Saturday, April 11, 2009

ഇസ്രയേലുമായിട്ടുള്ള മിസൈല്‍ ഇടപാടിലെ അഴിമതി തെളിഞ്ഞു.

ഇസ്രയേലുമായിട്ടുള്ള മിസൈല്‍ ഇടപാടിലെ അഴിമതി തെളിഞ്ഞു. ഉത്തരവാദിത്ത ഏറ്റെടുത്ത് പ്രതിരോധമന്ത്രി ആന്റണി യുടെ രാജി തെരെഞ്ഞെടുപ്പ് കഴിഞ്ഞെ ഉടന്‍. ????


ഇസ്രയേലുമായി ചേര്‍ന്ന് മധ്യദൂര ഭൂതല ആകാശ മിസൈല്‍ സംവിധാനം വികസിപ്പിക്കുന്നതിന് പതിനായിരംകോടി രൂപയുടെ കരാര്‍ ഇന്ത്യയുടെ പ്രതിരോധവകുപ്പ് ഒപ്പിട്ടത് ലോക്സഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ്. ഈ ഇടപാടില്‍ 600 മുതല്‍ 900 കോടി രൂപയുടെ കോഴയുണ്ടെന്ന് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കുറച്ചുദിവസം മിണ്ടാതിരുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന പ്രതിരോധമന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചെങ്കിലും ഗൌരവമായ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് ഈ കരാര്‍ ഒപ്പിടാന്‍ ഏതോ ഉന്നതകേന്ദ്രത്തില്‍ നിന്ന് പ്രതിരോധവകുപ്പിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു എന്ന ധാരണ ബലപ്പെടാനേ ആന്റണിയുടെ വിശദീകരണം ഉപകരിച്ചിട്ടുള്ളൂ. ഇസ്രയേലുമായി ചേര്‍ന്ന് അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് മിസൈല്‍ (എഎഡി) സംവിധാനം വികസിപ്പിക്കാനുള്ള ചര്‍ച്ചകള്‍ 2005ല്‍ തന്നെ ആരംഭിച്ചതാണെന്നും ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) വ്യോമസേനയും പ്രതിരോധവകുപ്പും ഈ ചര്‍ച്ചകളില്‍ പങ്കാളികളാണെന്നും വളരെ സുതാര്യമായ പ്രക്രിയയിലൂടെയാണ് കരാര്‍ ഉണ്ടാക്കിയതെന്നും ആന്റണി അവകാശപ്പെട്ടു. എന്നാല്‍, പ്രധാന ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. എന്തുകൊണ്ട് എഎഡി വികസിപ്പിക്കുന്നതിന് ഇസ്രയേലിനെ പങ്കാളിയായി തെരഞ്ഞെടുത്തുവെന്നതാണ് പ്രധാനം. എഎഡിയേക്കാള്‍ കൃത്യതയുള്ളതും 18 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ശത്രു മിസൈലുകള്‍ തടയാന്‍ ശേഷിയുള്ളതുമായ ഭൂതല മിസൈല്‍ സംവിധാനം ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തിരുന്നുവെന്നത് നിഷേധിക്കാന്‍ കഴിയുമോ? അതേക്കാള്‍ താണ നിലവാരത്തിലുള്ള എഎഡി സംവിധാനമുണ്ടാക്കുന്നതിനാണ് ഇസ്രയേലുമായി കരാര്‍ ഉണ്ടാക്കിയത്. ഇസ്രയേലുമായി ചേര്‍ന്നുള്ള സംയുക്തസംരംഭത്തിന് ഡിആര്‍ഡിഒ നിര്‍ബന്ധിക്കപ്പെട്ടെന്നതാണ് സത്യം. കരാര്‍ സുതാര്യമായിരുന്നു എന്ന ആന്റണിയുടെ അവകാശവാദം ആരാണ് വിശ്വസിക്കുക? സുതാര്യമായ ഇടപാട് ഗവമെന്റ് ആഗ്രഹിച്ചിരുന്നെങ്കില്‍ ആഗോള ടെന്‍ഡര്‍ വിളിക്കാതിരുന്നത് എന്തുകൊണ്ട്? ഇടനിലക്കാരെ ഉപയോഗിച്ചുള്ള അഴിമതിക്ക് കുപ്രസിദ്ധിയാര്‍ജിച്ച ഇസ്രയേല്‍ ഏറോസ്പേസ് ഇന്‍ഡസ്ട്രീസുമായി മാത്രം ചര്‍ച്ചനടത്തി 250 കോടി ഡോളറിന്റെ (പതിനായിരം കോടി രൂപ) കരാര്‍ ഉറപ്പിക്കുകയാണുണ്ടായത്. എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനം വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ റഷ്യ ഉള്‍പ്പെടെ ഒരുപാട് രാജ്യങ്ങള്‍ക്കുണ്ട്. എന്തുകൊണ്ട് അത്തരമൊരു അന്വേഷണം നടത്തിയില്ല? ഇസ്രയേല്‍ ആവശ്യപ്പെട്ട തുകയ്ക്ക് ഇന്ത്യ കരാര്‍ ഉണ്ടാക്കുകയായിരുന്നു എന്ന സംശയം തള്ളിക്കളയാനാകില്ല. കരാര്‍ ഇന്ത്യയുടെ താല്‍പ്പര്യമല്ല, ഇസ്രയേലിന്റെ ആവശ്യമാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് 2000ല്‍ ഇതേ ഇസ്രയേല്‍ കമ്പനിയുമായി ബരാക് മിസൈലിന് ഉണ്ടാക്കിയ കരാറിനുപിന്നില്‍ വന്‍ കോഴയുണ്ടായിരുന്നുവെന്ന് പുറത്തുവന്നതാണ്. അതേപറ്റി സിബിഐ അന്വേഷണം നടക്കുന്നു. അഴിമതിയാരോപണത്തെ തുടര്‍ന്ന് ഇസ്രയേല്‍ ഏറോസ്പേസ് കമ്പനിയുടെ തലവന്‍ മോഷെ കെരറ്റ്സ് അറസ്റ്റ് ചെയ്യപ്പെട്ടു. തെളിവുകള്‍ ഒരുപാട് പുറത്തുവന്നിട്ടും ഇസ്രയേല്‍ ഏറോസ്പേസ് ഇന്‍ഡസ്ട്രീസിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. മാത്രമല്ല, ബരാക് മിസൈല്‍ ഇടപാടില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് മുമ്പോട്ടുകൊണ്ടുപോകാന്‍ മന്‍മോഹന്‍സിങ് ഗവമെന്റ് താല്‍പ്പര്യവും കാണിച്ചില്ല. കുപ്രസിദ്ധമായ ഇസ്രയേല്‍ കമ്പനിയുമായുള്ള മിസൈല്‍ ഇടപാട് ഉപേക്ഷിക്കണമെന്നും ഈ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ പാര്‍ടികളുടെ നേതാക്കള്‍ 2008 മാര്‍ച്ച് 17ന് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് എ കെ ആന്റണി 2008 മേയില്‍ നല്‍കിയ മറുപടിയില്‍ ഇസ്രയേല്‍ കമ്പനിയുമായുള്ള ഇടപാടിനെ ന്യായീകരിക്കുകയായിരുന്നു. സിബിഐ അന്വേഷണം നേരിടുന്ന കമ്പനിയുമായി കരാര്‍ ഉണ്ടാക്കുന്നതിന് ആന്റണി പറഞ്ഞ ന്യായം അദ്ദേഹത്തിന്റെ അഴിമതി വിരോധം വെറും നാട്യമാണെന്ന് തെളിയിക്കുന്നു. സിബിഐ കുറ്റപത്രം നല്‍കുകയോ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യുന്നതിനുമുമ്പ് ഇസ്രയേല്‍ കമ്പനിയെ മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്ന് നിയമവകുപ്പ് ഉപദേശിച്ചെന്നാണ് പ്രകാശ് കാരാട്ടിനുള്ള മറുപടിയില്‍ ആന്റണി അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഇസ്രയേല്‍ കമ്പനിയുമായി കരാറുണ്ടാക്കേണ്ട അടിയന്തരസാഹചര്യം എന്തായിരുന്നെന്ന് ആന്റണി