Tuesday, October 27, 2009

വത്തിക്കാനിലെ മാര്‍ക്സ്

വത്തിക്കാനിലെ മാര്‍ക്സ്



മാര്‍ക്സിന്റെ സാമൂഹ്യ- സാമ്പത്തിക സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് വത്തിക്കാന്‍ ഔദ്യോഗിക പ്രസിദ്ധീകരണമായ ഒസര്‍വേരെ റൊമാനോ പറയുന്നു. മാര്‍ക്സിസ്റുകാര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്ന രാഷ്ട്രീയ പിടിവാശി കത്തോലിക്കാ സഭയുടെ പരമോന്നത നേതൃത്വം തള്ളിക്കളയുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ അത്യധികം പ്രാധാന്യമുള്ള ഈ വാര്‍ത്ത മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിച്ചു. മനുഷ്യസമൂഹം അതിന്റെ ആവശ്യങ്ങളും സ്വാഭാവിക പരിസ്ഥിതിയും തമ്മില്‍ പുതിയ പൊരുത്തം തേടുന്ന ഇക്കാലത്ത് മാര്‍ക്സിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും മുതലാളിത്ത വ്യവസ്ഥയിലെ തീക്ഷ്ണ പ്രശ്നമായ സാമ്പത്തിക അസമത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മാര്‍ക്സിയന്‍ തത്വങ്ങള്‍ സഹായിക്കുമെന്നും അസന്ദിഗ്ധമായി വ്യക്തമാക്കുന്ന വത്തിക്കാന്‍ നിലപാടിനെക്കുറിച്ച് 'മാര്‍ക്സ് അറ്റ് ദ വത്തിക്കാന്‍' എന്ന ശീര്‍ഷകത്തില്‍ ഇക്കണോമിക്സ് ടൈംസ് (ഒക്ടോ. 26)എഴുതിയ മുഖപ്രസംഗം ഞങ്ങള്‍ഇവിടെപുനഃപ്രസിദ്ധീകരിക്കുന്നു. ആഗോളസാമ്പത്തികമാന്ദ്യം ആരും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ വിചിത്രമായ ഫലങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. ലോക സമ്പദ്വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള തങ്ങളുടെ വിശ്വാസങ്ങളില്‍ വന്ന ഉലച്ചില്‍ പലരെയും മുതലാളിത്തത്തിന്റെ നേരെ ചോദ്യചിഹ്നം ഇടുവാന്‍ പ്രേരിപ്പിക്കുകയാണ്. ഉദാഹരണമായി വത്തിക്കാന്‍ ഈയിടെ ഈ വിഷയത്തെക്കുറിച്ച് കുറച്ചേറെ കാര്യങ്ങള്‍ പറയുകയുണ്ടായി. ആധുനിക മുതലാളിത്തത്തെക്കുറിച്ചുള്ള തന്റെ പുനര്‍ വിചിന്തനത്തില്‍ മാര്‍പാപ്പ ഈയടുത്തകാലത്ത് പറഞ്ഞത് മുതലാളിത്തത്തിന് അതിന്റെ ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്. ദുര്‍ബലര്‍ക്കു നീതി ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തിക്കൊണ്ടും, കമ്പോളത്തിന്റെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും സ്ഥിതിഗതികളെ സാധാരണഗതിയിലാക്കാന്‍ സഹായിക്കാന്‍ പള്ളിക്ക് കഴിയും എന്നാണ് മാര്‍പാപ്പ അഭിപ്രായപ്പെട്ടത്. വിശുദ്ധ നഗരമാകട്ടെ ഒരു പടികൂടി മുന്നോട്ടു പോയിരിക്കുന്നു. അത് കാള്‍ മാര്‍ക്സിനെപ്പോലെയുള്ള ഒരാളെ പ്രകടമായിത്തന്നെ അംഗീകരിച്ചിരിക്കുകയാണ്. അതിശയകരമായ ആ വാര്‍ത്താശകലം പലര്‍ക്കും അപകടസൂചന നല്‍കാന്‍ ധാരാളമാണ്. എങ്കിലും യാഥാര്‍ഥ്യമെന്താണെന്നുവച്ചാല്‍ സംഘടിതമതത്തിന്റെ പ്രഖ്യാപിത ശത്രുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു മനുഷ്യന്‍ വത്തിക്കാന്റെ സ്വീകാര്യത കുറെയെങ്കിലും നേടിയിരിക്കുകയാണ്. “മനുഷ്യസമൂഹത്തിലെ വലിയൊരു വിഭാഗം സാമൂഹ്യമായ അന്യവല്‍ക്കരണം നേരിടുന്നു; സാമ്പത്തിക രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍നിന്ന് അവര്‍ അകറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു' എന്നുള്ള മുതലാളിത്തത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ വിമര്‍ശനം ഇന്നും പ്രസക്തമാണ് എന്നാണ് വത്തിക്കാന്‍ വാര്‍ത്താപത്രികയായ ഒസര്‍വേരെ റൊമാനോ (ഘ’ഛല്ൃൈമീൃല ഞീാമിീ) സമീപകാലത്ത് അഭിപ്രായപ്പെട്ടത്. മനുഷ്യര്‍ തങ്ങളുടെ ആവശ്യങ്ങളും തങ്ങള്‍ വസിക്കുന്ന പരിസ്ഥിതിയുമായി ഒരു പുതിയ സന്തുലിതബന്ധം സൃഷ്ടിക്കാന്‍ പരിശ്രമിക്കുന്ന ഇക്കാലത്ത് മാര്‍ക്സിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പത്രം തുടര്‍ന്നു പറയുന്നു. പണത്തിന് സ്വയമേവ ഇരട്ടിക്കാന്‍ കഴിവില്ലെന്നിരിക്കെ, ചുരുക്കം ചിലരുടെ പക്കല്‍ സമ്പത്ത് കേന്ദ്രീകരിക്കുന്നതിനെ നാം എങ്ങനെ വിശദീകരിക്കുമെന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ട് പത്രം പറയുന്നത് മുതലാളിത്ത വ്യവസ്ഥയിലെ തീവ്രമായ സാമ്പത്തിക അസമത്വം എന്ന പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മാര്‍ക്സിയന്‍ തത്വങ്ങള്‍ സഹായിക്കുമെന്നാണ്. ഇതിനെ വേണമെങ്കില്‍, ഒരര്‍ഥത്തില്‍, കൂടുതല്‍ വിശാലമായ ഒരു ഉള്‍ക്കൊള്ളല്‍ ആയി വ്യാഖ്യാനിക്കാം. ഇതുവരെ എതിര്‍ത്തിരുന്ന കാര്യങ്ങളെ അംഗീകരിക്കുക എന്നത് ഇപ്പോഴത്തെ ശൈലിയാണെന്ന് തോന്നുന്നു. കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ ഗലീലിയോവിന്റെ ഒരു പ്രതിമ സ്ഥാപിച്ചു; ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നെന്ന തന്റെ കാഴ്ചപ്പാടിന്റെ പേരില്‍ ആ ജ്യോതിശാസ്ത്രജ്ഞനെ പീഡിപ്പിച്ചതിനു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ്. കുറച്ചുകൂടി സമീപകാലത്തായി പ്രമുഖനായ ഒരു പള്ളി അധികാരി ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം വിശ്വാസവുമായി ഒത്തുപോകുന്നതാണെന്ന് പ്രഖ്യാപിച്ചു. തന്റെ സ്വവര്‍ഗാനുരാഗത്തിന്റെ പേരില്‍ ഇംഗ്ളണ്ടില്‍നിന്ന് തുരത്തിയോടിക്കപ്പെട്ട നാടകകൃത്ത് ഓസ്കാര്‍വൈല്‍ഡിനെക്കുറിച്ചുള്ള പ്രശംസാവാചകങ്ങളും മാര്‍ക്സിനെക്കുറിച്ച് എഴുതിയ അതേ പത്രത്തില്‍തന്നെ വന്നിട്ടുണ്ട്. ഒരുപക്ഷേ, ഇത് മുതലാളിത്തവാദിയായിരിക്കാന്‍ മോശമായ സമയമാവും, അവിശ്വാസിയായിരിക്കാന്‍ പറ്റിയ കാലഘട്ടവും!

1 comment:

ഗള്‍ഫ് വോയ്‌സ് said...

വത്തിക്കാനിലെ മാര്‍ക്സ്

മാര്‍ക്സിന്റെ സാമൂഹ്യ- സാമ്പത്തിക സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് വത്തിക്കാന്‍ ഔദ്യോഗിക പ്രസിദ്ധീകരണമായ ഒസര്‍വേരെ റൊമാനോ പറയുന്നു. മാര്‍ക്സിസ്റുകാര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്ന രാഷ്ട്രീയ പിടിവാശി കത്തോലിക്കാ സഭയുടെ പരമോന്നത നേതൃത്വം തള്ളിക്കളയുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലത്തില്‍ അത്യധികം പ്രാധാന്യമുള്ള ഈ വാര്‍ത്ത മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിച്ചു. മനുഷ്യസമൂഹം അതിന്റെ ആവശ്യങ്ങളും സ്വാഭാവിക പരിസ്ഥിതിയും തമ്മില്‍ പുതിയ പൊരുത്തം തേടുന്ന ഇക്കാലത്ത് മാര്‍ക്സിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും മുതലാളിത്ത വ്യവസ്ഥയിലെ തീക്ഷ്ണ പ്രശ്നമായ സാമ്പത്തിക അസമത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മാര്‍ക്സിയന്‍ തത്വങ്ങള്‍ സഹായിക്കുമെന്നും അസന്ദിഗ്ധമായി വ്യക്തമാക്കുന്ന വത്തിക്കാന്‍ നിലപാടിനെക്കുറിച്ച് 'മാര്‍ക്സ് അറ്റ് ദ വത്തിക്കാന്‍' എന്ന ശീര്‍ഷകത്തില്‍ ഇക്കണോമിക്സ് ടൈംസ് (ഒക്ടോ. 26)എഴുതിയ മുഖപ്രസംഗം ഞങ്ങള്‍ഇവിടെപുനഃപ്രസിദ്ധീകരിക്കുന്നു. ആഗോളസാമ്പത്തികമാന്ദ്യം ആരും പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ വിചിത്രമായ ഫലങ്ങളാണ് ഉളവാക്കിയിരിക്കുന്നത്. ലോക സമ്പദ്വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള തങ്ങളുടെ വിശ്വാസങ്ങളില്‍ വന്ന ഉലച്ചില്‍ പലരെയും മുതലാളിത്തത്തിന്റെ നേരെ ചോദ്യചിഹ്നം ഇടുവാന്‍ പ്രേരിപ്പിക്കുകയാണ്. ഉദാഹരണമായി വത്തിക്കാന്‍ ഈയിടെ ഈ വിഷയത്തെക്കുറിച്ച് കുറച്ചേറെ കാര്യങ്ങള്‍ പറയുകയുണ്ടായി. ആധുനിക മുതലാളിത്തത്തെക്കുറിച്ചുള്ള തന്റെ പുനര്‍ വിചിന്തനത്തില്‍ മാര്‍പാപ്പ ഈയടുത്തകാലത്ത് പറഞ്ഞത് മുതലാളിത്തത്തിന് അതിന്റെ ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ്. ദുര്‍ബലര്‍ക്കു നീതി ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തിക്കൊണ്ടും, കമ്പോളത്തിന്റെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും സ്ഥിതിഗതികളെ സാധാരണഗതിയിലാക്കാന്‍ സഹായിക്കാന്‍ പള്ളിക്ക് കഴിയും എന്നാണ് മാര്‍പാപ്പ അഭിപ്രായപ്പെട്ടത്. വിശുദ്ധ നഗരമാകട്ടെ ഒരു പടികൂടി മുന്നോട്ടു പോയിരിക്കുന്നു. അത് കാള്‍ മാര്‍ക്സിനെപ്പോലെയുള്ള ഒരാളെ പ്രകടമായിത്തന്നെ അംഗീകരിച്ചിരിക്കുകയാണ്. അതിശയകരമായ ആ വാര്‍ത്താശകലം പലര്‍ക്കും അപകടസൂചന നല്‍കാന്‍ ധാരാളമാണ്. എങ്കിലും