വി എസ് അച്യുതാനന്ദന്‍..
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന കോഗ്രസ് ഐ നേതാക്കള്‍ക്കെല്ലാം ഒരു പല്ലവിയുണ്ട്. കേരളത്തിന് കേന്ദ്രം വാരിക്കോരിത്തന്നു! മാസങ്ങള്‍ക്കുമുമ്പ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തുടങ്ങിയ പ്രചാരണമാണിത്. മുപ്പത്തിമൂവായിരം കോടി തന്നു, മുപ്പത്തയ്യായിരം കോടി തന്നു, ഇപ്പോഴത് നാല്‍പ്പതിനായിരം കോടി രൂപയിലെത്തിനില്‍ക്കുന്നു! ഏതു കണക്കാണിത്, ആരുടെ കണക്കാണിത്? എത്ര കൊല്ലംകൊണ്ട് നല്‍കിയ നിക്ഷേപമാണിത്? അഥവാ എത്ര കൊല്ലത്തേക്ക് നല്‍കുന്നതാണിത്? ഏറ്റവുമൊടുവില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പറഞ്ഞിരിക്കുന്നു, കേന്ദ്രം കേരളത്തെ വല്ലാതെ സഹായിച്ചെന്ന്. എന്നിട്ടും സംസ്ഥാനത്ത് മരവിപ്പും സ്തംഭനാവസ്ഥയുമാണത്രേ! അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആവശ്യപ്പെടുന്നത് പറയാതിരിക്കുന്നതെങ്ങനെ? സംസ്ഥാനങ്ങളിലെ കേന്ദ്രനിക്ഷേപം, ഗ്രാന്റ് എന്നിവ കേന്ദ്രത്തിന്റെ ഔദാര്യമാണെന്ന ഫ്യൂഡല്‍ബോധമാണ് കോഗ്രസിനെ ഇപ്പോഴും നയിക്കുന്നതെന്നതിന് കേന്ദ്രസഹായത്തെക്കുറിച്ചുള്ള വായ്ത്താരി മാത്രംമതി തെളിവ്. കേന്ദ്രസര്‍ക്കാരിന്റെ വരുമാനം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ നല്‍കുന്ന നികുതിയാണ്. ആ വരുമാനത്തില്‍നിന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വിഹിതം നല്‍കുന്നത്. അത് അവകാശപ്പെട്ടതാണ്. ഔദാര്യമല്ല. എന്നാല്‍, അവകാശപ്പെട്ടത് മുഴുവന്‍ നല്‍കാതെ വല്ലാത്ത സമ്മര്‍ദമുണ്ടാവുമ്പോള്‍ ഒരു ഭാഗം മനമില്ലാ മനസ്സോടെ നല്‍കി, ഇതാ കേന്ദ്രം വാരിക്കോരി തന്നില്ലേ എന്ന് ഉദ്ഘോഷിക്കുക! എത്ര അപഹാസ്യമാണിത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എടുത്തുപറഞ്ഞത് കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നല്‍കി, ഏഴിമല നാവിക അക്കാദമി പൂര്‍ത്തിയാക്കി എന്നൊക്കെയാണ്. 1996ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവമെന്റാണ് കണ്ണൂരില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 2001-2006ല്‍ യുഡിഎഫ് ഗവമെന്റ് കേരളത്തില്‍ ഭരിച്ചു. അതില്‍ രണ്ട് വര്‍ഷം കേന്ദ്രത്തില്‍ യുപിഎ ഭരണമായിരുന്നു. എന്തേ അന്ന് കണ്ണൂര്‍ വിമാനത്താവള പദ്ധതിതന്നെ യുഡിഎഫ് ഗവമെന്റ് മരവിപ്പിച്ചു? കേന്ദ്രം എന്തേ അനുമതി നല്‍കിയില്ല? ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് അധികാരത്തില്‍ വന്ന ശേഷമാണ് കണ്ണൂര്‍ വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിച്ചത്. നടപടിക്രമങ്ങളെല്ലാം കൃത്യമായി ചെയ്തതിനാല്‍ കേന്ദ്രം അനുമതി നല്‍കി. വിമാനത്താവള നിര്‍മാണം ഈ വര്‍ഷംതന്നെ തുടങ്ങത്തക്കവിധം ഭൂമി അക്വയര്‍ ചെയ്തുവരുന്നു. ഈ പദ്ധതിയില്‍ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എന്താണ്? ഏഴിമല നാവിക അക്കാദമിക്ക് തറക്കല്ലിട്ട ശേഷം പദ്ധതി പൂര്‍ത്തിയാക്കാന്‍ കാല്‍ നൂറ്റാണ്ടോളമെടുത്തതിനാണ് സോണിയ ഗാന്ധി മറുപടി പറയേണ്ടത്. അക്കാദമി സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തു. എന്നിട്ടും പദ്ധതി വൈകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതാരാണ്? വല്ലാര്‍പാടം പദ്ധതിക്ക് കല്ലിട്ടത് മുന്‍ യുഡിഎഫ് ഗവമെന്റിന്റെ കാലത്താണ്. എന്നിട്ടും നിര്‍മാണപ്രവൃത്തി വൈകിയതെന്തുകൊണ്ടാണ്? സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. എന്നാല്‍, ഏറ്റവും മാതൃകാപരമായ പുനരധിവാസ പദ്ധതി നടപ്പാക്കിക്കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു കൈമാറി. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അനുമതി നല്‍കിയതും യുപിഎ ഗവമെന്റിന്റെ ക്രെഡിറ്റായി പറയുന്നു. ലോകത്തിലെതന്നെ ഏറ്റവും മികച്ച സ്വാഭാവിക തുറമുഖങ്ങളിലൊന്നായ വിഴിഞ്ഞത്ത് കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി ഇതേവരെ സ്വന്തം നിലയ്ക്ക് നടപ്പാക്കാത്തതിനും നേരത്തെ സംസ്ഥാന ഗവമെന്റ് മുന്‍കൈയെടുത്ത് പദ്ധതി ആവിഷ്കരിച്ചപ്പോള്‍ അനുമതി തടഞ്ഞതിനും കേന്ദ്ര ഭരണകക്ഷിയാണ് മറുപടി പറയേണ്ടത്. ഇപ്പോള്‍ എല്‍ഡിഎഫ് ഗവര്‍മെന്റ് പദ്ധതി പുനരാവിഷ്കരിച്ച് മുന്നോട്ടു വന്നപ്പോള്‍ നടപടിക്രമങ്ങളെല്ലാം ശരിയായതിനാല്‍ കേന്ദ്രം അനുമതി നല്‍കി. അതില്‍ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എന്താണ്? വാസ്തവത്തില്‍ സംസ്ഥാനത്തോട് പതിറ്റാണ്ടുകളായി കടുത്ത അവഗണന തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇടതുപക്ഷത്തിന്റെ പിന്തുണകൊണ്ടുമാത്രം യുപിഎ സര്‍ക്കാര്‍ നിലനിന്ന ഘട്ടത്തില്‍ സംസ്ഥാന ഗവമെന്റിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ചില പദ്ധതികള്‍ അനുവദിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായെന്നത് വാസ്തവമാണ്. പാലക്കാട് കോച്ച് ഫാക്ടറി, സ്പെയ്സ് ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട്, ഐസര്‍ എന്നിവയും സംസ്ഥാന പൊതുമേഖലയുമായി ചേര്‍ന്നുള്ള ചില സംയുക്ത സംരംഭങ്ങളും അതിന്റെ ഭാഗമാണ്. എന്നാല്‍, യുപിഎ ഗവമെന്റിന്റെ അഞ്ചുവര്‍ഷ ഭരണകാലത്ത് കേരളത്തില്‍ രണ്ടു വര്‍ഷം യുഡിഎഫ് ഭരണമായിരുന്നല്ലോ. അക്കാലത്ത് കേന്ദ്രത്തില്‍നിന്ന് എന്ത് നേടിയെടുക്കാന്‍ കഴിഞ്ഞു? സംസ്ഥാനത്തോട് കേന്ദ്രം കാട്ടുന്ന കടുത്ത അവഗണനക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ജനപ്രതിനിധികളുമെല്ലാം ചേര്‍ന്ന് പാര്‍ലമെന്റിനു മുന്നില്‍ സത്യഗ്രഹം നടത്തേണ്ടിവന്ന കാലമാണിത്. പ്രധാനമായും അരിക്കും വൈദ്യുതിക്കുംവേണ്ടിയാണ് ഡല്‍ഹിയില്‍ സമരം നടത്തിയത്. റേഷനരിയും വൈദ്യുതിയും വെട്ടിക്കുറച്ചതിനെക്കുറിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കോ കേരളത്തില്‍നിന്നുള്ള മൂന്നു കേന്ദ്ര മന്ത്രിമാര്‍ക്കോ ഒന്നും പറയാനില്ല. അരി ചോദിക്കുമ്പോള്‍ മറുപടി പറയാനാവാതെ നാല്‍പ്പതിനായിരം കോടി രൂപയുടെ ഇല്ലാത്ത കേന്ദ്ര നിക്ഷേപത്തെക്കുറിച്ച് കള്ളപ്രചാരണം നടത്തുന്നു. അരി അലോട്ട്മെന്റിന്റെ കാര്യത്തില്‍ കോഗ്രസ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളത്? 2007 മാര്‍ച്ച് വരെ എപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ പ്രതിമാസം 1,13,420 ട അരിയാണ് അലോട്ട് ചെയ്തിരുന്നത്. ഏപ്രില്‍ മുതല്‍ അത് 21334 ടണ്ണാക്കി വെട്ടിക്കുറച്ചു. 2008 ഏപ്രിലോടെ 4000 ട വീണ്ടും വെട്ടിക്കുറച്ച് 17056 ടണ്ണാക്കി. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഡിസംബര്‍വരെ എപിഎല്‍ കാര്‍ഡുകാര്‍ക്കു വേണ്ടി അരി തന്നതേയില്ല. എപിഎല്‍ ഗോതമ്പ് വിഹിതത്തിലും വമ്പിച്ച വെട്ടിക്കുറവാണ് വരുത്തിയത്. 59477 ട ആവശ്യമുള്ളിടത്ത് കേവലം 17777 ട മാത്രമാണ് അനുവദിക്കുന്നത്. 2008 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കേരളത്തില്‍ അനവസരത്തില്‍ പേമാരിയുണ്ടായി. പതിനായിരക്കണക്കിനു ട നെല്ലും കുരുമുളകുമെല്ലാം നശിച്ചു. വിളഞ്ഞ നെല്‍പ്പാടങ്ങള്‍ വെള്ളത്തിനടിയിലായി. 16 പേര്‍ മരിച്ചു. നിരവധി വീട് തകര്‍ന്നു. 1430 കോടി 85 ലക്ഷം രൂപയുടെ നഷ്ടമാണ് വേനല്‍മഴ കാരണം ഉണ്ടായതെന്ന് കണക്കാക്കി. നാഷണല്‍ കലാമിറ്റി ഫണ്ട് മാനദണ്ഡപ്രകാരം 214 കോടി 88 ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. അല്‍പ്പം വൈകിയാലും കേന്ദ്രത്തില്‍നിന്ന് ഉദാരമായ സഹായം ലഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചു. സര്‍വകക്ഷി നിവേദക സംഘം പ്രധാനമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു പ്രതീക്ഷയുമുണ്ടായി. കേന്ദ്രത്തില്‍നിന്ന് സഹായധനം ലഭിക്കുന്നത് കാത്തുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. അതിനാല്‍ ഹെക്ടറിന് 10000 രൂപ തോതില്‍ കൃഷിക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ നഷ്ടപരിഹാരം നല്‍കി. എന്നാല്‍, സഹായധനം നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. സംസ്ഥാനത്ത് മസൂ കാലത്ത് മഴ തീരെ കുറഞ്ഞതിനാല്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്. കാലവര്‍ഷത്തിന്റെ ചതി കാര്‍ഷിക വിളകള്‍ക്കുണ്ടാക്കിയ നഷ്ടത്തിലുമധികം നഷ്ടം ഊര്‍ജ രംഗത്താണുണ്ടാക്കിയത്. അതുകൊണ്ട് മഴക്കുറവിനെ പ്രകൃതിദുരന്തമായി കണക്കാക്കി എന്‍സിആര്‍എഫില്‍നിന്ന് 500 കോടി രൂപ വൈദ്യുതി ബോര്‍ഡിന് സഹായം നല്‍കണമെന്ന് സംസ്ഥാന മന്ത്രിസഭായോഗം കേന്ദ്രഗവമെന്റിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, കേന്ദ്രത്തില്‍നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല. മാത്രവുമല്ല, കേന്ദ്രം നല്‍കേണ്ട വൈദ്യുതിവിഹിതത്തില്‍ നാല്‍പ്പത് ശതമാനം വെട്ടിക്കുറച്ചു. സഹായധനം നല്‍കണമെന്ന ആവശ്യം നിഷേധിച്ചെന്നു മാത്രമല്ല, ചട്ടപ്രകാരം നല്‍കേണ്ടത് തടയുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ആഘോഷം 2006 നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചതാണ് സംസ്ഥാനത്ത് ഒരു ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അനുവദിക്കുമെന്ന്. എന്നാല്‍, പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് എട്ട് ഐഐടി തുടങ്ങാന്‍ തീരുമാനിക്കുകയും ചില സംസ്ഥാനങ്ങളില്‍ രണ്ടാമതൊരു ഐഐടി കൂടി അനുവദിക്കുകയും ചെയ്തിട്ടും കേരളത്തില്‍ ഐഐടി അനുവദിച്ചില്ല. ഭക്ഷ്യഎണ്ണയുടെ ഇറക്കുമതിച്ചുങ്കം പൂര്‍ണമായും എടുത്തുകളഞ്ഞതിനു പുറമെ ഇറക്കുമതിചെയ്യുന്ന പാമോയിലിന് ലിറ്ററിന് 15 രൂപ തോതില്‍ സബ്സിഡി കൂടി നല്‍കി കേരളത്തിലെ 35 ലക്ഷം വരുന്ന നാളികേര കൃഷിക്കാരെ ദുരിതത്തിലാഴ്ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. നാളികേരം പ്രധാന കൃഷിയും ജീവനോപാധിയുമായ കേരളത്തിന് ഇത് വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ വെളിച്ചെണ്ണയ്ക്കും പാമോയിലിന് നല്‍കുന്ന തോതില്‍ സബ്സിഡി നല്‍കാന്‍ തയ്യാറാകണമെന്ന ആവശ്യവും നിഷേധിക്കപ്പെട്ടു. സേലം ഡിവിഷന്‍ രൂപീകരണവേളയില്‍ സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് സമഗ്രമായ പാക്കേജ് തന്നെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയും റെയില്‍വേ മന്ത്രിയും വാഗ്ദാനംചെയ്തതാണ്. കേരളത്തിലെ റെയില്‍വേ വികസനത്തിനുവേണ്ടി കേരളം കേന്ദ്രമായി ഒരു സോ അനുവദിക്കണമെന്നതാണ് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. എന്നാല്‍, അതും നിഷ്കരുണം നിഷേധിക്കപ്പെട്ടു. ഇങ്ങനെ റേഷനരി, വൈദ്യുതി, ഉന്നത സാങ്കേതികവിദ്യാഭ്യാസം, റെയില്‍വേ, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില തുടങ്ങി അടിസ്ഥാന പ്രശ്നങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ ആവശ്യത്തിനുനേരെ പുറംതിരിഞ്ഞുനില്‍ക്കുകയും നിലവിലുള്ള വിഹിതംപോലും തടയുകയും ചെയ്തവര്‍ 'നാല്‍പ്പതിനായിരം കോടി' രൂപയുടെ സഹായം വാരിക്കോരി നല്‍കി എന്ന് വീമ്പു പറയുന്നത് അപഹാസ്യമാണ്. സോണിയയും ആന്റണിയുമടക്കമുള്ളവര്‍ നടത്തുന്ന ഈ അവാസ്തവ അവകാശവാദങ്ങളെ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നതില്‍ സംശയമില്ല.
1 comment:
കേന്ദ്ര അവഗണനയും അവകാശവാദവും..
വി എസ് അച്യുതാനന്ദന്‍..
തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന കോഗ്രസ് ഐ നേതാക്കള്‍ക്കെല്ലാം ഒരു പല്ലവിയുണ്ട്. കേരളത്തിന് കേന്ദ്രം വാരിക്കോരിത്തന്നു! മാസങ്ങള്‍ക്കുമുമ്പ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തുടങ്ങിയ പ്രചാരണമാണിത്. മുപ്പത്തിമൂവായിരം കോടി തന്നു, മുപ്പത്തയ്യായിരം കോടി തന്നു, ഇപ്പോഴത് നാല്‍പ്പതിനായിരം കോടി രൂപയിലെത്തിനില്‍ക്കുന്നു! ഏതു കണക്കാണിത്, ആരുടെ കണക്കാണിത്? എത്ര കൊല്ലംകൊണ്ട് നല്‍കിയ നിക്ഷേപമാണിത്? അഥവാ എത്ര കൊല്ലത്തേക്ക് നല്‍കുന്നതാണിത്? ഏറ്റവുമൊടുവില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പറഞ്ഞിരിക്കുന്നു, കേന്ദ്രം കേരളത്തെ വല്ലാതെ സഹായിച്ചെന്ന്. എന്നിട്ടും സംസ്ഥാനത്ത് മരവിപ്പും സ്തംഭനാവസ്ഥയുമാണത്രേ! അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ആവശ്യപ്പെടുന്നത് പറയാതിരിക്കുന്നതെങ്ങനെ? സംസ്ഥാനങ്ങളിലെ കേന്ദ്രനിക്ഷേപം, ഗ്രാന്റ് എന്നിവ കേന്ദ്രത്തിന്റെ ഔദാര്യമാണെന്ന ഫ്യൂഡല്‍ബോധമാണ് കോഗ്രസിനെ ഇപ്പോഴും നയിക്കുന്നതെന്നതിന് കേന്ദ്രസഹായത്തെക്കുറിച്ചുള്ള വായ്ത്താരി മാത്രംമതി തെളിവ്. കേന്ദ്രസര്‍ക്കാരിന്റെ വരുമാനം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ നല്‍കുന്ന നികുതിയാണ്. ആ വരുമാനത്തില്‍നിന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വിഹിതം നല്‍കുന്നത്. അത് അവകാശപ്പെട്ടതാണ്. ഔദാര്യമല്ല. എന്നാല്‍, അവകാശപ്പെട്ടത് മുഴുവന്‍ നല്‍കാതെ വല്ലാത്ത സമ്മര്‍ദമുണ്ടാവുമ്പോള്‍ ഒരു ഭാഗം മനമില്ലാ മനസ്സോടെ നല്‍കി, ഇതാ കേന്ദ്രം വാരിക്കോരി തന്നില്ലേ എന്ന് ഉദ്ഘോഷിക്കുക! എത്ര അപഹാസ്യമാണിത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എടുത്തുപറഞ്ഞത് കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നല്‍കി, ഏഴിമല നാവിക അക്കാദമി പൂര്‍ത്തിയാക്കി എന്നൊക്കെയാണ്. 1996ലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവമെന്റാണ് കണ്ണൂരില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 2001-2006ല്‍ യുഡിഎഫ് ഗവമെന്റ് കേരളത്തില്‍ ഭരിച്ചു. അതില്‍ രണ്ട് വര്‍ഷം കേന്ദ്രത്തില്‍ യുപിഎ ഭരണമായിരുന്നു. എന്തേ അന്ന് കണ്ണൂര്‍ വിമാനത്താവള പദ്ധതിതന്നെ യുഡിഎഫ് ഗവമെന്റ് മരവിപ്പിച്ചു? കേന്ദ്രം എന്തേ അനുമതി നല്‍കിയില്ല? ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് അധികാരത്തില്‍ വന്ന ശേഷമാണ് കണ്ണൂര്‍ വിമാനത്താവള പദ്ധതി പുനരുജ്ജീവിപ്പിച്ചത്. നടപടിക്രമങ്ങളെല്ലാം കൃത്യമായി ചെയ്തതിനാല്‍ കേന്ദ്രം അനുമതി നല്‍കി. വിമാനത്താവള നിര്‍മാണം ഈ വര്‍ഷംതന്നെ തുടങ്ങത്തക്കവിധം ഭൂമി അക്വയര്‍ ചെയ്തുവരുന്നു. ഈ പദ്ധതിയില്‍ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എന്താണ്? ഏഴിമല