Monday, April 13, 2009

മുസ്ളിംലീഗ് വര്‍ഗീയതയും അക്രമവും അഴിച്ചുവിടുന്നു

മുസ്ളിംലീഗ് വര്‍ഗീയതയും അക്രമവും അഴിച്ചുവിടുന്നു .

മലപ്പുറം: പരാജയഭീതിപൂണ്ട മുസ്ളിംലീഗ് തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വര്‍ഗീയവല്‍ക്കരണവും അക്രമവും അഴിച്ചു വിടുകയാണെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എം പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'റെഡ് വയലന്‍സ്' എന്ന പേരില്‍ ഇറക്കിയ വിസിഡി ഇതിനു തെളിവാണ്. തീവ്രവാദി റിക്രൂട്ട്മെന്റ് ക്യാമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതരത്തില്‍ താലിബാനിസത്തിന്റെയും അല്‍ക്വയിദിസത്തിന്റെയും മോഡല്‍ കാസറ്റുകളാണ് പുറത്തിറക്കി തെരുവുകളിലും വീടുകളിലും പ്രദര്‍ശിപ്പിക്കുന്നത്. മത തീവ്രവാദ സംഘടനയായ എന്‍ഡിഎഫുമായി ചേര്‍ന്നാണ് ഇത്തരത്തില്‍വര്‍ഗീയ സ്പര്‍ധ ഉണ്ടാക്കുന്ന സിഡികള്‍ ഇറക്കുന്നത്. ഇത് അത്യന്തം അപകടകരമാണ്. മുസ്ളിംലീഗിലെ മതനിരപേക്ഷ വാദികള്‍ ഇതിനെതിരെ രംഗത്തു വരണം. മതസ്പര്‍ധയോ കലാപങ്ങളോ ഇല്ലാത്ത ജില്ലയായിരുന്നു മലപ്പുറം. ഇത്തരം സിഡികള്‍ വര്‍ഗീയവിഷം ജനങ്ങളില്‍ കുത്തിവയ്ക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ജില്ലയിലെ മതസൌഹാര്‍ദം തകര്‍ക്കുന്ന രീതിയിലുള്ള നീക്കമാണ് ഇതിനു പിന്നില്‍. ഈ നീക്കം അപലപനീയമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായത്തോടെ മലപ്പുറത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢോദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. സിഡിക്കു പുറമേ ഇതിനു സമാനമായ നോട്ടീസും വീടുകളിലെത്തിക്കുകയാണ്. 'റെഡ് വയലന്‍സ്' എന്ന സിഡിയുടെ പകര്‍പ്പെടുത്ത് വീടുകളിലെത്തിക്കണമെന്ന സര്‍ക്കുലര്‍ മുസ്ളിംലീഗ് ഇറക്കികഴിഞ്ഞു. വര്‍ഗീയ വിഷം പരത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് കവീനര്‍ പി ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് മനസ്സിലാക്കിയ നീരീക്ഷകന്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതതീവ്രവാദ സംഘടനയായ എന്‍ഡിഎഫുമായി ചേര്‍ന്നാണ് മുസ്ളിം ലീഗിന്റെ എല്ലാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും. മഞ്ചേരിയില്‍ മുസ്ളിം ലീഗിന് ലഭിച്ച മൈക്ക് പെര്‍മിഷന്‍ പോപ്പുലര്‍ ഫ്രണ്ടാണ് ഉപയോഗിക്കുന്നത്. പൊന്നാനിക്കൊപ്പം മലപ്പുറവും നഷ്ടമാകുമെന്ന് കണ്ടതോടെ അക്രമം അഴിച്ചുവിടാനുള്ള നീക്കവും ആരംഭിച്ചു. ഒരു പ്രകോപനവുമില്ലാതെ പത്തോളം കേന്ദ്രങ്ങളാലാണ് എല്‍ഡിഎഫ് പൊതുയോഗത്തിനും റാലിക്കും നേരെ രണ്ടു ദിവസമായി മുസ്ളിംലീഗ് ആക്രമം അഴിച്ചുവിട്ടത്. എല്‍ഡിഎഫ് പ്രകടനത്തിനു നേരെ എതിര്‍ പ്രകടനം നടത്തുക ഇവരുടെ പതിവായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊന്നാനി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ വാഹനത്തിനുനേരെ കല്ലെറിഞ്ഞു. പരാജയം മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഇത്തരം ആക്രമണം അവസാനിപ്പിക്കണം. ഇതുകൊണ്ടൊന്നും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സെയ്താലിക്കുട്ടി, ജില്ലാ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍, മലപ്പുറം, പൊന്നാനി നിയോജക മണ്ഡലം കവീനര്‍മാരായ പി ശ്രീരാമകൃഷ്ണന്‍, പി നന്ദകുമാര്‍ എന്നിവരും പങ്കെടുത്തു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