യാഥാര്‍ഥ്യമെന്താണെന്നുവച്ചാല്‍ സംഘടിതമതത്തിന്റെ പ്രഖ്യാപിത ശത്രുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ഒരു മനുഷ്യന്‍ വത്തിക്കാന്റെ സ്വീകാര്യത കുറെയെങ്കിലും നേടിയിരിക്കുകയാണ്. “മനുഷ്യസമൂഹത്തിലെ വലിയൊരു വിഭാഗം സാമൂഹ്യമായ അന്യവല്‍ക്കരണം നേരിടുന്നു; സാമ്പത്തിക രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍നിന്ന് അവര്‍ അകറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു' എന്നുള്ള മുതലാളിത്തത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ വിമര്‍ശനം ഇന്നും പ്രസക്തമാണ് എന്നാണ് വത്തിക്കാന്‍ വാര്‍ത്താപത്രികയായ ഒസര്‍വേരെ റൊമാനോ (ഘ’ഛല്ൃൈമീൃല ഞീാമിീ) സമീപകാലത്ത് അഭിപ്രായപ്പെട്ടത്. മനുഷ്യര്‍ തങ്ങളുടെ ആവശ്യങ്ങളും തങ്ങള്‍ വസിക്കുന്ന പരിസ്ഥിതിയുമായി ഒരു പുതിയ സന്തുലിതബന്ധം സൃഷ്ടിക്കാന്‍ പരിശ്രമിക്കുന്ന ഇക്കാലത്ത് മാര്‍ക്സിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പത്രം തുടര്‍ന്നു പറയുന്നു. പണത്തിന് സ്വയമേവ ഇരട്ടിക്കാന്‍ കഴിവില്ലെന്നിരിക്കെ, ചുരുക്കം ചിലരുടെ പക്കല്‍ സമ്പത്ത് കേന്ദ്രീകരിക്കുന്നതിനെ നാം എങ്ങനെ വിശദീകരിക്കുമെന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ട് പത്രം പറയുന്നത് മുതലാളിത്ത വ്യവസ്ഥയിലെ തീവ്രമായ സാമ്പത്തിക അസമത്വം എന്ന പ്രശ്നത്തെക്കുറിച്ച് മനസ്സിലാക്കാന്‍ മാര്‍ക്സിയന്‍ തത്വങ്ങള്‍ സഹായിക്കുമെന്നാണ്. ഇതിനെ വേണമെങ്കില്‍, ഒരര്‍ഥത്തില്‍, കൂടുതല്‍ വിശാലമായ ഒരു ഉള്‍ക്കൊള്ളല്‍ ആയി വ്യാഖ്യാനിക്കാം. ഇതുവരെ എതിര്‍ത്തിരുന്ന കാര്യങ്ങളെ അംഗീകരിക്കുക എന്നത് ഇപ്പോഴത്തെ ശൈലിയാണെന്ന് തോന്നുന്നു. കഴിഞ്ഞ വര്‍ഷം വത്തിക്കാന്‍ ഗലീലിയോവിന്റെ ഒരു പ്രതിമ സ്ഥാപിച്ചു; ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നെന്ന തന്റെ കാഴ്ചപ്പാടിന്റെ പേരില്‍ ആ ജ്യോതിശാസ്ത്രജ്ഞനെ പീഡിപ്പിച്ചതിനു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ്. കുറച്ചുകൂടി സമീപകാലത്തായി പ്രമുഖനായ ഒരു പള്ളി അധികാരി ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം വിശ്വാസവുമായി ഒത്തുപോകുന്നതാണെന്ന് പ്രഖ്യാപിച്ചു. തന്റെ സ്വവര്‍ഗാനുരാഗത്തിന്റെ പേരില്‍ ഇംഗ്ളണ്ടില്‍നിന്ന് തുരത്തിയോടിക്കപ്പെട്ട നാടകകൃത്ത് ഓസ്കാര്‍വൈല്‍ഡിനെക്കുറിച്ചുള്ള പ്രശംസാവാചകങ്ങളും മാര്‍ക്സിനെക്കുറിച്ച് എഴുതിയ അതേ പത്രത്തില്‍തന്നെ വന്നിട്ടുണ്ട്. ഒരുപക്ഷേ, ഇത് മുതലാളിത്തവാദിയായിരിക്കാന്‍ മോശമായ സമയമാവും, അവിശ്വാസിയായിരിക്കാന്‍ പറ്റിയ കാലഘട്ടവും!