നാവിക അക്കാദമിക്ക് തറക്കല്ലിട്ട ശേഷം പദ്ധതി പൂര്‍ത്തിയാക്കാന്‍ കാല്‍ നൂറ്റാണ്ടോളമെടുത്തതിനാണ് സോണിയ ഗാന്ധി മറുപടി പറയേണ്ടത്. അക്കാദമി സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞു. അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തു. എന്നിട്ടും പദ്ധതി വൈകിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതാരാണ്? വല്ലാര്‍പാടം പദ്ധതിക്ക് കല്ലിട്ടത് മുന്‍ യുഡിഎഫ് ഗവമെന്റിന്റെ കാലത്താണ്. എന്നിട്ടും നിര്‍മാണപ്രവൃത്തി വൈകിയതെന്തുകൊണ്ടാണ്? സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. എന്നാല്‍, ഏറ്റവും മാതൃകാപരമായ പുനരധിവാസ പദ്ധതി നടപ്പാക്കിക്കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു കൈമാറി. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അനുമതി നല്‍കിയതും യുപിഎ ഗവമെന്റിന്റെ ക്രെഡിറ്റായി പറയുന്നു. ലോകത്തിലെതന്നെ ഏറ്റവും മികച്ച സ്വാഭാവിക തുറമുഖങ്ങളിലൊന്നായ വിഴിഞ്ഞത്ത് കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി ഇതേവരെ സ്വന്തം നിലയ്ക്ക് നടപ്പാക്കാത്തതിനും നേരത്തെ സംസ്ഥാന ഗവമെന്റ് മുന്‍കൈയെടുത്ത് പദ്ധതി ആവിഷ്കരിച്ചപ്പോള്‍ അനുമതി തടഞ്ഞതിനും കേന്ദ്ര ഭരണകക്ഷിയാണ് മറുപടി പറയേണ്ടത്. ഇപ്പോള്‍ എല്‍ഡിഎഫ് ഗവര്‍മെന്റ് പദ്ധതി പുനരാവിഷ്കരിച്ച് മുന്നോട്ടു വന്നപ്പോള്‍ നടപടിക്രമങ്ങളെല്ലാം ശരിയായതിനാല്‍ കേന്ദ്രം അനുമതി നല്‍കി. അതില്‍ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എന്താണ്? വാസ്തവത്തില്‍ സംസ്ഥാനത്തോട് പതിറ്റാണ്ടുകളായി കടുത്ത അവഗണന തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇടതുപക്ഷത്തിന്റെ പിന്തുണകൊണ്ടുമാത്രം യുപിഎ സര്‍ക്കാര്‍ നിലനിന്ന ഘട്ടത്തില്‍ സംസ്ഥാന ഗവമെന്റിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ചില പദ്ധതികള്‍ അനുവദിക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായെന്നത് വാസ്തവമാണ്. പാലക്കാട് കോച്ച് ഫാക്ടറി, സ്പെയ്സ് ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട്, ഐസര്‍ എന്നിവയും സംസ്ഥാന പൊതുമേഖലയുമായി ചേര്‍ന്നുള്ള ചില സംയുക്ത സംരംഭങ്ങളും അതിന്റെ ഭാഗമാണ്. എന്നാല്‍, യുപിഎ ഗവമെന്റിന്റെ അഞ്ചുവര്‍ഷ ഭരണകാലത്ത് കേരളത്തില്‍ രണ്ടു വര്‍ഷം യുഡിഎഫ് ഭരണമായിരുന്നല്ലോ. അക്കാലത്ത് കേന്ദ്രത്തില്‍നിന്ന് എന്ത് നേടിയെടുക്കാന്‍ കഴിഞ്ഞു? സംസ്ഥാനത്തോട് കേന്ദ്രം കാട്ടുന്ന കടുത്ത അവഗണനക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ജനപ്രതിനിധികളുമെല്ലാം ചേര്‍ന്ന് പാര്‍ലമെന്റിനു മുന്നില്‍ സത്യഗ്രഹം നടത്തേണ്ടിവന്ന കാലമാണിത്. പ്രധാനമായും അരിക്കും