഞ്ഞാറു‘ഭാഗം) ജനങ്ങള്‍ കണ്ണിചേര്‍ന്നത്. ഈ ചങ്ങലയ്ക്ക് അനുബന്ധമായി വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉപചങ്ങലയും തീര്‍ത്തു. ചേര്‍ത്തലയില്‍നിന്ന് ചങ്ങനാശേരി വഴി ഇടിഞ്ഞില്ലത്തിലൂടെ പത്തനംതിട്ടവരെയാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ ചങ്ങല തീര്‍ത്തത്. വയനാട്ടില്‍ കല്‍പ്പറ്റ ടൌ മുതല്‍ ബത്തേരി ചുങ്കം വരെയായിരുന്നു ഉപചങ്ങല. കാസര്‍കോട് ആദ്യകണ്ണിയായി പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും ചങ്ങല അവസാനിക്കുന്നന്നരാജ്ഭവനുമുന്നില്‍ല്‍പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവസാന കണ്ണിയായും അണിചേര്‍ന്നു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ തിരുവനന്തപുരത്ത് കണ്ണിയായി. ചലച്ചിത്ര - സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരായ ടി വി ചന്ദ്രന്‍, കെ ആര്‍ മോഹനന്‍, പി ടി കുഞ്ഞുമുഹമ്മദ്, കെ ഇ എന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക് തുടങ്ങിയവര്‍ തിരുവനന്തുരത്ത് കണ്ണികളായി. നാലരയ്ക്ക് മനുഷ്യച്ചങ്ങലയുടെ റിഹേഴ്സല്‍ നടന്നു. തേക്കടിയല്‍ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഒരു മിനിറ്റ് മൌനം ആചരിച്ചു. അഞ്ചിന് ചങ്ങല തീര്‍ത്തശേഷം നൂറുകണക്കിനു കേന്ദ്രങ്ങളില്‍ പൊതുയോഗം ചേര്‍ന്നു. തിരുവനന്തപുരത്തെ പൊതുയോഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ അധ്യക്ഷനായി. മുഖ്യമന്ത്രി വി എസും മറ്റു നേതാക്കളും സംസാരിച്ചു. കാസര്‍കോട് പി കരുണാകരന്‍ എംപിയടക്കം പ്രമുഖര്‍ പങ്കെടുത്തു. ഐഎന്‍എല്‍ നേതാക്കളും പ്രവര്‍ത്തകരും പലയിടത്തും ചടങ്ങലയില്‍ കണ്ണികളായി. എല്‍ഡിഎഫിന്റെ ഘടകക്ഷി നേതാക്കളും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചങ്ങലയില്‍ കണ്ണിചേര്‍ന്നു. കണ്ണൂരില്‍ നൂറു കിലോമീറ്ററോളം ദൂരത്തില്‍ പലയിടത്തും നാലും അഞ്ചും വരിയായി മനുഷ്യമതില്‍തന്നെയായി മാറി. പാര്‍ടി നേതാക്കളായ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ കണ്ണികളായി. കോഴിക്കോട് കനത്ത മഴയിലും ജനലക്ഷങ്ങള്‍ കണ്ണികളായി. പാര്‍ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി, യു എ ഖാദര്‍, പി വല്‍സല തുടങ്ങി ഒട്ടേറെ സാഹിത്യ -സാംസ്കാരിക രംഗത്തെ പ്രമുഖരും കണ്ണികളായി. മലപ്പുറത്ത് പാലോളി മുഹമ്മദുകുട്ടി, എ വിജയരാഘവന്‍, കവി കെ വി രാമകൃഷ്ണന്‍, നിലമ്പൂര്‍ അയിഷ തുടങ്ങിയ പ്രമുഖര്‍ അണിനിരന്നു. തൃശൂരിലും ശക്തിയായ മഴയെ കൂസാതെയാണ് ജനങ്ങള്‍ അണിമുറിയാതെ ചങ്ങല തീര്‍ത്തത്. എറണാകുളത്ത് കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ജോസ് തെറ്റയില്‍, എം സി ജോസഫൈന്‍, ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, പ്രൊഫ. എം കെ സാനു, ജസ്റ്റിസ് കെ കെ നരേന്ദ്രന്‍, കെ കെ എന്‍ കുറുപ്പ്, പി രാജീവ് എംപി, എം എം ലോറന്‍സ്, ഗോപി കോട്ടമുറിക്കല്‍, മേയര്‍ മേഴ്സി വില്ല്യംസ്, ഡോ. സെബാസ്റ്റ്യന്‍പോള്‍ തുടങ്ങിയവര്‍ കണ്ണികളായി. സംസ്ഥാനത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ചങ്ങല തീര്‍ത്ത ആലപ്പുഴയില്‍ മഴയെ അവഗണിച്ചാണ് പലയിടത്തും ജനങ്ങള്‍ സമരത്തിനായി ദേശീയപതായില്‍ എത്തിയത്. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്‍, ഗാനരചയിതാക്കളായ വയലാര്‍ ശരത്ചന്ദ്രവര്‍മ, രാജീവ് ആലുങ്കല്‍ തുടങ്ങിയവര്‍ ആലപ്പുഴ ജില്ലയില്‍ കണ്ണികളായി. കൊല്ലത്ത് 60 കിലോമീറ്ററോളം ചങ്ങല തീര്‍ത്തു. മന്ത്രിമാരായ എം എ ബേബി, പി കെ ഗുരുദാസന്‍, കവി കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാലക്കാട് എ കെ ബാലന്‍, ടി ശിവദാസമേനോന്‍, പി ഉണ്ണി, എം ചന്ദ്രന്‍, എം ബി രാജേഷ് എംപി തുടങ്ങിയവര്‍ കണ്ണികളായി. സിപിഐ എമ്മിന്റെ ജനപിന്തുണയും സംഘാടകശേഷിയും ഒരിക്കല്‍കൂടി വിളംബരംചെയ്ത മഹാപ്രവാഹമായിരുന്നു കേരളം കണ്ടത്.

Thursday, October 1, 2009

അധിനിവേശത്തിനെതിരെ ഇന്ന് മഹാപ്രവാഹം

അധിനിവേശത്തിനെതിരെ ഇന്ന് മഹാപ്രവാഹം
തിരു: സാമ്രാജ്യത്വത്തെയും ജന്മിത്വത്തെയും ചെറുത്ത മണ്ണ് വെള്ളിയാഴ്ച അധിനിവേശ ശക്തികള്‍ക്കെതിരായ മഹാപ്രവാഹത്തിന് സാക്ഷിയാകും. ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം രാജ്ഭവന്‍ വരെ ജനലക്ഷങ്ങള്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കും. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുമ്പോള്‍ റോഡിന്റെ ഇടതുവശത്താണ് (പടിഞ്ഞാറുഭാഗം) ജനങ്ങള്‍ കണ്ണിചേരുകയെന്ന്് സിപിഐ എം സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ ചങ്ങലയ്ക്ക് അനുബന്ധമായി വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉപചങ്ങലയും തീര്‍ക്കും. കാസര്‍കോട്ട് ആദ്യകണ്ണിയായി പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും ചങ്ങല അവസാനിക്കുന്ന രാജ്്ഭവനുമുന്നില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവസാന കണ്ണിയായും അണിചേരും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ തിരുവനന്തപുരത്ത് കണ്ണിയാകും. എം എ ബേബി, പി കെ ഗുരുദാസന്‍ എന്നിവര്‍ കൊല്ലത്തും തോമസ് ഐസക് ആലപ്പുഴയിലും കോടിയേരി ബാലകൃഷ്ണനും എം സി ജോസഫൈനും എറണാകുളത്തും പി കെ ശ്രീമതി തൃശൂരിലും പങ്കെടുക്കും. ടി ശിവദാസമേനോനും എ കെ ബാലനും പാലക്കാട്ടും പാലോളി മുഹമ്മദുകുട്ടിയും എ വിജയരാഘവനും മലപ്പുറത്തും വി വി ദക്ഷിണാമൂര്‍ത്തി കോഴിക്കോട്ടും ഇ പി ജയരാജനും എം വി ഗോവിന്ദനും കണ്ണൂരിലും പി കരുണാകരന്‍ കാസര്‍കോട്ടും കണ്ണികളാകും. മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കുന്നവര്‍ വൈകിട്ട് നാലിനുതന്നെ നിശ്ചയിച്ച കേന്ദ്രത്തില്‍ എത്തണമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. നാലരയ്ക്ക് മനുഷ്യച്ചങ്ങലയുടെ റിഹേഴ്സല്‍ നടക്കും. അഞ്ചിന് ചങ്ങല തീര്‍ക്കും. വിവിധ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും ചേരും. നാടിനെ വൈദേശികശക്തികള്‍ക്ക് അടിയറ വയ്ക്കാനനുവദിക്കില്ലെന്നും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രഖ്യാപിച്ച് കേരളമൊന്നാകെ ചങ്ങലയില്‍ കണ്ണിയാകാന്‍ ഒഴുകിയെത്തും. തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും യുവാക്കളും വിദ്യാര്‍ഥികളും വീട്ടമ്മമാരും കാര്‍ഷിക-പരമ്പരാഗത-വ്യവസായമേഖലകളിലെ തൊഴിലാളികളും ചങ്ങലയില്‍ കൈകോര്‍ക്കും. ഒരേ ഹൃദയവികാരമായി കൈകോര്‍ക്കുന്ന ജനലക്ഷങ്ങള്‍ പലയിടത്തും മനുഷ്യമതിലുകളായി മാറും. ചങ്ങലയില്‍ കണ്ണികളാകാനും രാജ്യത്തെ സംരക്ഷിക്കാനുമുള്ള പോരാട്ടത്തിന് സാക്ഷിയാകാനും വെള്ളിയാഴ്ച എല്ലാവഴികളും ദേശീയപാതയിലേക്ക് നീളും. ഗാന്ധിജയന്തിദിനത്തില്‍ കേരളം സൃഷ്ടിക്കുന്ന ചങ്ങലയില്‍ സാമൂഹ്യ-സാംസ്കാരികനായകരും മതപുരോഹിതരും ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ പങ്കാളികളാകും. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെ സാമൂഹ്യ- സാംസ്കാരികരംഗത്തെ പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ ചങ്ങലയുടെ ഭാഗമാകും. തൃശൂര്‍ തെക്കെഗോപുരനടയിലെ സമ്മേളനത്തില്‍ ഡോ. സുകുമാര്‍ അഴീക്കോട് സംസാരിക്കും.

