Saturday, April 11, 2009

അക്ഷര കേരളത്തിനാകെ അപമാനമായി പാഠപുസ്തകം കത്തിച്ചവര്‍ക്കെതിരെയും അധ്യാപകനെ കൊന്നവര്‍ക്കെതിരെയും വിധിയെഴുതാന്‍ മലപ്പുറത്തെ ജങള്‍ ഒരുങി.

അക്ഷര കേരളത്തിനാകെ അപമാനമായി പാഠപുസ്തകം കത്തിച്ചവര്‍ക്കെതിരെയും അധ്യാപകനെ കൊന്നവര്‍ക്കെതിരെയും വിധിയെഴുതാന്‍ മലപ്പുറത്തെ ജങള്‍ ഒരുങി.

അക്ഷര കേരളത്തിനാകെ അപമാനമായിരുന്നു പാഠപുസ്തകത്തിന്റെ പേരില്‍ മുസ്ളിംലീഗ് തെരുവുകളില്‍ നടത്തിയ അഴിഞ്ഞാട്ടങ്ങള്‍. നിരവധി സമരങ്ങള്‍ കണ്ട കേരളത്തിന് യൂത്ത്ലീഗും എംഎസ്എഫും നടത്തിയ പാഠപുസ്തക സമരം ഇന്നും തീരാത്ത നാണക്കേടാണ്. പുസ്തക ദഹനത്തില്‍ തുടങ്ങി അധ്യാപകനെ കൊന്നുതള്ളുന്നതിലെത്തിയ അക്രമം. ഏഴാംക്ളാസ് സാമൂഹ്യപാഠത്തില്‍ മതനിന്ദ ആരോപിച്ചായിരുന്നു ലീഗിന്റെ പേക്കൂത്തുകള്‍. മലപ്പുറത്ത് ഡി ഡി ഓഫീസ് മാര്‍ച്ചിനെത്തിയവര്‍ ഗോഡൌണില്‍ നിന്ന് പിടിച്ചെടുത്ത് 14000 പാഠപുസ്തകങ്ങളാണ് റോഡില്‍ കൂട്ടിയിട്ട് കത്തിച്ചത്. 2008 ജൂ 24ന് ആയിരുന്നു ഇത്. പാവപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി വിതരണം ചെയ്യാനുള്ളവയായിരുന്നു ഇവ. എന്നാല്‍ ഇതിനെ തള്ളിപ്പറയാനോ ഖേദം പ്രകടിപ്പിക്കാനോ ലീഗ് നേതാക്കള്‍ തയ്യാറായില്ല. അക്രമങ്ങളെ ന്യായീകരിക്കാനും പള്ളികള്‍ കേന്ദ്രീകരിച്ചുപോലും പ്രതിഷേധങ്ങള്‍ക്ക് ശ്രമിച്ച് അക്രമം വ്യാപിപ്പിക്കാനുമാണ് തുനിഞ്ഞത്. തുടര്‍ന്ന് കേരളത്തില്‍ ലീഗിന് സ്വാധീനമുള്ള പലയിടത്തും സമരത്തിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു. ക്ളസ്റ്റര്‍ യോഗങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനം അധ്യാപക സമൂഹം തള്ളിയതോടെ പരിപാടി അലങ്കോലമാക്കാനായി നീക്കം. ക്ളസ്റ്റര്‍ യോഗങ്ങളിലെത്തിയ അധ്യാപികമാരെ പോലും പരക്കെ ആക്രമിച്ചു. ഗര്‍ഭിണികളെപ്പോലും വെറുതെവിട്ടില്ല. അധ്യാപകരോ വിദ്യാര്‍ഥികളോ ആയിരുന്നില്ല, യൂത്ത്ലീഗെന്ന പേരില്‍ ലീഗ് ക്രിമിനലുകളാണ് ഈ സമരാഭാസങ്ങളിലുണ്ടായിരുന്നത്. കേരളമാകെ ഇതിനെതിരെ പ്രതിഷേധിച്ചപ്പോഴും മുസ്ളിംലീഗ് നേതൃത്വം തീക്കളി തുടരുകയായിരുന്നു. അവര്‍ ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് വ്യാപക അക്രമത്തിനും വിഷയം വര്‍ഗീയ വല്‍ക്കരിച്ച് സാമുദായിക ചേരിതിരിവുണ്ടാക്കി മുതലെടുക്കാനുമാണ് നോക്കിയത്. ഇതാണ് ഒടുവില്‍ വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂളിലെ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്റെ കൊലപാതകത്തിലെത്തിയത്. കിഴിശേരി ജിഎല്‍പി സ്കൂളില്‍ ക്ളസ്റ്റര്‍ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. യോഗത്തില്‍ പങ്കെടുക്കാനായി സ്കൂളിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ഇരച്ചെത്തിയ മുസ്ളിംലീഗ് സംഘം ജെയിംസ് അഗസ്റ്റിനെ ഇടിച്ചും തൊഴിച്ചും കൊന്നത്. സ്കൂളിന് മുമ്പില്‍ സംഘര്‍ഷാവസ്ഥപോലുമുണ്ടായിരുന്നില്ല. കോഗ്രസ് അനുഭാവിയായിരുന്ന അദ്ദേഹം ശിഷ്യര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. കേരളത്തില്‍ ദീര്‍ഘകാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ഒരു പാര്‍ടിയുടെ പ്രവര്‍ത്തകരാണ് വിദ്യാഭ്യാസ സമരമെന്ന പേരില്‍ നിരപരാധിയായ ഒരു അധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവിടം കൊണ്ടും നിര്‍ത്താന്‍ അവര്‍ ഒരുക്കമായിരുന്നില്ല. കൊലപാതക കേസില്‍ സാക്ഷി പറയുന്നവരുടെ കാല് വെട്ടുമെന്നാണ് ഒരു ലീഗ് നേതാവ് പൊതുയോഗത്തില്‍ ആക്രോശിച്ചത്. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് അടക്കമുള്ള ലീഗിന്റെ ഉന്നത നേതാക്കള്‍ വേദിയിലിരിക്കെയായിരുന്നു ഈ കൊലവിളി. കേന്ദ്രമന്ത്രിയെന്ന ഭരണഘടനാ പദവി വഹിക്കുന്നയാളായിട്ടും ഇ അഹമ്മദ് പോലും ഈ നേതാവിനെ വിലക്കാനോ പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ലെന്നതാണ് സത്യം. പുസ്തകം കത്തിച്ചിട്ടും അധ്യാപകനെ കൊന്നിട്ടും ലീഗിന്റെ ശൌര്യം തീര്‍ന്നില്ല. ഒടുവില്‍ സമുദായ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്കാരിക പ്രവര്‍ത്തകരുമടക്കം കേരളമൊന്നാകെ പ്രതിഷേധവുമായി വന്നപ്പോഴാണ് ലീഗിന്റെ കുട്ടികള്‍ ആയുധങ്ങളും തീപ്പന്തങ്ങളും താഴെവച്ചത്. അക്ഷരങ്ങളെയും അറിവിനെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് എല്ലാ മതങ്ങളുടെയും പാരമ്പര്യം. എന്നാല്‍ ഈ ഹീന കൃത്യത്തിന് ലീഗ് മറയാക്കിയത് മതത്തെയാണെന്നത് സമുദായത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കി. അലിഗഢ് ഓഫ് ക്യാമ്പസ് വിഷയവും ഇത്തരമൊരു മുതലെടുപ്പിനുള്ള വീണുകിട്ടിയ അവസരമായേ മുസ്ളിംലീഗ് കണ്ടിട്ടുള്ളൂ. എന്നാല്‍ ലീഗിന്റെ രാഷ്ട്രീയദുരമൂത്ത തീക്കളി മലപ്പുറത്തെ ജനത തിരസ്കരിച്ചതാണ് അലിഗഢ് സമരം ഏശാതെ പോകാന്‍ കാരണമായത്.

2 comments:

ഗള്‍ഫ് വോയ്‌സ് said...

അക്ഷര കേരളത്തിനാകെ അപമാനമായി പാഠപുസ്തകം കത്തിച്ചവര്‍ക്കെതിരെയും അധ്യാപകനെ കൊന്നവര്‍ക്കെതിരെയും വിധിയെഴുതാന്‍ മലപ്പുറത്തെ ജങള്‍ ഒരുങി.



അക്ഷര കേരളത്തിനാകെ അപമാനമായിരുന്നു പാഠപുസ്തകത്തിന്റെ പേരില്‍ മുസ്ളിംലീഗ് തെരുവുകളില്‍ നടത്തിയ അഴിഞ്ഞാട്ടങ്ങള്‍. നിരവധി സമരങ്ങള്‍ കണ്ട കേരളത്തിന് യൂത്ത്ലീഗും എംഎസ്എഫും നടത്തിയ പാഠപുസ്തക സമരം ഇന്നും തീരാത്ത നാണക്കേടാണ്. പുസ്തക ദഹനത്തില്‍ തുടങ്ങി അധ്യാപകനെ കൊന്നുതള്ളുന്നതിലെത്തിയ അക്രമം. ഏഴാംക്ളാസ് സാമൂഹ്യപാഠത്തില്‍ മതനിന്ദ ആരോപിച്ചായിരുന്നു ലീഗിന്റെ പേക്കൂത്തുകള്‍. മലപ്പുറത്ത് ഡി ഡി ഓഫീസ് മാര്‍ച്ചിനെത്തിയവര്‍ ഗോഡൌണില്‍ നിന്ന് പിടിച്ചെടുത്ത് 14000 പാഠപുസ്തകങ്ങളാണ് റോഡില്‍ കൂട്ടിയിട്ട് കത്തിച്ചത്. 2008 ജൂ 24ന് ആയിരുന്നു ഇത്. പാവപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൌജന്യമായി വിതരണം ചെയ്യാനുള്ളവയായിരുന്നു ഇവ. എന്നാല്‍ ഇതിനെ തള്ളിപ്പറയാനോ ഖേദം പ്രകടിപ്പിക്കാനോ ലീഗ് നേതാക്കള്‍ തയ്യാറായില്ല. അക്രമങ്ങളെ ന്യായീകരിക്കാനും പള്ളികള്‍ കേന്ദ്രീകരിച്ചുപോലും പ്രതിഷേധങ്ങള്‍ക്ക് ശ്രമിച്ച് അക്രമം വ്യാപിപ്പിക്കാനുമാണ് തുനിഞ്ഞത്. തുടര്‍ന്ന് കേരളത്തില്‍ ലീഗിന് സ്വാധീനമുള്ള പലയിടത്തും സമരത്തിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു. ക്ളസ്റ്റര്‍ യോഗങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനം അധ്യാപക സമൂഹം തള്ളിയതോടെ പരിപാടി അലങ്കോലമാക്കാനായി നീക്കം. ക്ളസ്റ്റര്‍ യോഗങ്ങളിലെത്തിയ അധ്യാപികമാരെ പോലും പരക്കെ ആക്രമിച്ചു. ഗര്‍ഭിണികളെപ്പോലും വെറുതെവിട്ടില്ല. അധ്യാപകരോ വിദ്യാര്‍ഥികളോ ആയിരുന്നില്ല, യൂത്ത്ലീഗെന്ന പേരില്‍ ലീഗ് ക്രിമിനലുകളാണ് ഈ സമരാഭാസങ്ങളിലുണ്ടായിരുന്നത്. കേരളമാകെ ഇതിനെതിരെ പ്രതിഷേധിച്ചപ്പോഴും മുസ്ളിംലീഗ് നേതൃത്വം തീക്കളി തുടരുകയായിരുന്നു. അവര്‍ ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് വ്യാപക അക്രമത്തിനും വിഷയം വര്‍ഗീയ വല്‍ക്കരിച്ച് സാമുദായിക ചേരിതിരിവുണ്ടാക്കി മുതലെടുക്കാനുമാണ് നോക്കിയത്. ഇതാണ് ഒടുവില്‍ വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂളിലെ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്റെ കൊലപാതകത്തിലെത്തിയത്. കിഴിശേരി ജിഎല്‍പി സ്കൂളില്‍ ക്ളസ്റ്റര്‍ യോഗത്തിനെത്തിയതായിരുന്നു അദ്ദേഹം. യോഗത്തില്‍ പങ്കെടുക്കാനായി സ്കൂളിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ഇരച്ചെത്തിയ മുസ്ളിംലീഗ് സംഘം ജെയിംസ് അഗസ്റ്റിനെ ഇടിച്ചും തൊഴിച്ചും കൊന്നത്. സ്കൂളിന് മുമ്പില്‍ സംഘര്‍ഷാവസ്ഥപോലുമുണ്ടായിരുന്നില്ല. കോഗ്രസ് അനുഭാവിയായിരുന്ന അദ്ദേഹം ശിഷ്യര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. കേരളത്തില്‍ ദീര്‍ഘകാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത ഒരു പാര്‍ടിയുടെ പ്രവര്‍ത്തകരാണ് വിദ്യാഭ്യാസ സമരമെന്ന പേരില്‍ നിരപരാധിയായ ഒരു അധ്യാപകനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവിടം കൊണ്ടും നിര്‍ത്താന്‍ അവര്‍ ഒരുക്കമായിരുന്നില്ല. കൊലപാതക കേസില്‍ സാക്ഷി പറയുന്നവരുടെ കാല് വെട്ടുമെന്നാണ് ഒരു ലീഗ് നേതാവ് പൊതുയോഗത്തില്‍ ആക്രോശിച്ചത്. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദ് അടക്കമുള്ള ലീഗിന്റെ ഉന്നത നേതാക്കള്‍ വേദിയിലിരിക്കെയായിരുന്നു ഈ കൊലവിളി. കേന്ദ്രമന്ത്രിയെന്ന ഭരണഘടനാ പദവി വഹിക്കുന്നയാളായിട്ടും ഇ അഹമ്മദ് പോലും ഈ നേതാവിനെ വിലക്കാനോ പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ലെന്നതാണ് സത്യം. പുസ്തകം കത്തിച്ചിട്ടും അധ്യാപകനെ കൊന്നിട്ടും ലീഗിന്റെ ശൌര്യം തീര്‍ന്നില്ല. ഒടുവില്‍ സമുദായ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാംസ്കാരിക പ്രവര്‍ത്തകരുമടക്കം കേരളമൊന്നാകെ പ്രതിഷേധവുമായി വന്നപ്പോഴാണ് ലീഗിന്റെ കുട്ടികള്‍ ആയുധങ്ങളും തീപ്പന്തങ്ങളും താഴെവച്ചത്. അക്ഷരങ്ങളെയും അറിവിനെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് എല്ലാ മതങ്ങളുടെയും പാരമ്പര്യം. എന്നാല്‍ ഈ ഹീന കൃത്യത്തിന് ലീഗ് മറയാക്കിയത് മതത്തെയാണെന്നത് സമുദായത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കി. അലിഗഢ് ഓഫ് ക്യാമ്പസ് വിഷയവും ഇത്തരമൊരു മുതലെടുപ്പിനുള്ള വീണുകിട്ടിയ അവസരമായേ മുസ്ളിംലീഗ് കണ്ടിട്ടുള്ളൂ. എന്നാല്‍ ലീഗിന്റെ രാഷ്ട്രീയദുരമൂത്ത തീക്കളി മലപ്പുറത്തെ ജനത തിരസ്കരിച്ചതാണ് അലിഗഢ് സമരം ഏശാതെ പോകാന്‍ കാരണമായത്.