വിശദീകരിക്കണം. കരാറില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടതു തന്നെയാണ് ധൃതി പിടിച്ച് കരാര്‍ ഒപ്പിടാനുള്ള കാരണം. തങ്ങള്‍ അധികാരത്തില്‍ തിരിച്ചുവരില്ലെന്നും പുതിയ സംവിധാനം ഇടതുപക്ഷത്തിന് നിര്‍ണായകമായ സ്വാധീനമുള്ളതാകുമെന്നും കോഗ്രസ് നേതൃത്വത്തിന് ബോധ്യമായിട്ടുണ്ടാകും. കോഗ്രസിതര മതനിരപേക്ഷ സര്‍ക്കാര്‍ വന്നാല്‍ ഇത്തരമൊരു കരാറുണ്ടാവില്ല. ഇസ്രയേലില്‍നിന്നും അമേരിക്കയില്‍നിന്നും കരാര്‍ വേഗത്തിലാക്കാനുള്ള സമ്മര്‍ദം ഉണ്ടായിക്കാണുമെന്നും ഊഹിക്കാവുന്നതേയുള്ളൂ. ഒപ്പിട്ടുകഴിഞ്ഞാല്‍ കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ ഇന്ത്യക്ക് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഇസ്രയേല്‍ ലോബി കരുതുന്നത്. ലോകത്ത് ഏറ്റവും അഴിമതി നിറഞ്ഞ ഭരണസംവിധാനമാണ് ഇസ്രയേലിന്റെത് എന്ന് അംഗീകരിക്കപ്പെട്ടതാണ്. തങ്ങളുടെ താല്‍പ്പര്യത്തിനുവേണ്ടി അവര്‍ എന്തും ചെയ്യും. ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ ശക്തമായ ഇസ്രയേല്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് ആന്റണി. നിയമവിരുദ്ധമായി വല്ലതും ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കുമെന്ന് പ്രകാശ് കരാട്ടിനുള്ള കത്തില്‍ ആന്റണി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഈ ഇടപാടില്‍ ഇടനിലക്കാരുണ്ടെന്നും ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴയുണ്ടെന്നും ഇസ്രയേല്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ആന്റണി എന്തിനാണ് ഉരുണ്ടുകളിക്കുന്നത്? എ കെ ആന്റണി അഴിമതി നടത്തിയെന്ന് ആരോപിച്ചാല്‍ ആരും വിശ്വസിക്കില്ലെന്നാണ് കോഗ്രസ് നേതാക്കള്‍ കേരളത്തില്‍ പറഞ്ഞുനടക്കുന്നത്. മിസൈല്‍ ഇടപാടില്‍ കോഴയുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അത് ആര്‍ക്കാണ് കിട്ടിയതെന്ന് 'ശുദ്ധനായ' ആന്റണി തുറന്നുപറയുമോ? അദ്ദേഹത്തിന് അറിയില്ലെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടട്ടെ. അഴിമതി മൂടിവയ്ക്കുന്നതും അഴിമതിക്ക് ചൂട്ട് പിടിക്കുന്നതും അഴിമതിയല്ലേ. അഴിമതിയോട് ആന്റണിക്ക് വിരോധമില്ലെന്നും കസേരയാണ് അദ്ദേഹത്തിന് മുഖ്യമെന്നും കേരളത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയായ കാലത്ത് തെളിഞ്ഞതാണ്. മന്ത്രിസഭയിലെ തീവെട്ടിക്കൊള്ളക്കാര്‍ക്കെല്ലാം ആന്റണിയില്‍നിന്ന് നല്ല സംരക്ഷണം കിട്ടി. ഇസ്രയേലുമായുള്ള തന്ത്രബന്ധം അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഇന്ത്യ ശക്തിപ്പെടുത്തുകയാണെന്ന് മിസൈല്‍ കരാറും തെളിയിക്കുന്നു. ഇസ്രയേലിന്റെ ചാര ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപിച്ചതും ഇതിന്റെ ഭാഗമായിരുന്നു. പശ്ചിമേഷ്യയില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ക്കെതിരെ അമേരിക്ക-ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ട് രൂപപ്പെടുത്തുകയെന്നത് അമേരിക്കന്‍ അജന്‍ഡയാണ്. നിര്‍ദിഷ്ട എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനവും പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നത് അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാകുമെന്ന് വ്യക്തമായിട്ടുണ്ട്. സംയുക്തമായി ആന്റി മിസൈല്‍ സംവിധാനം വരുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധവിവരങ്ങള്‍ കൈമാറേണ്ടിവരും. അറബ്രാഷ്ട്രങ്ങള്‍ക്കെതിരായ നീക്കത്തില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും സഖ്യശക്തിയായി ഇന്ത്യ മാറുകയാണ്. ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍, ഇന്ത്യയുടെ സഹായം വേണ്ടിവരുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു. ഈ അപകടകരമായ പോക്കിന് തടയിടണമെങ്കില്‍ ഡല്‍ഹിയില്‍ കോഗ്രസിനും ബിജെപിക്കും പങ്കില്ലാത്ത സര്‍ക്കാര്‍ വരണം.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ഇസ്രയേലുമായിട്ടുള്ള മിസൈല്‍ ഇടപാടിലെ അഴിമതി തെളിഞ്ഞു.ഉത്തരവാദിത്ത ഏറ്റെടുത്ത് പ്രതിരോധമന്ത്രി ആന്റണി
യുടെ രാജി തെരെഞ്ഞെടുപ്പ് കഴിഞ്ഞെ ഉടന്‍. ????

ഇസ്രയേലുമായി ചേര്‍ന്ന് മധ്യദൂര ഭൂതല ആകാശ മിസൈല്‍ സംവിധാനം വികസിപ്പിക്കുന്നതിന് പതിനായിരംകോടി രൂപയുടെ കരാര്‍ ഇന്ത്യയുടെ പ്രതിരോധവകുപ്പ് ഒപ്പിട്ടത് ലോക്സഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ്. ഈ ഇടപാടില്‍ 600 മുതല്‍ 900 കോടി രൂപയുടെ കോഴയുണ്ടെന്ന് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കുറച്ചുദിവസം മിണ്ടാതിരുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്ന പ്രതിരോധമന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചെങ്കിലും ഗൌരവമായ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് ഈ കരാര്‍ ഒപ്പിടാന്‍ ഏതോ ഉന്നതകേന്ദ്രത്തില്‍ നിന്ന് പ്രതിരോധവകുപ്പിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു എന്ന ധാരണ ബലപ്പെടാനേ ആന്റണിയുടെ വിശദീകരണം ഉപകരിച്ചിട്ടുള്ളൂ. ഇസ്രയേലുമായി ചേര്‍ന്ന് അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് മിസൈല്‍ (എഎഡി) സംവിധാനം