പ്രത്യേക ലേഖകന്‍

മനുഷ്യച്ചങ്ങലയില്‍ണിചേരുക

മനുഷ്യച്ചങ്ങലയില്‍ണിചേരുക

പിണറായി വിജയന്‍


കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കാനുള്ള ആസിയന്‍ കരാറിനെതിരായി നടക്കുന്നനുഷ്യച്ചങ്ങലയ്ക്ക്‌ അനുകൂലമായ പ്രതികരണമാണ്‌ കേരളത്തിലെ എല്ല കോണുകളില്‍ ലഭിച്ചിട്ടുള്ളത്‌. കക്ഷിരാഷ്ട്രീയത്തിന്‌ അതീതമായിത്തെ‍ന്നെ കേരളത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ അണിചേരുന്ന അനുഭവമാണ്‌ കേരളത്തിലുടനീളം. ഇത്‌ സ്വാഭാവികമായും വലതുപക്ഷ ശക്തികളില്‍ അങ്കലാപ്പും അമ്പരപ്പും സൃഷ്ടിച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ വിവിധതരം കള്ള പ്രചാരവേലകളുമായി ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്‌. ആസിയന്‍ കരാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ ആരാച്ചാരാണെന്ന്‍‌ സിപിഐ എമ്മിന്റെ മാത്രം അഭിപ്രായമല്ല.കേരളത്തെ സ്നേഹിക്കുന്ന ജന‍ങ്ങളെല്ലാം തന്നെ ഈ വസ്തുത അംഗീകരിച്ചിട്ടുള്ളതാണ്‌. ആസിയന്‍ കരാറിനെ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടുന്ന പ്രതിപക്ഷ നേതാവ്‌ ഉള്‍പ്പെടെയുള്ള കോഗ്രസുകാര്‍ ഉത്തരം പറയേണ്ട ചില കാര്യങ്ങള്‍ ഉ‍ണ്ട്‌.ആസിയന്‍ കരാറിനെ സംബന്ധിച്ച്‌ അദ്ദേഹത്തിനും കോഗ്രസിനുമുള്ള അഭിപ്രായമാണോ യുഡിഎഫിലെ ഘടകകക്ഷികള്‍ക്ക്‌? കോണ്‍ഗ്രസ്‌ പ്രചരിപ്പിക്കുന്നതുപോലെ ആസിയന്‍ കരാര്‍ ഗുണകരമാണെന്ന ‌ അഭിപ്രായമുണ്ടെങ്കില്‍ യുഡിഎഫ്‌ എന്ന നിലയില്‍ ഒരു പ്രമേയം ആസിയന്‍ കരാറിനെ പിന്തുണച്ച്്‌ പാസാക്കാന്‍ തയ്യാറാകാത്തത്‌ എന്തുകൊണ്ടാണ്. സ്വന്തം മുന്നിയിലെ കക്ഷികളെപ്പോലും ബോധ്യപ്പെടുത്താന്‍ പറ്റാത്ത കരാറിനെയേ‍ല്ലേ ? കോണ്‍ഗ്രസ്‌ നേതാക്കള്‍ ന്യായീകരിക്കുന്നത്. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ സ്വീകരിച്ചവരെ ഒറ്റപ്പെടുത്തിയ അനുഭവമാണ്‌ കേരളത്തിനുള്ളത്‌. യുഡിഎഫിലെ ഘടകകക്ഷികള്‍ ഈ കരാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പള്ളിമേധാവികള്‍ ഉള്‍പ്പെടെ പ്രതികരിക്കേണ്ട സ്ഥിതി ഉണ്ടായി. മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിഷേധം വ്യാപകമായി ഉയര്‍ന്നു. സിപിഐ എം മുന്നോ‍ട്ടുവച്ച കാര്യങ്ങള്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ അംഗീകരിക്കുന്നു ‍ എന്നതിന്റെ ഉദാഹരണമാണ്‌ ഈ സംഭവവികാസങ്ങള്‍.
ജനങ്ങള്‍ ആകമാനം കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലകളെയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കൂടുതല്‍ ശക്തമായി രംഗത്തുവരുന്നു‍ എന്നതാണ്‌ മനുഷ്യച്ചങ്ങലയ്ക്ക്‌ ലഭിക്കുന്ന പിന്തുണയില്‍ നിന്ന്‍ വ്യക്തമാകുന്നത്‌. ഗള്‍ഫ്‌ കുടിയേറ്റവും നാണ്യവിളകളുടെയും അനുബന്ധമേഖലകളുടെയും കയറ്റുമതിയുമാണ്‌ നമ്മുടെ സമ്പദ്ഘടനയെ ചലനാത്മകമായി നിര്‍ത്തുന്നത്‌. ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ കയറ്റുമതിയെയും പ്രവാസിമേഖലയെയും തകര്‍ത്തുകൊണ്ടിരിക്കുന്ന സഹചര്യത്തില്‍ കരാര്‍ പ്രതിസന്ധിയെ കൂടുതല്‍ ഗുരുതരമാക്കുമെന്ന്‍ ‌ വസ്തുതകള്‍ പഠിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്‌. യുഡിഎഫ്‌ കേരളം ഭരിച്ച ഘട്ടത്തില്‍ ആഗോളവല്‍്കരണനയം മുന്നോട്ടുവയ്ക്കുന്ന സമീപനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കാനാണ്‌ പരിശ്രമിച്ചത്‌. അതിന്റെ ഫലമായി കേരളത്തിന്റെ കാര്‍ഷികമേഖല തകരുകയുണ്ടായി. 1999-2000𠠴ഉല്‍പാദനത്തില്‍ കൃഷിയുടെ പങ്ക്‌ 21.4 ശതമാനമായിരുന്നത് ‌ യുഡിഎഫ്‌ ഭരണം കഴിയുമ്പോഴേക്കും 13 ശതമാനമായി കുറഞ്ഞു. 1999-2000𠠴 കേരളത്തിന്റെ കാര്‍ഷിക വരുമാനം 12,222 കോടി രൂപയുടേതായിരുന്നത് ‌ നാലുവര്‍ഷം കഴിയുമ്പോഴേക്കും 15 ശതമാനം കുറഞ്ഞ്‌ 10,382 കോടി രൂപയായി. ഇതിന്റെ ഫലമായി കര്‍ഷക ആത്മഹത്യകള്‍ വ്യാപകമായി. ഏറെ കടബാധ്യതയുള്ള കര്‍ഷകര്‍ ജീവിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറി. ഈ സ്ഥിതിവിശേഷത്തിന്‌ മാറ്റം വരുത്തുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയത്‌ എല്‍ ഡി എഫ്‌ സര്‍ക്കാരാണ്‌. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക്‌ എല്‍ ഡി എഫ്‌ അധികാരത്തില്‍ വന്ന ഉടനെ 50,000 രൂപ വീതം സഹായം നല്‍കി. ഇന്ത്യക്കാകെ മാതൃകയാകുന്നവിധം കാര്‍ഷിക കടാശ്വാസനിയമം പ്രഖ്യാപിച്ചു. യുഡിഎഫ്‌ ഭരണകാലത്ത്‌ കര്‍ഷക ആത്മഹത്യ നടന്ന 36 ജില്ലകളില്‍ 3 എണ്ണം കേരളത്തിലായിരുന്നു. രാജ്യത്തെ മറ്റ്‌ 33 ജില്ലകളില്‍ കര്‍ഷക ആത്മഹത്യകള്‍ ഇപ്പോഴും തുടരുമ്പോള്‍ അതിന്‌ കേരളത്തില്‍ അറുതിവരുത്താന്‍ കഴിഞ്ഞത്‌ എല്‍ ഡി എഫ്‌ സര്‍ക്കാരിന്റെ നയസമീപനങ്ങള്‍മൂലമാണ്‌. ഈ അനുഭവങ്ങള്‍ ഇവിടെ ഓര്‍മിപ്പിക്കാന്‍ കാരണം കര്‍ഷകരുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്ന്‍ ‌ ശ്രമിക്കുന്നതിനുപകരം ആഗോളവല്‍്കരണ നയങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിലപാടാണ്‌ യുഡിഎഫ്‌ എന്നുംം സ്വീകരിച്ചത്‌ എന്ന്‍ സൂചിപ്പിക്കാനാണ്‌. ആസിയന്‍ കരാറും സാമ്പത്തിക അതിര്‍വരമ്പുകള്‍ തട്ടിമാറ്റി ഒറ്റക്കമ്പോളമാക്കി ലോകത്തെ മാറ്റാനുള്ള നടപടിയുടെ ഭാഗമാണ്‌. അതുകൊണ്ട് തന്നെ കര്‍ഷകരുടെ താല്‍്പര്യം സംരക്ഷിക്കുന്നതിനേക്കാള്‍ ആഗോളവല്‍്കരണ നയങ്ങളെ പിന്തുണയ്ക്കുക എന്ന കോണ്‍ഗ്രസിന്റെ നയസമീപനമാണ്‌ ഇതിലൂടെ കൂടുതല്‍ തെളിഞ്ഞു വരുന്നത്‌. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിച്ച ഘട്ടത്തില്‍ നടപ്പാക്കാന്‍ കഴിയാതെ പോയ ആഗോളവല്‍്കരണനയങ്ങള്‍ കൂടുതല്‍ ‍ തിക്ഷ്ണമായി ഇപ്പോള്‍ നടപ്പാക്കാന്‍ തയ്യാറാകുന്നു‍ എന്ന കാര്യവും കൂട്ടി വായിക്കേണ്ടതാണ്‌. കേരളത്തെ സംരക്ഷിക്കാനുള്ള ഈ ജനകീയമുന്നേറ്റ ത്തെ തടയുന്നതിനും അതില്‍ നിന്ന്‍ ‌ ജനശ്രദ്ധ തിരിച്ചുവിടുന്നതിനുമുള്ള പരിശ്രമമാണ്‌ കോണ്‍ഗ്രസും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും നടത്തിയത്‌. അതുകൊണ്ടാണ്‌ കേരളത്തിലെ കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്ന ആസിയന്‍ കരാറിന്റെ ദുരിതങ്ങള്‍ അവര്‍ക്ക്‌ ചര്‍ച്ചയാകാതെ പോയതും അപ്രസക്തമായ മറ്റു പലതും മാധ്യമങ്ങളുടെ തലക്കെട്ട്‌ പിടിച്ചെടുത്തതും. നെഗേറ്റെവ്‌ ലിസ്റ്റിന്റെ പേര്‌ പറഞ്ഞാണ്‌ ചില ന്യായീകരണങ്ങള്‍ ചിലരുടെ ഭാഗത്തുനിന്നു ഉണ്ടായത്‌. എന്നാല്‍ ഈ ലിസ്റ്റില്‍ കേരളത്തിന്റെ സുപ്രധാന ഉല്‍പ്പന്നാങല്‍ങള്‍ പലതും ഇല്ലായെന്ന യാഥാര്‍ഥ്യം മറച്ചുവയ്ക്കപ്പെട്ടു. നെഗേറ്റെവ്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന റബറിന്റെയും നാളികേരത്തിന്റെയും കാര്യത്തിലാകട്ടെ അതിനെ തുരങ്കംവയ്ക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ കരാറിലുണ്ടെന്ന കാര്യവും മറച്ചുവച്ചു. റബര്‍ നെഗേറ്റെവ്‌ ലിസ്റ്റില്‍ സ്ഥാനം പിടിച്ചപ്പോള്‍ സിന്തറ്റിക്‌ റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കി. മാത്രമല്ല വിധയിനം ലാറ്റക്സുകള്‍, റീക്ലെയിംഡ്‌ റബര്‍, കോമ്പൗണ്ട്‌ റബര്‍, ട്യൂബുകള്‍, പൈപ്പുകള്‍, കവേയര്‍ ബല്‍റ്റുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്നുണ്ട്. ടയറിന്റെ തീരുവ പത്തുവര്‍ഷത്തിനകം അഞ്ചു ശതമാനമായും കുറയ്ക്കണം. ചുരുക്കത്തില്‍ നെഗേറ്റെവ്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ടു എന്നതിന്റെ ഗുണം സ്വാഭാവികമായും റബറിന്‌ നഷ്ടപ്പെടുമെന്ന്‍ അര്‍ത്ഥം. വെളിച്ചെണ്ണ നെഗേറ്റെവ്‌ ലിസ്റ്റില്‍ സ്ഥാനംപിടിച്ചപ്പോള്‍ പാമോയില്‍ നിയന്ത്രണമില്ലാതെ ഒഴുക്കാമെന്ന നിലയുണ്ടാക്കി. ബോണ്ട് റേറ്റുകളില്‍ കാണിച്ച തിരിമറികളും ചര്‍ച്ചകളില്‍ നിന്ന്‍‌ മാറ്റിനിര്‍ത്തുന്നതിനാണ്‌ ഇവര്‍ തയ്യാറായത്‌. സ്വതന്ത്ര വ്യാപാരവിപണിയില്‍ വിനിമയ നിരക്കില്‍ വലിയ ചാഞ്ചാട്ടമുണ്ടാകാറുണ്ട്.. അതുകൊണ്ട് തെന്നെ ബോണ്ട് റേറ്റുകള്‍ ഉയര്‍ന്നതായിരിക്കുക എന്നത് ‌ പ്രധാനമാണ്‌. ആസിയന്‍ രാജ്യങ്ങളാകട്ടെ വിദേശ വിനിമയ നിരക്കില്‍ കൊടിയ ചാഞ്ചാട്ടം പ്രദര്‍ശിപ്പിക്കുന്ന രാജ്യങ്ങളുമാണ്‌. ഇപ്പോള്‍ നിലനില്‍ക്കുന്ന നികുതി 20 ശതമാനം ചുങ്കസംരക്ഷണം ഇല്ലാതാകണമെങ്കില്‍ വിദേശ വിനിമയ നിരക്കികേവലം 20 ശതമാനം ഇടിവു നികത്തിയാല്‍ മതി. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത്‌ ആസിയന്‍ രാജ്യങ്ങളില്‍ വിദേശ വിനിമയ നിരക്ക്‌ പത്തിലൊന്നായി കുറഞ്ഞതായി നാം ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സംരക്ഷണം ഏതു ഘട്ടത്തിലും നാമാവശേഷമാകാനുള്ള സാധ്യതയാണ്‌ നിലനില്‍ക്കുന്നത്‌. പുതിയ ഉല്‍പ്പന്നങളെ നെഗേറ്റെവ്‌ ലിസ്റ്റില്‍ കൊണ്ടുവരാന്‍ പറ്റും എന്നതാണ്‌ ചിലരുടെ വാദം. ഇതും തെറ്റാണ്‌. കരാറില്‍ പറയുന്നത്‌ കമ്പോളപ്രവേശനം മെച്ചപ്പെടുത്തുന്നിനുവേണ്ടി നെഗേറ്റെവ്‌ ലിസ്റ്റിന്‍ വാര്‍ഷിക താരിഫ്‌ അവലോകനത്തിന്‌ വിധേയമാക്കേണ്ടയെന്നാണ് . കമ്പോളപ്രവേശനമെന്നത്‌ ഇറക്കുമതി ഉദാരവല്‍്കരണത്തിനുള്ള സാങ്കേതിക സംജ്ഞ മാത്രമാണ്‌. ഇതിനര്‍ഥം നെഗേറ്റെവ്‌ ലിസ്റ്റില്‍ പുതിയവ ഉള്‍പ്പെടുകയല്ല ഉള്ളവതെ‍ന്നെ ഇല്ലാതാക്കുക എന്നതാണ്‌. ചില തരത്തിലുള്ള മത്സ്യങ്ങളെ നെഗേറ്റെവ്‌ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുങ്കിലും സംസ്കരിച്ച മത്സ്യം തീരുവ പൂര്‍ണമായും പിന്‍വലിച്ച നിലയിലാണ്‌. അതായത്‌,വെട്ടി വൃത്തിയാക്കി പാക്കറ്റിലാക്കി ഏത്‌ മത്സ്യവും ഇറക്കുമതി ചെയ്യാം എന്നര്‍ത്ഥം. ഇത്‌ കാണിക്കുന്നത്‌ കേരളത്തിന്റെ മത്സ്യമേഖല വറുതിയിലേക്ക്‌ വീഴാന്‍പോകുന്നു എന്നതാണ്‌. നമ്മുടേതിനേക്കാള്‍ ഉല്‍പ്പാദനപാദനക്ഷമത കൂടുതലുള്ള ആസിയന്‍ രാജ്യങ്ങളുമായി കാര്‍ഷികമേഖലയിലെ മത്സരം അസാധ്യമായിരിക്കെ, കേരളത്തിന്റെ കാര്‍ഷികമേഖല തകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.കാര്‍‍ഷികമേഖലയെ സംരക്ഷിക്കാന്‍ മറ്റു രാജ്യങ്ങള്‍ കരാറില്‍ നടത്തിയ ഇടപെടലുകള്‍ ഈ ഘട്ടത്തില്‍ ഒര്‍ക്കേണ്ടതായിട്ടുണ്ട്‌. ജപ്പാനും സിംഗപ്പുരും ഒപ്പുവച്ച കരാരില്‍ നിന്ന്‍ കാര്‍ഷികോല്‍പ്പന്നങളെ ഒഴിച്ചുനിര്‍ത്താന്‍ ജപ്പാന്‍ നിര്‍ബന്ധപൂര്‍ണമായ നിലപാടാണ്‌ സ്വീകരിച്ചത്‌. ജപ്പാനും മെക്സിക്കോയും തമ്മിലുള്ള സ്വതന്ത്ര വാണിജ്യക്കരാറിലും ഇതേ നിലപാട്‌ സ്വീകരിക്കാന്‍ ജപ്പാന്‍ തയ്യാറായി. ആഗോളവല്‍്കരണ നയങ്ങള്‍ കാര്‍ഷികമേഖല്ല്‍ നടപ്പാക്കാന്‍ കഴിയാതെ പോയത്‌ കാര്‍ഷികമേഖല ഏറെ വൈകാരികമായ പ്രശ്നങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ എന്തുകൊണ്ടാണ്‌. ഇന്ത്യയില്‍ പതിനായിരക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും അവരെ സംരക്ഷിക്കുന്നതിന്ന്‍‌ ക്രിയാത്മകമായി ഇടപെടാതിരുന്നവര്‍ സ്വാഭാവികമായും ഈ പ്രശ്നത്തിലും അതേ നിസ്സംഗത തുടരുകയാണ്‌ ചെയ്തത്‌. കര്‍ഷകരുടെ താല്‍്പര്യമല്ല കുത്തകകളുടെ താല്‍പര്യ ‍മാണ്‌ ഇന്ത്യന്‍ ഭരണവര്‍ഗത്തിന്‌ പ്രധാനമായിരിക്കുന്നത്‌. ഇത്‌ വര്‍ഗരാഷ്ട്രീയത്തിന്റെ പ്രശ്നമാണ്‌. യാഥാര്‍ഥ്യം ഇതായിരിക്കെ ചൈനയുടെ പേര്‌ പറഞ്ഞ്‌ തടിതപ്പാനാണ്‌ ഇപ്പോഴും ചിലര്‍ പരിശ്രമിക്കുന്നത്‌. കരാര്‍ കേരളത്തിന്‌ ദോഷകരമാണെന്ന്‍‌ ശക്തിയുക്തം പറയുന്നത് ഇടതുപക്ഷം മാത്രമല്ല യു ഡിഎഫിലെ ഘടകകക്ഷികളും ഇന്‍ഫാംപോലുള്ള സംഘടനകളും മതമേധാവികളുംവരെ ഉള്‍ക്കൊള്ളുന്നവരാണ്. അവര്‍ക്കും ചൈനീസ്‌ താല്പര്യമാണോ ഉള്ളതെന്ന് വ്യക്തമാക്കേണ്ടത് ‌ കോണ്‍ഗ്രസുകാര്‍തെന്നെയാണ്‌. കാര്‍ഷികമേഖലയും അനുബന്ധമേഖലകളും തകര്‍ന്നു കഴിഞ്ഞാല്‍ സ്വാഭാവികമായും നമ്മുടെ സമ്പദ്ഘടന വമ്പിച്ച പ്രതിസന്ധിയില്‍ എത്തിച്ചേരും. വാണിജ്യമേഖലകള്‍ ഉള്‍പ്പെടെ ഇതിനെത്തുടര്‍ന്ന്‍ നിശ്ചലമാകും. അതിന്റെ അലകള്‍ കേരളത്തിന്റെ സമസ്തമേഖലകളിലും അലയടിക്കുകയും ചെയ്യും. ഈ തകര്‍ച്ചയില്‍നിന്ന്‍ കേരളത്തെ രക്ഷപ്പെടുത്താനുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള മനുഷ്യച്ചങ്ങലയില്‍ നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന്‍ അഭ്യര്‍ഥിക്കുന്നു. ആത്മാഭിമാനമുള്ള കേരളീയന്റെ ചെറുത്തുനില്‍്പിന്റെ പ്രതീകമാണ്‌ ഗാന്ധിജയന്തി ദിനത്തിലെ ഈ മനുഷ്യച്ചങ്ങല. കേരളം ആരുടെയും കോളനിയായി നിലനില നിര്‍ത്താന്‍ അനുവദിക്കില്ലായെന്നതിന്റെ‍ പ്രഖ്യാപനമാണ്‌ ഇതിലൂടെ ഉയര്‍ന്നു വരുന്നത്‌. ഇതുകൊണ്ട് ഈ സമരം അവസാനിക്കില്ല കേരളത്തിന്റെ ജനജീവിതം ലോകത്തിനുതെ‍ന്നെ മാതൃകയാകുന്ന തരത്തിലേക്ക്‌ ഉയര്‍ത്തിയെടുത്തത്‌ ദീര്‍ഘകാലത്തെ സമരപോരാട്ടങ്ങളിലൂടെയാണ്‌. അതാണ്‌ കേരളീയന്റെ ജീവിതത്തെ മുന്നൊട്ടേക്കു നയിച്ചത്‌. അത്‌ തകര്‍ക്കാന്‍ ആര്‌ പരിശ്രമിച്ചാലും അതിന്‌ അനുവദിക്കില്ലയെന്നതിന്റെ പ്രഖ്യാപനംകൂടിയാണ്‌ 'ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ടുള്ള ഈ സമരം. ഇത്‌ അവസാനമല്ല.ഇരമ്പുന്ന തുടക്കം മാത്രമാണ്‌.

