Monday, April 6, 2009

മിസൈല്‍ കരാറിന് ആന്റണി വിശദീകരണം നല്‍കണം: പിണറായി

മിസൈല്‍ കരാറിന് ആന്റണി വിശദീകരണം നല്‍കണം: പിണറായി.


ശൂര്‍: മിസൈല്‍ ഇതുവരെ ഉണ്ടാക്കാത്ത ഇസ്രയേലിലെ കമ്പനിയില്‍നിന്ന് ഗുണം കുറഞ്ഞ മിസൈല്‍ ഇന്ത്യന്‍ പട്ടാളത്തിന് എന്തിന് വാങ്ങി എന്നതിന് ഉത്തരം പറയാന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഈ കമ്പനിക്ക് ഇസ്രയേലില്‍ പോലും ഒട്ടേറെ കേസുകളുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഈ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയില്ല. ഈ കമ്പനിയുമായി ആയുധ കച്ചവടം നടത്തിയതിന് മുന്‍ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരെ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. ഈ കമ്പനിയില്‍നിന്ന് ആയുധം വാങ്ങാനായി കോഗ്രസ് ഗവര്‍മെണ്ട് ഉണ്ടാക്കിയ ഫയല്‍ നേരത്തെ മടക്കിയിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടുദിവസം മുമ്പാണ് ഇതില്‍ ഒപ്പുവെച്ചത്. എന്തിനായിരുന്നു ഇത്രയും തിടുക്കം. ബിസിനസ് ചാര്‍ജ് എന്നപേരില്‍ ഒഴുക്കിയ 900 കോടി രൂപ ആരാണ് വാങ്ങിയത്. ഇതില്‍ കോഗ്രസിന് എത്രകിട്ടി. ഇതേക്കുറിച്ചെല്ലാം ഉത്തരം പറയാന്‍ ആന്റണിക്ക് ബാധ്യത ഉണ്ടെന്നും പിണറായി പറഞ്ഞു. ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ചെന്ത്രാപ്പിന്നിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായി

1 comment:

ഗള്‍ഫ് വോയ്‌സ് said...

മിസൈല്‍ കരാറിന് ആന്റണി വിശദീകരണം നല്‍കണം: പിണറായി

തൃശൂര്‍: മിസൈല്‍ ഇതുവരെ ഉണ്ടാക്കാത്ത ഇസ്രയേലിലെ കമ്പനിയില്‍നിന്ന് ഗുണം കുറഞ്ഞ മിസൈല്‍ ഇന്ത്യന്‍ പട്ടാളത്തിന് എന്തിന് വാങ്ങി എന്നതിന് ഉത്തരം പറയാന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഈ കമ്പനിക്ക് ഇസ്രയേലില്‍ പോലും ഒട്ടേറെ കേസുകളുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഈ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തിയില്ല. ഈ കമ്പനിയുമായി ആയുധ കച്ചവടം നടത്തിയതിന് മുന്‍ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരെ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. ഈ കമ്പനിയില്‍നിന്ന് ആയുധം വാങ്ങാനായി കോഗ്രസ് ഗവര്‍മെണ്ട് ഉണ്ടാക്കിയ ഫയല്‍ നേരത്തെ മടക്കിയിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടുദിവസം മുമ്പാണ് ഇതില്‍ ഒപ്പുവെച്ചത്. എന്തിനായിരുന്നു ഇത്രയും തിടുക്കം. ബിസിനസ് ചാര്‍ജ് എന്നപേരില്‍ ഒഴുക്കിയ 900 കോടി രൂപ ആരാണ് വാങ്ങിയത്. ഇതില്‍ കോഗ്രസിന് എത്രകിട്ടി. ഇതേക്കുറിച്ചെല്ലാം ഉത്തരം പറയാന്‍ ആന്റണിക്ക് ബാധ്യത ഉണ്ടെന്നും പിണറായി പറഞ്ഞു. ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പി ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ചെന്ത്രാപ്പിന്നിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായി