Saturday, April 11, 2009

പ്രധാനമന്ത്രിയുടെ പ്രസം‌ഗം കേള്‍ക്കാന്‍ കൊച്ചിയില്‍ വെറും രണ്ടായിരം പേര്‍..

പ്രധാനമന്ത്രിയുടെ പ്രസം‌ഗം കേള്‍ക്കാന്‍ കൊച്ചിയില്‍ വെറും രണ്ടായിരം പേര്‍..

കൊച്ചി: പള്ളുരുത്തി വെളി മൈതാനിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ തെരഞ്ഞെടുപ്പുയോഗത്തില്‍ ആളെ എത്തിക്കാന്‍ ഒരാഴ്ചമുമ്പേ ശ്രമം തുടങ്ങിയെങ്കിലും മൈതാനത്ത് നിരത്തിയ കസേരകളില്‍ മൂന്നിലൊന്നും ഒഴിഞ്ഞുകിടന്നു. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍നിന്ന് കാല്‍ലക്ഷംപേര്‍ എത്തുമെന്ന യുഡിഎഫ് അവകാശവാദം വാചകമടിയിലൊതുങ്ങി. പ്രധാനമന്ത്രി എത്തുന്നതിനു തൊട്ടുമുമ്പുവരെ നേതാക്കള്‍ ഘോരഘോരം അഭ്യര്‍ഥിച്ചെങ്കിലും മുന്‍നിരയിലെ കസേരകളില്‍പ്പോലും ആളുണ്ടായില്ല. സംസ്ഥാനത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പൊതുയോഗങ്ങളില്‍ ഒന്നായിരുന്നു പള്ളുരുത്തിയിലേത്. വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകരെ കൊണ്ടുവരാന്‍ വാഹനം ഏര്‍പ്പാടാക്കി. പള്ളുരുത്തി സ്വന്തം സ്ഥലമാണെന്ന ആത്മവിശ്വാസം സ്ഥാനാര്‍ഥി കെ വി തോമസിനുമുണ്ടായിരുന്നു. എന്നാല്‍ രണ്ടായിരത്തോളം പ്രവര്‍ത്തകര്‍മാത്രമാണ് പങ്കെടുത്തത്. വി ഡി സതീശന്‍ എംഎല്‍എയുടെ പ്രസംഗത്തോടെ രാവിലെ പത്തിന് പൊതുയോഗം തുടങ്ങി. പ്രധാനമന്ത്രി എത്താനുള്ള സമയമടുത്തിട്ടും സദസ്സില്‍ ആളെ കാണാതായതോടെ നേതാക്കള്‍ അങ്കലാപ്പിലായി. സ്റ്റേജില്‍ കയറി റോഡില്‍ നില്‍ക്കുന്നവരെ ക്ഷണിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ മുന്‍നിരയിലെ കസേരയില്‍ ഇരുന്നവരെ പിന്നിലേക്ക് പറഞ്ഞുവിട്ടവര്‍ പിന്നീട് അവരോട് മുന്നിലേക്കു വരാന്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞു. ഇടയ്ക്ക് സ്ഥാനാര്‍ഥി കെ വി തോമസ് തന്നെ സ്റ്റേജില്‍ കയറി ആളെ വിളിച്ചു. പാസൊന്നും പ്രശ്നമില്ലെന്നായി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മുതല്‍ യുഡിഎഫ് കവീനര്‍ പി പി തങ്കച്ചന്‍വരെ വേദിയിലുണ്ടായിരുന്നെങ്കിലും കൈയടി നേടിയത് ഹൈബി ഈഡനായിരുന്നു. അതുകൊണ്ടാകണം സ്റ്റേജിന്റെ പിന്‍നിരയില്‍ സീറ്റ് നല്‍കിയ ഹൈബിയെ പിന്നീട് വന്ന പ്രാംസംഗികര്‍ ഈഡന്‍ എന്നു മാത്രം സംബോധന ചെയ്തത്. പ്രധാനമന്ത്രി വരുമ്പോള്‍ ആവേശം കുറയരുതെന്ന പ്രത്യേക അറിയിപ്പും ഉണ്ടായി. സദസ്സില്‍ ഇരിപ്പുറപ്പിച്ചവര്‍ എഴുന്നേറ്റ് പോകരുതെന്ന ഉദ്ദേശത്തോടെയാകണം, പ്രധാനമന്ത്രി എത്തിക്കഴിഞ്ഞു ആരും കസേരവിട്ട് പോകരുത് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ട് എന്ന അറിയിപ്പും പിന്നാലെ കേട്ടു. പ്രധാനമന്ത്രിയുടെ പരിപാടി തോമസ് മാഷിന്റെ മണ്ഡലംപര്യടനം പോലെയായി എന്നായിരുന്നു ഒരു കോഗ്രസ് പ്രവര്‍ത്തകന്റെ കമന്റ്. കേന്ദ്രമന്ത്രി വയലാര്‍ രവി, എ സി ജോസ്, വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, വി ജെ പൌലോസ് എന്നിവരും പങ്കെടുത്തു.

2 comments:

ഗള്‍ഫ് വോയ്‌സ് said...

പ്രധാനമന്ത്രിയുടെ പ്രസം‌ഗം കേള്‍ക്കാന്‍ കൊച്ചിയില്‍ വെറും രണ്ടായിരം പേര്‍..