ദേശാഭിമാനി

Tuesday, September 29, 2009

സമരചരിത്രത്തില്‍ മഹാസംഭവമായി മനുഷ്യച്ചങ്ങല

സമരചരിത്രത്തില്‍ മഹാസംഭവമായി മനുഷ്യച്ചങ്ങല.


വര്‍ത്തമാനലോകത്തെ സമരത്താളില്‍ മഹാസംഭവമാകും കേരളം തീര്‍ക്കുന്ന മനുഷ്യച്ചങ്ങല. ഉപ്പുകുറുക്കി ഒരു മഹാസാമ്രാജ്യത്തെ വിറപ്പിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ ദേശസ്നേഹത്തിനുള്ള അദമ്യമായ അഭിവാഞ്ഛയും സാമ്രാജ്യത്വദാസ്യത്തോടുള്ള ഒടുങ്ങാത്ത അമര്‍ഷവും പ്രകടമാക്കാന്‍ ആബാലവൃദ്ധം ജനത കൈകോര്‍ക്കും. ആസിയന്‍ കരാറിലൂടെ ഒരു നാടിനെ പട്ടിണിയിലേക്കും വറുതിയിലേക്കും ആത്മഹത്യയിലേക്കും വലിച്ചെറിയുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ ചുവടുവയ്പിന് തടയിടാനാണ് ബലിഷ്ഠമായ മനുഷ്യച്ചങ്ങല. രാജ്യാന്തരകുത്തകകളെ വളര്‍ത്തുകയും അവരുടെ കീശ വീര്‍പ്പിക്കാന്‍ അവികസിതരാജ്യങ്ങളുടെ കമ്പോളം തുറന്നുകൊടുക്കുകയുംചെയ്യുക എന്നതാണ് യുഎസ് സാമ്രാജ്യത്വനയം. അതിന് അനുസൃതമാണ്, ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളെ പിന്‍പറ്റിക്കൊണ്ടുള്ള ആസിയന്‍ സ്വതന്ത്രവ്യാപാര കരാര്‍. ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി സിപിഐ എം പൊളിറ്റ്ബ്യൂറോ കമ്യൂണിക്കേ പുറപ്പെടുവിച്ചു. തൊട്ടുപിന്നാലെ കണ്ണൂരിലെ പൊതുയോഗത്തില്‍ 'ആസിയന്‍ കരാര്‍ അറബിക്കടലില്‍' എന്ന ആഹ്വാനം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുഴക്കി. ആസിയന്‍ കരാറിനെ അറബിക്കടലില്‍ താഴ്ത്താനുള്ള ഏറ്റവും ദൃഢമായ സമരനിരയാണ് വെള്ളിയാഴ്ച കേരളത്തില്‍ ഉയരുന്ന മനുഷ്യച്ചങ്ങല. ഒരറ്റം മുതല്‍ മറ്റൊരറ്റംവരെ കേരളത്തെ ബന്ധിപ്പിക്കുന്ന, 820 കിലോമീറ്ററില്‍ ഉയരുന്ന അണമുറിയാത്ത മനുഷ്യക്കോട്ട ലോകചരിത്രമാകും. ഇന്ത്യന്‍ഭരണകൂടവും ജനതയും തമ്മിലുള്ള വൈരുധ്യത്തില്‍ കേരളജനത ദേശീയ സമരത്തിന്റെ മുന്നണിയില്‍ വരുകയാണ്. അത് അടയാളപ്പെടുത്തുന്നതാകും മനുഷ്യച്ചങ്ങല. ഇന്ദിരാഗാന്ധിയുടെ അമിതാധികാര വാഴ്ചയ്ക്കെതിരെ 'അടിയന്തരാവസ്ഥ അറബിക്കടലില്‍' എന്ന മുദ്രാവാക്യം സഖാവ് ഇ എം എസ് ഉയര്‍ത്തിയത് കേരളത്തില്‍നിന്നാണ്. ഈ മുദ്രാവാക്യവും ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ളവവും സഹകരിപ്പിച്ചാണ് അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടം ഇന്ത്യയില്‍ വിജയിച്ചത്. ആ പാതയിലേക്കുള്ള പുതിയ ചുവടുവയ്പാണ് മനുഷ്യച്ചങ്ങല. കരങ്ങളും ഹൃദയങ്ങളും ഒന്നാകുന്ന സമരരൂപമാണിത്. കേരളം ഈ സമരവുമായി പരിചയപ്പെട്ടത് ഡിവൈഎഫ്ഐ 1987 ആഗസ്ത് 15ന് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിലൂടെയാണ്. തുടര്‍ന്ന് 1989ലെ സ്വാതന്ത്യ്രദിനമായ ആഗസ്ത് 15ന് മനുഷ്യക്കോട്ട തീര്‍ത്തു. 1999 മെയ് ഒമ്പതിന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 698 കിലോമീറ്റര്‍ തീവണ്ടിപ്പാളത്തില്‍ മനുഷ്യശൃംഖല തീര്‍ത്തു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന, വര്‍ഗീയ വിപത്ത് എന്നീ വിഷയങ്ങളില്‍ അധിഷ്ഠിതമായാണ് ചങ്ങലയും മനുഷ്യമതിലും ഉയര്‍ന്നത്. കേരളത്തിലെ മനുഷ്യച്ചങ്ങല ഗിന്നസ് റെക്കോഡുകളെ ഭേദിക്കുന്ന സമരരൂപമായിരുന്നു. അക്കാര്യത്തില്‍ സിപിഐ എം നേതൃത്വം നല്‍കുന്ന ഒക്ടോബര്‍ രണ്ടിലെ സമരപ്രതിരോധച്ചങ്ങല സര്‍വകാല റെക്കോഡാകും. കുറഞ്ഞത് 30 ലക്ഷം പേരെങ്കിലും ചങ്ങലക്കണ്ണികളാകും. സമരചരിത്രത്തില്‍ മൌ സെ ദൊങ് നയിച്ച ലോങ്മാര്‍ച്ച് സമാനതകളില്ലാത്ത ജനപ്രവാഹത്തിന്റേതാണ്. മനുഷ്യച്ചങ്ങലയുടെ കാര്യത്തിലാകട്ടെ ബൈബിളും ഖുറാനുംവരെ പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യര്‍ പരസ്പരം കൈകോര്‍ത്ത് രാഷ്ട്രീയ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രകടനമാണ് മനുഷ്യച്ചങ്ങല. മൂസാനബി (മോശ) ഈജിപ്തിലെ ഫറഫോയുടെ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ജനതയെ മനുഷ്യച്ചങ്ങലയുണ്ടാക്കി, ചെങ്കടലിലൂടെ മഹാപലായനം നടത്തിയതായി ബൈബിളിലും ഖുറാനിലും പറയുന്നുണ്ട്. മനുഷ്യച്ചങ്ങലയും മനുഷ്യ ഉപരോധവും അതിശക്തമായ രാഷ്ട്രീയ സമരായുധമായി പ്രയോഗിച്ചിട്ടുള്ളത് ചരിത്രത്തിലുടനീളം കാണാനാകും. ഇംഗ്ളണ്ടിലെ ബര്‍ക്ഷയറിയില്‍ 1983ല്‍ സംഘടിപ്പിച്ച അമേരിക്കന്‍ ന്യൂക്ളിയര്‍ മിസൈല്‍വിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 80,000ല്‍പ്പരം ആളുകള്‍ പങ്കെടുത്തു. യുഎസില്‍ 1986 മാര്‍ച്ച് 25ന് നടന്ന പട്ടിണിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ 50 ലക്ഷം ജനങ്ങള്‍ അണിചേര്‍ന്നു. എസ്റോണിയ, ലാത്വ, ലിത്വാനിയ എന്നിവയുടെ സ്വാതന്ത്യ്രം ആവശ്യപ്പെട്ട് 1989 ആഗസ്ത് 23ന് ബാള്‍ട്ടിക് വേയില്‍ 20 ലക്ഷംപേരുടെ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. യുക്രേനിയയുടെ പുനരേകീകരണദിനത്തില്‍ (1990 ജനുവരി 21ന്) മൂന്നുലഷം പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 1997ല്‍ പാരീസില്‍ 12-ാമത് ലോക യുവജനസമ്മേളനത്തിന്റെ ഭാഗമായി നാലുലക്ഷം പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 1998 മെയ് 16ന് ജി എട്ട് സമ്മളനത്തില്‍ കര്‍ഷകരുടെ കടബാധ്യതകളെ ഉയര്‍ത്തിക്കാണിക്കാനായി പള്ളിവിശ്വാസികളും വികസന ഏജന്‍സികളും സംയുക്തമായി ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുത്തു. ഐഎംഎഫിനും ഡബ്ള്യുടിഒയ്ക്കുമെതിരെയായിരുന്നു പ്രതിഷേധത്തിന്റെ മുന. 1999 സെപ്തംബറില്‍ കിഴക്കന്‍ ടിമൂറിലെ കലാപങ്ങള്‍ക്കെതിരെ ലിസ്ബോണിലെ യുഎന്‍, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ്, യുഎസ് കാര്യാലയങ്ങളെച്ചുറ്റി മൂന്നുലക്ഷം പേരുടെ മനുഷ്യച്ചങ്ങല കോര്‍ക്കപ്പെട്ടു. കാര്‍ഷികകടം എഴുതിത്തള്ളമെന്ന് ആവശ്യപ്പെട്ട് ജര്‍മനിയില്‍ 2000 ജനുവരിയില്‍ 50,000 പേരുടെ മനുഷ്യച്ചങ്ങല തീര്‍ക്കുകയുണ്ടായി. 2004 ഫെബ്രുവരി 28ന് തായ്വാന്‍ ജനതയുടെ സ്വയംഭരണാവകാശ പ്രഖ്യാപനവുമായി 20 ലക്ഷംപേര്‍ കൈകോര്‍ത്ത് 500 കിലോമീറ്റര്‍ പ്രകടനം നടത്തുകയുണ്ടായി. ഏരിയല്‍ ഷാരോണിന്റെ നയങ്ങള്‍ക്കെതിരെ 2006 മേയില്‍ ഗാസ ചിന്തിനുസമീപം രണ്ടുലക്ഷം ഇസ്രയേലുകാര്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. 2006 മെയ് ഒന്നിന് ന്യൂയോര്‍ക്ക് മന്‍ഹാട്ടനില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കുടിയേറ്റ നിയമത്തിനെതിരെ 12,000 പേരുടെ മനുഷ്യച്ചങ്ങലയുണ്ടാക്കി. 2008 ഫെബ്രുവരി 28ന് ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനെതിരെ 20,000 പേരുടെ മനുഷ്യചങ്ങല തീര്‍ത്തു. 2008 സെപ്തംബര്‍ ഒന്നിന് റഷ്യന്‍ അധിനിവേശത്തിനെതിരെ ജോര്‍ജിയയില്‍ 10 ലക്ഷം പേരുടെ മനുഷ്യച്ചങ്ങല അരങ്ങേറി. 2008 ഒക്ടോബര്‍ 24ന് ചെന്നൈയില്‍ ഒന്നരലക്ഷം പേരുടെ മനുഷ്യച്ചങ്ങല ശ്രീലങ്കയിലെ വംശഹത്യക്കെതിരെ. 2008 ഡിസംബര്‍ 13ന് മുംബൈ ഭീകരാക്രമണത്തിനെതിരെ 60,000 പേരുടെ മനുഷ്യച്ചങ്ങല. ശ്രീലങ്കയില്‍ വംശീയഹത്യക്കെതിരെ 2009 ജനുവരി 28ന് കനഡയിലെ ടൊറൊന്റോയില്‍ ഒരുലക്ഷം പേരുടെ മനുഷ്യച്ചങ്ങല. 2009 ജൂ ഒമ്പതിന് ഇറാനിലെ പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹുസൈന്‍ മൌലവിയെ പിന്തുണയ്ക്കുന്ന 3000 പേരുടെ പ്രതിഷേധ ചങ്ങല. ചങ്ങലകൊണ്ട് പ്രയോജനം എന്തെന്ന് ചോദിക്കുന്നവരുണ്ട്. കമ്യൂണിസ്റുപ്രസ്ഥാനവും ഇടതുപക്ഷവും നടത്തിയ പ്രക്ഷോഭ സമരങ്ങള്‍ക്ക് സദ്ഫലമുണ്ടായിട്ടുണ്ട്. ജാതി-മത നവീകരണ പ്രസ്ഥാനങ്ങളും ജാതി മേധാവിത്വത്തിന്റെ പിന്തിരിപ്പന്‍ സ്വഭാവങ്ങള്‍ക്കും എതിരായ പ്രക്ഷോഭങ്ങളും സവര്‍ണ-അവര്‍ണ പോരാട്ടങ്ങളും നിറഞ്ഞതാണ് കേരളത്തിന്റെ ആദ്യഘട്ടം. ഈ ഘട്ടത്തിന്റെ പ്രതിനിധിയായ ശ്രീനാരായണ ഗുരുവിനെ കേരളത്തിലെ ആദ്യത്തെ അനൌപചാരിക കാള്‍ മാര്‍ക്സ് എന്ന് വിളിക്കാം. ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, വാക്ഭടാനന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യപരിഷ്കരണ-നവോത്ഥാനയജ്ഞത്തിന് ഒരു പരിധിവരെ ഫലമുണ്ടായി. നവകേരള സൃഷ്ടിക്കായി കമ്യൂണിസ്റുകാരുടെയും ഇടതുപക്ഷട്രേഡ്യൂണിയന്‍-ബഹുജന സംഘടനകളുടെയും മുന്‍കൈയില്‍ നടന്ന പ്രക്ഷോഭ സമരങ്ങളുടെ ഫലം നല്ല തോതില്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. പുന്നപ്ര-വയലാര്‍, കയ്യൂര്‍, കരിവെള്ളൂര്‍ തുടങ്ങിയ സമരങ്ങള്‍ വര്‍ഗസംഘടനകളുടെ പ്രവര്‍ത്തനത്തിന്റെകൂടി ഫലമായി സംഭവിച്ചതാണ്. നാടുവാഴിത്തം, ജന്മിത്വം, മുതലാളിത്തം എന്നിവയ്ക്കെതിരെ തൊഴിലാളികളെയും കര്‍ഷക- കര്‍ഷകത്തൊഴിലാളികളെയും അണിനിരത്തിയ പ്രക്ഷോഭത്തിലൂടെ കാര്‍ഷിക പരിഷ്കാരങ്ങള്‍ യാഥാര്‍ഥ്യമാക്കി. സമരങ്ങള്‍ക്ക് ചെവികൊടുക്കുന്ന ജനകീയഭരണം സംസ്ഥാനത്ത് കൊണ്ടുവരാനും കഴിഞ്ഞു. അമരാവതിസമരം, കൊട്ടിയൂര്‍ ദേവസ്വംസമരം, മുടവന്‍മുകള്‍ കൊട്ടാര സമരം, മിച്ചഭൂമി സമരം തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിന് കര്‍ഷകത്തൊഴിലാളികള്‍ക്കും ദളിതര്‍ക്കും കുടികിടപ്പുകാര്‍ക്കും ഭുമിയും വീടും കിട്ടി. ആത്മാഭിമാനവും സാമൂഹ്യ അംഗീകാരവും രാഷ്ട്രീയ നേതൃത്വവും നിസ്വവര്‍ഗങ്ങള്‍ക്കു നേടിക്കൊടുത്തുവെന്നതാണ് കമ്യൂണിസ്റ് സമരമുന്നേറ്റത്തിന്റെ മുഖ്യഗുണഫലം. ഭരണവര്‍ഗങ്ങളുടെ പൊലീസ്-ഗുണ്ടാരാജിനെ തകര്‍ത്തും രക്തം ചൊരിഞ്ഞും ജീവന്‍ കൊടുത്തും കമ്യൂണിസ്റുകാരുടെ നേതൃത്വത്തില്‍ പോരാടിയാണ് നിസ്വവര്‍ഗം വിജയം നേടിയത്. പട്ടിണിയില്ലാ ജീവിതം, അന്തിയുറങ്ങാന്‍ വീട്, തൊഴിലിന് മാന്യമായ കൂലി, സമ്പൂര്‍ണ സാക്ഷരത, വിദ്യാഭ്യാസ ജനകീയവല്‍ക്കരണം, പൊലീസിനും സ്വത്തുടമയ്ക്കും ചവട്ടിത്തേക്കാന്‍ കഴിയാത്ത ആത്മാഭിമാനമുള്ള കേരളീയന്‍- ഇതെല്ലാം നേടിക്കൊടുത്ത കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ സമരചരിത്രത്തില്‍ വര്‍ത്തമാനകാലത്തെ ഏറ്റവും മഹത്തായ പ്രക്ഷോഭമായി മനുഷ്യച്ചങ്ങല മാറും.

