Thursday, October 1, 2009

അധിനിവേശത്തിനെതിരെ ഇന്ന് മഹാപ്രവാഹം

അധിനിവേശത്തിനെതിരെ ഇന്ന് മഹാപ്രവാഹം
തിരു: സാമ്രാജ്യത്വത്തെയും ജന്മിത്വത്തെയും ചെറുത്ത മണ്ണ് വെള്ളിയാഴ്ച അധിനിവേശ ശക്തികള്‍ക്കെതിരായ മഹാപ്രവാഹത്തിന് സാക്ഷിയാകും. ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം രാജ്ഭവന്‍ വരെ ജനലക്ഷങ്ങള്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കും. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുമ്പോള്‍ റോഡിന്റെ ഇടതുവശത്താണ് (പടിഞ്ഞാറുഭാഗം) ജനങ്ങള്‍ കണ്ണിചേരുകയെന്ന്് സിപിഐ എം സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ ചങ്ങലയ്ക്ക് അനുബന്ധമായി വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉപചങ്ങലയും തീര്‍ക്കും. കാസര്‍കോട്ട് ആദ്യകണ്ണിയായി പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും ചങ്ങല അവസാനിക്കുന്ന രാജ്്ഭവനുമുന്നില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവസാന കണ്ണിയായും അണിചേരും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ തിരുവനന്തപുരത്ത് കണ്ണിയാകും. എം എ ബേബി, പി കെ ഗുരുദാസന്‍ എന്നിവര്‍ കൊല്ലത്തും തോമസ് ഐസക് ആലപ്പുഴയിലും കോടിയേരി ബാലകൃഷ്ണനും എം സി ജോസഫൈനും എറണാകുളത്തും പി കെ ശ്രീമതി തൃശൂരിലും പങ്കെടുക്കും. ടി ശിവദാസമേനോനും എ കെ ബാലനും പാലക്കാട്ടും പാലോളി മുഹമ്മദുകുട്ടിയും എ വിജയരാഘവനും മലപ്പുറത്തും വി വി ദക്ഷിണാമൂര്‍ത്തി കോഴിക്കോട്ടും ഇ പി ജയരാജനും എം വി ഗോവിന്ദനും കണ്ണൂരിലും പി കരുണാകരന്‍ കാസര്‍കോട്ടും കണ്ണികളാകും. മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കുന്നവര്‍ വൈകിട്ട് നാലിനുതന്നെ നിശ്ചയിച്ച കേന്ദ്രത്തില്‍ എത്തണമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. നാലരയ്ക്ക് മനുഷ്യച്ചങ്ങലയുടെ റിഹേഴ്സല്‍ നടക്കും. അഞ്ചിന് ചങ്ങല തീര്‍ക്കും. വിവിധ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും ചേരും. നാടിനെ വൈദേശികശക്തികള്‍ക്ക് അടിയറ വയ്ക്കാനനുവദിക്കില്ലെന്നും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രഖ്യാപിച്ച് കേരളമൊന്നാകെ ചങ്ങലയില്‍ കണ്ണിയാകാന്‍ ഒഴുകിയെത്തും. തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും യുവാക്കളും വിദ്യാര്‍ഥികളും വീട്ടമ്മമാരും കാര്‍ഷിക-പരമ്പരാഗത-വ്യവസായമേഖലകളിലെ തൊഴിലാളികളും ചങ്ങലയില്‍ കൈകോര്‍ക്കും. ഒരേ ഹൃദയവികാരമായി കൈകോര്‍ക്കുന്ന ജനലക്ഷങ്ങള്‍ പലയിടത്തും മനുഷ്യമതിലുകളായി മാറും. ചങ്ങലയില്‍ കണ്ണികളാകാനും രാജ്യത്തെ സംരക്ഷിക്കാനുമുള്ള പോരാട്ടത്തിന് സാക്ഷിയാകാനും വെള്ളിയാഴ്ച എല്ലാവഴികളും ദേശീയപാതയിലേക്ക് നീളും. ഗാന്ധിജയന്തിദിനത്തില്‍ കേരളം സൃഷ്ടിക്കുന്ന ചങ്ങലയില്‍ സാമൂഹ്യ-സാംസ്കാരികനായകരും മതപുരോഹിതരും ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ പങ്കാളികളാകും. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെ സാമൂഹ്യ- സാംസ്കാരികരംഗത്തെ പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ ചങ്ങലയുടെ ഭാഗമാകും. തൃശൂര്‍ തെക്കെഗോപുരനടയിലെ സമ്മേളനത്തില്‍ ഡോ. സുകുമാര്‍ അഴീക്കോട് സംസാരിക്കും.

പ്രത്യേക ലേഖകന്‍

2 comments:

ഗള്‍ഫ് വോയ്‌സ് said...