വികസിപ്പിക്കാനുള്ള ചര്‍ച്ചകള്‍ 2005ല്‍ തന്നെ ആരംഭിച്ചതാണെന്നും ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) വ്യോമസേനയും പ്രതിരോധവകുപ്പും ഈ ചര്‍ച്ചകളില്‍ പങ്കാളികളാണെന്നും വളരെ സുതാര്യമായ പ്രക്രിയയിലൂടെയാണ് കരാര്‍ ഉണ്ടാക്കിയതെന്നും ആന്റണി അവകാശപ്പെട്ടു. എന്നാല്‍, പ്രധാന ചോദ്യങ്ങളില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. എന്തുകൊണ്ട് എഎഡി വികസിപ്പിക്കുന്നതിന് ഇസ്രയേലിനെ പങ്കാളിയായി തെരഞ്ഞെടുത്തുവെന്നതാണ് പ്രധാനം. എഎഡിയേക്കാള്‍ കൃത്യതയുള്ളതും 18 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ശത്രു മിസൈലുകള്‍ തടയാന്‍ ശേഷിയുള്ളതുമായ ഭൂതല മിസൈല്‍ സംവിധാനം ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തിരുന്നുവെന്നത് നിഷേധിക്കാന്‍ കഴിയുമോ? അതേക്കാള്‍ താണ നിലവാരത്തിലുള്ള എഎഡി സംവിധാനമുണ്ടാക്കുന്നതിനാണ് ഇസ്രയേലുമായി കരാര്‍ ഉണ്ടാക്കിയത്. ഇസ്രയേലുമായി ചേര്‍ന്നുള്ള സംയുക്തസംരംഭത്തിന് ഡിആര്‍ഡിഒ നിര്‍ബന്ധിക്കപ്പെട്ടെന്നതാണ് സത്യം. കരാര്‍ സുതാര്യമായിരുന്നു എന്ന ആന്റണിയുടെ അവകാശവാദം ആരാണ് വിശ്വസിക്കുക? സുതാര്യമായ ഇടപാട് ഗവമെന്റ് ആഗ്രഹിച്ചിരുന്നെങ്കില്‍ ആഗോള ടെന്‍ഡര്‍ വിളിക്കാതിരുന്നത് എന്തുകൊണ്ട്? ഇടനിലക്കാരെ ഉപയോഗിച്ചുള്ള അഴിമതിക്ക് കുപ്രസിദ്ധിയാര്‍ജിച്ച ഇസ്രയേല്‍ ഏറോസ്പേസ് ഇന്‍ഡസ്ട്രീസുമായി മാത്രം ചര്‍ച്ചനടത്തി 250 കോടി ഡോളറിന്റെ (പതിനായിരം കോടി രൂപ) കരാര്‍ ഉറപ്പിക്കുകയാണുണ്ടായത്. എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനം വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ റഷ്യ ഉള്‍പ്പെടെ ഒരുപാട് രാജ്യങ്ങള്‍ക്കുണ്ട്. എന്തുകൊണ്ട് അത്തരമൊരു അന്വേഷണം നടത്തിയില്ല? ഇസ്രയേല്‍ ആവശ്യപ്പെട്ട തുകയ്ക്ക് ഇന്ത്യ കരാര്‍ ഉണ്ടാക്കുകയായിരുന്നു എന്ന സംശയം തള്ളിക്കളയാനാകില്ല. കരാര്‍ ഇന്ത്യയുടെ താല്‍പ്പര്യമല്ല, ഇസ്രയേലിന്റെ ആവശ്യമാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് 2000ല്‍ ഇതേ ഇസ്രയേല്‍ കമ്പനിയുമായി ബരാക് മിസൈലിന് ഉണ്ടാക്കിയ കരാറിനുപിന്നില്‍ വന്‍ കോഴയുണ്ടായിരുന്നുവെന്ന് പുറത്തുവന്നതാണ്. അതേപറ്റി സിബിഐ അന്വേഷണം നടക്കുന്നു. അഴിമതിയാരോപണത്തെ തുടര്‍ന്ന് ഇസ്രയേല്‍ ഏറോസ്പേസ് കമ്പനിയുടെ തലവന്‍ മോഷെ കെരറ്റ്സ് അറസ്റ്റ് ചെയ്യപ്പെട്ടു. തെളിവുകള്‍ ഒരുപാട് പുറത്തുവന്നിട്ടും ഇസ്രയേല്‍ ഏറോസ്പേസ് ഇന്‍ഡസ്ട്രീസിനെ കരിമ്പട്ടികയില്‍ പെടുത്താന്‍ യുപിഎ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. മാത്രമല്ല, ബരാക് മിസൈല്‍ ഇടപാടില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസ് മുമ്പോട്ടുകൊണ്ടുപോകാന്‍ മന്‍മോഹന്‍സിങ് ഗവമെന്റ് താല്‍പ്പര്യവും കാണിച്ചില്ല. കുപ്രസിദ്ധമായ ഇസ്രയേല്‍ കമ്പനിയുമായുള്ള മിസൈല്‍ ഇടപാട് ഉപേക്ഷിക്കണമെന്നും ഈ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ പാര്‍ടികളുടെ നേതാക്കള്‍ 2008 മാര്‍ച്ച് 17ന് പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് എ കെ ആന്റണി 2008 മേയില്‍ നല്‍കിയ മറുപടിയില്‍ ഇസ്രയേല്‍ കമ്പനിയുമായുള്ള ഇടപാടിനെ ന്യായീകരിക്കുകയായിരുന്നു. സിബിഐ അന്വേഷണം നേരിടുന്ന കമ്പനിയുമായി കരാര്‍ ഉണ്ടാക്കുന്നതിന് ആന്റണി പറഞ്ഞ ന്യായം അദ്ദേഹത്തിന്റെ അഴിമതി വിരോധം വെറും നാട്യമാണെന്ന് തെളിയിക്കുന്നു. സിബിഐ കുറ്റപത്രം നല്‍കുകയോ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യുന്നതിനുമുമ്പ് ഇസ്രയേല്‍ കമ്പനിയെ മാറ്റിനിര്‍ത്തുന്നത് ശരിയല്ലെന്ന് നിയമവകുപ്പ് ഉപദേശിച്ചെന്നാണ് പ്രകാശ് കാരാട്ടിനുള്ള മറുപടിയില്‍ ആന്റണി അറിയിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഇസ്രയേല്‍ കമ്പനിയുമായി കരാറുണ്ടാക്കേണ്ട അടിയന്തരസാഹചര്യം എന്തായിരുന്നെന്ന് ആന്റണി വിശദീകരിക്കണം. കരാറില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ഇടതുപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടതു തന്നെയാണ് ധൃതി പിടിച്ച് കരാര്‍ ഒപ്പിടാനുള്ള കാരണം. തങ്ങള്‍ അധികാരത്തില്‍ തിരിച്ചുവരില്ലെന്നും പുതിയ സംവിധാനം ഇടതുപക്ഷത്തിന് നിര്‍ണായകമായ സ്വാധീനമുള്ളതാകുമെന്നും കോഗ്രസ് നേതൃത്വത്തിന് ബോധ്യമായിട്ടുണ്ടാകും. കോഗ്രസിതര മതനിരപേക്ഷ സര്‍ക്കാര്‍ വന്നാല്‍ ഇത്തരമൊരു കരാറുണ്ടാവില്ല. ഇസ്രയേലില്‍നിന്നും അമേരിക്കയില്‍നിന്നും കരാര്‍ വേഗത്തിലാക്കാനുള്ള സമ്മര്‍ദം ഉണ്ടായിക്കാണുമെന്നും ഊഹിക്കാവുന്നതേയുള്ളൂ. ഒപ്പിട്ടുകഴിഞ്ഞാല്‍ കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ ഇന്ത്യക്ക് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഇസ്രയേല്‍ ലോബി കരുതുന്നത്. ലോകത്ത് ഏറ്റവും അഴിമതി നിറഞ്ഞ ഭരണസംവിധാനമാണ് ഇസ്രയേലിന്റെത് എന്ന് അംഗീകരിക്കപ്പെട്ടതാണ്. തങ്ങളുടെ താല്‍പ്പര്യത്തിനുവേണ്ടി അവര്‍ എന്തും ചെയ്യും. ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ ശക്തമായ ഇസ്രയേല്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് ആന്റണി. നിയമവിരുദ്ധമായി വല്ലതും ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കുമെന്ന് പ്രകാശ് കരാട്ടിനുള്ള കത്തില്‍ ആന്റണി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഈ ഇടപാടില്‍ ഇടനിലക്കാരുണ്ടെന്നും ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴയുണ്ടെന്നും ഇസ്രയേല്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ആന്റണി എന്തിനാണ് ഉരുണ്ടുകളിക്കുന്നത്? എ കെ ആന്റണി അഴിമതി നടത്തിയെന്ന് ആരോപിച്ചാല്‍ ആരും വിശ്വസിക്കില്ലെന്നാണ് കോഗ്രസ് നേതാക്കള്‍ കേരളത്തില്‍ പറഞ്ഞുനടക്കുന്നത്. മിസൈല്‍ ഇടപാടില്‍ കോഴയുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അത് ആര്‍ക്കാണ് കിട്ടിയതെന്ന് 'ശുദ്ധനായ' ആന്റണി തുറന്നുപറയുമോ? അദ്ദേഹത്തിന് അറിയില്ലെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടട്ടെ. അഴിമതി മൂടിവയ്ക്കുന്നതും അഴിമതിക്ക് ചൂട്ട് പിടിക്കുന്നതും അഴിമതിയല്ലേ. അഴിമതിയോട് ആന്റണിക്ക് വിരോധമില്ലെന്നും കസേരയാണ് അദ്ദേഹത്തിന് മുഖ്യമെന്നും കേരളത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയായ കാലത്ത് തെളിഞ്ഞതാണ്. മന്ത്രിസഭയിലെ തീവെട്ടിക്കൊള്ളക്കാര്‍ക്കെല്ലാം ആന്റണിയില്‍നിന്ന് നല്ല സംരക്ഷണം കിട്ടി. ഇസ്രയേലുമായുള്ള തന്ത്രബന്ധം അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങി ഇന്ത്യ ശക്തിപ്പെടുത്തുകയാണെന്ന് മിസൈല്‍ കരാറും തെളിയിക്കുന്നു. ഇസ്രയേലിന്റെ ചാര ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപിച്ചതും ഇതിന്റെ ഭാഗമായിരുന്നു. പശ്ചിമേഷ്യയില്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ക്കെതിരെ അമേരിക്ക-ഇസ്രയേല്‍-ഇന്ത്യ അച്ചുതണ്ട് രൂപപ്പെടുത്തുകയെന്നത് അമേരിക്കന്‍ അജന്‍ഡയാണ്. നിര്‍ദിഷ്ട എയര്‍ ഡിഫന്‍സ് മിസൈല്‍ സംവിധാനവും പ്രവര്‍ത്തിപ്പിക്കാന്‍ പോകുന്നത് അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാകുമെന്ന് വ്യക്തമായിട്ടുണ്ട്. സംയുക്തമായി ആന്റി മിസൈല്‍ സംവിധാനം വരുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധവിവരങ്ങള്‍ കൈമാറേണ്ടിവരും. അറബ്രാഷ്ട്രങ്ങള്‍ക്കെതിരായ നീക്കത്തില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും സഖ്യശക്തിയായി ഇന്ത്യ മാറുകയാണ്. ഇറാനെ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍, ഇന്ത്യയുടെ സഹായം വേണ്ടിവരുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു. ഈ അപകടകരമായ പോക്കിന് തടയിടണമെങ്കില്‍ ഡല്‍ഹിയില്‍ കോഗ്രസിനും ബിജെപിക്കും പങ്കില്ലാത്ത സര്‍ക്കാര്‍ വരണം.