Vote4Koni said...

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്‌ മികച്ച നേട്ടമുണ്ടാക്കുമെന്ന്‌ ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ. യു.ഡി.എഫ്‌ 13 മുതൽ 15 സീറ്റ്‌ വരെ നേടിയേക്കും. എൽ.ഡി.എഫിന്‌ അഞ്ചു മുതൽ ഏഴ്‌ സീറ്റുവരെയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. യു.ഡി.എഫിന്‌ 45 ശതമാനം വോട്ട്‌ ലഭിക്കുമെന്നും സർവേയിൽ പറയുന്നു. എൽ.ഡി.എഫിന്‌ 36 ശതമാനവും മറ്റുള്ളവർക്ക്‌ 19 ശതമാനം വോട്ടും ലഭിക്കും.

സിപിഎം- സിപിഐ തർക്കം എൽ.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന്‌ 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ സി.പി.എം കടന്നാക്രമിച്ചത്‌ കനത്ത തിരിച്ചടിയാകുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സിപിഎമ്മിലെ ആഭ്യന്തരപ്ര ശ്നം എൽ. ഡി.എഫിനു ദോഷകരമാകുമെന്ന്‌ 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. അതേപോലെ, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ളിലും പുറത്തും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സിപിഎമ്മിന്റെ പി.ഡി.പി ബന്ധം ദോഷകരമാകുമെന്ന്‌ 54 ശതമാനം പേരും ഗുണകരമാകുമെന്ന്‌ 19 ശതമാനവും അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ പ്രധാന പ്രശ്നമാണെന്ന്‌ അഭിപ്രായപ്പെട്ടത്‌ 16 ശതമാനം മാത്രമാണ്‌.

കേന്ദ്രത്തിൽ യു.പി.എയ്ക്ക്‌ ഭൂരിപക്ഷം കിട്ടുമെന്ന്‌ 63 ശതമാനം അഭിപ്രായപ്പെട്ടു. മൂന്നാം മുന്നണിക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ 28 ശതമാനം പേരും എൻ.ഡി.എയ്ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ ഒൻപതു ശതമാനം പേരും അഭിപ്രായപ്പെട്ടു.