Saturday, April 11, 2009

പ്രവാസികളുടെ പിന്തുണ എല്‍ഡിഎഫിന്

പ്രവാസികളുടെ പിന്തുണ എല്‍ഡിഎഫിന്


തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അഞ്ചുലക്ഷം വരുന്ന പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പിന്തുണ ഇടതുമുന്നണിക്ക്. കോരളത്തില്‍ 20 സീറ്റിലും ഇടതുപക്ഷജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുമെന്ന് കേരള പ്രവാസി സംഘം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകത്ത് ഏറ്റവുമധികം പ്രവാസി വരുമാനം ലഭിക്കുന്ന രാജ്യമായിട്ടും ഇന്ത്യയില്‍ പ്രവാസികള്‍ക്ക് ക്ഷേമ-പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര ഗവമെന്റ് തയ്യാറായിട്ടില്ല. ലോകത്ത് ആദ്യമായി പ്രവാസികള്‍ക്ക് പ്രത്യേക ക്ഷേമപദ്ധതി തയ്യാറാക്കിയത് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരാണ്. സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് വിദേശത്തുനിന്ന് മടങ്ങുന്നവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനും ചികിത്സ, പെമക്കളുടെ വിവാഹം, ഐഡി കാര്‍ഡ്, കുട്ടികള്‍ക്കായി റെസിഡന്‍ഷ്യല്‍ സ്കൂള്‍, ക്ഷേമനിധി എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായി 110 കോടി രൂപ ബജറ്റില്‍ നീക്കിവച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഏറെ ആശ്വാസകരമാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് ദിനംപ്രതി ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. രണ്ടുകോടി ഇന്ത്യക്കാര്‍ വിദേശത്ത് തൊഴിലെടുന്നതില്‍ 50 ലക്ഷത്തോളം മലയാളികളാണ്. ഇന്ത്യയിലേക്ക് വരുന്ന പ്രവാസി സമ്പാദ്യത്തിന്റെ 50 ശതമാനം മലയാളികളുടേതാണ്. എന്നാല്‍ പ്രവാസി സര്‍വകലാശാലക്ക് യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയത് കര്‍ണാടകയിലെ മണിപ്പാല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിനാണ്. പ്രവാസികളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ സമഗ്രമായ എമിഗ്രേഷന്‍ നിയമം നടപ്പാക്കണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. ഗള്‍ഫിലേക്കുള്ള വിമാന യാത്രാക്കൂലി കുറയ്ക്കുന്നതിന് കേരള ഗവമെന്റ് ആരംഭിച്ച എയര്‍ കേരള വിമാന കമ്പനിക്ക് കേന്ദ്രം അനുമതി നിഷേധിക്കുകയാണുണ്ടായത്. ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പ്രവാസികള്‍ക്ക് ഗുണകരമാക്കാനുള്ള ശ്രമവും ഉണ്ടായിട്ടില്ലന്നും പ്രവാസി പ്രതിനിധികള്‍ പറഞ്ഞു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ സി ആനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

പ്രവാസികളുടെ പിന്തുണ എല്‍ഡിഎഫിന്

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അഞ്ചുലക്ഷം വരുന്ന പ്രവാസികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പിന്തുണ ഇടതുമുന്നണിക്ക്. കോരളത്തില്‍ 20 സീറ്റിലും ഇടതുപക്ഷജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുമെന്ന് കേരള പ്രവാസി സംഘം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോകത്ത് ഏറ്റവുമധികം പ്രവാസി വരുമാനം ലഭിക്കുന്ന രാജ്യമായിട്ടും ഇന്ത്യയില്‍ പ്രവാസികള്‍ക്ക് ക്ഷേമ-പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്ര ഗവമെന്റ് തയ്യാറായിട്ടില്ല. ലോകത്ത് ആദ്യമായി പ്രവാസികള്‍ക്ക് പ്രത്യേക ക്ഷേമപദ്ധതി തയ്യാറാക്കിയത് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരാണ്. സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് വിദേശത്തുനിന്ന് മടങ്ങുന്നവര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനും ചികിത്സ, പെമക്കളുടെ വിവാഹം, ഐഡി കാര്‍ഡ്, കുട്ടികള്‍ക്കായി റെസിഡന്‍ഷ്യല്‍ സ്കൂള്‍, ക്ഷേമനിധി എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കായി 110 കോടി രൂപ ബജറ്റില്‍ നീക്കിവച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഏറെ ആശ്വാസകരമാണെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് ദിനംപ്രതി ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. രണ്ടുകോടി ഇന്ത്യക്കാര്‍ വിദേശത്ത് തൊഴിലെടുന്നതില്‍ 50 ലക്ഷത്തോളം മലയാളികളാണ്. ഇന്ത്യയിലേക്ക് വരുന്ന പ്രവാസി സമ്പാദ്യത്തിന്റെ 50 ശതമാനം മലയാളികളുടേതാണ്. എന്നാല്‍ പ്രവാസി സര്‍വകലാശാലക്ക് യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയത് കര്‍ണാടകയിലെ മണിപ്പാല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിനാണ്. പ്രവാസികളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ സമഗ്രമായ എമിഗ്രേഷന്‍ നിയമം നടപ്പാക്കണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. ഗള്‍ഫിലേക്കുള്ള വിമാന യാത്രാക്കൂലി കുറയ്ക്കുന്നതിന് കേരള ഗവമെന്റ് ആരംഭിച്ച എയര്‍ കേരള വിമാന കമ്പനിക്ക് കേന്ദ്രം അനുമതി നിഷേധിക്കുകയാണുണ്ടായത്. ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം പ്രവാസികള്‍ക്ക് ഗുണകരമാക്കാനുള്ള ശ്രമവും ഉണ്ടായിട്ടില്ലന്നും പ്രവാസി പ്രതിനിധികള്‍ പറഞ്ഞു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി, കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ സി ആനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.