Thursday, April 9, 2009

മലപ്പുറം പ്രസ്സ് ക്ലബ്ബിന്റെ 'ജനവിധി - 2009' പരിപാടിയില്‍ സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണി നയം വ്യക്തമാക്കുന്നു

മലപ്പുറം പ്രസ്സ് ക്ലബ്ബിന്റെ 'ജനവിധി - 2009' പരിപാടിയില്‍ സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണി നയം വ്യക്തമാക്കുന്നു


നാടിന്റെ സ്വാശ്രയത്വവും മതനിരപേക്ഷതയും വികസനവുമാണ് തെരഞ്ഞെടുപ്പിലെ വിഷയം. ഈ കാര്യത്തില്‍ സമാനചിന്താഗതിക്കാര്‍ ഒരുമിക്കണം.വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ കാണരുത്. മതനിരപേക്ഷ നിലപാടാണ് നാടിന് ആവശ്യം .വര്‍ഗീയതയുമായി സഹകരിക്കരുത്. വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നത് ശരിയായ കാഴ്ചപ്പാടല്ല.പൊന്നാനിമണ്ഡലം വികസനരംഗത്ത് ഏറെ പിന്നിലാണ്. മുമ്പ് വിജയിച്ച എംപിമാരാരും മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല.
കാലങ്ങളായി പൊന്നാനി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നവര്‍ ഫണ്ട്‌ ശരിയാംവണ്ണം വിനിയോഗിക്കാത്തതിനാല്‍ മണ്ഡലത്തിലെ വികസനം വഴി മുട്ടി. തന്റെ സ്ഥാനാര്‍ഥിത്വം മുമ്പത്തെ ജനപ്രതിനിധികളുടെ മണ്ഡലത്തോടുള്ള അവഗണനക്കെതിരെ.പുറമെനിന്നുള്ളവരായിരുന്നു ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഈ അവസ്ഥ മാറാന്‍ വോട്ടര്‍മാര് നാട്ടുകാരനായ തന്നെ ജയിപ്പിക്കുമെന്നാണ് പ്രതീക്ഷ.


പൊന്നാനി ഹാര്‍ബര്‍, ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌, കുറ്റിപ്പുറം എഫ്‌.സി.ഐ. ഗോഡൗണ്‍, റെയില്‍വേ സ്റ്റേഷന്‍ നവീകരണം തുടങ്ങി കേന്ദ്രത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട ഒട്ടേറെ കാര്യങ്ങളിവിടെയുണ്ട്‌. എന്നാലിതിനോടൊന്നും മുമ്പ്‌ തിരഞ്ഞെടുക്കപ്പെട്ടവര്‍ അനുഭാവപൂര്‍ണമായ സമീപനമല്ല കാണിച്ചത്.വിവിധ വിഷയങ്ങളില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകാം. യോജിപ്പിന്റെ മേഖല കണ്ടെത്തി സഹകരിക്കണം.പൊന്നാനിയുടെ വികസനത്തിനുവേണ്ടി ഒന്നിക്കുകയാണ്‌ വേണ്ടത്‌.പോരാട്ടത്തിന്റെ നാടുകൂടിയായ പൊന്നാനിയില്‍നിന്ന് സാമ്രാജ്യത്വത്തിനെതിരായ കാറ്റ് വീശും . പൊന്നാനിയുടെ വികസനം തീരദേശത്തുനിന്നാണ്‌ തുടങ്ങേണ്ടത്‌. തീരദേശത്തെ സംഘര്‍ഷങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കണം. ഗള്‍ഫുകാരുടെ ക്ഷേമത്തിന്‌ കൂടുതല്‍ പരിഗണന വേണം. താന്‍ തിരഞ്ഞെടക്കപ്പെടുകയാണെങ്കില്‍ ഇവയ്‌ക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തും
നയം വ്യക്തമാക്കി .
ഹുസൈന്‍ രണ്ടത്താനി മലപ്പുറം
പ്രസ്ക്ളബ്ബിന്റെ janavidhi - 2009' പരിപാടിയില്‍
സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാലാണ് എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നതെന്ന് ഡോ. ഹുസൈന്‍ രണ്ടത്താണി. വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണരുതെന്നും മതനിരപേക്ഷ നിലപാടാണ് നാടിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു .
മലപ്പുറം പ്രസ്സ് ക്ലബ്ബിന്റെ 'ജനവിധി - 2009' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വിഷയങ്ങളില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകാം. യോജിപ്പിന്റെ മേഖല കണ്ടെത്തി സഹകരിക്കണം. നാടിന്റെ സ്വാശ്രയത്വവും മതനിരപേക്ഷതയും വികസനവുമാണ് തെരഞ്ഞെടുപ്പിലെ വിഷയം. ഈ കാര്യത്തില്‍ സമാനചിന്താഗതിക്കാര്‍ ഒരുമിക്കണം. അതേസമയം വര്‍ഗീയതയുമായി സഹകരിക്കരുത്. വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നത് ശരിയായ കാഴ്ചപ്പാടല്ല. പൊന്നാനിമണ്ഡലം വികസനരംഗത്ത് ഏറെ പിന്നിലാണ്. മുമ്പ് വിജയിച്ച എംപിമാരാരും മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല. പുറമെനിന്നുള്ളവരായിരുന്നു ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഈ അവസ്ഥ മാറാന്‍ വോട്ടര്‍മാര്‍ നാട്ടുകാരായ തന്നെ വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷ. പോരാട്ടത്തിന്റെ നാടുകൂടിയായ പൊന്നാനിയില്‍നിന്ന് സാമ്രാജ്യത്വത്തിനെതിരായ കാറ്റ് വീശുമെന്നും രണ്ടത്താണി പറഞ്ഞു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ചില പേറ്റുനോവുണ്ടാകും. ഇപ്പോള്‍ സ്ഥാനാര്‍ഥിത്വം ഉറച്ചു. മാധ്യമങ്ങള്‍ ആവശ്യത്തിലധികം പ്രചാരണം തന്നത് ഗുണമായി- സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. പി നന്ദകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസ്സ് ക്ലബ് പ്രസിഡന്റ് സി പി സൈതലവി അധ്യക്ഷനായി. സെക്രട്ടറി ടി കെ രത്നാകരന്‍ സ്വാഗതം പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

