Saturday, April 11, 2009

കേരളം ലജ്ജിച്ചു , മലപ്പുറം നാണംകെട്ടു , ലീഗ് ഭികരവാദികള്‍ക്ക് ചരിത്രം മാപ്പ് കൊടുക്കില്ല.

കേരളം ലജ്ജിച്ചു , മലപ്പുറം നാണംകെട്ടു , ലീഗ് ഭികരവാദികള്‍ക്ക് ചരിത്രം മാപ്പ് കൊടുക്കില്ല.

അന്നുവരെ കേരളം പടുത്തുയര്‍ത്തിയ അഭിമാനത്തിന്റെ ഗോപുരങ്ങള്‍ ആ ദിവസങ്ങളില്‍ മലപ്പുറത്ത് തച്ചുതകര്‍ക്കപ്പെടുകയായിരുന്നു. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവമായി കണ്ടിരുന്ന മലയാളിയുടെ ശിരസ്സ് അന്ന് പാതാളത്തോളം താഴ്ന്നു. അക്ഷരവിരോധികളുടെ പേക്കൂത്ത് കണ്ട് അക്ഷരാര്‍ഥത്തില്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തി. സാക്ഷരകേരള പ്രസ്ഥാനത്തിലെ അഭിമാനമായിരുന്ന ചേലക്കാടന്‍ ആയിഷയുടെ നാടായ മലപ്പുറം നാണംകെട്ടു. പാഠപുസ്തകത്തില്‍ മതനിന്ദയാരോപിച്ച് രാഷ്ട്രീയ മതഭ്രാന്തിളകിയ ലീഗുകാര്‍ ചരിത്രമുറങ്ങുന്ന മലപ്പുറത്തിന്റെ മണ്ണില്‍ അഴിഞ്ഞാടുകയായിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട ആയിരക്കണക്കിന് പുസ്തകങ്ങള്‍ ചുട്ടെരിച്ചായിരുന്നു ആദ്യ സമരം. പീന്നീടത് വളര്‍ന്ന,് ഒരു മാസത്തിനുള്ളില്‍ അധ്യാപകനെ ചവിട്ടിക്കൊല്ലുന്നതിലേക്കെത്തി. 2008 ജൂ 24 നാണ് അക്ഷരകേരളത്തെ അപമാനത്തിന്റെ പടുകുഴിയിലാഴ്ത്തിയ കുപ്രസിദ്ധമായ 'പാഠപുസ്തക ദഹനം' മലപ്പുറത്ത് എംഎസ്എഫുകാര്‍ നടത്തിയത്. പതിനലായിരത്തോളം പുസ്തകങ്ങളാണ് അന്ന് കത്തിച്ചാമ്പലായത്. അതിന് കാര്‍മികത്വം വഹിച്ചതാകട്ടെ കേരളത്തില്‍ വിദ്യഭ്യാസമന്ത്രിപദം അലങ്കരിച്ച നാലകത്ത് സൂപ്പിയെന്ന ലീഗ് നേതാവും. കേരളത്തില്‍ യുഡിഎഫ് ഭരണം നടത്തിയതില്‍ കൂടുതല്‍ കാലവും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുസ്ളിം ലീഗ് നേതാക്കള്‍ ശിഷ്യരുടെ 'സംസ്കാര സമ്പന്നത'യില്‍ ഊറ്റം കൊണ്ടു. പുസ്തക ദഹനം കഴിഞ്ഞും അരിശം തീരാതെ നടന്ന എംഎസ്എഫുകാര്‍ക്ക് കൂട്ടായി യൂത്ത് ലീഗുകാരും ചേര്‍ന്നതോടെയാണ് സമൂഹ മനഃസാക്ഷിക്ക് ഒരിക്കലും പൊറുക്കാനാവാത്ത ഗുരുഹത്യക്ക് കേരളം സാക്ഷിയായത്. വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിനാണ് ജൂലൈ 19ന് കൊലചെയ്യപ്പെട്ടത്. അന്നുതന്നെ സംസ്ഥാന വ്യാപകമായി അധ്യാപകരെ ലീഗുകാര്‍ വേട്ടയാടി. മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറം, മമ്പാട്, ഇരുമ്പുഴി, കൊണ്ടോട്ടി, ഓമാനൂര്‍, മഞ്ചേരി, വേങ്ങര