Monday, April 13, 2009

ഇടതുപക്ഷ മതേതരമുന്നണിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ തങ്ങള്‍ പിന്തുണ നല്‍കുമെന്ന് 260 കത്തോലിക്കാ മെത്രാന്മാര്‍ ഉള്‍പ്പെടുന്ന സിബിസിഐ

ഇടതുപക്ഷ മതേതരമുന്നണിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ തങ്ങള്‍ പിന്തുണ നല്‍കുമെന്ന് 260 കത്തോലിക്കാ മെത്രാന്മാര്‍ ഉള്‍പ്പെടുന്ന സിബിസിഐ പ്രഖ്യാപനം

കൊച്ചി: ക്രൈസ്തവ മതന്യൂനപക്ഷങ്ങളെ എല്‍ഡിഎഫില്‍നിന്ന് അകറ്റാനും അവരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള കോഗ്രസിന്റെയും യുഡിഎഫിന്റെയും നീക്കം പൊളിഞ്ഞു. ക്രൈസ്തവസമൂഹത്തിലെ മതവിഭാഗങ്ങളും സംഘടനകളും അടുത്തിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ആഹ്വാനങ്ങളും പ്രസ്താവനകളും എല്‍ഡിഎഫ് നിലപാടുകളെ സ്വാഗതംചെയ്യുന്നെന്നു വന്നതോടെയാണ് യുഡിഎഫിന്റെ രാഷ്ട്രീയ ദുഷ്ടലാക്ക് പൊളിഞ്ഞത്. എല്‍ഡിഎഫിന്റെ രാഷ്ട്രീയനിലപാടുകള്‍ക്കൊപ്പം നില്‍ക്കേണ്ടത് തങ്ങളുടെ സംരക്ഷണത്തിന് അനിവാര്യമെന്ന് മതന്യൂനപക്ഷങ്ങള്‍ തിരിച്ചറിയുന്നതിന്റെ സൂചനകളാണ് അവരുടെ പ്രസ്താവനകളില്‍ തെളിയുന്നത്. എന്‍ഡിഎ, യുപിഎ ഭരണകാലങ്ങളില്‍ രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കുനേരെ വ്യാപക അതിക്രമങ്ങളും കൊലപാതകങ്ങളുമുണ്ടായി. ഇതില്‍ പ്രതിഷേധിക്കുകയും ചെറുത്തുനില്‍ക്കുകയും ആശ്വാസമേകുകയുംചെയ്തത് ഇടതുപക്ഷമാണെന്നത് അംഗീകരിച്ചാണ് ക്രൈസ്തവ മതമേധാവികള്‍ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്ന പാര്‍ടികളാണ് അധികാരത്തില്‍ വരേണ്ടതെന്ന പ്രസ്താവന ഇറക്കിയത്. ഒറീസയിലെ കന്ദമലില്‍ ക്രൈസ്തവര്‍ക്കുനേരെ സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങളും അതിനോട് കോഗ്രസ് പുലര്‍ത്തിയ നിസ്സംഗതയും ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ-ന്യൂനപക്ഷസംരക്ഷണ നിലപാട് ആവര്‍ത്തിച്ച് തെളിയിച്ചു. ഒറീസയില്‍ സിപിഐ എം ഉള്‍പ്പെടുന്ന മതേതരമുന്നണിക്കാണ് തങ്ങളുടെ പിന്തുണയെന്ന് 260 കത്തോലിക്കാ മെത്രാന്മാര്‍ ഉള്‍പ്പെടുന്ന സിബിസിഐ പ്രഖ്യാപിച്ചതും സിപിഐ എമ്മിന്റെ കറകളഞ്ഞ രാഷ്ട്രീയനിലപാടിനുള്ള അംഗീകാരമായിരുന്നു. കേരളത്തിലെ 29 കത്തോലിക്കാ രൂപതകളും സിബിസിഐയില്‍ ഉള്‍പ്പെട്ടതാണെന്നതും ശ്രദ്ധേയമാണ്. ഒറീസയില്‍ സിപിഐ എം ഉള്‍പ്പെടുന്ന മതനിരപേക്ഷമുന്നണിയെ സ്വാഗതംചെയ്യുന്നതായി കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ് റാഫേല്‍ ചീനാത്ത് പ്രസ്താവിച്ചതും ക്രൈസ്തവര്‍ ഇടതുപക്ഷത്തോടൊപ്പമാണെന്നതിന്റെ തെളിവാണ്. ഇതിനു തൊട്ടുപിന്നാലെയാണ് ന്യൂനപക്ഷസംരക്ഷണത്തില്‍ ഏറ്റവും മുന്നില്‍ സിപിഐ എമ്മും ഇടതുപക്ഷവുമാണെന്ന് ലത്തീന്‍ കത്തോലിക്ക തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പ്രസ്താവന ഇറക്കിയത്. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയാണ് സിപിഐ എം നിലകൊള്ളുന്നതെന്നും അതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാസഭയ്ക്ക് കമ്യൂണിസ്റ്റുകാരുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ തടസ്സമില്ലെന്നും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍ ആത്മകഥാംശമുള്ള തന്റെ പുസ്തകത്തില്‍ ('ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന്') പറഞ്ഞതും സിപിഐ എം നിലപാടുകള്‍ക്കുള്ള അംഗീകാരമാണ്. സംഘപരിവാര്‍ വേട്ടയാടുന്ന ഒറീസയിലെ ക്രൈസ്തവര്‍ സിപിഐ എം ഓഫീസ് പ്രാര്‍ഥനാകേന്ദ്രമായി ഉപയോഗിക്കുന്ന വിവരം പുറത്തുവന്നതും ക്രൈസ്തവ മതവിഭാഗങ്ങളെ സിപിഐ എമ്മും ഇടതുപക്ഷവും ഹൃദയപക്ഷത്ത് കാണുന്നതിന്റെ തെളിവായി അവര്‍ തിരിച്ചറിഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ഇടതുപക്ഷ മതേതരമുന്നണിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ തങ്ങള്‍ പിന്തുണ നല്‍കുമെന്ന് 260 കത്തോലിക്കാ മെത്രാന്മാര്‍ ഉള്‍പ്പെടുന്ന സിബിസിഐ പ്രഖ്യാപനം. കറകളഞ്ഞ രാഷ്ട്രീയനിലപാടിനുള്ള അംഗീകാരം


കൊച്ചി: ക്രൈസ്തവ മതന്യൂനപക്ഷങ്ങളെ എല്‍ഡിഎഫില്‍നിന്ന് അകറ്റാനും അവരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള കോഗ്രസിന്റെയും യുഡിഎഫിന്റെയും നീക്കം പൊളിഞ്ഞു. ക്രൈസ്തവസമൂഹത്തിലെ മതവിഭാഗങ്ങളും സംഘടനകളും അടുത്തിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ആഹ്വാനങ്ങളും പ്രസ്താവനകളും എല്‍ഡിഎഫ് നിലപാടുകളെ സ്വാഗതംചെയ്യുന്നെന്നു വന്നതോടെയാണ് യുഡിഎഫിന്റെ രാഷ്ട്രീയ ദുഷ്ടലാക്ക് പൊളിഞ്ഞത്. എല്‍ഡിഎഫിന്റെ രാഷ്ട്രീയനിലപാടുകള്‍ക്കൊപ്പം നില്‍ക്കേണ്ടത് തങ്ങളുടെ സംരക്ഷണത്തിന് അനിവാര്യമെന്ന് മതന്യൂനപക്ഷങ്ങള്‍ തിരിച്ചറിയുന്നതിന്റെ സൂചനകളാണ് അവരുടെ പ്രസ്താവനകളില്‍ തെളിയുന്നത്. എന്‍ഡിഎ, യുപിഎ ഭരണകാലങ്ങളില്‍ രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കുനേരെ വ്യാപക അതിക്രമങ്ങളും കൊലപാതകങ്ങളുമുണ്ടായി. ഇതില്‍ പ്രതിഷേധിക്കുകയും ചെറുത്തുനില്‍ക്കുകയും ആശ്വാസമേകുകയുംചെയ്തത് ഇടതുപക്ഷമാണെന്നത് അംഗീകരിച്ചാണ് ക്രൈസ്തവ മതമേധാവികള്‍ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്ന പാര്‍ടികളാണ് അധികാരത്തില്‍ വരേണ്ടതെന്ന പ്രസ്താവന ഇറക്കിയത്. ഒറീസയിലെ കന്ദമലില്‍ ക്രൈസ്തവര്‍ക്കുനേരെ സംഘപരിവാര്‍ നടത്തിയ ആക്രമണങ്ങളും അതിനോട് കോഗ്രസ് പുലര്‍ത്തിയ നിസ്സംഗതയും ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ-ന്യൂനപക്ഷസംരക്ഷണ നിലപാട് ആവര്‍ത്തിച്ച് തെളിയിച്ചു. ഒറീസയില്‍ സിപിഐ എം ഉള്‍പ്പെടുന്ന മതേതരമുന്നണിക്കാണ് തങ്ങളുടെ പിന്തുണയെന്ന് 260 കത്തോലിക്കാ മെത്രാന്മാര്‍ ഉള്‍പ്പെടുന്ന സിബിസിഐ പ്രഖ്യാപിച്ചതും സിപിഐ എമ്മിന്റെ കറകളഞ്ഞ രാഷ്ട്രീയനിലപാടിനുള്ള അംഗീകാരമായിരുന്നു. കേരളത്തിലെ 29 കത്തോലിക്കാ രൂപതകളും സിബിസിഐയില്‍ ഉള്‍പ്പെട്ടതാണെന്നതും ശ്രദ്ധേയമാണ്. ഒറീസയില്‍ സിപിഐ എം ഉള്‍പ്പെടുന്ന മതനിരപേക്ഷമുന്നണിയെ സ്വാഗതംചെയ്യുന്നതായി കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ് റാഫേല്‍ ചീനാത്ത് പ്രസ്താവിച്ചതും ക്രൈസ്തവര്‍ ഇടതുപക്ഷത്തോടൊപ്പമാണെന്നതിന്റെ തെളിവാണ്. ഇതിനു തൊട്ടുപിന്നാലെയാണ് ന്യൂനപക്ഷസംരക്ഷണത്തില്‍ ഏറ്റവും മുന്നില്‍ സിപിഐ എമ്മും ഇടതുപക്ഷവുമാണെന്ന് ലത്തീന്‍ കത്തോലിക്ക തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പ്രസ്താവന ഇറക്കിയത്. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടിയാണ് സിപിഐ എം നിലകൊള്ളുന്നതെന്നും അതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കത്തോലിക്കാസഭയ്ക്ക് കമ്യൂണിസ്റ്റുകാരുമായി യോജിച്ചുപ്രവര്‍ത്തിക്കാന്‍ തടസ്സമില്ലെന്നും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ വര്‍ക്കി വിതയത്തില്‍ ആത്മകഥാംശമുള്ള തന്റെ പുസ്തകത്തില്‍ ('ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന്') പറഞ്ഞതും സിപിഐ എം നിലപാടുകള്‍ക്കുള്ള അംഗീകാരമാണ്. സംഘപരിവാര്‍ വേട്ടയാടുന്ന ഒറീസയിലെ ക്രൈസ്തവര്‍ സിപിഐ എം ഓഫീസ് പ്രാര്‍ഥനാകേന്ദ്രമായി ഉപയോഗിക്കുന്ന വിവരം പുറത്തുവന്നതും ക്രൈസ്തവ മതവിഭാഗങ്ങളെ സിപിഐ എമ്മും ഇടതുപക്ഷവും ഹൃദയപക്ഷത്ത് കാണുന്നതിന്റെ തെളിവായി അവര്‍ തിരിച്ചറിഞ്ഞു.