ആര്‍ എസ് ബാബു

Monday, September 28, 2009

ദുബൈയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നു; 18 മാസത്തിനിടെ 140 പേര്‍ ജീവനൊടുക്കി

ദുബൈയില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നു; 18 മാസത്തിനിടെ 140 പേര്‍ ജീവനൊടുക്കി

ദുബൈ: കഴിഞ്ഞ 18 മാസത്തിനിടെ ദുബൈയില്‍ 140 പേര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. മലയാളികളടക്കമുള്ള ഏഷ്യന്‍ വംശജരാണ് ആത്മഹത്യയില്‍ മുന്നില്‍. സമൂഹത്തില്‍ ആത്മഹത്യാ പ്രവണതകള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മൊത്തം 74 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഇക്കൊല്ലം ഒമ്പത് മാസമായപ്പോഴേക്കും വിവിധ രാജ്യക്കാരായ 66 ആളുകള്‍ ജീവനൊടുക്കിയിരിക്കുന്നുവെന്ന് ദുബൈ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ഖലീല്‍ ഇബ്രാഹിം മന്‍സൂരി പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
45 ഏഷ്യക്കാരും അഞ്ച് അറബ് വംശജരും മാനസിക വിഭ്രാന്തിയുള്ള ഒരു സ്വദേശി യുവാവും ആത്മഹത്യ ചെയ്തവരില്‍ ഉള്‍പെടും. ചില രാജ്യക്കാര്‍ ആത്മഹത്യക്ക് ശേഷം കൂടുതല്‍ മെച്ചപ്പെട്ട പരലോകജീവിതം അവരെ കാത്തിരിക്കുന്നു എന്ന് വിശ്വസിക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതം അവസാനിപ്പിച്ചവരില്‍ 95 ശതമാനവും 25 വയസിനും 40നുമിടയിലെ ബാച്ചിലര്‍മാരാണ്. കുറഞ്ഞ വരുമാനക്കാരാണ് ഇവരില്‍ ഏറിയ പങ്കും. മതപരമായ ചില വിശ്വാസങ്ങളും ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രണയനൈരാശ്യവും ബന്ധുക്കളുടെ മരണവും സാമ്പത്തിക പ്രശ്നങ്ങള്‍ സൃഷ്ടിച്ച മാനസിക പിരിമുറുക്കങ്ങളാണ് ആത്മഹത്യകളിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങള്‍.
ആത്മഹത്യാശ്രമം യു.എ.ഇയില്‍ കുറ്റകൃത്യമാണ്. ആത്മഹത്യാകേസുകളില്‍ അതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ പോലിസ് ശ്രമിക്കാറുണ്ട്. ആത്മഹത്യാ പ്രേരണയുണ്ടായിട്ടുണ്ടോ കൊലപാതകമാണോ എന്നും പരിശോധിക്കും. അതിനുശേഷം മാത്രമേ കേസെടുക്കൂ. കൊലപാതകമാണെന്ന രീതിയില്‍ അന്വേഷിച്ച് പല കേസുകളും പിന്നീട് പരിശോധനയില്‍ ആത്മഹത്യയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആത്മഹത്യ ചെയ്തവരില്‍ മിക്കവരും തങ്ങളുടെ ബന്ധുക്കളെയോ കൂട്ടുകാരെയോ അറിയിച്ചാണ് ഇതിന് മുതിര്‍ന്നത്. മറ്റുചിലര്‍ ആത്മഹത്യാ കുറിപ്പ് തയാറാക്കിയിരുന്നു. കൂട്ട ആത്മഹത്യാ പ്രവണത ദുബൈയില്‍ കാണപ്പെടുന്നില്ല. സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നതും ഇവിടെ അപൂര്‍വമാണ്. ആത്മഹത്യാ ശ്രമം കുറ്റകരമായതിനാല്‍ കേസില്‍ പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുകയാണ് പതിവ്. സ്വദേശികളെ റിഹാബിലിറ്റേഷന്‍ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്യും.
അബ്ദുല്‍ അസീസ് പുതിയങ്ങാടി
madhyamam

Saturday, September 26, 2009

അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്ന് .


അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്ന് .