വൈദ്യുതിക്കുംവേണ്ടിയാണ് ഡല്‍ഹിയില്‍ സമരം നടത്തിയത്. റേഷനരിയും വൈദ്യുതിയും വെട്ടിക്കുറച്ചതിനെക്കുറിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കോ കേരളത്തില്‍നിന്നുള്ള മൂന്നു കേന്ദ്ര മന്ത്രിമാര്‍ക്കോ ഒന്നും പറയാനില്ല. അരി ചോദിക്കുമ്പോള്‍ മറുപടി പറയാനാവാതെ നാല്‍പ്പതിനായിരം കോടി രൂപയുടെ ഇല്ലാത്ത കേന്ദ്ര നിക്ഷേപത്തെക്കുറിച്ച് കള്ളപ്രചാരണം നടത്തുന്നു. അരി അലോട്ട്മെന്റിന്റെ കാര്യത്തില്‍ കോഗ്രസ് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളത്? 2007 മാര്‍ച്ച് വരെ എപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ പ്രതിമാസം 1,13,420 ട അരിയാണ് അലോട്ട് ചെയ്തിരുന്നത്. ഏപ്രില്‍ മുതല്‍ അത് 21334 ടണ്ണാക്കി വെട്ടിക്കുറച്ചു. 2008 ഏപ്രിലോടെ 4000 ട വീണ്ടും വെട്ടിക്കുറച്ച് 17056 ടണ്ണാക്കി. കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഡിസംബര്‍വരെ എപിഎല്‍ കാര്‍ഡുകാര്‍ക്കു വേണ്ടി അരി തന്നതേയില്ല. എപിഎല്‍ ഗോതമ്പ് വിഹിതത്തിലും വമ്പിച്ച വെട്ടിക്കുറവാണ് വരുത്തിയത്. 59477 ട ആവശ്യമുള്ളിടത്ത് കേവലം 17777 ട മാത്രമാണ് അനുവദിക്കുന്നത്. 2008 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കേരളത്തില്‍ അനവസരത്തില്‍ പേമാരിയുണ്ടായി. പതിനായിരക്കണക്കിനു ട നെല്ലും കുരുമുളകുമെല്ലാം നശിച്ചു. വിളഞ്ഞ നെല്‍പ്പാടങ്ങള്‍ വെള്ളത്തിനടിയിലായി. 16 പേര്‍ മരിച്ചു. നിരവധി വീട് തകര്‍ന്നു. 1430 കോടി 85 ലക്ഷം രൂപയുടെ നഷ്ടമാണ് വേനല്‍മഴ കാരണം ഉണ്ടായതെന്ന് കണക്കാക്കി. നാഷണല്‍ കലാമിറ്റി ഫണ്ട് മാനദണ്ഡപ്രകാരം 214 കോടി 88 ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. അല്‍പ്പം വൈകിയാലും കേന്ദ്രത്തില്‍നിന്ന് ഉദാരമായ സഹായം ലഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചു. സര്‍വകക്ഷി നിവേദക സംഘം പ്രധാനമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ അങ്ങനെയൊരു പ്രതീക്ഷയുമുണ്ടായി. കേന്ദ്രത്തില്‍നിന്ന് സഹായധനം ലഭിക്കുന്നത് കാത്തുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. അതിനാല്‍ ഹെക്ടറിന് 10000 രൂപ തോതില്‍ കൃഷിക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ നഷ്ടപരിഹാരം നല്‍കി. എന്നാല്‍, സഹായധനം നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. സംസ്ഥാനത്ത് മസൂ കാലത്ത് മഴ തീരെ കുറഞ്ഞതിനാല്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്. കാലവര്‍ഷത്തിന്റെ ചതി കാര്‍ഷിക വിളകള്‍ക്കുണ്ടാക്കിയ നഷ്ടത്തിലുമധികം നഷ്ടം ഊര്‍ജ രംഗത്താണുണ്ടാക്കിയത്. അതുകൊണ്ട് മഴക്കുറവിനെ പ്രകൃതിദുരന്തമായി കണക്കാക്കി എന്‍സിആര്‍എഫില്‍നിന്ന് 500 കോടി രൂപ വൈദ്യുതി ബോര്‍ഡിന് സഹായം നല്‍കണമെന്ന് സംസ്ഥാന