Saturday, April 11, 2009

സോണിയയുടെ വടകര പ്രസംഗം

സോണിയയുടെ വടകര പ്രസംഗം

കോഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തിലെ പ്രചാരണപര്യടനം തുടങ്ങിയ വടകരയില്‍വച്ച് ഇടതുപക്ഷത്തോട് ഉന്നയിച്ച ഒരു ചോദ്യം 'നിങ്ങള്‍ രണ്ടുതവണ ബിജെപിയുമായി സഖ്യം ചേര്‍ന്നില്ലേ' എന്നാണ്. വടകരയിലെ വേദിയില്‍ നിന്നുതന്നെ സോണിയ അങ്ങനെയൊരു ചോദ്യമുന്നയിച്ചത് കേരളത്തിലെ കോഗ്രസിന്റെ ചരിത്രം അറിയാത്തതുകൊണ്ടാവാനേ തരമുള്ളൂ. കാരണം, കുപ്രസിദ്ധമായ 'വടകര-ബേപ്പൂര്‍ മോഡല്‍' കോ-ലീ-ബി സഖ്യത്തിന്റെ അരങ്ങായിരുന്നു വടകര. ഇത്തവണ, സിപിഐ എമ്മിനെതിരെ ബിജെപിയുടേതടക്കം പിന്തുണയോടെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ യുഡിഎഫ് ആലോചിച്ച് ഒടുവില്‍ നടക്കാതെ പോയ മണ്ഡലവുമാണ് വടകര. അതെല്ലാം കണ്ടുനിന്ന ജനങ്ങളോട്, ഇടതുപക്ഷത്തിനാണ് ബിജെപിയുമായി കൂടുതല്‍ ബന്ധം എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനെ പരിഹാസ്യം എന്നേ വിശേഷിപ്പിക്കാനാവൂ. ബിജെപിയെ പിന്തുണയ്ക്കുകയോ സഖ്യം ചേരുകയോ ചെയ്യേണ്ടിവന്ന അവസ്ഥ ഇടതുപക്ഷത്തിനുണ്ടായിട്ടില്ല. വിപി സിങ് നേതൃത്വംനല്‍കിയ ദേശീയമുന്നണി സര്‍ക്കാരിന്റെ കാര്യമാണ് സോണിയ ഉദ്ദേശിച്ചതെങ്കില്‍, അന്ന് ഇടതുപക്ഷത്തിന് ബിജെപിയുമായി എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നില്ല. കോഗ്രസിതര-ബിജെപിയിതര സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുകയായിരുന്നു ഇടതുപക്ഷം. ആ സര്‍ക്കാരിനെ ബിജെപിയുമായി ചേര്‍ന്ന് അട്ടിമറിച്ച പാരമ്പര്യം കോഗ്രസിന്റേതാണ്. എക്കാലത്തും ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചത് കോഗ്രസാണ്. കേരളത്തില്‍ അത്തരം രഹസ്യബന്ധങ്ങള്‍ക്കും വോട്ടുകച്ചവടത്തിനും ചുക്കാന്‍ പിടിച്ചവര്‍തന്നെ സോണിയയെക്കൊണ്ട് ഇത്തരമൊരു പ്രസംഗം നടത്തിച്ചത് അപമാനകരമാണ്. സോണിയ ഗാന്ധിയുടെ പ്രസംഗങ്ങള്‍ കോഗ്രസ് ഇന്ന് നേരിടുന്ന പാപ്പരത്തത്തെയാണ് തെളിയിച്ചത്. കേരളത്തിലെ ന്യൂനപക്ഷാവകാശങ്ങള്‍ ഭീഷണിയിലാണെന്നും സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടുനടപ്പാക്കുന്നതുള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി നിലകൊണ്ടത് കോഗ്രസാണെന്നും അവര്‍ പറയുകയുണ്ടായി. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കാണാന്‍ കൂട്ടാക്കാത്തതും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിസ്സംഗമായി കണ്ടുനിന്നതും കോഗ്രസിന്റെ പാരമ്പര്യമാണ്. ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണത്തെക്കുറിച്ച് പഠിക്കാനാണ് രംഗനാഥമിശ്ര കമീഷന്‍ നിയമിതമായത്. 2007 മെയ് മാസത്തില്‍ കമീഷന്‍ ഗവമെന്റിന് ശുപാര്‍ശ സമര്‍പ്പിച്ചു. ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ളിങ്ങള്‍ക്കും പട്ടികജാതിപദവി അനുവദിക്കുന്ന പ്രശ്നത്തില്‍ രചനാത്മകമായ ശുപാര്‍ശകളാണ് കമീഷന്‍ സമര്‍പ്പിട്ടിച്ചുള്ളതെങ്കിലും, റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചില്ല. ദളിത് ക്രിസ്ത്യാനികളെയും ദളിത് മുസ്ളിങ്ങളെയും പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ദേശീയ ന്യൂനപക്ഷകമീഷന്റെ ശുപാര്‍ശയും യുപിഎ ഗവമെന്റ് അവഗണിച്ചു. ഒബിസിയില്‍പ്പെട്ട മുസ്ളിങ്ങളുടെ ലിസ്റ് പരിഷ്കരിക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. അതിനുള്ള ഒരു മുന്‍കൈയും കൈക്കൊണ്ടില്ല. തങ്ങള്‍ നിയമിച്ച കമീഷനുകളുടെ ശുപാര്‍ശകള്‍പോലും നടപ്പാക്കാന്‍ തയ്യാറാകാത്ത ഗവമെന്റിനെ നയിക്കുന്ന മുന്നണിയുടെ അധ്യക്ഷകൂടിയാണ് സോണിയ! മുസ്ളിങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹ്യവുമായ പദവിയെപ്പറ്റി പഠിക്കുന്നതിനാണ് ജസ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്, രാജ്യത്തെ മുസ്ളിങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ ദയനീയാവസ്ഥയാണ് വരച്ചുകാട്ടിയത്. ആ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ യുപിഎ സര്‍ക്കാരിന് അര്‍ധമനസ്സാണ്. ദീര്‍ഘകാല പ്രസക്തിയുള്ള പല നിര്‍ദേശവും അവഗണിച്ചു. എന്നാല്‍, ഇടതുപക്ഷം മറ്റൊരുതരത്തിലാണ് പ്രതികരിച്ചത്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളെ സംബന്ധിച്ച് സിപിഐ എം രാജ്യവ്യാപകമായി ചര്‍ച്ച സംഘടിപ്പിച്ചു. 'മുസ്ളിം സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള അവകാശപ്രഖ്യാപന രേഖ' പാര്‍ടി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. യുപിഎ ഗവമെന്റിന്റെ ഘട്ടംഘട്ടമായുള്ള സമീപനംകൊണ്ട്, കൊച്ചുകൊച്ചു പദ്ധതികള്‍ വഴി മുസ്ളിം ന്യൂനപക്ഷത്തിന് പറയത്തക്ക മെച്ചമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. സച്ചാര്‍ കമീഷന്റെ ഏതാനും ചില നിര്‍ദേശങ്ങള്‍ മാത്രമേ, തുടര്‍നടപടിക്കായി ഗവമെന്റ് എടുത്തിട്ടുള്ളൂ. അവപോലും ഭാഗികമായേ നടപ്പാക്കുന്നുള്ളൂ- ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിപോലും അര്‍ധമനസ്സോടുകൂടിയാണ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്. മുസ്ളിം സമുദായത്തിന്റെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പദവി രാജ്യത്തൊട്ടുക്കും പരിതാപകരമാണ്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിവുള്ളതെല്ലാം ചെയ്യുന്നു. പശ്ചിമബംഗാളിലെ ഗവമെന്റ് മുസ്ളിം ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനായി 2007 തൊട്ട് 15 ശതമാനം വരുന്ന സംസ്ഥാനതല ബജറ്ററി ഉപപദ്ധതി നടപ്പാക്കിത്തുടങ്ങി. എല്ലാ ക്ഷേമപദ്ധതിയിലും ന്യൂനപക്ഷ സമുദായത്തിന് പ്രത്യേകശ്രദ്ധ നല്‍കുന്നു. കേരളത്തില്‍ മുസ്ളിങ്ങളുടെ പ്രത്യേക പരിതഃസ്ഥിതി മനസ്സിലാക്കുന്നതിന് രൂപീകരിച്ച സംസ്ഥാനതല കമ്മിറ്റി മുന്നോട്ടുവച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നു. ത്രിപുരയില്‍ സംസ്ഥാന ബജറ്റില്‍ ഒരു ഭാഗം മുസ്ളിം വനിതകളെ ലക്ഷ്യംവച്ച്് നീക്കിവച്ചു. മുസ്ളീം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള എല്ലാ പദ്ധതികളുടെയും ഗുണം മുസ്ളിം സ്ത്രീകള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണിത്. കോഗ്രസിന്റെ ന്യൂനപക്ഷ 'സ്നേഹം' വോട്ടുബാങ്കു ലക്ഷ്യമിട്ടുള്ളതാണെങ്കില്‍, ഇടതുപക്ഷത്തിന്റേത് അങ്ങനെയല്ല. ഒറീസയില്‍ വേട്ടയാടപ്പെടുന്ന ക്രൈസ്തവ വിശ്വാസികള്‍ സിപിഐ എമ്മിന്റെ ഓഫീസിലേക്ക് ഓടിയെത്തുന്നത് ആ സംസ്ഥാനത്ത് ബിജെപിയുമായി കായികമായി ചെറുത്തുനില്‍ക്കാന്‍ സിപിഐ എമ്മിന് കഴിയും എന്ന് കരുതിയല്ല. മറിച്ച്, ന്യൂനപക്ഷാവകാശങ്ങള്‍ ധ്വംസിക്കപ്പെടുമ്പോള്‍ ധീരമായ നിലപാടെടുക്കുന്ന പ്രസ്ഥാനമാണിതെന്ന് മനസ്സിലാക്കിയാണ്. കേരളത്തില്‍, തലശേരി കലാപകാലത്ത് ന്യൂനപക്ഷ കുടുംബങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ജീവന്‍ ബലികൊടുത്ത് നിലക്കൊണ്ട ഉശിരന്മാരുടെ പ്രസ്ഥാനമാണ് സിപിഐ എം. അതേസമയംതന്നെ ന്യൂനപക്ഷ വര്‍ഗീയതയുമായി സന്ധിചെയ്യാനും പാര്‍ടി തയ്യാറല്ല. മുസ്ളിം വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന എന്‍ഡിഎഫ് കഴിഞ്ഞവര്‍ഷം മൂന്ന് സിപിഐ എം പ്രവര്‍ത്തകരെയാണ് കേരളത്തില്‍ കൊന്നത്. ആര്‍എസ്എസും എന്‍ഡിഎഫും ഇരുവശത്തുനിന്നും ആക്രമിക്കുമ്പോള്‍, വര്‍ഗീയതയ്ക്കെതിരായ ശരിയായ നിലപാട് സിപിഐ എമ്മിന്റേതാണ് എന്ന് കൂടുതല്‍ കൂടുതല്‍ തെളിയുന്നു. അത് കേരളത്തിലെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുള്ളതുകൊണ്ടാണ്, സിപിഐ എമ്മിനെതിരെ വര്‍ഗീയപ്രീണനം ആരോപിച്ച് കെട്ടഴിച്ചുവിട്ട പ്രചാരണം അതിന്റെ കര്‍ത്താക്കള്‍ക്കുതന്നെ വിഴുങ്ങേണ്ടിവന്നത്. ഇതൊന്നും സോണിയഗാന്ധി മനസ്സിലാക്കിയിട്ടുണ്ടാകണമെന്നില്ല. സ്വന്തമായി പറയാന്‍ മടിക്കുന്നതും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാതിരുന്നതുമായ കാര്യങ്ങളാണ് കേരളത്തിലെ കോഗ്രസ് നേതൃത്വം പാര്‍ടി അധ്യക്ഷയെക്കൊണ്ട് പറയിച്ചത്. അത് സ്വന്തം നേതാവിനോടുള്ള അവഹേളനമായിപ്പോയി.

1 comment:

ഗള്‍ഫ് വോയ്‌സ് said...

സോണിയയുടെ വടകര പ്രസംഗം

കോഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തിലെ പ്രചാരണപര്യടനം തുടങ്ങിയ വടകരയില്‍വച്ച് ഇടതുപക്ഷത്തോട് ഉന്നയിച്ച ഒരു ചോദ്യം 'നിങ്ങള്‍ രണ്ടുതവണ ബിജെപിയുമായി സഖ്യം ചേര്‍ന്നില്ലേ' എന്നാണ്. വടകരയിലെ വേദിയില്‍ നിന്നുതന്നെ സോണിയ അങ്ങനെയൊരു ചോദ്യമുന്നയിച്ചത് കേരളത്തിലെ കോഗ്രസിന്റെ ചരിത്രം അറിയാത്തതുകൊണ്ടാവാനേ തരമുള്ളൂ. കാരണം, കുപ്രസിദ്ധമായ 'വടകര-ബേപ്പൂര്‍ മോഡല്‍' കോ-ലീ-ബി സഖ്യത്തിന്റെ അരങ്ങായിരുന്നു വടകര. ഇത്തവണ, സിപിഐ എമ്മിനെതിരെ ബിജെപിയുടേതടക്കം പിന്തുണയോടെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ യുഡിഎഫ് ആലോചിച്ച് ഒടുവില്‍ നടക്കാതെ പോയ മണ്ഡലവുമാണ് വടകര. അതെല്ലാം കണ്ടുനിന്ന ജനങ്ങളോട്, ഇടതുപക്ഷത്തിനാണ് ബിജെപിയുമായി കൂടുതല്‍ ബന്ധം എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനെ പരിഹാസ്യം എന്നേ വിശേഷിപ്പിക്കാനാവൂ. ബിജെപിയെ പിന്തുണയ്ക്കുകയോ സഖ്യം ചേരുകയോ ചെയ്യേണ്ടിവന്ന അവസ്ഥ ഇടതുപക്ഷത്തിനുണ്ടായിട്ടില്ല. വിപി സിങ് നേതൃത്വംനല്‍കിയ ദേശീയമുന്നണി സര്‍ക്കാരിന്റെ കാര്യമാണ് സോണിയ ഉദ്ദേശിച്ചതെങ്കില്‍, അന്ന് ഇടതുപക്ഷത്തിന് ബിജെപിയുമായി എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നില്ല. കോഗ്രസിതര-ബിജെപിയിതര സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുകയായിരുന്നു ഇടതുപക്ഷം. ആ സര്‍ക്കാരിനെ ബിജെപിയുമായി ചേര്‍ന്ന് അട്ടിമറിച്ച പാരമ്പര്യം കോഗ്രസിന്റേതാണ്. എക്കാലത്തും ബിജെപിയുമായി രഹസ്യധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചത് കോഗ്രസാണ്. കേരളത്തില്‍ അത്തരം രഹസ്യബന്ധങ്ങള്‍ക്കും വോട്ടുകച്ചവടത്തിനും ചുക്കാന്‍ പിടിച്ചവര്‍തന്നെ സോണിയയെക്കൊണ്ട് ഇത്തരമൊരു പ്രസംഗം നടത്തിച്ചത് അപമാനകരമാണ്. സോണിയ ഗാന്ധിയുടെ പ്രസംഗങ്ങള്‍ കോഗ്രസ് ഇന്ന് നേരിടുന്ന പാപ്പരത്തത്തെയാണ് തെളിയിച്ചത്. കേരളത്തിലെ ന്യൂനപക്ഷാവകാശങ്ങള്‍ ഭീഷണിയിലാണെന്നും സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടുനടപ്പാക്കുന്നതുള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി നിലകൊണ്ടത് കോഗ്രസാണെന്നും അവര്‍ പറയുകയുണ്ടായി. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ കാണാന്‍ കൂട്ടാക്കാത്തതും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിസ്സംഗമായി കണ്ടുനിന്നതും കോഗ്രസിന്റെ പാരമ്പര്യമാണ്. ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണത്തെക്കുറിച്ച് പഠിക്കാനാണ് രംഗനാഥമിശ്ര കമീഷന്‍ നിയമിതമായത്. 2007 മെയ് മാസത്തില്‍ കമീഷന്‍ ഗവമെന്റിന് ശുപാര്‍ശ സമര്‍പ്പിച്ചു. ദളിത് ക്രിസ്ത്യാനികള്‍ക്കും ദളിത് മുസ്ളിങ്ങള്‍ക്കും പട്ടികജാതിപദവി അനുവദിക്കുന്ന പ്രശ്നത്തില്‍ രചനാത്മകമായ ശുപാര്‍ശകളാണ് കമീഷന്‍ സമര്‍പ്പിട്ടിച്ചുള്ളതെങ്കിലും, റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചില്ല. ദളിത് ക്രിസ്ത്യാനികളെയും ദളിത് മുസ്ളിങ്ങളെയും പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ദേശീയ ന്യൂനപക്ഷകമീഷന്റെ ശുപാര്‍ശയും യുപിഎ ഗവമെന്റ് അവഗണിച്ചു. ഒബിസിയില്‍പ്പെട്ട മുസ്ളിങ്ങളുടെ ലിസ്റ് പരിഷ്കരിക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. അതിനുള്ള ഒരു മുന്‍കൈയും കൈക്കൊണ്ടില്ല. തങ്ങള്‍ നിയമിച്ച കമീഷനുകളുടെ ശുപാര്‍ശകള്‍പോലും നടപ്പാക്കാന്‍ തയ്യാറാകാത്ത ഗവമെന്റിനെ നയിക്കുന്ന മുന്നണിയുടെ അധ്യക്ഷകൂടിയാണ് സോണിയ! മുസ്ളിങ്ങളുടെ വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹ്യവുമായ പദവിയെപ്പറ്റി പഠിക്കുന്നതിനാണ് ജസ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്, രാജ്യത്തെ മുസ്ളിങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ ദയനീയാവസ്ഥയാണ് വരച്ചുകാട്ടിയത്. ആ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ യുപിഎ സര്‍ക്കാരിന് അര്‍ധമനസ്സാണ്. ദീര്‍ഘകാല പ്രസക്തിയുള്ള പല നിര്‍ദേശവും അവഗണിച്ചു. എന്നാല്‍, ഇടതുപക്ഷം മറ്റൊരുതരത്തിലാണ് പ്രതികരിച്ചത്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളെ സംബന്ധിച്ച് സിപിഐ എം രാജ്യവ്യാപകമായി ചര്‍ച്ച സംഘടിപ്പിച്ചു. 'മുസ്ളിം സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള അവകാശപ്രഖ്യാപന രേഖ' പാര്‍ടി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു. യുപിഎ ഗവമെന്റിന്റെ ഘട്ടംഘട്ടമായുള്ള സമീപനംകൊണ്ട്, കൊച്ചുകൊച്ചു പദ്ധതികള്‍ വഴി മുസ്ളിം ന്യൂനപക്ഷത്തിന് പറയത്തക്ക മെച്ചമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. സച്ചാര്‍ കമീഷന്റെ ഏതാനും ചില നിര്‍ദേശങ്ങള്‍ മാത്രമേ, തുടര്‍നടപടിക്കായി ഗവമെന്റ് എടുത്തിട്ടുള്ളൂ. അവപോലും ഭാഗികമായേ നടപ്പാക്കുന്നുള്ളൂ- ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിപോലും അര്‍ധമനസ്സോടുകൂടിയാണ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്നത്. മുസ്ളിം സമുദായത്തിന്റെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പദവി രാജ്യത്തൊട്ടുക്കും പരിതാപകരമാണ്. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിവുള്ളതെല്ലാം ചെയ്യുന്നു. പശ്ചിമബംഗാളിലെ ഗവമെന്റ് മുസ്ളിം ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനായി 2007 തൊട്ട് 15 ശതമാനം വരുന്ന സംസ്ഥാനതല ബജറ്ററി ഉപപദ്ധതി നടപ്പാക്കിത്തുടങ്ങി. എല്ലാ ക്ഷേമപദ്ധതിയിലും ന്യൂനപക്ഷ സമുദായത്തിന് പ്രത്യേകശ്രദ്ധ നല്‍കുന്നു. കേരളത്തില്‍ മുസ്ളിങ്ങളുടെ പ്രത്യേക പരിതഃസ്ഥിതി മനസ്സിലാക്കുന്നതിന് രൂപീകരിച്ച സംസ്ഥാനതല കമ്മിറ്റി മുന്നോട്ടുവച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍, പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നു. ത്രിപുരയില്‍ സംസ്ഥാന ബജറ്റില്‍ ഒരു ഭാഗം മുസ്ളിം വനിതകളെ ലക്ഷ്യംവച്ച്് നീക്കിവച്ചു. മുസ്ളീം ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള എല്ലാ പദ്ധതികളുടെയും ഗുണം മുസ്ളിം സ്ത്രീകള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണിത്. കോഗ്രസിന്റെ ന്യൂനപക്ഷ 'സ്നേഹം' വോട്ടുബാങ്കു ലക്ഷ്യമിട്ടുള്ളതാണെങ്കില്‍, ഇടതുപക്ഷത്തിന്റേത് അങ്ങനെയല്ല. ഒറീസയില്‍ വേട്ടയാടപ്പെടുന്ന ക്രൈസ്തവ വിശ്വാസികള്‍ സിപിഐ എമ്മിന്റെ ഓഫീസിലേക്ക് ഓടിയെത്തുന്നത് ആ സംസ്ഥാനത്ത് ബിജെപിയുമായി കായികമായി ചെറുത്തുനില്‍ക്കാന്‍ സിപിഐ എമ്മിന് കഴിയും എന്ന് കരുതിയല്ല. മറിച്ച്, ന്യൂനപക്ഷാവകാശങ്ങള്‍ ധ്വംസിക്കപ്പെടുമ്പോള്‍ ധീരമായ നിലപാടെടുക്കുന്ന പ്രസ്ഥാനമാണിതെന്ന് മനസ്സിലാക്കിയാണ്. കേരളത്തില്‍, തലശേരി കലാപകാലത്ത് ന്യൂനപക്ഷ കുടുംബങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ജീവന്‍ ബലികൊടുത്ത് നിലക്കൊണ്ട ഉശിരന്മാരുടെ പ്രസ്ഥാനമാണ് സിപിഐ എം. അതേസമയംതന്നെ ന്യൂനപക്ഷ വര്‍ഗീയതയുമായി സന്ധിചെയ്യാനും പാര്‍ടി തയ്യാറല്ല. മുസ്ളിം വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന എന്‍ഡിഎഫ് കഴിഞ്ഞവര്‍ഷം മൂന്ന് സിപിഐ എം പ്രവര്‍ത്തകരെയാണ് കേരളത്തില്‍ കൊന്നത്. ആര്‍എസ്എസും എന്‍ഡിഎഫും ഇരുവശത്തുനിന്നും ആക്രമിക്കുമ്പോള്‍, വര്‍ഗീയതയ്ക്കെതിരായ ശരിയായ നിലപാട് സിപിഐ എമ്മിന്റേതാണ് എന്ന് കൂടുതല്‍ കൂടുതല്‍ തെളിയുന്നു. അത് കേരളത്തിലെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുള്ളതുകൊണ്ടാണ്, സിപിഐ എമ്മിനെതിരെ വര്‍ഗീയപ്രീണനം ആരോപിച്ച് കെട്ടഴിച്ചുവിട്ട പ്രചാരണം അതിന്റെ കര്‍ത്താക്കള്‍ക്കുതന്നെ വിഴുങ്ങേണ്ടിവന്നത്. ഇതൊന്നും സോണിയഗാന്ധി മനസ്സിലാക്കിയിട്ടുണ്ടാകണമെന്നില്ല. സ്വന്തമായി പറയാന്‍ മടിക്കുന്നതും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാതിരുന്നതുമായ കാര്യങ്ങളാണ് കേരളത്തിലെ കോഗ്രസ് നേതൃത്വം പാര്‍ടി അധ്യക്ഷയെക്കൊണ്ട് പറയിച്ചത്. അത് സ്വന്തം നേതാവിനോടുള്ള അവഹേളനമായിപ്പോയി.