Sunday, April 19, 2009

കണ്ണൂരില്‍ കൊലപാതകം നടത്തി കേരളത്തിലാകെ കലാപം വിതക്കാനുള്ള ശ്രമം പാളി.ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന് വ്യക്തം.

കണ്ണൂരില്‍ കൊലപാതകം നടത്തി കേരളത്തിലാകെ കലാപം വിതക്കാനുള്ള ശ്രമം പാളി. ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന് വ്യക്തം.

തിരു: കണ്ണൂരില്‍ കൊലപാതകം നടത്തിയശേഷം സംസ്ഥാനത്താകെ കലാപം വിതയ്ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. പുതുപ്പള്ളിയില്‍ വോട്ട് ചെയ്തശേഷം ഹെലികോപ്റ്ററില്‍ കണ്ണൂരില്‍ കുതിച്ചെത്തിയ അടിയന്തരസാഹചര്യം വിശദീകരിക്കാന്‍ മൂന്നുദിവസം കഴിഞ്ഞിട്ടും ഉമ്മന്‍ചാണ്ടിക്കായില്ല. ഗൂഢാലോചനയില്‍ പങ്കില്ലെന്നു സ്ഥാപിക്കാന്‍ ഉമ്മന്‍ചാണ്ടിയും സുധാകരനും പറയുന്ന പച്ചക്കള്ളങ്ങള്‍ പൊളിഞ്ഞു. വാടകക്കൊലയാളികളെ ഉപയോഗിച്ച് സംസ്ഥാനത്ത് കലാപം വിതയ്ക്കാനുള്ള ഗൂഢാലോചനയില്‍ മുന്‍മുഖ്യമന്ത്രികൂടിയായ ഉമ്മന്‍ചാണ്ടി പങ്കാളിയായത് കേരളത്തെ ഞെട്ടിച്ചിരിക്കയാണ്. പേരാവൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് ഏജന്റുമാരെ മര്‍ദിച്ചതറിഞ്ഞ് ഉമ്മന്‍ചാണ്ടി ആകാശമാര്‍ഗം എത്തിയെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കവീനര്‍ സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. പേരാവൂരില്‍ എവിടെയും ഇങ്ങനെയൊരു മര്‍ദനം നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തെരഞ്ഞെടുപ്പ് കമീഷനു മുമ്പില്‍ പരാതിയുമില്ല. പരിക്കേറ്റവരെ ഉമ്മന്‍ചാണ്ടി തലശ്ശേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചെന്ന പ്രചാരവേലയും പച്ചക്കള്ളമെന്ന് തെളിഞ്ഞു. കെ സുധാകരന്റെ വാദങ്ങളും ഗൂഢാലോചന വ്യക്തമാക്കുന്നു. ക്വട്ടേഷന്‍സംഘം തന്റെ ബിസിനസ് സുഹൃത്തുക്കളാണെന്ന് സുധാകരന്‍ വാദിക്കുന്നു. പക്ഷേ, ഇവരുമായുള്ള ബിസിനസ് എന്തെന്ന് സുധാകരന് പറയാനാവുന്നില്ല. കൊലയാളികള്‍ പിടിക്കപ്പെടുമെന്ന് ഓര്‍ക്കാതെയാണ് ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് കണ്ണൂരില്‍ പറന്നിറങ്ങിയത്. ഉച്ചയ്ക്കുമുമ്പ് വോട്ട് രേഖപ്പെടുത്തണമെന്ന് യുഡിഎഫ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉച്ചയോടെ ഗൂഢാലോചന നടപ്പാകുമെന്നും തുടര്‍ന്ന് സംസ്ഥാനത്താകെ കലാപം അഴിച്ചുവിടാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. അതിനു നേതൃത്വം നല്‍കാനാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് ഉമ്മന്‍ചാണ്ടി കണ്ണൂരെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണം അവാസാനിച്ചാല്‍ അതത് മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത നേതാക്കള്‍ പുറത്തുപോകണമെന്ന് തെരഞ്ഞെടുപ്പ് ചട്ടം അനുശാസിക്കുന്നു. ഇത് നടപ്പാക്കിയെന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം. പ്രചാരണത്തിന്റെ സംസ്ഥാന ചുമതലയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോടെ മറ്റു സ്ഥലങ്ങളില്‍ പോകാം. നേതാവ് താമസിക്കുന്നത് എവിടെയാണെന്നുള്‍പ്പെടെ കമീഷനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. കോഗ്രസിന്റ സംസ്ഥാനതല ചുമതല കേന്ദ്രമന്ത്രി എ കെ ആന്റണിക്കാണ്. ഇതെല്ലാം വെല്ലുവിളിച്ചാണ് ഉമ്മന്‍ചാണ്ടി കണ്ണൂരെത്തിയത്. ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരില്‍ ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. എന്നാല്‍, വോട്ടെടുപ്പ് അവസാനിക്കുന്നതിനുമുമ്പ് വാര്‍ത്താസമ്മേളനം നടത്തുന്നത് ചട്ടലംഘനമാണെന്നു കണ്ട് വൈകുന്നേരത്തേക്കു മാറ്റി. പിന്നീടാണ് കൊലയാളിസംഘം പിടിയിലാകുന്നതും ഗൂഢാലോചന പൊളിഞ്ഞതും. സംസ്ഥാനം കത്തിക്കാന്‍ ലക്ഷ്യമിട്ട ക്രിമിനല്‍ ഗൂഢാലോചനയോട് സംസ്ഥാനത്തെ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം അവയുടെ യഥാര്‍ഥമുഖം വെളിവാക്കി. കണ്ണുരില്‍ സുധാകരന്‍-സിപിഐ എം മത്സരം തുടരുന്നു എന്നേ മാതൃഭൂമിക്ക് തോന്നിയിട്ടുള്ളൂ.
കടപ്പാട് . ദേശാഭിമാനി

4 comments:

ഗള്‍ഫ് വോയ്‌സ് said...

കണ്ണൂരില്‍ കൊലപാതകം നടത്തി കേരളത്തിലാകെ കലാപം വിതക്കാനുള്ള ശ്രമം പാളി. ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന് വ്യക്തം.

തിരു: കണ്ണൂരില്‍ കൊലപാതകം നടത്തിയശേഷം സംസ്ഥാനത്താകെ കലാപം വിതയ്ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ നേരിട്ടുള്ള പങ്ക് കൂടുതല്‍ വ്യക്തമാകുന്നു. പുതുപ്പള്ളിയില്‍ വോട്ട് ചെയ്തശേഷം ഹെലികോപ്റ്ററില്‍ കണ്ണൂരില്‍ കുതിച്ചെത്തിയ അടിയന്തരസാഹചര്യം വിശദീകരിക്കാന്‍ മൂന്നുദിവസം കഴിഞ്ഞിട്ടും ഉമ്മന്‍ചാണ്ടിക്കായില്ല. ഗൂഢാലോചനയില്‍ പങ്കില്ലെന്നു സ്ഥാപിക്കാന്‍ ഉമ്മന്‍ചാണ്ടിയും സുധാകരനും പറയുന്ന പച്ചക്കള്ളങ്ങള്‍ പൊളിഞ്ഞു. വാടകക്കൊലയാളികളെ ഉപയോഗിച്ച് സംസ്ഥാനത്ത് കലാപം വിതയ്ക്കാനുള്ള ഗൂഢാലോചനയില്‍ മുന്‍മുഖ്യമന്ത്രികൂടിയായ ഉമ്മന്‍ചാണ്ടി പങ്കാളിയായത് കേരളത്തെ ഞെട്ടിച്ചിരിക്കയാണ്. പേരാവൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് ഏജന്റുമാരെ മര്‍ദിച്ചതറിഞ്ഞ് ഉമ്മന്‍ചാണ്ടി ആകാശമാര്‍ഗം എത്തിയെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കവീനര്‍ സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. പേരാവൂരില്‍ എവിടെയും ഇങ്ങനെയൊരു മര്‍ദനം നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തെരഞ്ഞെടുപ്പ് കമീഷനു മുമ്പില്‍ പരാതിയുമില്ല. പരിക്കേറ്റവരെ ഉമ്മന്‍ചാണ്ടി തലശ്ശേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചെന്ന പ്രചാരവേലയും പച്ചക്കള്ളമെന്ന് തെളിഞ്ഞു. കെ സുധാകരന്റെ വാദങ്ങളും ഗൂഢാലോചന വ്യക്തമാക്കുന്നു. ക്വട്ടേഷന്‍സംഘം തന്റെ ബിസിനസ് സുഹൃത്തുക്കളാണെന്ന് സുധാകരന്‍ വാദിക്കുന്നു. പക്ഷേ, ഇവരുമായുള്ള ബിസിനസ് എന്തെന്ന് സുധാകരന് പറയാനാവുന്നില്ല. കൊലയാളികള്‍ പിടിക്കപ്പെടുമെന്ന് ഓര്‍ക്കാതെയാണ് ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച ഉച്ചയ്ക്ക് കണ്ണൂരില്‍ പറന്നിറങ്ങിയത്. ഉച്ചയ്ക്കുമുമ്പ് വോട്ട് രേഖപ്പെടുത്തണമെന്ന് യുഡിഎഫ് അണികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഉച്ചയോടെ ഗൂഢാലോചന നടപ്പാകുമെന്നും തുടര്‍ന്ന് സംസ്ഥാനത്താകെ കലാപം അഴിച്ചുവിടാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. അതിനു നേതൃത്വം നല്‍കാനാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് ഉമ്മന്‍ചാണ്ടി കണ്ണൂരെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണം അവാസാനിച്ചാല്‍ അതത് മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത നേതാക്കള്‍ പുറത്തുപോകണമെന്ന് തെരഞ്ഞെടുപ്പ് ചട്ടം അനുശാസിക്കുന്നു. ഇത് നടപ്പാക്കിയെന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം. പ്രചാരണത്തിന്റെ സംസ്ഥാന ചുമതലയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോടെ മറ്റു സ്ഥലങ്ങളില്‍ പോകാം. നേതാവ് താമസിക്കുന്നത് എവിടെയാണെന്നുള്‍പ്പെടെ കമീഷനെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. കോഗ്രസിന്റ സംസ്ഥാനതല ചുമതല കേന്ദ്രമന്ത്രി എ കെ ആന്റണിക്കാണ്. ഇതെല്ലാം വെല്ലുവിളിച്ചാണ് ഉമ്മന്‍ചാണ്ടി കണ്ണൂരെത്തിയത്. ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരില്‍ ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. എന്നാല്‍, വോട്ടെടുപ്പ് അവസാനിക്കുന്നതിനുമുമ്പ് വാര്‍ത്താസമ്മേളനം നടത്തുന്നത് ചട്ടലംഘനമാണെന്നു കണ്ട് വൈകുന്നേരത്തേക്കു മാറ്റി. പിന്നീടാണ് കൊലയാളിസംഘം പിടിയിലാകുന്നതും ഗൂഢാലോചന പൊളിഞ്ഞതും. സംസ്ഥാനം കത്തിക്കാന്‍ ലക്ഷ്യമിട്ട ക്രിമിനല്‍ ഗൂഢാലോചനയോട് സംസ്ഥാനത്തെ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം അവയുടെ യഥാര്‍ഥമുഖം വെളിവാക്കി. കണ്ണുരില്‍ സുധാകരന്‍-സിപിഐ എം മത്സരം തുടരുന്നു എന്നേ മാതൃഭൂമിക്ക് തോന്നിയിട്ടുള്ളൂ.

കടത്തുകാരന്‍/kadathukaaran said...

കൈരളിയും ദേശാഭിമാനിയും പിന്നെ കുറച്ച് വാലാട്ടികളും കൂടി ഇതും ഇതിലപ്പുറവും പറഞ്ഞ് കുറച്ച് ദിവസമായി വിപ്ലവമുണ്ടാക്കാന്‍ തുടങ്ങിയൈട്ട്, എന്നിട്ടും കേരള ജനത ഇതേക്കുറിച്ച് ശ്രദ്ധിക്കാതെ പോയത് വേശ്യയുടെ ചാരിത്ര പ്രസംഗത്തേക്കാള്‍ തരം താഴ്ത്തിയേ അവരീ സി പി എം ശ്രമം കാണുന്നുള്ളൂ എന്നതുകൊണ്ടാണ്.

Anonymous said...

