Wednesday, April 15, 2009

ലീഗ് അക്രമം പരാജയഭീതിയില്‍: എ വിജയരാഘവന്‍..കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ബിന്‍ലാദനും മുല്ല ഉമറുമാകാന്‍ ശ്രമിക്കുന്നു.

ലീഗ് അക്രമം പരാജയഭീതിയില്‍: എ വിജയരാഘവന്‍..
കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ബിന്‍ലാദനും മുല്ല ഉമറുമാകാന്‍ ശ്രമിക്കുന്നു.

തിരൂര്‍: പരാജയഭീതിമൂലം എന്‍ഡിഎഫിനെ കൂട്ടുപിടിച്ച് ലീഗ് ജില്ലയില്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി പറഞ്ഞു. കൊട്ടിക്കലാശത്തിനായി സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്ന് ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ലീഗ് ശ്രമിച്ചത്. നേതൃത്വം നല്‍കുന്നത് തീവ്രവാദ പരിശീലനം നേടിയ മുസ്ളിംലീഗ് പ്രവര്‍ത്തകരും എന്‍ഡിഎഫുമാണ്. അക്രമത്തിന് ആഹ്വാനം ചെയ്യാന്‍ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനംപോലും ഉപയോഗപ്പെടുത്തി. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ബിന്‍ലാദനും മുല്ല ഉമറുമാകാനാണ് ശ്രമിക്കുന്നത്. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വം പുറത്തുനിന്നും ക്രിമിനലുകളെ കൊണ്ടുവന്ന് സംഘര്‍ഷം സൃഷ്ടിക്കു
കയാണെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. മുസ്ളിംലീഗും എന്‍ഡിഎഫും കൂടിച്ചേര്‍ന്ന് നടത്തുന്ന പ്രകോപനങ്ങളില്‍ കുടുങ്ങാതെ സമാധാനാന്തരീക്ഷത്തിന് ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകര്‍ രംഗത്തുവരണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി നന്ദകുമാര്‍, പി പി അബ്ദുള്ളക്കുട്ടി എംഎല്‍എ, ആര്‍ മുഹമ്മദ് ഷാ, പി കുഞ്ഞുമൂസ, പി സി അഹമ്മദ്കുട്ടി, എ ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.

3 comments:

ഗള്‍ഫ് വോയ്‌സ് said...

ലീഗ് അക്രമം പരാജയഭീതിയില്‍: എ വിജയരാഘവന്‍..
കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ബിന്‍ലാദനും മുല്ല ഉമറുമാകാന്‍ ശ്രമിക്കുന്നു.

തിരൂര്‍: പരാജയഭീതിമൂലം എന്‍ഡിഎഫിനെ കൂട്ടുപിടിച്ച് ലീഗ് ജില്ലയില്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എംപി പറഞ്ഞു. കൊട്ടിക്കലാശത്തിനായി സ്ഫോടക വസ്തുക്കള്‍ കൊണ്ടുവന്ന് ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ലീഗ് ശ്രമിച്ചത്. നേതൃത്വം നല്‍കുന്നത് തീവ്രവാദ പരിശീലനം നേടിയ മുസ്ളിംലീഗ് പ്രവര്‍ത്തകരും എന്‍ഡിഎഫുമാണ്. അക്രമത്തിന് ആഹ്വാനം ചെയ്യാന്‍ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനംപോലും ഉപയോഗപ്പെടുത്തി. കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ബിന്‍ലാദനും മുല്ല ഉമറുമാകാനാണ് ശ്രമിക്കുന്നത്. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബോധപൂര്‍വം പുറത്തുനിന്നും ക്രിമിനലുകളെ കൊണ്ടുവന്ന് സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. മുസ്ളിംലീഗും എന്‍ഡിഎഫും കൂടിച്ചേര്‍ന്ന് നടത്തുന്ന പ്രകോപനങ്ങളില്‍ കുടുങ്ങാതെ സമാധാനാന്തരീക്ഷത്തിന് ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകര്‍ രംഗത്തുവരണമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി നന്ദകുമാര്‍, പി പി അബ്ദുള്ളക്കുട്ടി എംഎല്‍എ, ആര്‍ മുഹമ്മദ് ഷാ, പി കുഞ്ഞുമൂസ, പി സി അഹമ്മദ്കുട്ടി, എ ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.

