Sunday, April 12, 2009

എന്‍ഡിഎഫ് പ്രചാരണത്തിന് ലീഗ് വേദി, അണികളില്‍ അമര്‍ഷം

എന്‍ഡിഎഫ് പ്രചാരണത്തിന് ലീഗ് വേദി, അണികളില്‍ അമര്‍ഷം.

മലപ്പുറം: യുഡിഎഫിന്റെ എന്‍ഡിഎഫ് ബന്ധം മറനീക്കി പുറത്തുവന്നതോടെ ലീഗ് അനുകൂല സംഘടനകളില്‍ അസംതൃപ്തി പുകയുന്നു. എന്‍ഡിഎഫുമായി ബന്ധമോ ധാരണയോ ഇല്ലെന്ന നിലപാടാണ് ലീഗിന്റെയും കോഗ്രസിന്റെയും നേതാക്കള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ മുസ്ളിംലീഗിന്റെ വേദി തന്നെ എന്‍ഡിഎഫിന് വിട്ടുകൊടുക്കുന്നതടക്കമുള്ള പരസ്യ സഖ്യമാണിപ്പോള്‍ ജില്ലയില്‍ തെളിയുന്നത്. മഞ്ചേരി പഴയബസ്സ്റ്റാന്‍ഡ് പരിസരത്ത് തിങ്കളാഴ്ച എന്‍ഡിഎഫ് പൊതുയോഗം നടക്കുന്നത് മുസ്ളിംലീഗിന്റെ വേദിയിലാണ്. പൊതുയോഗത്തിനായി മുസ്ളിംലീഗാണ് മൈക്ക് പെര്‍മിഷനെടുത്തതും പ്രചാരണമടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതും. ഇതില്‍ ഇ കെ വിഭാഗം സുന്നികളടക്കമുള്ള സംഘടനകള്‍ അസ്വസ്ഥരാണ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി സജീവമായി എന്‍ഡിഎഫ് രംഗത്തുണ്ട്. പ്രാദേശികമായി ഒരു മുന്നണിയായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. എന്‍ഡിഎഫ് ബന്ധത്തിന് ലീഗ് സംഘടനകളില്‍ പലതും നേരത്തെ തന്നെ എതിരാണ്. യൂത്ത് ലീഗ് നേതാക്കളടക്കമുള്ളവര്‍ പരസ്യമായി തന്നെ എന്‍ഡിഎഫ് ഭീകരസംഘടനയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയസാധ്യത മനസ്സിലാക്കിയ ലീഗ് നേതൃത്വം ഈ എതിര്‍ശബ്ദങ്ങളെല്ലാം അവഗണിച്ച് സഖ്യവുമായി മുന്നോട്ടുപോകുകയായിരുന്നു. അപ്പോഴും സഖ്യമോ ധാരണയോ ഇല്ല എന്നായിരുന്നു പറഞ്ഞത്. ഇപ്പോള്‍ യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ മിക്കയിടത്തും എന്‍ഡിഎഫ് ഏറ്റെടുത്തതുപോലെയാണ്. ഇതാണ് സുന്നികളെയും മറ്റും അസ്വസ്ഥരാക്കുന്നത്. ലീഗിന്റെ വഴിവിട്ടപോക്കില്‍ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്. പലയിടത്തും ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്ഥിതിയുമുണ്ട്.

1 comment:

ഗള്‍ഫ് വോയ്‌സ് said...

എന്‍ഡിഎഫ് പ്രചാരണത്തിന് ലീഗ് വേദി, അണികളില്‍ അമര്‍ഷം

മലപ്പുറം: യുഡിഎഫിന്റെ എന്‍ഡിഎഫ് ബന്ധം മറനീക്കി പുറത്തുവന്നതോടെ ലീഗ് അനുകൂല സംഘടനകളില്‍ അസംതൃപ്തി പുകയുന്നു. എന്‍ഡിഎഫുമായി ബന്ധമോ ധാരണയോ ഇല്ലെന്ന നിലപാടാണ് ലീഗിന്റെയും കോഗ്രസിന്റെയും നേതാക്കള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ മുസ്ളിംലീഗിന്റെ വേദി തന്നെ എന്‍ഡിഎഫിന് വിട്ടുകൊടുക്കുന്നതടക്കമുള്ള പരസ്യ സഖ്യമാണിപ്പോള്‍ ജില്ലയില്‍ തെളിയുന്നത്. മഞ്ചേരി പഴയബസ്സ്റ്റാന്‍ഡ് പരിസരത്ത് തിങ്കളാഴ്ച എന്‍ഡിഎഫ് പൊതുയോഗം നടക്കുന്നത് മുസ്ളിംലീഗിന്റെ വേദിയിലാണ്. പൊതുയോഗത്തിനായി മുസ്ളിംലീഗാണ് മൈക്ക് പെര്‍മിഷനെടുത്തതും പ്രചാരണമടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതും. ഇതില്‍ ഇ കെ വിഭാഗം സുന്നികളടക്കമുള്ള സംഘടനകള്‍ അസ്വസ്ഥരാണ്. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി സജീവമായി എന്‍ഡിഎഫ് രംഗത്തുണ്ട്. പ്രാദേശികമായി ഒരു മുന്നണിയായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. എന്‍ഡിഎഫ് ബന്ധത്തിന് ലീഗ് സംഘടനകളില്‍ പലതും നേരത്തെ തന്നെ എതിരാണ്. യൂത്ത് ലീഗ് നേതാക്കളടക്കമുള്ളവര്‍ പരസ്യമായി തന്നെ എന്‍ഡിഎഫ് ഭീകരസംഘടനയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയസാധ്യത മനസ്സിലാക്കിയ ലീഗ് നേതൃത്വം ഈ എതിര്‍ശബ്ദങ്ങളെല്ലാം അവഗണിച്ച് സഖ്യവുമായി മുന്നോട്ടുപോകുകയായിരുന്നു. അപ്പോഴും സഖ്യമോ ധാരണയോ ഇല്ല എന്നായിരുന്നു പറഞ്ഞത്. ഇപ്പോള്‍ യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറക്കുറെ മിക്കയിടത്തും എന്‍ഡിഎഫ് ഏറ്റെടുത്തതുപോലെയാണ്. ഇതാണ് സുന്നികളെയും മറ്റും അസ്വസ്ഥരാക്കുന്നത്. ലീഗിന്റെ വഴിവിട്ടപോക്കില്‍ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്. പലയിടത്തും ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്ഥിതിയുമുണ്ട്.