Tuesday, April 7, 2009

വി എസ് നു മലപ്പുറം ജില്ലയില്‍ ഹൃദ്യമായ വരവേല്‍പ്പ്

വി എസിന് മലപ്പുറം ജില്ലയില്‍ ഹൃദ്യമായ വരവേല്‍പ്പ്


മലപ്പുറം: സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ജില്ലയില്‍ ആവേശകരമായ വരവേല്‍പ്പ്. പൊന്നാനി, മലപ്പുറം പാര്‍ലമെന്റ് മണ്ഡലങ്ങളിലെ എല്‍ഡിഎഫ് പൊതുയോഗത്തിനെത്തിയ വി എസിനെ മുദ്രാവാക്യം മുഴക്കിയും ഹാരാര്‍പ്പണം നടത്തിയുമാണ് വേദികളിലേക്ക് ആനയിച്ചത്. ആദ്യത്തെ പരിപാടി പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തിലെ പുത്തനത്താണിയിലായിരുന്നു. വി എസ് വരുംമുമ്പേ വേദി നിറഞ്ഞിരുന്നു. കരിമരുന്നുപ്രയോഗത്തിന്റെ അകമ്പടിയോടെയായിരുന്നു ജനനേതാവിനെ വരവേറ്റത്. അരമണിക്കൂര്‍ നീണ്ട പ്രസംഗത്തിനുശേഷം അടുത്ത സ്വീകരണ കേന്ദ്രമായ മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ മങ്കട വെങ്ങാട്ടേക്ക്. അവിടെയും അരമണിക്കൂര്‍ നീണ്ട പ്രസംഗം. വെങ്ങാട് നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസ, പി ശ്രീരാമകൃഷ്ണന്‍, ഇസ്ഹാഖ് എന്നിവര്‍ സംസാരിച്ചു. മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷനായി. പി ടി ഹംസ സ്വാഗതം പറഞ്ഞു. പൊന്നാനി മണ്ഡലത്തിലെ പുത്തനത്താണിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കെ ഉമ്മര്‍ മാസ്റ്റര്‍ അധ്യക്ഷനായി. വി എസ് അച്യുതാനന്ദന്‍, ഡോ. കെ ടി ജലീല്‍ എംഎല്‍എ, മുഹമ്മദ്ഷാ, വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചലച്ചിത്ര പിന്നണി ഗായകന്‍ അരു ഗോപന്‍ ഗാനമാലപിച്ചു. വി വിജയകുമാര്‍ സ്വാഗതം പറഞ്ഞു.

No comments: