Friday, April 3, 2009

ഇസ്രായേല്‍ ആയുധകരാറില്‍ അഴിമതി നടന്നിട്ടില്ലെന്ന്‌ ആന്റണി .൯൦൦കോടി കോഴകൊടുത്തിട്ടുണ്ടെന്ന് കമ്പനി.


ഇസ്രായേല്‍ ആയുധകരാറില്‍ അഴിമതി നടന്നിട്ടില്ലെന്ന്‌ ആന്റണി. 900കോടി കോഴകൊടുത്തിട്ടുണ്ടെന്ന് കമ്പനി.



തിരുവനന്തപുരം: ഇസ്രായേലുമായി ഒപ്പിട്ട ആയുധ കരാറില്‍ യാതൊരു അഴിമതിയും നടന്നിട്ടില്ലെന്നും ഏതെങ്കിലും തരത്തില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്നും പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു.
എന്തെങ്കിലും കൃത്രിമം നടന്നതായി തെളിയുകയോ കരാറിലേര്‍പ്പെട്ട കമ്പനി വ്യവസ്ഥകള്‍ ലംഘിക്കുകയോ ചെയ്‌താല്‍ കരാര്‍ റദ്ദുചെയ്യുന്നതിനും നല്‍കിയ പണം തിരിച്ചുപിടിക്കാനുമുള്ള വ്യവസ്ഥ കരാറില്‍ തന്നെയുണ്ട്‌.
രാജ്യം അതീവ സുരക്ഷ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധവകുപ്പിന്‌ കൂടുതല്‍ ശേഷിയുള്ള മിസൈലുകള്‍ ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ മിസൈല്‍ കരാറില്‍ ഏര്‍പ്പെട്ടത്‌.

2002 ല്‍ മുന്നോട്ടുവെച്ച ആശയമായിരുന്നു ഇത്‌. പിന്നീട്‌ 2005 ല്‍ ഈ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. 2007-08 കാലയളവില്‍ കരാര്‍ സംബന്ധിച്ച്‌ വിശദ്ദമായ ചര്‍ച്ചകള്‍ പ്രതിരോധവകുപ്പും വ്യോമസേനയും നിയമവകുപ്പും ചര്‍ച്ച ചെയ്‌തതിന്റെ അടിസ്ഥാനത്തില്‍ 2008 ഫെബ്രുവരിയില്‍ ഇതിന്റെ പ്രാഥമിക ധാരണയുണ്ടാക്കി. പിന്നീട്‌ ഡിസംബറിലാണ്‌ അന്തിമ കരാറില്‍ ഒപ്പിട്ടതെന്നും ആന്റണി വ്യക്തമാക്കി.
തിരുവനന്തപുരത്ത്‌ കേസരി സ്‌മാരക ട്രസ്റ്റ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാരക്‌ മിസൈല്‍ ഇടപാട്‌ സംബന്ധിച്ച ആരോപണം സി ബി ഐ അന്വേഷിക്കുന്നുണ്ട്‌. ഇക്കാര്യത്തിലും ആരോപണം സത്യമെങ്കില്‍ നടപടിയെടുക്കും.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ഇസ്രായേല്‍ ആയുധകരാറില്‍ അഴിമതി നടന്നിട്ടില്ലെന്ന്‌ ആന്റണി .൯൦൦കോടി കോഴകൊടുത്തിട്ടുണ്ടെന്ന് കമ്പനി.

തിരുവനന്തപുരം: ഇസ്രായേലുമായി ഒപ്പിട്ട ആയുധ കരാറില്‍ യാതൊരു അഴിമതിയും നടന്നിട്ടില്ലെന്നും ഏതെങ്കിലും തരത്തില്‍ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കുമെന്നും പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു.

എന്തെങ്കിലും കൃത്രിമം നടന്നതായി തെളിയുകയോ കരാറിലേര്‍പ്പെട്ട കമ്പനി വ്യവസ്ഥകള്‍ ലംഘിക്കുകയോ ചെയ്‌താല്‍ കരാര്‍ റദ്ദുചെയ്യുന്നതിനും നല്‍കിയ പണം തിരിച്ചുപിടിക്കാനുമുള്ള വ്യവസ്ഥ കരാറില്‍ തന്നെയുണ്ട്‌.

രാജ്യം അതീവ സുരക്ഷ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധവകുപ്പിന്‌ കൂടുതല്‍ ശേഷിയുള്ള മിസൈലുകള്‍ ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്‌ മിസൈല്‍ കരാറില്‍ ഏര്‍പ്പെട്ടത്‌.




2002 ല്‍ മുന്നോട്ടുവെച്ച ആശയമായിരുന്നു ഇത്‌. പിന്നീട്‌ 2005 ല്‍ ഈ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചു. 2007-08 കാലയളവില്‍ കരാര്‍ സംബന്ധിച്ച്‌ വിശദ്ദമായ ചര്‍ച്ചകള്‍ പ്രതിരോധവകുപ്പും വ്യോമസേനയും നിയമവകുപ്പും ചര്‍ച്ച ചെയ്‌തതിന്റെ അടിസ്ഥാനത്തില്‍ 2008 ഫെബ്രുവരിയില്‍ ഇതിന്റെ പ്രാഥമിക ധാരണയുണ്ടാക്കി. പിന്നീട്‌ ഡിസംബറിലാണ്‌ അന്തിമ കരാറില്‍ ഒപ്പിട്ടതെന്നും ആന്റണി വ്യക്തമാക്കി.

തിരുവനന്തപുരത്ത്‌ കേസരി സ്‌മാരക ട്രസ്റ്റ്‌ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാരക്‌ മിസൈല്‍ ഇടപാട്‌ സംബന്ധിച്ച ആരോപണം സി ബി ഐ അന്വേഷിക്കുന്നുണ്ട്‌. ഇക്കാര്യത്തിലും ആരോപണം സത്യമെങ്കില്‍ നടപടിയെടുക്കും.