എന്നിവിടങ്ങളിലും പരിശീലനത്തിനെത്തിയ അധ്യാപകര്‍ക്കുനേരെ ലീഗുകാര്‍ അക്രമമഴിച്ചുവിട്ടു. സാംസ്കാരിക കേരളം മനസ്സറിഞ്ഞ് അപലപിച്ച ഗുരുഹത്യയില്‍ തെറ്റുകാണാന്‍ മതത്തെ രാഷ്ട്രീയായുധമായി മാത്രം കാണുന്ന ലീഗുകാര്‍ക്കായില്ല. സമൂഹമനഃസാക്ഷി ആകെത്തന്നെ ലീഗിന്റെ കാടത്തത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മതസംഘടനകളെല്ലാം ലീഗിന്റെ അക്രമത്തെ അപലപിച്ചു. പുസ്തകം കത്തിക്കുകയും അധ്യാപകന്‍ കൊലചെയ്യപ്പെടുകയും ചെയ്തത് മുസ്ളിം സമുദായത്തിനാകെ അപമാനം വരുത്തിയതായി മലപ്പുറത്ത് നടന്ന എസ്വൈഎസ് സെമിനാറില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇത് ഇസ്ളാമിക വിരുദ്ധമാണെന്നും മലപ്പുറം ജില്ലയെയും സമുദായത്തെയുംകുറിച്ച് മറ്റ് ജനവിഭാഗങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും സമുദായത്തിനാകെ കളങ്കമായെന്നുമാണ് സെമിനാറില്‍ വിഷയം അവതരിപ്പിച്ച കൂറ്റമ്പാറ അബ്ദുള്‍റഹിമാന്‍ ദാരിമി അഭിപ്രായപ്പെട്ടത്. അറിവിനെയും സംസ്കാരത്തെയും ചുട്ടുകരിക്കുന്നതിന് തുല്യമാണ് പാഠപുസ്തകം കത്തിച്ച സംഭവമെന്നാണ് എഴുത്തുകാരന്‍ സക്കറിയ പ്രതികരിച്ചത്. വിദ്യാഭ്യാസവും സംസ്കാരവുമുള്ള രാജ്യത്ത് പുസ്തകം കത്തിക്കല്‍ നീതീകരിക്കാനാവില്ലെന്നായിരുന്നു വേദന നിറഞ്ഞ സ്വരത്തില്‍ കേരളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി പറഞ്ഞത്. മാതൃസംഘടനകള്‍ ഇത്തരം സമരങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കേണ്ടിയിരുന്നുവെന്ന് മാധ്യമം പത്രാധിപര്‍ ഒ അബ്ദുറഹിമാന്‍ പ്രതികരിച്ചു. പുസ്തകം കത്തിക്കുന്നത് സമരക്കാരുടെ ഉള്ളിലെ ഹിംസവാസനയും അക്ഷരങ്ങളോടുള്ള ബഹുമാനക്കുറവുമാണ് കാണിക്കുന്നതെന്നായിരുന്നു എം എന്‍ കാരശേരിയുടെ പ്രതികരണം. വിജ്ഞാനത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്ന രീതികളല്ല ഇതെന്നുമായിരുന്നു ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി ആരിഫലി പ്രതികരിച്ചത്. പുസ്തകം കത്തിച്ചത് തികച്ചും തെറ്റായ നടപടിയാണെന്ന് അലിഗഢ് സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ എം ബഹാവുദ്ദീന്‍ പറഞ്ഞു. എന്നാല്‍ ലീഗിനെ ഇതൊന്നും ബാധിച്ചില്ല. പുസ്തകം കത്തിച്ച് മൂന്നാഴ്ച തികയുംമുമ്പ് അവര്‍ ഗുരുനാഥന്റെ ജീവന്‍ കവര്‍ന്ന് സമരവീര്യം കാത്തു.