മലപ്പുറം പ്രസ്സ് ക്ലബ്ബിന്റെ 'ജനവിധി - 2009' പരിപാടിയില്‍ സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണി നയം വ്യക്തമാക്കുന്നു [Photo]
[Photo]
നാടിന്റെ സ്വാശ്രയത്വവും മതനിരപേക്ഷതയും വികസനവുമാണ് തെരഞ്ഞെടുപ്പിലെ വിഷയം. ഈ കാര്യത്തില്‍ സമാനചിന്താഗതിക്കാര്‍ ഒരുമിക്കണം.വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ കാണരുത്. മതനിരപേക്ഷ നിലപാടാണ് നാടിന് ആവശ്യം .വര്‍ഗീയതയുമായി സഹകരിക്കരുത്. വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നത് ശരിയായ കാഴ്ചപ്പാടല്ല.പൊന്നാനിമണ്ഡലം വികസനരംഗത്ത് ഏറെ പിന്നിലാണ്. മുമ്പ് വിജയിച്ച എംപിമാരാരും മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല.കാലങ്ങളായി പൊന്നാനി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നവര്‍ ഫണ്ട്‌ ശരിയാംവണ്ണം വിനിയോഗിക്കാത്തതിനാല്‍ മണ്ഡലത്തിലെ വികസനം വഴി മുട്ടി. തന്റെ സ്ഥാനാര്‍ഥിത്വം മുമ്പത്തെ ജനപ്രതിനിധികളുടെ മണ്ഡലത്തോടുള്ള അവഗണനക്കെതിരെ.പുറമെനിന്നുള്ളവരായിരുന്നു ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഈ അവസ്ഥ മാറാന്‍ വോട്ടര്‍മാര് നാട്ടുകാരനായ തന്നെ ജയിപ്പിക്കുമെന്നാണ് പ്രതീക്ഷ.