അധിനിവേശത്തിനെതിരെ ഇന്ന് മഹാപ്രവാഹം
പ്രത്യേക ലേഖകന്‍
തിരു: സാമ്രാജ്യത്വത്തെയും ജന്മിത്വത്തെയും ചെറുത്ത മണ്ണ് വെള്ളിയാഴ്ച അധിനിവേശ ശക്തികള്‍ക്കെതിരായ മഹാപ്രവാഹത്തിന് സാക്ഷിയാകും. ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം രാജ്ഭവന്‍ വരെ ജനലക്ഷങ്ങള്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കും. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് പോകുമ്പോള്‍ റോഡിന്റെ ഇടതുവശത്താണ് (പടിഞ്ഞാറുഭാഗം) ജനങ്ങള്‍ കണ്ണിചേരുകയെന്ന്് സിപിഐ എം സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ ചങ്ങലയ്ക്ക് അനുബന്ധമായി വയനാട്, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉപചങ്ങലയും തീര്‍ക്കും. കാസര്‍കോട്ട് ആദ്യകണ്ണിയായി പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും ചങ്ങല അവസാനിക്കുന്ന രാജ്്ഭവനുമുന്നില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവസാന കണ്ണിയായും അണിചേരും. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ തിരുവനന്തപുരത്ത് കണ്ണിയാകും. എം എ ബേബി, പി കെ ഗുരുദാസന്‍ എന്നിവര്‍ കൊല്ലത്തും തോമസ് ഐസക് ആലപ്പുഴയിലും കോടിയേരി ബാലകൃഷ്ണനും എം സി ജോസഫൈനും എറണാകുളത്തും പി കെ ശ്രീമതി തൃശൂരിലും പങ്കെടുക്കും. ടി ശിവദാസമേനോനും എ കെ ബാലനും പാലക്കാട്ടും പാലോളി മുഹമ്മദുകുട്ടിയും എ വിജയരാഘവനും മലപ്പുറത്തും വി വി ദക്ഷിണാമൂര്‍ത്തി കോഴിക്കോട്ടും ഇ പി ജയരാജനും എം വി ഗോവിന്ദനും കണ്ണൂരിലും പി കരുണാകരന്‍ കാസര്‍കോട്ടും കണ്ണികളാകും. മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കുന്നവര്‍ വൈകിട്ട് നാലിനുതന്നെ നിശ്ചയിച്ച കേന്ദ്രത്തില്‍ എത്തണമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. നാലരയ്ക്ക് മനുഷ്യച്ചങ്ങലയുടെ റിഹേഴ്സല്‍ നടക്കും. അഞ്ചിന് ചങ്ങല തീര്‍ക്കും. വിവിധ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങളും ചേരും. നാടിനെ വൈദേശികശക്തികള്‍ക്ക് അടിയറ വയ്ക്കാനനുവദിക്കില്ലെന്നും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രഖ്യാപിച്ച് കേരളമൊന്നാകെ ചങ്ങലയില്‍ കണ്ണിയാകാന്‍ ഒഴുകിയെത്തും. തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും യുവാക്കളും വിദ്യാര്‍ഥികളും വീട്ടമ്മമാരും കാര്‍ഷിക-പരമ്പരാഗത-വ്യവസായമേഖലകളിലെ തൊഴിലാളികളും ചങ്ങലയില്‍ കൈകോര്‍ക്കും. ഒരേ ഹൃദയവികാരമായി കൈകോര്‍ക്കുന്ന ജനലക്ഷങ്ങള്‍ പലയിടത്തും മനുഷ്യമതിലുകളായി മാറും. ചങ്ങലയില്‍ കണ്ണികളാകാനും രാജ്യത്തെ സംരക്ഷിക്കാനുമുള്ള പോരാട്ടത്തിന് സാക്ഷിയാകാനും വെള്ളിയാഴ്ച എല്ലാവഴികളും ദേശീയപാതയിലേക്ക് നീളും. ഗാന്ധിജയന്തിദിനത്തില്‍ കേരളം സൃഷ്ടിക്കുന്ന ചങ്ങലയില്‍ സാമൂഹ്യ-സാംസ്കാരികനായകരും മതപുരോഹിതരും ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവര്‍ പങ്കാളികളാകും. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഉള്‍പ്പെടെ സാമൂഹ്യ- സാംസ്കാരികരംഗത്തെ പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ ചങ്ങലയുടെ ഭാഗമാകും. തൃശൂര്‍ തെക്കെഗോപുരനടയിലെ സമ്മേളനത്തില്‍ ഡോ. സുകുമാര്‍ അഴീക്കോട് സംസാരിക്കും.

ജനശക്തി said...

അഭിവാദ്യങ്ങള്‍