2 comments:

ഗള്‍ഫ് വോയ്‌സ് said...

കേരളം ലജ്ജിച്ചു , മലപ്പുറം നാണംകെട്ടു , ലീഗ് ഭികരവാദികള്‍ക്ക് ചരിത്രം മാപ്പ് കൊടുക്കില്ല.

അന്നുവരെ കേരളം പടുത്തുയര്‍ത്തിയ അഭിമാനത്തിന്റെ ഗോപുരങ്ങള്‍ ആ ദിവസങ്ങളില്‍ മലപ്പുറത്ത് തച്ചുതകര്‍ക്കപ്പെടുകയായിരുന്നു. മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവമായി കണ്ടിരുന്ന മലയാളിയുടെ ശിരസ്സ് അന്ന് പാതാളത്തോളം താഴ്ന്നു. അക്ഷരവിരോധികളുടെ പേക്കൂത്ത് കണ്ട് അക്ഷരാര്‍ഥത്തില്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തി. സാക്ഷരകേരള പ്രസ്ഥാനത്തിലെ അഭിമാനമായിരുന്ന ചേലക്കാടന്‍ ആയിഷയുടെ നാടായ മലപ്പുറം നാണംകെട്ടു. പാഠപുസ്തകത്തില്‍ മതനിന്ദയാരോപിച്ച് രാഷ്ട്രീയ മതഭ്രാന്തിളകിയ ലീഗുകാര്‍ ചരിത്രമുറങ്ങുന്ന മലപ്പുറത്തിന്റെ മണ്ണില്‍ അഴിഞ്ഞാടുകയായിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ട ആയിരക്കണക്കിന് പുസ്തകങ്ങള്‍ ചുട്ടെരിച്ചായിരുന്നു ആദ്യ സമരം. പീന്നീടത് വളര്‍ന്ന,് ഒരു മാസത്തിനുള്ളില്‍ അധ്യാപകനെ ചവിട്ടിക്കൊല്ലുന്നതിലേക്കെത്തി. 2008 ജൂ 24 നാണ് അക്ഷരകേരളത്തെ അപമാനത്തിന്റെ പടുകുഴിയിലാഴ്ത്തിയ കുപ്രസിദ്ധമായ 'പാഠപുസ്തക ദഹനം' മലപ്പുറത്ത് എംഎസ്എഫുകാര്‍ നടത്തിയത്. പതിനലായിരത്തോളം പുസ്തകങ്ങളാണ് അന്ന് കത്തിച്ചാമ്പലായത്. അതിന് കാര്‍മികത്വം വഹിച്ചതാകട്ടെ കേരളത്തില്‍ വിദ്യഭ്യാസമന്ത്രിപദം അലങ്കരിച്ച നാലകത്ത് സൂപ്പിയെന്ന ലീഗ് നേതാവും. കേരളത്തില്‍ യുഡിഎഫ് ഭരണം നടത്തിയതില്‍ കൂടുതല്‍ കാലവും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുസ്ളിം ലീഗ് നേതാക്കള്‍ ശിഷ്യരുടെ 'സംസ്കാര സമ്പന്നത'യില്‍ ഊറ്റം കൊണ്ടു. പുസ്തക ദഹനം കഴിഞ്ഞും അരിശം തീരാതെ നടന്ന എംഎസ്എഫുകാര്‍ക്ക് കൂട്ടായി യൂത്ത് ലീഗുകാരും ചേര്‍ന്നതോടെയാണ് സമൂഹ മനഃസാക്ഷിക്ക് ഒരിക്കലും പൊറുക്കാനാവാത്ത ഗുരുഹത്യക്ക് കേരളം സാക്ഷിയായത്. വാലില്ലാപ്പുഴ എഎംഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിനാണ് ജൂലൈ 19ന് കൊലചെയ്യപ്പെട്ടത്. അന്നുതന്നെ സംസ്ഥാന വ്യാപകമായി അധ്യാപകരെ ലീഗുകാര്‍ വേട്ടയാടി. മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറം, മമ്പാട്, ഇരുമ്പുഴി, കൊണ്ടോട്ടി, ഓമാനൂര്‍, മഞ്ചേരി, വേങ്ങര എന്നിവിടങ്ങളിലും പരിശീലനത്തിനെത്തിയ അധ്യാപകര്‍ക്കുനേരെ ലീഗുകാര്‍ അക്രമമഴിച്ചുവിട്ടു. സാംസ്കാരിക കേരളം മനസ്സറിഞ്ഞ് അപലപിച്ച ഗുരുഹത്യയില്‍ തെറ്റുകാണാന്‍ മതത്തെ രാഷ്ട്രീയായുധമായി മാത്രം കാണുന്ന ലീഗുകാര്‍ക്കായില്ല. സമൂഹമനഃസാക്ഷി ആകെത്തന്നെ ലീഗിന്റെ കാടത്തത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മതസംഘടനകളെല്ലാം ലീഗിന്റെ അക്രമത്തെ അപലപിച്ചു. പുസ്തകം കത്തിക്കുകയും അധ്യാപകന്‍ കൊലചെയ്യപ്പെടുകയും ചെയ്തത് മുസ്ളിം സമുദായത്തിനാകെ അപമാനം വരുത്തിയതായി മലപ്പുറത്ത് നടന്ന എസ്വൈഎസ് സെമിനാറില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ഇത് ഇസ്ളാമിക വിരുദ്ധമാണെന്നും മലപ്പുറം ജില്ലയെയും സമുദായത്തെയുംകുറിച്ച് മറ്റ് ജനവിഭാഗങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും സമുദായത്തിനാകെ കളങ്കമായെന്നുമാണ് സെമിനാറില്‍ വിഷയം അവതരിപ്പിച്ച കൂറ്റമ്പാറ അബ്ദുള്‍റഹിമാന്‍ ദാരിമി അഭിപ്രായപ്പെട്ടത്. അറിവിനെയും സംസ്കാരത്തെയും ചുട്ടുകരിക്കുന്നതിന് തുല്യമാണ് പാഠപുസ്തകം കത്തിച്ച സംഭവമെന്നാണ് എഴുത്തുകാരന്‍ സക്കറിയ പ്രതികരിച്ചത്. വിദ്യാഭ്യാസവും സംസ്കാരവുമുള്ള രാജ്യത്ത് പുസ്തകം കത്തിക്കല്‍ നീതീകരിക്കാനാവില്ലെന്നായിരുന്നു വേദന നിറഞ്ഞ സ്വരത്തില്‍ കേരളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി പറഞ്ഞത്. മാതൃസംഘടനകള്‍ ഇത്തരം സമരങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കേണ്ടിയിരുന്നുവെന്ന് മാധ്യമം പത്രാധിപര്‍ ഒ അബ്ദുറഹിമാന്‍ പ്രതികരിച്ചു. പുസ്തകം കത്തിക്കുന്നത് സമരക്കാരുടെ ഉള്ളിലെ ഹിംസവാസനയും അക്ഷരങ്ങളോടുള്ള ബഹുമാനക്കുറവുമാണ് കാണിക്കുന്നതെന്നായിരുന്നു എം എന്‍ കാരശേരിയുടെ പ്രതികരണം. വിജ്ഞാനത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്ന രീതികളല്ല ഇതെന്നുമായിരുന്നു ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി ആരിഫലി പ്രതികരിച്ചത്. പുസ്തകം കത്തിച്ചത് തികച്ചും തെറ്റായ നടപടിയാണെന്ന് അലിഗഢ് സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ എം ബഹാവുദ്ദീന്‍ പറഞ്ഞു. എന്നാല്‍ ലീഗിനെ ഇതൊന്നും ബാധിച്ചില്ല. പുസ്തകം കത്തിച്ച് മൂന്നാഴ്ച തികയുംമുമ്പ് അവര്‍ ഗുരുനാഥന്റെ ജീവന്‍ കവര്‍ന്ന് സമരവീര്യം കാത്തു.