പൊന്നാനി ഹാര്‍ബര്‍, ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌, കുറ്റിപ്പുറം എഫ്‌.സി.ഐ. ഗോഡൗണ്‍, റെയില്‍വേ സ്റ്റേഷന്‍ നവീകരണം തുടങ്ങി കേന്ദ്രത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട ഒട്ടേറെ കാര്യങ്ങളിവിടെയുണ്ട്‌. എന്നാലിതിനോടൊന്നും മുമ്പ്‌ തിരഞ്ഞെടുക്കപ്പെട്ടവര്‍ അനുഭാവപൂര്‍ണമായ സമീപനമല്ല കാണിച്ചത്.വിവിധ വിഷയങ്ങളില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകാം. യോജിപ്പിന്റെ മേഖല കണ്ടെത്തി സഹകരിക്കണം.പൊന്നാനിയുടെ വികസനത്തിനുവേണ്ടി ഒന്നിക്കുകയാണ്‌ വേണ്ടത്‌.പോരാട്ടത്തിന്റെ നാടുകൂടിയായ പൊന്നാനിയില്‍നിന്ന് സാമ്രാജ്യത്വത്തിനെതിരായ കാറ്റ് വീശും . പൊന്നാനിയുടെ വികസനം തീരദേശത്തുനിന്നാണ്‌ തുടങ്ങേണ്ടത്‌. തീരദേശത്തെ സംഘര്‍ഷങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കണം. ഗള്‍ഫുകാരുടെ ക്ഷേമത്തിന്‌ കൂടുതല്‍ പരിഗണന വേണം. താന്‍ തിരഞ്ഞെടക്കപ്പെടുകയാണെങ്കില്‍ ഇവയ്‌ക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തും
നയം വ്യക്തമാക്കി .ഹുസൈന്‍ രണ്ടത്താനി മലപ്പുറംപ്രസ്ക്ളബ്ബിന്റെ janavidhi - 2009' പരിപാടിയില്‍ സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനാലാണ് എല്‍ഡിഎഫ് പിന്തുണയോടെ മത്സരിക്കുന്നതെന്ന് ഡോ. ഹുസൈന്‍ രണ്ടത്താണി. വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ചുകാണരുതെന്നും മതനിരപേക്ഷ നിലപാടാണ് നാടിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു .
മലപ്പുറം പ്രസ്സ് ക്ലബ്ബിന്റെ 'ജനവിധി - 2009' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വിഷയങ്ങളില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടാകാം. യോജിപ്പിന്റെ മേഖല കണ്ടെത്തി സഹകരിക്കണം. നാടിന്റെ സ്വാശ്രയത്വവും മതനിരപേക്ഷതയും വികസനവുമാണ് തെരഞ്ഞെടുപ്പിലെ വിഷയം. ഈ കാര്യത്തില്‍ സമാനചിന്താഗതിക്കാര്‍ ഒരുമിക്കണം. അതേസമയം വര്‍ഗീയതയുമായി സഹകരിക്കരുത്. വോട്ടര്‍മാരെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നത് ശരിയായ കാഴ്ചപ്പാടല്ല. പൊന്നാനിമണ്ഡലം വികസനരംഗത്ത് ഏറെ പിന്നിലാണ്. മുമ്പ് വിജയിച്ച എംപിമാരാരും മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല. പുറമെനിന്നുള്ളവരായിരുന്നു ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ഈ അവസ്ഥ മാറാന്‍ വോട്ടര്‍മാര്‍ നാട്ടുകാരായ തന്നെ വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷ. പോരാട്ടത്തിന്റെ നാടുകൂടിയായ പൊന്നാനിയില്‍നിന്ന് സാമ്രാജ്യത്വത്തിനെതിരായ കാറ്റ് വീശുമെന്നും രണ്ടത്താണി പറഞ്ഞു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ചില പേറ്റുനോവുണ്ടാകും. ഇപ്പോള്‍ സ്ഥാനാര്‍ഥിത്വം ഉറച്ചു. മാധ്യമങ്ങള്‍ ആവശ്യത്തിലധികം പ്രചാരണം തന്നത് ഗുണമായി- സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഡോ. ഹുസൈന്‍ രണ്ടത്താണി പറഞ്ഞു. പി നന്ദകുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പ്രസ്സ് ക്ലബ് പ്രസിഡന്റ് സി പി സൈതലവി അധ്യക്ഷനായി. സെക്രട്ടറി ടി കെ രത്നാകരന്‍ സ്വാഗതം പറഞ്ഞു.