മന്ത്രിസഭായോഗം കേന്ദ്രഗവമെന്റിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, കേന്ദ്രത്തില്‍നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല. മാത്രവുമല്ല, കേന്ദ്രം നല്‍കേണ്ട വൈദ്യുതിവിഹിതത്തില്‍ നാല്‍പ്പത് ശതമാനം വെട്ടിക്കുറച്ചു. സഹായധനം നല്‍കണമെന്ന ആവശ്യം നിഷേധിച്ചെന്നു മാത്രമല്ല, ചട്ടപ്രകാരം നല്‍കേണ്ടത് തടയുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചത്. കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ആഘോഷം 2006 നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചതാണ് സംസ്ഥാനത്ത് ഒരു ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അനുവദിക്കുമെന്ന്. എന്നാല്‍, പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് എട്ട് ഐഐടി തുടങ്ങാന്‍ തീരുമാനിക്കുകയും ചില സംസ്ഥാനങ്ങളില്‍ രണ്ടാമതൊരു ഐഐടി കൂടി അനുവദിക്കുകയും ചെയ്തിട്ടും കേരളത്തില്‍ ഐഐടി അനുവദിച്ചില്ല. ഭക്ഷ്യഎണ്ണയുടെ ഇറക്കുമതിച്ചുങ്കം പൂര്‍ണമായും എടുത്തുകളഞ്ഞതിനു പുറമെ ഇറക്കുമതിചെയ്യുന്ന പാമോയിലിന് ലിറ്ററിന് 15 രൂപ തോതില്‍ സബ്സിഡി കൂടി നല്‍കി കേരളത്തിലെ 35 ലക്ഷം വരുന്ന നാളികേര കൃഷിക്കാരെ ദുരിതത്തിലാഴ്ത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍. നാളികേരം പ്രധാന കൃഷിയും ജീവനോപാധിയുമായ കേരളത്തിന് ഇത് വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ വെളിച്ചെണ്ണയ്ക്കും പാമോയിലിന് നല്‍കുന്ന തോതില്‍ സബ്സിഡി നല്‍കാന്‍ തയ്യാറാകണമെന്ന ആവശ്യവും നിഷേധിക്കപ്പെട്ടു. സേലം ഡിവിഷന്‍ രൂപീകരണവേളയില്‍ സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് സമഗ്രമായ പാക്കേജ് തന്നെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയും റെയില്‍വേ മന്ത്രിയും വാഗ്ദാനംചെയ്തതാണ്. കേരളത്തിലെ റെയില്‍വേ വികസനത്തിനുവേണ്ടി കേരളം കേന്ദ്രമായി ഒരു സോ അനുവദിക്കണമെന്നതാണ് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. എന്നാല്‍, അതും നിഷ്കരുണം നിഷേധിക്കപ്പെട്ടു. ഇങ്ങനെ റേഷനരി, വൈദ്യുതി, ഉന്നത സാങ്കേതികവിദ്യാഭ്യാസം, റെയില്‍വേ, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില തുടങ്ങി അടിസ്ഥാന പ്രശ്നങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ ആവശ്യത്തിനുനേരെ പുറംതിരിഞ്ഞുനില്‍ക്കുകയും നിലവിലുള്ള വിഹിതംപോലും തടയുകയും ചെയ്തവര്‍ 'നാല്‍പ്പതിനായിരം കോടി' രൂപയുടെ സഹായം വാരിക്കോരി നല്‍കി എന്ന് വീമ്പു പറയുന്നത് അപഹാസ്യമാണ്. സോണിയയും ആന്റണിയുമടക്കമുള്ളവര്‍ നടത്തുന്ന ഈ അവാസ്തവ അവകാശവാദങ്ങളെ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്നതില്‍ സംശയമില്ല.
Post a Comment