Vote4Koni said...

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്‌ മികച്ച നേട്ടമുണ്ടാക്കുമെന്ന്‌ ഏഷ്യാനെറ്റ്‌- സി ഫോർ അഭിപ്രായ സർവേ. യു.ഡി.എഫ്‌ 13 മുതൽ 15 സീറ്റ്‌ വരെ നേടിയേക്കും. എൽ.ഡി.എഫിന്‌ അഞ്ചു മുതൽ ഏഴ്‌ സീറ്റുവരെയാണ്‌ പ്രവചിച്ചിരിക്കുന്നത്‌. യു.ഡി.എഫിന്‌ 45 ശതമാനം വോട്ട്‌ ലഭിക്കുമെന്നും സർവേയിൽ പറയുന്നു. എൽ.ഡി.എഫിന്‌ 36 ശതമാനവും മറ്റുള്ളവർക്ക്‌ 19 ശതമാനം വോട്ടും ലഭിക്കും.

സിപിഎം- സിപിഐ തർക്കം എൽ.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കുമെന്ന്‌ 55 ശതമാനം പേർ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ സി.പി.എം കടന്നാക്രമിച്ചത്‌ കനത്ത തിരിച്ചടിയാകുമെന്നും സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സിപിഎമ്മിലെ ആഭ്യന്തരപ്ര ശ്നം എൽ. ഡി.എഫിനു ദോഷകരമാകുമെന്ന്‌ 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. അതേപോലെ, ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുള്ളിലും പുറത്തും ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ച സിപിഎമ്മിന്റെ പി.ഡി.പി ബന്ധം ദോഷകരമാകുമെന്ന്‌ 54 ശതമാനം പേരും ഗുണകരമാകുമെന്ന്‌ 19 ശതമാനവും അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മ പ്രധാന പ്രശ്നമാണെന്ന്‌ അഭിപ്രായപ്പെട്ടത്‌ 16 ശതമാനം മാത്രമാണ്‌.

കേന്ദ്രത്തിൽ യു.പി.എയ്ക്ക്‌ ഭൂരിപക്ഷം കിട്ടുമെന്ന്‌ 63 ശതമാനം അഭിപ്രായപ്പെട്ടു. മൂന്നാം മുന്നണിക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ 28 ശതമാനം പേരും എൻ.ഡി.എയ്ക്ക്‌ ഭൂരിപക്ഷം ലഭിക്കുമെന്ന്‌ ഒൻപതു ശതമാനം പേരും അഭിപ്രായപ്പെട്ടു.