മുസ്ളിംലീഗ് വര്‍ഗീയതയും അക്രമവും അഴിച്ചുവിടുന്നു

മലപ്പുറം: പരാജയഭീതിപൂണ്ട മുസ്ളിംലീഗ് തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ വര്‍ഗീയവല്‍ക്കരണവും അക്രമവും അഴിച്ചു വിടുകയാണെന്ന് സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ എം പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'റെഡ് വയലന്‍സ്' എന്ന പേരില്‍ ഇറക്കിയ വിസിഡി ഇതിനു തെളിവാണ്. തീവ്രവാദി റിക്രൂട്ട്മെന്റ് ക്യാമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതരത്തില്‍ താലിബാനിസത്തിന്റെയും അല്‍ക്വയിദിസത്തിന്റെയും മോഡല്‍ കാസറ്റുകളാണ് പുറത്തിറക്കി തെരുവുകളിലും വീടുകളിലും പ്രദര്‍ശിപ്പിക്കുന്നത്. മത തീവ്രവാദ സംഘടനയായ എന്‍ഡിഎഫുമായി ചേര്‍ന്നാണ് ഇത്തരത്തില്‍വര്‍ഗീയ സ്പര്‍ധ ഉണ്ടാക്കുന്ന സിഡികള്‍ ഇറക്കുന്നത്. ഇത് അത്യന്തം അപകടകരമാണ്. മുസ്ളിംലീഗിലെ മതനിരപേക്ഷ വാദികള്‍ ഇതിനെതിരെ രംഗത്തു വരണം. മതസ്പര്‍ധയോ കലാപങ്ങളോ ഇല്ലാത്ത ജില്ലയായിരുന്നു മലപ്പുറം. ഇത്തരം സിഡികള്‍ വര്‍ഗീയവിഷം ജനങ്ങളില്‍ കുത്തിവയ്ക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ജില്ലയിലെ മതസൌഹാര്‍ദം തകര്‍ക്കുന്ന രീതിയിലുള്ള നീക്കമാണ് ഇതിനു പിന്നില്‍. ഈ നീക്കം അപലപനീയമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായത്തോടെ മലപ്പുറത്തെ കലാപഭൂമിയാക്കാനുള്ള ഗൂഢോദ്ദേശ്യവും ഇതിനു പിന്നിലുണ്ട്. സിഡിക്കു പുറമേ ഇതിനു സമാനമായ നോട്ടീസും വീടുകളിലെത്തിക്കുകയാണ്. 'റെഡ് വയലന്‍സ്' എന്ന സിഡിയുടെ പകര്‍പ്പെടുത്ത് വീടുകളിലെത്തിക്കണമെന്ന സര്‍ക്കുലര്‍ മുസ്ളിംലീഗ് ഇറക്കികഴിഞ്ഞു. വര്‍ഗീയ വിഷം പരത്തുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ മലപ്പുറം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് കവീനര്‍ പി ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് മനസ്സിലാക്കിയ നീരീക്ഷകന്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതതീവ്രവാദ സംഘടനയായ എന്‍ഡിഎഫുമായി ചേര്‍ന്നാണ് മുസ്ളിം ലീഗിന്റെ എല്ലാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും. മഞ്ചേരിയില്‍ മുസ്ളിം ലീഗിന് ലഭിച്ച മൈക്ക് പെര്‍മിഷന്‍ പോപ്പുലര്‍ ഫ്രണ്ടാണ് ഉപയോഗിക്കുന്നത്. പൊന്നാനിക്കൊപ്പം മലപ്പുറവും നഷ്ടമാകുമെന്ന് കണ്ടതോടെ അക്രമം അഴിച്ചുവിടാനുള്ള നീക്കവും ആരംഭിച്ചു. ഒരു പ്രകോപനവുമില്ലാതെ പത്തോളം കേന്ദ്രങ്ങളാലാണ് എല്‍ഡിഎഫ് പൊതുയോഗത്തിനും റാലിക്കും നേരെ രണ്ടു ദിവസമായി മുസ്ളിംലീഗ് ആക്രമം അഴിച്ചുവിട്ടത്. എല്‍ഡിഎഫ് പ്രകടനത്തിനു നേരെ എതിര്‍ പ്രകടനം നടത്തുക ഇവരുടെ പതിവായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊന്നാനി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിയുടെ വാഹനത്തിനുനേരെ കല്ലെറിഞ്ഞു. പരാജയം മുന്നില്‍ക്കണ്ടുകൊണ്ടുള്ള ഇത്തരം ആക്രമണം അവസാനിപ്പിക്കണം. ഇതുകൊണ്ടൊന്നും എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനാവില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ സെയ്താലിക്കുട്ടി, ജില്ലാ സെക്രട്ടറി കെ ഉമ്മര്‍ മാസ്റ്റര്‍, മലപ്പുറം, പൊന്നാനി നിയോജക മണ്ഡലം കവീനര്‍മാരായ പി ശ്രീരാമകൃഷ്ണന്‍, പി നന്ദകുമാര്‍ എന്നിവരും പങ്കെടുത്തു.