വിപ്ളവകാരികള്‍ക്കെന്നും ആവേശവും സാമ്രാജ്യത്വ ശക്തികള്‍ക്ക് ഉള്‍ക്കിടിലവുമായ അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത്സിങിന്റെ 102 -)ം ജന്മദിനം 2009 സെപ്തംബര്‍ 27 ന്നാണ്സാമ്രാജ്യത്വ കോളനിവാഴ്ചക്കെതിരെ പടപൊരുതി ജീവത്യാഗം ചെയ്യേണ്ടിവന്ന രക്തസാക്ഷികളുടെ പട്ടികയില്‍ ഭഗത്സിങിന്റെ പേര് എന്നും മുന്‍നിരയിലാണ്. അഹിംസാവാദിയായ മഹാത്മാഗാന്ധി വിപ്ളവകാരികളെ 'ഭീകരവാദികള്‍' എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഭഗത്സിങിനെക്കുറിച്ച് പറഞ്ഞത് ഇതായിരുന്നില്ല. 'ഭഗത്സിങിന്റെ ദേശഭക്തി, ധീരത, ഭാരതീയജനതയോടുള്ള അഗാധമായ സ്നേഹം ഇവയെക്കുറിച്ചോര്‍ക്കുമ്പോള്‍, ഇത്രമേല്‍ കാവ്യാത്മകമൊ കാല്പനികമൊ ആയ ജീവിതം ഒരിക്കലും മറ്റൊരാള്‍ക്ക് ഉണ്ടായിരുന്നില്ല' എന്നാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞതാകട്ടെ "രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെ സ്വാധീനം ചെലുത്തിയ വിപ്ളവ ചൈതന്യമായിരുന്നു ഭഗത്സിങ്: ആ ചൈതന്യം അജയ്യമായിരുന്നു, ഇതില്‍നിന്നും ജ്വലിക്കുന്ന അഗ്നിനാളം ഒരിക്കലും കെട്ടടങ്ങുകയില്ല' എന്നാണ്. വിപ്ളവകാരികളെ എന്നും നിന്ദിക്കുകയും, അവഗണിക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരന്‍ പട്ടാഭി സീതാരാമയ്യക്കു പോലും പറയേണ്ടിവന്നത് (1931 ലെ കറാച്ചി സമ്മേളനത്തില്‍) 'ഭഗത്സിങിന്റെ നാമധേയം ഗാന്ധിജിയിലുള്ളതുപോലെതന്നെ ഇന്ത്യയിലൊട്ടാകെ പ്രശസ്തമായിരുന്നു' എന്നാണ്. 'ഭഗത്സിങിന്റെ ധീരതയും ആത്മാര്‍പ്പണവും ഇന്ത്യന്‍ യുവാക്കള്‍ക്ക് എന്നും പ്രചോദനമരുളും' എന്ന് പണ്ഡിറ്റ് നെഹ്റുവും ഉല്‍ഘോഷിക്കുകയുണ്ടായി.ഇത്രയും ഉദ്ധരിച്ചത് ഭഗത്സിങ് ഒരു ഭീകരവാദിയായിരുന്നില്ലെന്നും, മറിച്ച് ഇന്ത്യന്‍ വിപ്ളവപ്രസ്ഥാനത്തെ ലക്ഷ്യബോധവും സംഘടിത സ്വഭാവവുമുള്ള ശക്തമായ ഒരു ജനകീയ പ്രസ്ഥാനമാക്കി വളര്‍ത്തിയെടുക്കുകയെന്ന കാലഘട്ടത്തിന്റെ അര്‍പ്പിത ദൌത്യം നിര്‍വഹിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും സാക്ഷ്യപ്പെടുത്താനാണ്.ഇന്ത്യന്‍ ചക്രവാളത്തില്‍ ഒരു മിന്നല്‍പ്പിണര്‍പോലെ ഉദിച്ചസ്തമിക്കുകയായിരുന്നു ഭഗത്സിങ് എന്ന വിപ്ളവജ്യോതി. യൌവനത്തിന്റെ തുടിപ്പില്‍ 24 -ാം വയസ്സിലാണ് രക്തസാക്ഷിത്വം വരിച്ചത്. രാഷ്ട്രീയ ജീവിതത്തിന് അഞ്ച് വര്‍ഷക്കാലം മാത്രം ആയുസ്. അതിനിടയില്‍ രണ്ടുവര്‍ഷവും ഒളിവില്‍. ഹ്രസ്വമായ ഈ കാലയളവിലാണ് ലോകവിപ്ളവ പ്രസ്ഥാനത്തിനു തന്നെ ആവേശമായും ഒരു യുഗത്തിന്റെ വഴികാട്ടിയായും ഭഗത്സിങ് കത്തിജ്വലിച്ചത്.ഭഗത്സിങിന്റെ കുടുംബം തന്നെ വിപ്ളവവീര്യത്തിന്റെ ഊര്‍ജസ്രോതസ്സായിരുന്നു. മുത്തച്ഛന്‍ കടുത്ത സാമ്രാജ്യത്വ വിരോധിയും സാമൂഹ്യപരിഷ്കര്‍ത്താവും പഞ്ചാബ് കേസരി ലാലാ ലജ്പത്റായിയുടെ സഹപ്രവര്‍ത്തകനുമായ അര്‍ജുന്‍സിങ്. അച്ഛന്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തിലെ നായകത്വം വഹിച്ച് നിരവധിതവണ കാരാഗൃഹത്തിലടക്കപ്പെട്ട കിഷന്‍സിങ്. ഇളയച്ഛന്‍ അജിത്സിങ് ജന്മനാടിനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആജീവനാന്തം നാട് കടത്തപ്പെട്ടയാള്‍. മറ്റൊരിളയച്ഛന്‍ സ്വരന്‍സിങ് ബ്രിട്ടീഷ് തടവറയില്‍ കൊടിയ മര്‍ദനത്തിനു വിധേയനായി 23 -ാം വയസ്സില്‍ രക്തസാക്ഷിത്വം വരിച്ച വിപ്ളവകാരി. പിറന്നു വീഴുമ്പോള്‍തന്നെ കണ്ണും കാതും എതിരേറ്റത് സാമ്രാജ്യത്വ വിരുദ്ധതയുടെ ശബ്ദവും വെളിച്ചവുമായിരുന്നു. തന്റെ കുടുംബത്തോടും ഇന്ത്യന്‍ ജനതയോടു ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തുന്ന കൊടുക്രൂരതയോടും സമൂഹത്തിലെ പാരമ്പര്യ വിശ്വാസത്തിലധിഷ്ഠിതമായ അനാചാരങ്ങളോടുമുള്ള എതിര്‍പ്പും പകയുമാണ് ബാലനായ ഭഗത്തിന്റെ രാഷ്ട്രീയ വളര്‍ച്ചക്ക് മാറ്റ് കൂട്ടിയത്.വിപ്ളവാഗ്നിയുടെ കനല്‍കോരി ജ്വലിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്ക് ഭഗത്സിങ് സാക്ഷ്യംവഹിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് കേവലം 18 വയസ്സു മാത്രം പ്രായമായ കര്‍ത്താര്‍സിങ് സാരാഭായിയുടെ രക്തസാക്ഷിത്വമായിരുന്നു. ഒന്നാം ലാഹോര്‍ ഗൂഢാലോചന കേസിലെ പ്രതിയാക്കിയാണ് ഭരണകൂടം ഈ ബാലനെ തൂക്കിലേറ്റിയത്. വധശിക്ഷക്കു വിധിച്ച ന്യായാധിപന്‍ പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു: 'ഇവന്‍ ഒരിളം പൈതലാണെങ്കിലും കുറ്റവാളികളില്‍വെച്ച് ഏറ്റവും വലിയ അപകടകാരിയാണ്. ആകയാല്‍ ഇവനോട് തെല്ലും ദാക്ഷിണ്യമില്ല'. ന്യായാധിപന്റെ മുഖത്തുനോക്കി ആ കൊച്ചു വിപ്ളവകാരി പറഞ്ഞു: 'നിങ്ങളുടെ അടിമയായി കഴിയുന്നതിനെക്കാള്‍ അഭികാമ്യം എനിക്കീ കൊലക്കയറില്‍ ജീവന്‍ വെടിയുന്നതാണ്. എനിക്കൊരു പുനര്‍ജനി സാധ്യമാകുമെന്നു സങ്കല്‍പ്പിച്ചാല്‍ ഇനിയും അടര്‍ക്കളത്തിലിറങ്ങും'.കര്‍ത്താറിന്റെ ഈ വാക്കുകള്‍ ഭഗത്സിങിന്റെ ബാല മനസ്സില്‍ ശിലാഫലകം പോലെ കൊത്തിവെക്കപ്പെട്ടു. തന്റെ രാഷ്ട്രീയ ഗുരുവായി കര്‍ത്താറിനെ മനസ്സില്‍ പ്രതിഷ്ഠിച്ചു. പിന്നീട് ഭഗത്സിങ് തന്നെ ഇങ്ങനെ പറഞ്ഞു: 'കൊടുങ്കാറ്റില്‍ നിന്ന് കൊളുത്തിയ അഗ്നിപര്‍വതം കണക്കെ ജ്വലിച്ച ആ സംഭവം, സ്വപ്നം കാണുന്ന എന്റെ മനസ്സിലെ സമര ഖഡ്ഗത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു' എന്നാണ്.ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോള്‍ ഭഗത്തിനു 12 വയസ്സ്. ലാഹോറിലെ പ്രൈമറി വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് ക്ളാസ് മുറിയില്‍വെച്ച്, ലോകത്തെ ഞെട്ടിച്ച സാമ്രാജ്യത്വ കൂട്ടക്കൊലയുടെ വിവരം കാതില്‍ തുളച്ചുകയറിയത്. ഭഗത്സിങിന്റെ മനസ്സ് രോഷവും സങ്കടവും കൊണ്ട് വിജൃംഭിതമായി. രണ്ട് മുന്നുദിവസം ക്ളാസില്‍ പോകാനേ കഴിഞ്ഞില്ല. പിന്നീട് ഏകാന്ത പഥികനായി ആ സമര ഭൂവിലേക്ക് നടന്നുപോയി. രക്തപ്പുഴയൊഴുകി ചുവന്നുതുടുത്ത ആ മണ്ണില്‍ നിന്നും ഒരുപിടി എടുത്ത് സ്ഫടിക കുപ്പിയില്‍ നിറച്ചു. പിന്നെ കണ്ണടച്ച് ഇപ്രകാരം പ്രതിജ്ഞയെടുത്തു.'മാതൃഭൂമിക്കായി ബലിയര്‍പ്പിച്ച നിങ്ങളുടെ മഹായജ്ഞം പൂര്‍ത്തിയാക്കാന്‍ ഉശിരോടെ ഞാന്‍ ശ്രമിക്കും. ലക്ഷ്യം നേടാനായില്ലെങ്കില്‍ എന്റെ ജീവനും സസന്തോഷം ബലിയര്‍പ്പിക്കും'.പഠനത്തോടൊപ്പം രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്കും ആ ബാലന്‍ ആകൃഷ്ടനായി. ഗാന്ധിയന്‍ ആദര്‍ശങ്ങളോട് തീരെ പ്രതിപത്തി തോന്നിയില്ല. അതിനുള്ള കാരണങ്ങളില്‍ ഒന്ന്, ഇന്ത്യയിലാകെ കൊടുങ്കാറ്റായി ആഞ്ഞടിച്ച നിസ്സഹകരണ സമരം മഹാത്മജി പൊടുന്നനെ ഉപേക്ഷിച്ചതുതന്നെ. 