Saturday, April 11, 2009

അരി തരാം, തുണി തരാം,ആയിരം കള്ളങള്‍ പറഞ്ഞു തരാം, വോട്ട് തരൂ നാട്ടുകാരെ.....വോട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ അരിവിതരണം

അരി തരാം, തുണി തരാം,ആയിരം കള്ളങള്‍ പറഞ്ഞു തരാം, വോട്ട് തരൂ നാട്ടുകാരെ.....വോട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ അരിവിതരണം .

ഇരിട്ടി: യുഡിഎഫിന് വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീട്ടില്‍ അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതര്‍ പിടികൂടി. കീഴൂര്‍ ചാവശേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ പേരാവൂര്‍ മണ്ഡലം മുഖ്യതെരഞ്ഞെടുപ്പ് ചുമതലക്കാരില്‍ ഒരാളുമായ നടുവനാട്ടെ പി വി മോഹനന്റെ വീട്ടില്‍നിന്നാണ് അരിയും പലചരക്കും വിതരണം ചെയ്തത്. അരി, പഞ്ചസാര, ചെറുപയര്‍, വറ്റല്‍മുളക്, മല്ലി തുടങ്ങിയവയാണ് വില ഈടാക്കാതെ വിതരണം ചെയ്തത്. കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അരിയും പലചരക്കും നല്‍കിയത്. വീട്ടുമുറ്റത്തും അകത്തു നിന്നുമായി പിടിച്ചെടുത്ത സാധനങ്ങള്‍ മട്ടന്നൂര്‍ പൊലീസിന് കൈമാറി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച അരിവിതരണം വിവാദക്കുരുക്കിലായതോടെ ഡിസിസി നേതാക്കളടക്കം ഒട്ടേറെപേര്‍ രംഗത്തെത്തി. നാട്ടുകാരും തടിച്ചുകൂടി. ഒന്നര ക്വിന്റല്‍ അരി, ഒന്നേകാല്‍ ക്വിന്റല്‍ പഞ്ചസാര, 30 കിലോഗ്രാം വറ്റല്‍മുളക്, 40 കിലോഗ്രാം ഉഴുന്ന്, കാല്‍ ക്വിന്റല്‍ ചെറുപയര്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന്റെ ഇരട്ടിയിലധികം സാധനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇരിട്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനിതാസര്‍വീസ് സഹകരണസംഘം വകയാണ് അരിയും പയറുമെന്ന് സംഘം പ്രസിഡന്റ് എന്‍ കെ ലീല പറഞ്ഞു. എന്നാല്‍, കീഴൂര്‍ വില്ലേജ് പ്രവര്‍ത്തനമേഖലയായി രൂപീകരിച്ച സഹകരണസംഘം വിതരണം ചെയ്യുന്ന സാധനങ്ങള്‍ എങ്ങനെ ചാവശേരി വില്ലേജിലെ നടുവനാട്ട് എത്തിയെന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. കെ സുധാകരന്റെ കെട്ടുകണക്കിനുള്ള വിവിധ പോസ്റ്ററുകളും അരി, പലവ്യഞ്ജന പാക്കറ്റുകള്‍ക്കിടയിലുണ്ടായിരുന്നു. പി വി മോഹനന്റെ ഭാര്യ മിനി ഇരിട്ടി വനിതാസംഘം ജീവനക്കാരിയാണ്. എല്‍ഡിഎഫ് നേതാക്കള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതര്‍ക്കും കലക്ടര്‍, റിട്ടേണിങ് ഓഫീസര്‍ എന്നിവര്‍ക്കും പരാതി നല്‍കി.

1 comment:

ഗള്‍ഫ് വോയ്‌സ് said...

അരി തരാം, തുണി തരാം,ആയിരം കള്ളങള്‍ പറഞ്ഞു തരാം, വോട്ട് തരൂ നാട്ടുകാരെ.....വോട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ അരിവിതരണം


ഇരിട്ടി: യുഡിഎഫിന് വോട്ട് പിടിക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീട്ടില്‍ അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തത് തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതര്‍ പിടികൂടി. കീഴൂര്‍ ചാവശേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്റെ പേരാവൂര്‍ മണ്ഡലം മുഖ്യതെരഞ്ഞെടുപ്പ് ചുമതലക്കാരില്‍ ഒരാളുമായ നടുവനാട്ടെ പി വി മോഹനന്റെ വീട്ടില്‍നിന്നാണ് അരിയും പലചരക്കും വിതരണം ചെയ്തത്. അരി, പഞ്ചസാര, ചെറുപയര്‍, വറ്റല്‍മുളക്, മല്ലി തുടങ്ങിയവയാണ് വില ഈടാക്കാതെ വിതരണം ചെയ്തത്. കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അരിയും പലചരക്കും നല്‍കിയത്. വീട്ടുമുറ്റത്തും അകത്തു നിന്നുമായി പിടിച്ചെടുത്ത സാധനങ്ങള്‍ മട്ടന്നൂര്‍ പൊലീസിന് കൈമാറി. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച അരിവിതരണം വിവാദക്കുരുക്കിലായതോടെ ഡിസിസി നേതാക്കളടക്കം ഒട്ടേറെപേര്‍ രംഗത്തെത്തി. നാട്ടുകാരും തടിച്ചുകൂടി. ഒന്നര ക്വിന്റല്‍ അരി, ഒന്നേകാല്‍ ക്വിന്റല്‍ പഞ്ചസാര, 30 കിലോഗ്രാം വറ്റല്‍മുളക്, 40 കിലോഗ്രാം ഉഴുന്ന്, കാല്‍ ക്വിന്റല്‍ ചെറുപയര്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിന്റെ ഇരട്ടിയിലധികം സാധനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇരിട്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനിതാസര്‍വീസ് സഹകരണസംഘം വകയാണ് അരിയും പയറുമെന്ന് സംഘം പ്രസിഡന്റ് എന്‍ കെ ലീല പറഞ്ഞു. എന്നാല്‍, കീഴൂര്‍ വില്ലേജ് പ്രവര്‍ത്തനമേഖലയായി രൂപീകരിച്ച സഹകരണസംഘം വിതരണം ചെയ്യുന്ന സാധനങ്ങള്‍ എങ്ങനെ ചാവശേരി വില്ലേജിലെ നടുവനാട്ട് എത്തിയെന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ല. കെ സുധാകരന്റെ കെട്ടുകണക്കിനുള്ള വിവിധ പോസ്റ്ററുകളും അരി, പലവ്യഞ്ജന പാക്കറ്റുകള്‍ക്കിടയിലുണ്ടായിരുന്നു. പി വി മോഹനന്റെ ഭാര്യ മിനി ഇരിട്ടി വനിതാസംഘം ജീവനക്കാരിയാണ്. എല്‍ഡിഎഫ് നേതാക്കള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അധികൃതര്‍ക്കും കലക്ടര്‍, റിട്ടേണിങ് ഓഫീസര്‍ എന്നിവര്‍ക്കും പരാതി നല്‍കി.