Anonymous said...

അക്രമത്തിന് ആഹ്വാനം ചെയ്യാന്‍ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനംപോലും ഉപയോഗപ്പെടുത്തി.


ha ha ha

നീന്റെ കണ്ണ് എന്താ കോങ്കണ്ണാണോ.

Anonymous said...

Wednesday, April 15, 2009
മദനി കണ്ണിരോടെ വിടപറഞ്ഞു
മലപ്പുറം: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ രൂക്ഷമായ പ്രസംഗത്തിലൂടെ വോട്ടു പിടിക്കാൻ ശ്രമിച്ച പിഡിപി ചെയർമാൻ അബ്ദുനാസർ മഅദനി അവസാന നിമിഷം പ്രതിരോധത്തിലേക്ക്‌. ഇന്നലെ മലപ്പുറത്തു നടന്ന പത്രസമ്മേളനത്തിലാണ്‌ മാധ്യമങ്ങളെ വിമർശിച്ചതിനെ മാപ്പുപറഞ്ഞു നഷ്ടപ്പെട്ട കാൽ പത്രക്കാർക്കു മുന്നിൽ പ്രദർശിപ്പിച്ചു മഅദനി കണ്ണീരൊഴുക്കിയത്‌. തന്റെ ഭാര്യക്കെതിരേ അടിസ്ഥാനരഹിത ആരോപണങ്ങളാണ്‌ പ്ര ചരിപ്പിക്കുന്നതെന്നും ഇതിനേക്കാ ൾ നല്ലത്‌ അവരെ വെടിവച്ചു കൊല്ലുകയാണെന്നും പറഞ്ഞാണ്‌ മഅദനി വിലപിച്ചത്‌.

ഇതുകണ്ടു കൂടെയുണ്ടായിരുന്ന പൂന്തുറ സിറാജും കണ്ണീരൊഴുക്കി പത്രസമ്മേളനം ശോകമൂകമാക്കി. മഅദനിയുടെ പ്രചാരണജാഥയായ 'സത്യമേവ ജയതേ' മലപ്പുറം ജില്ലയിൽ പ്രവേശിക്കുമ്പോൾ മഅദനിക്കു വധഭീഷണിയെന്നു പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചാണ്‌ പൂന്തുറ സിറാജ്‌ ആദ്യവെടിപൊട്ടിച്ചത്‌.

വധഭീഷണി കെട്ടിച്ചമച്ചതാണെന്നു തമിഴ്‌നാട്‌ ഇന്റലിജൻസ്‌ വ്യക്തമാക്കിയതോടെ വധഭീഷണി നനഞ്ഞ പടക്കമായി.
--------------
പൂരപറമ്പിലെ വെടിക്കെട്ട്പോലെ, മലപ്പുറം മുഴുവൻ ഇപ്പോൾ പിടിച്ചടക്കും എന്ന് വിമ്പിളക്കിയവന്റെ, ദാരുണമായ അന്ത്യം.

മലപ്പുറത്തിന്റെ മക്കളെക്കുറിച്ച്‌, പഠിച്ചതൊക്കെയും തെറ്റ്‌, അല്ലെ മദനി.

ആർക്കും പിടികൊടുക്കാതെ, എല്ലാവരെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ പഠിപ്പിച്ച, ആരാധ്യരായ ഞങ്ങളുടെ ധീരനേതാകളുടെ വാക്കുകൾക്ക്‌ വിലകൽപ്പിക്കുന്നത്‌കൊണ്ട്‌, മദനി, നിനക്ക്‌ കപഠനാടകത്തിലെ, ഒറ്റകാലന്റെ വേഷം, ആടിതിമർക്കാൻ കഴിയുന്നു.

സിറാജെ, ഇനിയും കരയരുത്‌, കണ്ണുനീർ ആവശ്യം വരും.

സൂഫിയ, നീയും സിറാജും സമ്പാദിച്ച കോടികളുടെ സ്വത്തിന്, മദനിക്ക് മുന്നിലല്ല, നാളെ, പരലോകത്ത് കണക്ക് ബോധിപ്പിക്കണമെന്ന ചിന്തയുണ്ടായിരിക്കട്ടെ. അതോ, ഇനിയും മദനിയെ ജയിലിലടച്ച്, പിരിവിനിറങ്ങണോ?