1922 ഫെബ്രുവരി 5 -ലെ ചൌരി ചൌരാ സംഭവം ഇതിനൊരു നിമിത്തമായി എടുത്താണ് സമരാഗ്നിയില്‍ മഹാത്മജി വെള്ളമൊഴിച്ചതെന്നും, ഗാന്ധിയന്‍ മുറ ഇന്ത്യയുടെ മോചനത്തിന് അഭികാമ്യമല്ലെന്നും ഭഗത്സിങ് ഉറച്ചുവിശ്വസിച്ചു. ഒപ്പം റഷ്യയിലെ മഹത്തായ ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ അലയും, മാര്‍ക്സിസം ലെനിനിസത്തിന്റെ ബാലപാഠവും ഭഗത്സിങിനെ വിപ്ളവ പാതയിലേക്ക് നയിച്ചു.ഈ സന്ദേശമാണ് ഭഗത്സിങിനെയും സഖാക്കളെയും ഹിന്ദുസ്ഥാന്‍ റിപ്പബ്ളിക്കന്‍ അസോസിയേഷന്‍ "ഹ്ര'' (ഒഞഅ) എന്ന വിപ്ളവ സംഘടനക്ക് ജന്മം നല്‍കാനും, വടക്കെ ഇന്ത്യയിലാകെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ പുതിയ ദിശയിലേക്ക് തിരിച്ചുവിടാനും സഹായിച്ചത്. 'ഹ്ര'യുടെ വ്യാപനം പൊതുവെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ വിരക്തിപൂണ്ട ഇന്ത്യന്‍ യുവത്വത്തെ ഹഠാദാകര്‍ഷിച്ചു. ഭഗത്സിങിന്റെ തീക്ഷ്ണമായ ബുദ്ധിശക്തിയും പാണ്ഡിത്വവും, തന്റേടവും, ആത്മാര്‍ഥതയും, വിവിധ ഭാഷാ പണ്ഡിത്യവും, പ്രകാശിതമായ കര്‍മൌത്സുക്യവും, സാഹിത്യ രചനയിലെ നൈപുണ്യവുമെല്ലാം അദ്ദേഹത്തെ ഇന്ത്യയിലെ അറിയപ്പെടുന്ന വിപ്ളവകാരികളില്‍ ഒരാളാക്കി മാറ്റിക്കഴിഞ്ഞിരുന്നു.'ഹ്ര'യുടെ പ്രവര്‍ത്തനത്തെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു 'കക്കോരി ഗൂഢാലോചന കേസ്'. കോണ്‍പൂര്‍ ആസ്ഥാനമാക്കി റാം പ്രസാദ് ബിസ്മിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഒരു വിപ്ളവ ഗ്രൂപ്പ്, തങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള ധനം കണ്ടെത്താന്‍, തീവണ്ടിയില്‍ കൊണ്ടുപോവുകയായിരുന്ന സര്‍ക്കാര്‍ പണപ്പെട്ടി കൊള്ളയടിച്ച സംഭവമാണ് 'കക്കോരി ഗൂഢാലോചന' കേസ്. ഈ കേസിന്റെ മറവില്‍ നിരപരാധികളായ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത്, 'ഹ്ര' യെ തകര്‍ക്കുക കൂടിയായിരുന്ന സാമ്രാജ്യത്വ ലക്ഷ്യം. ബിസ്മിലി നും നാല് പ്രവര്‍ത്തകര്‍ക്കും വധശിക്ഷ നല്‍കുകയും 'ഹ്ര'യുടെ നിരവധി നേതാക്കള്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയെ സംഘടനക്ക് നേരിടേണ്ടിവന്നു. എന്നാല്‍ ഒളിവില്‍നിന്നുകൊണ്ട് ഭഗത്സിങ് നിരോധിക്കപ്പെട്ട 'ഹ്ര'ക്കു പകരം 'നൌജവാന്‍ ഭാരത് സഭ'യെന്ന പുതിയ സംഘടനക്ക് ജന്മം നല്‍കി. മതസൌഹാര്‍ദം, പന്തിഭോജനം തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാജ്യത്തിനു രാഷ്ട്രീയ സ്വാതന്ത്യ്രത്തോടൊപ്പം സാമ്പത്തിക സ്വാതന്ത്യ്രം കൂടി കൈവരണമെന്നും, തൊഴിലാളികളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ ഒരു സോഷ്യലിസ്റ്റ് ഭരണകൂടം ഉണ്ടാവണമെന്നും സഭയുടെ പരിപാടിയില്‍ നിര്‍ദേശിച്ചു. റാകിഷന്‍ പ്രസിഡന്റും ഭഗത്സിങ് സെക്രട്ടറിയുമായ സഭ വിവിധ സംസ്ഥാനങ്ങളില്‍ ശക്തി കേന്ദ്രമായി വളര്‍ന്നു.എന്നാല്‍ ഭഗത്സിങിനെ ഭരണകൂടം അറസ്റ്റ് ചെയ്ത് രണ്ടുവര്‍ഷം ജയിലിലടച്ചു. ജയിലില്‍വെച്ചും പോരാട്ടം തുടരുകയായിരുന്നു ആ വിപ്ളവകാരി. 80 ദിവസം നീണ്ടുനിന്ന നിരാഹാരം ലോകശ്രദ്ധ പിടിച്ചു പറ്റി. ഭഗത്സിങിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യയാകെ മുറവിളികൂട്ടി. ഒടുവില്‍ ദേശീയ നേതാക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.രണ്ട് വര്‍ഷത്തെ കാരാഗൃഹവാസത്തിനുശേഷം ജയില്‍ മോചിതനായ ഭഗത് വര്‍ധിതവീര്യത്തോടെ കര്‍മരംഗത്തിറങ്ങി. മന്ദീഭവിച്ച 'ഹ്ര'യെ പുനഃസംഘടിപ്പിക്കാന്‍ 1929 സെപ്തംബര്‍ 8,9 തീയതികളില്‍ കോണ്‍പൂരില്‍ സമ്മേളിച്ചു. ഭഗത്സിങ്, രാജഗുരു, സുഖദേവ്, യശ്പാല്‍, ഭഗവതീചരന്‍ വോറ, സുശീലാദേവി തുടങ്ങി 60 പ്രമുഖ നേതാക്കള്‍ പങ്കെടുത്ത സമ്മേളനം ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ളിക്ക് എന്ന പുതിയ സംഘടനക്ക് രൂപം കൊടുത്തു. 'ഹസ്ര' (ഒൃമ) വിപ്ളവപ്രവര്‍ത്തനം ഊര്‍ജിതമാക്കി. നിരോധിക്കപ്പെട്ട ഹസ്രയുടെ പ്രവര്‍ത്തകര്‍ ഒളിവില്‍ പ്രവര്‍ത്തിച്ചു.ഭഗത്സിങിന്റെയും സഖാക്കളുടെയും ജീവിതത്തിന്റെ പ്രധാന വഴിത്തിരിവായിരുന്നു കോണ്‍ഗ്രസ് നേതാവായ ലാലാ ലജ്പത് റായിയുടെ കൊലപാതകം. ഇന്ത്യയില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട ഭരണ പരിഷ്കാരത്തെക്കുറിച്ച് പഠിക്കാന്‍ ബ്രിട്ടന്‍ നിയോഗിച്ച സൈമണ്‍ കമീഷനെ ബഹിഷ്കരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരന്നു. കമീഷന്‍ എത്തുന്നേടത്തെല്ലാം 'ഗോ ബേക്ക്' വിളിച്ച് മടക്കി അയക്കുകയായിരുന്നു സമരമുറ. 1928 ഒക്ടോബര്‍ 30ന് ലാഹോറിലെ റെയില്‍വെ സ്റ്റേഷനിലെത്തിയ കമീഷനെതിരെ പ്രതിഷേധിച്ചപ്പോഴാണ് വന്ദ്യവയോധികനായ ലാലാജിയെ പൊലീസ് തിരഞ്ഞുപിടിച്ച് മര്‍ദിച്ചത്. ഭഗത്സിങടക്കം പ്രതിരോധനിര സൃഷ്ടിച്ചെങ്കിലും ലാലാജി മര്‍ദനത്തിനു വിധേയനായി നവംബര്‍ 17 ന് അന്ത്യശ്വാസം വലിച്ചു. ഭാരതത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തിനു പ്രതികാരം ചെയ്യാന്‍ 'രക്തത്തിനു പകരം രക്തം' എന്ന മുദ്രാവാക്യമുയര്‍ത്തി സമരം നടത്താന്‍ ഭഗത്സിങും സഖാക്കളും പദ്ധതിയിട്ടു. ദിവസങ്ങള്‍ക്കകം സാന്റേഴ്സ് എന്ന പൊലീസുദ്യോഗസ്ഥനെ വധിച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രതികാരാഗ്നി അടക്കിയത്. ഭഗത് ഒരു കൊലക്കേസില്‍ കൂടി പ്രതിയായി.നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയോടെ നിര്‍ജീവമായ കോണ്‍ഗ്രസ് ഗാന്ധിജിയുടെ വ്യക്തിപ്രഭാവത്തില്‍ വീണ്ടും സജീവമാകാന്‍ തുടങ്ങി. മറുഭാഗത്ത്'ഹസ്ര'യുടെ കൊടിക്കീഴില്‍ വിപ്ളവപ്രസ്ഥാനവും ശക്തിപ്പെട്ടു. ആളിപ്പടരുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ ബ്രിട്ടീഷ് ഭരണകൂടം ശക്തമായ നിയമം കൊണ്ടുവന്നു. പൊതുരക്ഷാബില്‍, പത്രനിയന്ത്രണ ബില്‍, തൊഴില്‍ തര്‍ക്കബില്‍ എന്നിവയായിരുന്നു അത്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഹസ്ര തീരുമാനിച്ചു. നിയമനിര്‍മാണ സഭയില്‍ ബോംബെറിഞ്ഞ് പ്രതിഷേധിക്കുകയും ആവശ്യങ്ങളടങ്ങിയ ലഘുലേഖ രക്തലിപികളാല്‍ എഴുതി വിതരണം ചെയ്യുകയും രക്ഷപ്പെടാതെ അറസ്റ്റ് വരിക്കുകയും ചെയ്യാന്‍ തീരുമാനമെടുത്ത് ദൌത്യത്തിന്റെ ചുമതല ധീരന്മാരായ ഭഗത്സിങിനെയും ബടുകേശ്വര്‍ ഭത്തിനെയും ഏല്‍പ്പിച്ചു.1929 ഏപ്രില്‍ 8 ന് നിയമനിര്‍മാണ സഭ ചേരുമ്പോഴേക്കും ഏറെ സാഹസികമായ പ്രവര്‍ത്തനത്തിലൂടെ ബോംബും ലഘുലേഖയുമായി സമ്മേളന ഗാലറിയില്‍ ഹാജരായി. മോത്തിലാല്‍ നെഹ്റുവിന്റെ പാസാണ് സംഘടിപ്പിച്ചത്. ബില്‍ അവതരിപ്പിക്കാനുള്ള പ്രഖ്യാപനം സഭാധ്യക്ഷനായ വിക്തല്‍ ഭായ് പട്ടേല്‍ പുറപ്പെടുവിക്കുന്ന മാത്രയില്‍ വിജനമായ തറയിലേക്ക് ഭഗത്സിങ് ബോംബ് വലിച്ചെറിഞ്ഞു. വന്‍ സ്ഫോടനത്തില്‍ സഭാംഗങ്ങള്‍ ഞെട്ടിവിറച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്' വിളികള്‍കൊണ്ട് ഹാള്‍ മുഖരിതമായി. പുകപടലംകൊണ്ട് പരിസരം മൂടപ്പെട്ടു. ആത്മരക്ഷാര്‍ഥം പലരും പലവഴിക്ക് കുതിച്ചു.