Sunday, April 12, 2009

പൊന്നാനിയില്‍ എല്‍ഡിഎഫ് റാലികള്‍ക്കുനേരെ യുഡിഎഫ്, ബിജെപി അക്രമം

പൊന്നാനിയില്‍ എല്‍ഡിഎഫ് റാലികള്‍ക്കുനേരെ യുഡിഎഫ്, ബിജെപി അക്രമം .

മലപ്പുറം: പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ പരാജയഭീതി പൂണ്ട മുസ്ളിംലീഗും യുഡിഎഫും ബിജെപിയും വ്യാപക അക്രമത്തിലേക്ക് തിരിയുന്നു. താനാളൂര്‍, പരപ്പനങ്ങാടി, പുറത്തൂര്‍ കാവിലക്കാട് ഭാഗങ്ങളില്‍ ഞായറാഴ്ച പരക്കെ അക്രമമഴിച്ചുവിടുകയായിരുന്നു. താനാളൂരില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും പ്രചാരണ വാഹനങ്ങളും മുസ്ളിംലീഗ് സംഘം അടിച്ചു തകര്‍ത്തു. യുഡിഎഫ് റാലിക്കെത്തിയവരാണ് ഏകപക്ഷീയമായ അക്രമത്തിലേക്ക് തിരിഞ്ഞത്. ബോര്‍ഡുകള്‍ നശിപ്പിച്ചു. ഓഫീസിലുണ്ടായിരുന്ന സാധനങ്ങള്‍ക്ക് തീയിട്ടു. പുറത്തൂരില്‍ പഞ്ചായത്ത് റാലിയുടെ ഭാഗമായി നടന്ന പ്രകടനത്തെ ബിജെപിക്കാര്‍ അക്രമിച്ചു. ബിജെപിയുടെ പ്രചാരണവാഹനത്തിലുണ്ടായിരുന്നവരാണ് അക്രമമഴിച്ചുവിട്ടത്. പരിക്കേറ്റ എ പി ചന്ദ്രന്‍, വാര്യത്ത് പറമ്പില്‍ വിബീഷ് എന്നിവരെ തിരൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിബീഷിന്റെ കൈയെല്ല് പൊട്ടിയിട്ടുണ്ട്. കൂട്ടായി കോതപറമ്പില്‍ നടന്ന മംഗലം പഞ്ചായത്ത് റാലിക്ക് നേരെ ലീഗ് എന്‍ഡിഎഫ് ഗുണ്ടകള്‍ കല്ലെറിഞ്ഞു. ജലീല്‍ വലിയകത്തിനെ (25) തലക്ക് പരിക്കേറ്റ് തിരൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരപ്പനങ്ങാടി പുത്തന്‍കടപ്പുറത്ത് വൈകിട്ട് ആറുമണിയോടെയാണ് ഹുസൈന്‍ രണ്ടത്താണിയുടെ പ്രചാരണ വാഹനം ആക്രമിച്ചത്. വാഹനത്തിലെ ബോര്‍ഡുകളും പോസ്റ്ററുകളും വലിച്ചുകീറി പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. എല്‍ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പരപ്പനങ്ങാടി പൊലീസില്‍ പരാതി നല്‍കി. താനൂര്‍ ചാത്തപടിയില്‍ ശനിയാഴ്ചയും ഹൂസൈന്‍ രണ്ടത്താണിയുടെ പ്രചാരണ വാഹനത്തിന് നേരെ കല്ലെറിയുകയുണ്ടായി. തിരൂര്‍ വെട്ടം ആലിശേരിയില്‍ എല്‍ഡിഎഫ് പൊതുയോഗം മുസ്ളിംലീഗുകാര്‍ കൈയേറുന്ന സ്ഥിതിയുമുണ്ടായി.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക.

നാടിന്റെ വികസനത്തിനും നാട്ടുക്കാരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി, വര്‍ഗ്ഗീയതക്കും ഭീകരവാദത്തിനുമെതിരായി, സാമ്രാജ്യത്ത അധിനിവേശ ശക്തികളുടെ കടന്നു കയറ്റത്തിനെതിരായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശക്തമായി ഉയരേണ്ടത് ഇടതുപക്ഷത്തിന്റെ ശബ്ദമാണ്
യു ഡി എഫും കോണ്‍ഗ്രസ്സും നടത്തുന്ന എല്ലാവിധ കള്ളപ്രചരണങയും തൃവല്‍ഗണിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ
ധീരരായ സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തൊടെ വിജയിപ്പിച്ച് നാടിന്റെ മാനം രക്ഷിക്കാന്‍ നല്ലവരായ ചിന്തിക്കുന്ന ഒരോരുത്തരും തയ്യാറാകണം
സാമ്രാജ്യത്ത അധിനിവേശ ശക്തികള്‍ക്ക് വീടുവേല ചെയ്യുന്ന യു ഡി എഫിന്റെയും കോണ്‍ഗ്രസ്സിന്റെയും ലീഗിന്റെയും പരാജയം ഉറപ്പു വരുത്താനും, രാജ്യത്ത് വര്‍ഗ്ഗിയ കലാപങളും വം‍ശഹത്യയും നടത്തുന്ന സാധരണക്കാരന്റെ താല്പര്യങള്‍ക്ക് എന്നും എതിരുനില്‍ക്കുന്ന സാമ്രാജ്യത്തത്തിന്റെ പാദസേവകരായ ബി ജെ പി യെ തൂത്തെറിയാനും ജനങള്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരം ഒരിക്കലും പാഴാക്കരുത്.ഇടതുപക്ഷത്തിന്റെ വിജയം നാടിന്റെ വിജയമാണ്.നാട്ടുകാരുടെ വിജയമാണ്.