പി.ജയരാജന്‍ എം.എല്‍.എ.യുടെ മകന്റെ പേരില്‍ കേസെടുത്തു

കണ്ണൂര്‍: സ്‌ഫോടനത്തില്‍ പരിക്കേറ്റ സംഭവത്തില്‍ പി.ജയരാജന്‍ എം.എല്‍.എ.യുടെ മകന്‍ ആശിഷ്‌ പി.രാജിന്റെയും കൂടെയുണ്ടായിരുന്ന ആഘോഷിന്റെയും പേരില്‍ കതിരൂര്‍ പോലീസ്‌ കേസെടുത്തു. സ്‌ഫോടകവസ്‌തുക്കള്‍ അശ്രദ്ധമായി കൈകാര്യംചെയ്‌തതിനാണ്‌ കതിരൂര്‍ പ്രിന്‍സിപ്പല്‍ എസ്‌.ഐ. വി.കെ.വിശ്വംഭരന്‍ തിങ്കളാഴ്‌ച രാത്രിയോടെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

തിരഞ്ഞെടുപ്പ്‌ദിവസം വൈകിട്ടായിരുന്നു സ്‌ഫോടനം നടന്നത്‌. പരിക്കിനെ തുടര്‍ന്ന്‌ ഇരുവരെയും ഗുരുതരാവസ്ഥയില്‍ കോഴിക്കോട്‌ ബേബി മെമ്മോറിയല്‍ ആസ്‌പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിലായി കതിരൂര്‍ എ.എസ്‌.ഐ.മാര്‍ ഇവരുടെ മൊഴി എടുക്കാന്‍ ആസ്‌പത്രിയില്‍ ചെന്നെങ്കിലും ബന്ധുക്കളും കൂടെയുണ്ടായിരുന്നവരും അനുവദിച്ചില്ല. അതീവ ഗുരുതരാവസ്ഥയിലാണെന്നും മൊഴിയെടുക്കാന്‍ പറ്റുന്ന സാഹചര്യമല്ലെന്നും പറഞ്ഞാണ്‌ പോലീസ്‌ ഉദ്യോഗസ്ഥരെ തിരിച്ചയച്ചത്‌. ഇതിനെ തുടര്‍ന്നാണ്‌ കൂത്തുപറമ്പ്‌ സി.ഐ.യുടെ നിര്‍ദേശപ്രകാരം കതിരൂര്‍ എസ്‌.ഐ. കേസെടുത്തത്‌.

Anonymous said...

Setalvad in dock for 'cooking up killings'14 Apr 2009, 0148 hrs IST, ET Bureau

NEW DELHI: The Narendra Modi baiters among NGOs on Monday suffered a major setback when a Supreme Court-appointed special investigation team (SIT)
charged a leading activist, Teesta Setalvad, with adding morbidity into the post-Godhra riots in Gujarat by “cooking up macabre tales of killings”.

SIT headed by former CBI director R K Raghavan said “many incidents were cooked up, false witnesses were tutored to give evidence about imaginary incidents, and false charges levelled against the then Ahmedabad police chief P C Pandey”.

Sit report, which was submitted before a bench comprising Justices Arijit Pasayat, P Sathasivam and Aftab Alam, said there was no truth in some of the major allegations levelled by NGOs. According to the report, the untruths included:
A pregnant Muslim woman Kausar Banu was gangraped by a mob, who then with sharp weapons gouged out the foetus;
Dumping of dead bodies into a well by rioters at Narora Patiya; and n Police botching up investigation into the killing of British nationals who were on a visit to Gujarat.

SIT also said the charge that Mr Pandey was helping mob that attacked the Gulbarga Society was untrue. “The truth was that he was helping hospitalisation of riot victims and making arrangement of police bandobast,” senior counsel Mukul Rohatgi said.

Mr Rohatgi also told the court that 22 witnesses, who had submitted identical affidavits before various courts relating to riot incidents, were questioned by SIT. “It was found that they were tutored. The affidavits were handed over to them by Ms Setalvad. They had not actually witnessed the riot,” the counsel said.

The Supreme Court lauded the work of SIT and said there should be no room for allegations and counter-allegations. “In the riot cases, the more the delay there is likelihood of falsity creeping in. So there should be a designated court to fast track trials. Riot cases should be given priority,” the Bench said and sought suggestions from the Centre, Gujarat government and NGOs.