നിര്‍ഭയരായി, തങ്ങളെ ഏല്പിച്ച ദൌത്യം നിര്‍വഹിച്ച ആത്മസംതൃപ്തിയോടെ രണ്ട് വിപ്ളവകാരികളും സഭാതലത്തില്‍തന്നെ ഇരിപ്പുറപ്പിച്ചു. ഏറെ സമയത്തിനുശേഷം ഭയപ്പാടോടെ അറച്ചറച്ച് കടന്നുവന്ന സുരക്ഷാ ഭടന്മാര്‍ക്കു മുമ്പില്‍ കരങ്ങള്‍ നീട്ടി സുസ്മേരവദനരായി അറസ്റ്റ് വരിച്ചു. വാര്‍ത്ത ബ്രിട്ടീഷ് കൊട്ടാരത്തെ ഞെട്ടിച്ചു. രാജ്യമാകെ ഭഗത്സിങിന്റെ ധീരനടപടി ചര്‍ച്ചാവിഷയമായി.1929 നാണ് ബോംബ് കേസ് വിചാരണ ആരംഭിച്ചത്. ആസഫലിയും ഭാര്യ അരുണാ ആസഫലിയുമാണ് ഭഗത്സിങിനുവേണ്ടി കേസ് വാദിച്ചത്. കോടതിയില്‍ എത്തുമ്പോഴെല്ലാം സഖാക്കള്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഭരണകൂടത്തിന്റെ ഓരോ വാദങ്ങളെയും ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്യ്രേഛയുടെയും ആത്മാവിഷ്കാരത്തിന്റെയും ഭാഷയില്‍ പ്രതിരോധിച്ചു. തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ച പ്രസ്താവനകള്‍ വായിച്ചു. ഇന്ത്യന്‍ വിപ്ളവ ചരിത്രത്തിലെ അമൂല്യ രേഖയാണ് ഈ പ്രസ്താവനകള്‍.ജയിലിനകത്തും വിപ്ളവകാരികള്‍ പ്രക്ഷോഭമാരംഭിച്ചു. നിരാഹാര സമരം, രക്തസാക്ഷി ദിനാചരണം, ലെനില്‍ ചരമദിനാചരണം തുടങ്ങിയവ ഇതില്‍ പ്രധാനം. ലെനിന്‍ ദിനത്തില്‍ കോടതിയില്‍ ഹാജരായത് ചുവന്ന ടവല്‍ കഴുത്തില്‍ ചുറ്റിയും 'സോഷ്യലിസ്റ്റ് വിപ്ളവം നീണാള്‍ വാഴട്ടെ, ലെനിന്റെ നാമം അനശ്വരം, സാമ്രാജ്യത്വം തുലയട്ടെ' എന്ന മുദ്രാവാക്യം മുഴക്കിയുമാണ്.ഒടുവില്‍, പ്രതീക്ഷിച്ചതു പോലെതന്നെ ആ ധീരവിപ്ളവകാരികളെ വധശിക്ഷക്കു വിധിച്ചു. രാജ്യം ഇളകിമറിഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ നിയമസഹായ സമിതി രൂപീകരിച്ചു. ഇതിനോട് പ്രതികരിച്ച് ഭഗത്സിങ് പറഞ്ഞു. 'ബ്രിട്ടീഷ് ഭരണത്തിന് ഞങ്ങളുടെ ജീവനാണ് ആവശ്യം, സമിതിക്ക് ലഭിച്ച പണംകൊണ്ട് തടവുകാര്‍ക്ക് പുസ്തകം വാങ്ങുകയും കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുക'.മരണത്തിന്റെ നിമിഷങ്ങള്‍ അടുക്കുന്തോറും ഭഗത്സിങ് ഏറെ സന്തോഷവാനായിരുന്നു. ഭഗത്സിങിനെ ഈ ഘട്ടത്തില്‍ സന്ദര്‍ശിച്ച ജവാഹര്‍ലാല്‍ നെഹ്റു തന്റെ ആത്മകഥയില്‍ വിവരിക്കുന്നതിങ്ങനെയാണ്. 'ആകര്‍ഷകവും പ്രജ്ഞാശക്തി ദ്യോതിപ്പിക്കുന്നതുമായ ആ മുഖം പ്രശാന്തവും സൌമ്യവുമായിരുന്നു. ക്രോധത്തിന്റെ ഒരു ലാഞ്ഛന പോലും അവിടെ നിഴലിച്ചില്ല. അദ്ദേഹത്തിന്റെ പെരുമാറ്റവും സംസാരവും മാന്യമായ നിലയിലായിരുന്നു.'തടവറയില്‍ കഴിയവെ സഹപ്രവര്‍ത്തകനായ ബടുകേശ്വര്‍ ദത്തിനയച്ച കത്തില്‍ ഭഗത്സിങ് ഇങ്ങനെ രേഖപ്പെടുത്തി. 'ഞാന്‍ സന്തോഷപൂര്‍വം കൊലമരത്തിലേറും. വിപ്ളവകാരികള്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ജീവന്‍ ത്യജിക്കുന്നതെന്ന് ലോകത്തിനു കാണിച്ചുകൊടുക്കും'.ശിക്ഷ നടപ്പാക്കുന്നതിനിടയിലെ ഏതാനും മാസത്തെ ഇടവേളകള്‍ ഭഗത്സിങ് പുസ്തകവായനയുടെ ലഹരിയിലായിരുന്നു. വായിച്ചും എഴുതിയും അവശേഷിച്ച ദിവസങ്ങള്‍ ഉല്ലാസപൂര്‍വം ചെലവഴിച്ചു. ഇതിനിടയില്‍ ജീവന്‍ ബലികഴിച്ചെങ്കിലും ജയിലില്‍നിന്നും മോചിപ്പിക്കാമെന്ന് വിപ്ളവകാരികളായ സുഹൃത്തുക്കള്‍ ഭഗത്തിനോട് കുറിപ്പുമുഖേന അറിയിച്ചു. അവര്‍ക്ക് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 'പാര്‍ടിയും അതിന്റെ മഹത്തായ ത്യാഗങ്ങളും എന്നെ ഏറ്റവും ഉന്നതസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു. ജീവിച്ചിരുന്നാല്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല.... ധീരതയോടെ മന്ദഹാസവുമായി തൂക്കിലേറിയാല്‍ ഭാരതത്തിലെ അമ്മമാര്‍ എന്നെ മാതൃകയാക്കാന്‍ തങ്ങളുടെ സന്താനങ്ങളെ പ്രേരിപ്പിച്ചു കൊള്ളും. ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാനെന്ന് സ്വയം കരുതുന്നു'.1931 മാര്‍ച്ച് 23 നാണ് ഭഗത്സിങ് രക്തസാക്ഷിത്വം വരിച്ചത്. രാത്രി 7 മണിക്കാണ് സമയമായ വിവരം മജിസ്ട്രേട്ട് അറിയിച്ചത്. അപ്പോള്‍ ആ വിപ്ളവകാരി ലെനിന്റെ ഭരണകൂടവും വിപ്ളവവുമെന്ന പുസ്തകം ആര്‍ത്തിയോടെ വായിക്കുകയായിരുന്നു. ഏതാനും പേജുകള്‍മാത്രം അവശേഷിക്കുന്നു. ഏതാനും മിനുട്ട് ക്ഷമിക്കണമെന്നും ഇതൊന്നു വായിച്ച് തീര്‍ത്തോട്ടെ എന്നുമുള്ള ഭഗത്സിങിന്റെ അഭ്യര്‍ഥന മജിസ്ട്രേട്ടിനെ അത്ഭുതസ്തബ്ധനാക്കി. വായിച്ചു തീര്‍ത്ത് പുസ്തകം മടക്കിവെച്ച് പുഞ്ചിരിതൂകി മജിസ്ട്രേട്ടിനോട് പറഞ്ഞു. 'മിസ്റ്റര്‍ മജിസ്ട്രേട്ട്, ഭാരതത്തിന്റെ വീരപുത്രന്മാര്‍ എത്രമാത്രം ധീരതയോടെയാണ് തങ്ങളുടെ ഉന്നതാദര്‍ശങ്ങള്‍ക്കുവേണ്ടി കഴുമരത്തെ സ്വീകരിക്കുന്നതെന്ന് നേരിട്ട് കാണാന്‍ പോകുന്ന നിങ്ങള്‍ ഭാഗ്യവാന്‍തന്നെ!'ഭഗത്സിങും സുഖദേവും രാജ്ഗുരുവും ഇരുവശങ്ങളിലുമായി തോളില്‍ കൈയിട്ട് മുദ്രാവാക്യം മുഴക്കി കഴുമരത്തിന്റെ തട്ടിലേക്ക് നടന്നടുത്തു. കൊലക്കയര്‍ കഴുത്തിലണിയിക്കാന്‍ ആരാച്ചാരെ അനുവദിച്ചില്ല. സ്വയം കഴുത്തിലണിഞ്ഞ് ആവേശ ഭരിതരായി ഉച്ചൈസ്തരം ഉല്‍ഘോഷിച്ചു. "ഭാരത് മാതാകീ ജെയ്... ഇന്‍ക്വിലാബ് സിന്ദാബാദ്.'' ഭാരതം ഒന്നടങ്കം ഈ നിമിഷത്തില്‍ വിറങ്ങലിച്ചു നിന്നു.രക്തസാക്ഷികളുടെ ജഡത്തെപ്പോലും ബ്രിട്ടീഷ് ഭരണകൂടം നിന്ദിച്ചു. മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് പാതിവെന്ത മൃതദേഹം നദിയിലൊഴുക്കിയാണ് പ്രതികാരം തീര്‍ത്തത്. എന്നാല്‍ വിവരമറിഞ്ഞ ജനാവലി ഒന്നടങ്കം കുതിച്ചെത്തി നദിയില്‍നിന്നും ഭൌതിക ശരീരം വീണ്ടെടുത്ത് ഭക്ത്യാദരപൂര്‍വം സംസ്കരിച്ചു. വിപ്ളവകാരികളുടെ ഭൌതിക ശരീരത്തെ നശിപ്പിക്കാം. എന്നാല്‍ അവര്‍ ഉയര്‍ത്തിവിട്ട ആശയത്തിന്റെ പ്രസ രണത്തെ തടുക്കാന്‍ ഒരു ഭരണകൂടത്തിനും കഴിയില്ലെന്ന സന്ദേശം ഭഗത്സിങ് ലോകത്തിന് നല്‍കുന്നു.

കടപ്പട്.വിവിധ പുസ്തകങള്‍,ലേഖനങള്‍