കൊച്ചി: പള്ളുരുത്തി വെളി മൈതാനിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ തെരഞ്ഞെടുപ്പുയോഗത്തില്‍ ആളെ എത്തിക്കാന്‍ ഒരാഴ്ചമുമ്പേ ശ്രമം തുടങ്ങിയെങ്കിലും മൈതാനത്ത് നിരത്തിയ കസേരകളില്‍ മൂന്നിലൊന്നും ഒഴിഞ്ഞുകിടന്നു. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍നിന്ന് കാല്‍ലക്ഷംപേര്‍ എത്തുമെന്ന യുഡിഎഫ് അവകാശവാദം വാചകമടിയിലൊതുങ്ങി. പ്രധാനമന്ത്രി എത്തുന്നതിനു തൊട്ടുമുമ്പുവരെ നേതാക്കള്‍ ഘോരഘോരം അഭ്യര്‍ഥിച്ചെങ്കിലും മുന്‍നിരയിലെ കസേരകളില്‍പ്പോലും ആളുണ്ടായില്ല. സംസ്ഥാനത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പൊതുയോഗങ്ങളില്‍ ഒന്നായിരുന്നു പള്ളുരുത്തിയിലേത്. വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകരെ കൊണ്ടുവരാന്‍ വാഹനം ഏര്‍പ്പാടാക്കി. പള്ളുരുത്തി സ്വന്തം സ്ഥലമാണെന്ന ആത്മവിശ്വാസം സ്ഥാനാര്‍ഥി കെ വി തോമസിനുമുണ്ടായിരുന്നു. എന്നാല്‍ രണ്ടായിരത്തോളം പ്രവര്‍ത്തകര്‍മാത്രമാണ് പങ്കെടുത്തത്. വി ഡി സതീശന്‍ എംഎല്‍എയുടെ പ്രസംഗത്തോടെ രാവിലെ പത്തിന് പൊതുയോഗം തുടങ്ങി. പ്രധാനമന്ത്രി എത്താനുള്ള സമയമടുത്തിട്ടും സദസ്സില്‍ ആളെ കാണാതായതോടെ നേതാക്കള്‍ അങ്കലാപ്പിലായി. സ്റ്റേജില്‍ കയറി റോഡില്‍ നില്‍ക്കുന്നവരെ ക്ഷണിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ മുന്‍നിരയിലെ കസേരയില്‍ ഇരുന്നവരെ പിന്നിലേക്ക് പറഞ്ഞുവിട്ടവര്‍ പിന്നീട് അവരോട് മുന്നിലേക്കു വരാന്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞു. ഇടയ്ക്ക് സ്ഥാനാര്‍ഥി കെ വി തോമസ് തന്നെ സ്റ്റേജില്‍ കയറി ആളെ വിളിച്ചു. പാസൊന്നും പ്രശ്നമില്ലെന്നായി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മുതല്‍ യുഡിഎഫ് കവീനര്‍ പി പി തങ്കച്ചന്‍വരെ വേദിയിലുണ്ടായിരുന്നെങ്കിലും കൈയടി നേടിയത് ഹൈബി ഈഡനായിരുന്നു. അതുകൊണ്ടാകണം സ്റ്റേജിന്റെ പിന്‍നിരയില്‍ സീറ്റ് നല്‍കിയ ഹൈബിയെ പിന്നീട് വന്ന പ്രാംസംഗികര്‍ ഈഡന്‍ എന്നു മാത്രം സംബോധന ചെയ്തത്. പ്രധാനമന്ത്രി വരുമ്പോള്‍ ആവേശം കുറയരുതെന്ന പ്രത്യേക അറിയിപ്പും ഉണ്ടായി. സദസ്സില്‍ ഇരിപ്പുറപ്പിച്ചവര്‍ എഴുന്നേറ്റ് പോകരുതെന്ന ഉദ്ദേശത്തോടെയാകണം, പ്രധാനമന്ത്രി എത്തിക്കഴിഞ്ഞു ആരും കസേരവിട്ട് പോകരുത് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ട് എന്ന അറിയിപ്പും പിന്നാലെ കേട്ടു. പ്രധാനമന്ത്രിയുടെ പരിപാടി തോമസ് മാഷിന്റെ മണ്ഡലംപര്യടനം പോലെയായി എന്നായിരുന്നു ഒരു കോഗ്രസ് പ്രവര്‍ത്തകന്റെ കമന്റ്. കേന്ദ്രമന്ത്രി വയലാര്‍ രവി, എ സി ജോസ്, വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, വി ജെ പൌലോസ് എന്നിവരും പങ്കെടുത്തു.

Anonymous said...

(ഉമ്മന്‍ ചാണ്ടിയുടെ ശബ്ദത്തില്‍)

ഒരു പ്രധാന മന്ത്‌റിയുടെ..അ.ആ...യോഗത്ത്‌ത്തില്‍ രണ്ടായിര്‍ം പേര്‍ പങ്കെടുത്തെന്നോ...ഗവര്‍മ്മെണ്ടിനെതിരാ‍ാ‍ായ ജനവികാരം...അ..ആ‍ാ.മുഖ്യമന്ത്രി രാജിവെക്കണം..