Sunday, April 12, 2009

വിജയപ്രതീക്ഷയോടെ എല്‍ഡിഎഫ്

മലപ്പുറം ,പൊന്നാനി , പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷയോടെ എല്‍ഡിഎഫ്. ലീഗിന്ന് പരാജയഭീതി.

മലപ്പുറം: വോട്ടെടുപ്പിന് മൂന്നുദിവസംമാത്രം ബാക്കിനില്‍ക്കേ ജില്ലയില്‍ എല്‍ഡിഎഫിന്റെ വിജയപ്രതീക്ഷയേറി. മലപ്പുറം, പൊന്നാനി പാര്‍ലമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ ടി കെ ഹംസക്കും ഡോ. ഹുസൈന്‍ രണ്ടത്താണിക്കും നാടെങ്ങും ലഭിച്ച അവിസ്മരണീയ വരവേല്‍പ്പ് ഇരുമണ്ഡലങ്ങളും ചരിത്രം സൃഷ്ടിക്കുമെന്നതിന്റെ വിളംബരമായി. കഴിഞ്ഞ തവണ മഞ്ചേരികോട്ടയില്‍ മുസ്ളിംലീഗിന്റെ കുത്തകതകര്‍ത്ത ടി കെ ഹംസ പുതിയ മലപ്പുറം മണ്ഡലത്തിലും ചരിത്രം ആവര്‍ത്തിക്കുമെന്നുറപ്പ്. കേന്ദ്രസഹമന്ത്രിയും ലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായ ഇ അഹമ്മദാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ എന്നിവയാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. ഇതില്‍ മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയാണ്. വള്ളിക്കുന്നിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. മഞ്ചേരിയും കൊണ്ടോട്ടിയും ഇടത്തോട്ട് തന്നെ ചായും. വേങ്ങര, മലപ്പുറം മണ്ഡലങ്ങളില്‍ മാത്രമാകും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുക. സിറ്റിങ് എംപിയായ ടി കെ ഹംസ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ വോട്ട് നൂറില്‍ നൂറാണ്. എം പിയുടെ സാന്നിധ്യം വോട്ടര്‍മാര്‍ ആദ്യമായി അനുഭവിക്കുന്നതും ഇപ്പോഴാണ്. ഇതിന്റെ തെളിവാണ് മണ്ഡലത്തിലുടനീളം ലഭിച്ച വന്‍ വരവേല്‍പ്പ്. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം ഇക്കുറി കിട്ടാക്കനിയാകുമെന്ന് നേരത്തെ മനസ്സിലാക്കി അഹമ്മദ് സുരക്ഷിത മണ്ഡലമെന്ന് കരുതി മലപ്പുറത്തേക്ക് കൂടുമാറുകയായിരുന്നു. എന്നാല്‍ ഇവിടെയും രക്ഷയില്ലാത്ത അവസ്ഥയിലാണ്. പൊന്നാനിയിലാകട്ടെ നാട്ടുകാരനും ജനകീയനും പണ്ഡിതനുമായ ഹുസൈന്‍ രണ്ടത്താണി പുതുചരിത്രം സൃഷ്ടിക്കുമെന്ന് ലീഗ്തന്നെ ഭയക്കുന്നു. രാജ്യം ഉറ്റുനോക്കുന്ന ഈ മണ്ഡലത്തിലെ ജനവിധി മുസ്ളിംലീഗിന് ഒരിക്കലും മറക്കാനാകാത്ത പ്രഹരമാകും. പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറം ജില്ലയിലെ പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, കോട്ടക്കല്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം. ഇതില്‍ ആദ്യ മൂന്ന് മണ്ഡലങ്ങളും എല്‍ഡിഎഫിന് നല്ല ഭൂരിപക്ഷം സമ്മാനിക്കും. താനൂരും തിരൂരും കോട്ടക്കലും എല്‍ഡിഎഫിനൊപ്പം തന്നെയാകും. തിരൂരങ്ങാടിയില്‍ മാത്രമായിരിക്കും യുഡിഎഫിന് പേരിന് ഭൂരിപക്ഷം. ഹുസൈന്‍ രണ്ടത്താണി എല്ലാ മണ്ഡലങ്ങളിലും നാലുതവണ പര്യടനം നടത്തി. ചിലയിടങ്ങളില്‍ റോഡ്ഷോയും നടന്നു. എല്ലായിടത്തും ഇതുവരെ കാണാത്ത ജനമുന്നേറ്റമാണുണ്ടായത്. മുസ്ളിം യുവാക്കളും സ്ത്രീകളും അപ്രതീക്ഷിതമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത് മണ്ഡലത്തിന്റെ മാറുന്ന മുഖം വ്യക്തമാക്കുന്നവയാണ്. മുസ്ളിംലീഗിന്റെ സമുദായവഞ്ചനയും യുപിഎ സര്‍ക്കാറിന്റെ സാമ്രാജ്യത്വ-സിയോണിസ്റ്റ് ദാസ്യവേലയുമാണ് ഇരുമണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ മുഖ്യപ്രചാരണവിഷയം. വിദേശ സഹമന്ത്രി ഇ അഹമ്മദിന്റെകൂടി കാര്‍മികത്വത്തിലാണ് അമേരിക്ക-ഇസ്രയേല്‍ ബന്ധം ഇന്ത്യ ഊട്ടിഉറപ്പിക്കുന്നത്. ഹജ്ജ് സീറ്റ് വിറ്റ് കോടികള്‍ കീശയിലാക്കിയതും ഇവിടെ ചര്‍ച്ചയാണ്. ഇതോടൊപ്പം വികസനവും എല്‍ഡിഎഫ് വിഷയമാക്കുന്നു. കേന്ദ്ര സഹമന്ത്രിയായിട്ടും പൊന്നാനിയില്‍ ഒരു പദ്ധതിയും കൊണ്ടുവരാന്‍ അഹമ്മദിനാകാത്തത് ലീഗിനെ തിരിഞ്ഞുകൊത്തുന്നു. ഇതോടൊപ്പം എല്‍ഡിഎഫ് സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് അക്കമിട്ടു നിരത്തുന്നു. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ചരിത്രത്തില്‍ ഇതുവരെ നടപ്പാക്കാത്ത പദ്ധതികളാണ് മൂന്ന് വര്‍ഷത്തിനിടെ കേരളത്തിലെ എല്‍ഡിഎഫ് നടപ്പാക്കുന്നത്. ഇത് വോട്ടര്‍മാരില്‍ നല്ല പ്രതികരണമാണുണ്ടാക്കുന്നത്. ഇതിനാല്‍ എക്കാലവും ലീഗിനെ തുണച്ച സമുദായവോട്ടുകള്‍ ഇക്കുറി ലഭിക്കില്ലെന്ന് മനസ്സിലായ ലീഗ്, എന്‍ഡിഎഫുപോലുള്ള ഭീകരസംഘടനകളുടെ സഹായത്തോടെ ജില്ലയിലെങ്ങും കള്ളപ്രചാരണം അഴിച്ചുവിടുകയാണ്.

1 comment:

ഗള്‍ഫ് വോയ്‌സ് said...

മലപ്പുറം ,പൊന്നാനി , പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ വിജയപ്രതീക്ഷയോടെ എല്‍ഡിഎഫ്. ലീഗിന്ന് പരാജയഭീതി.

മലപ്പുറം: വോട്ടെടുപ്പിന് മൂന്നുദിവസംമാത്രം ബാക്കിനില്‍ക്കേ ജില്ലയില്‍ എല്‍ഡിഎഫിന്റെ വിജയപ്രതീക്ഷയേറി. മലപ്പുറം, പൊന്നാനി പാര്‍ലമെന്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളായ ടി കെ ഹംസക്കും ഡോ. ഹുസൈന്‍ രണ്ടത്താണിക്കും നാടെങ്ങും ലഭിച്ച അവിസ്മരണീയ വരവേല്‍പ്പ് ഇരുമണ്ഡലങ്ങളും ചരിത്രം സൃഷ്ടിക്കുമെന്നതിന്റെ വിളംബരമായി. കഴിഞ്ഞ തവണ മഞ്ചേരികോട്ടയില്‍ മുസ്ളിംലീഗിന്റെ കുത്തകതകര്‍ത്ത ടി കെ ഹംസ പുതിയ മലപ്പുറം മണ്ഡലത്തിലും ചരിത്രം ആവര്‍ത്തിക്കുമെന്നുറപ്പ്. കേന്ദ്രസഹമന്ത്രിയും ലീഗ് അഖിലേന്ത്യാ പ്രസിഡന്റുമായ ഇ അഹമ്മദാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ എന്നിവയാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. ഇതില്‍ മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയാണ്. വള്ളിക്കുന്നിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം. മഞ്ചേരിയും കൊണ്ടോട്ടിയും ഇടത്തോട്ട് തന്നെ ചായും. വേങ്ങര, മലപ്പുറം മണ്ഡലങ്ങളില്‍ മാത്രമാകും യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുക. സിറ്റിങ് എംപിയായ ടി കെ ഹംസ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ വോട്ട് നൂറില്‍ നൂറാണ്. എം പിയുടെ സാന്നിധ്യം വോട്ടര്‍മാര്‍ ആദ്യമായി അനുഭവിക്കുന്നതും ഇപ്പോഴാണ്. ഇതിന്റെ തെളിവാണ് മണ്ഡലത്തിലുടനീളം ലഭിച്ച വന്‍ വരവേല്‍പ്പ്. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം ഇക്കുറി കിട്ടാക്കനിയാകുമെന്ന് നേരത്തെ മനസ്സിലാക്കി അഹമ്മദ് സുരക്ഷിത മണ്ഡലമെന്ന് കരുതി മലപ്പുറത്തേക്ക് കൂടുമാറുകയായിരുന്നു. എന്നാല്‍ ഇവിടെയും രക്ഷയില്ലാത്ത അവസ്ഥയിലാണ്. പൊന്നാനിയിലാകട്ടെ നാട്ടുകാരനും ജനകീയനും പണ്ഡിതനുമായ ഹുസൈന്‍ രണ്ടത്താണി പുതുചരിത്രം സൃഷ്ടിക്കുമെന്ന് ലീഗ്തന്നെ ഭയക്കുന്നു. രാജ്യം ഉറ്റുനോക്കുന്ന ഈ മണ്ഡലത്തിലെ ജനവിധി മുസ്ളിംലീഗിന് ഒരിക്കലും മറക്കാനാകാത്ത പ്രഹരമാകും. പാലക്കാട് ജില്ലയിലെ തൃത്താല, മലപ്പുറം ജില്ലയിലെ പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, കോട്ടക്കല്‍ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം. ഇതില്‍ ആദ്യ മൂന്ന് മണ്ഡലങ്ങളും എല്‍ഡിഎഫിന് നല്ല ഭൂരിപക്ഷം സമ്മാനിക്കും. താനൂരും തിരൂരും കോട്ടക്കലും എല്‍ഡിഎഫിനൊപ്പം തന്നെയാകും. തിരൂരങ്ങാടിയില്‍ മാത്രമായിരിക്കും യുഡിഎഫിന് പേരിന് ഭൂരിപക്ഷം. ഹുസൈന്‍ രണ്ടത്താണി എല്ലാ മണ്ഡലങ്ങളിലും നാലുതവണ പര്യടനം നടത്തി. ചിലയിടങ്ങളില്‍ റോഡ്ഷോയും നടന്നു. എല്ലായിടത്തും ഇതുവരെ കാണാത്ത ജനമുന്നേറ്റമാണുണ്ടായത്. മുസ്ളിം യുവാക്കളും സ്ത്രീകളും അപ്രതീക്ഷിതമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത് മണ്ഡലത്തിന്റെ മാറുന്ന മുഖം വ്യക്തമാക്കുന്നവയാണ്. മുസ്ളിംലീഗിന്റെ സമുദായവഞ്ചനയും യുപിഎ സര്‍ക്കാറിന്റെ സാമ്രാജ്യത്വ-സിയോണിസ്റ്റ് ദാസ്യവേലയുമാണ് ഇരുമണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ മുഖ്യപ്രചാരണവിഷയം. വിദേശ സഹമന്ത്രി ഇ അഹമ്മദിന്റെകൂടി കാര്‍മികത്വത്തിലാണ് അമേരിക്ക-ഇസ്രയേല്‍ ബന്ധം ഇന്ത്യ ഊട്ടിഉറപ്പിക്കുന്നത്. ഹജ്ജ് സീറ്റ് വിറ്റ് കോടികള്‍ കീശയിലാക്കിയതും ഇവിടെ ചര്‍ച്ചയാണ്. ഇതോടൊപ്പം വികസനവും എല്‍ഡിഎഫ് വിഷയമാക്കുന്നു. കേന്ദ്ര സഹമന്ത്രിയായിട്ടും പൊന്നാനിയില്‍ ഒരു പദ്ധതിയും കൊണ്ടുവരാന്‍ അഹമ്മദിനാകാത്തത് ലീഗിനെ തിരിഞ്ഞുകൊത്തുന്നു. ഇതോടൊപ്പം എല്‍ഡിഎഫ് സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് അക്കമിട്ടു നിരത്തുന്നു. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ചരിത്രത്തില്‍ ഇതുവരെ നടപ്പാക്കാത്ത പദ്ധതികളാണ് മൂന്ന് വര്‍ഷത്തിനിടെ കേരളത്തിലെ എല്‍ഡിഎഫ് നടപ്പാക്കുന്നത്. ഇത് വോട്ടര്‍മാരില്‍ നല്ല പ്രതികരണമാണുണ്ടാക്കുന്നത്. ഇതിനാല്‍ എക്കാലവും ലീഗിനെ തുണച്ച സമുദായവോട്ടുകള്‍ ഇക്കുറി ലഭിക്കില്ലെന്ന് മനസ്സിലായ ലീഗ്, എന്‍ഡിഎഫുപോലുള്ള ഭീകരസംഘടനകളുടെ സഹായത്തോടെ ജില്ലയിലെങ്ങും കള്ളപ്രചാരണം അഴിച്ചുവിടുകയാണ്.