Saturday, April 11, 2009

ആയുധക്കരാര്‍: കോഗ്രസ് നടത്തിയത് വന്‍ അഴിമതി: ദക്ഷിണാമൂര്‍ത്തി

ആയുധക്കരാര്‍: കോഗ്രസ് നടത്തിയത് വന്‍ അഴിമതി: ദക്ഷിണാമൂര്‍ത്തി .

നിലമ്പൂര്‍: ഇന്ത്യ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ അഴിമതിയാണ് ആയുധ ഇടപാടിലൂടെ കോഗ്രസ് നടത്തിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. നിലമ്പൂര്‍, ചോക്കാട്, കാളികാവ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധൃതിപിടിച്ച് ഇസ്രയേലില്‍നിന്നും പതിനായിരം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാനാണ് കരാര്‍ ഒപ്പിട്ടത്. ഈ കരാറില്‍ തൊള്ളായിരം കോടി രൂപയാണ് കമീഷന്‍ പറ്റിയത്. 450 കോടി കോഗ്രസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് എത്തിയത്. ഇത് ആരുടെ പോക്കറ്റിലാണെന്ന് സോണിയയും ആന്റണിയും വ്യക്തമാക്കണം. ഇന്ത്യയില്‍തന്നെ നിര്‍മിക്കാന്‍ കഴിയുന്ന മിസൈല്‍ അടക്കം വാങ്ങാന്‍ തീരുമാനിച്ചത് കമീഷനുവേണ്ടി മാത്രമാണ്. കോഗ്രസ്-ബിജെപിക്കും ബദലായി മൂന്നാം മുന്നണി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞുവന്നിട്ടുണ്ട്. യുപിഎ ഇന്ന് നിലവിലില്ല. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോഗ്രസിന്റെ ശക്തി ക്ഷയിച്ചു -ദക്ഷിണാമൂര്‍ത്തി പറഞ്ഞു. നിലമ്പൂരില്‍ അഡ്വ. എസ് ബിജിലാല്‍ അധ്യക്ഷനായി. പി ടി ഉമ്മര്‍, കെ പി സുരേഷ്രാജ്, മാത്യു കാരാവേലി, എന്‍ വേലുക്കുട്ടി എന്നിവര്‍ സംസാരിച്ചു. ചോക്കാട് നടന്ന തെരഞ്ഞെടുപ്പ് റാലി വി വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. യു പി ചന്ദ്രന്‍ അധ്യക്ഷനായി. എ പി അബ്ദുറഹിമാന്‍, ജയപാലന്‍, വി കെ പത്മനാഭന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

No comments: