Wednesday, March 18, 2009

മാറ്റത്തിന് കാതോര്‍ക്കുന്ന തിരൂരങ്ങാടി .ഹജ്ജ് സീറ്റ് വില്‍പ്പന നടത്തിയതിന്റെ തിക്തഫലം നേരിട്ടനുഭവിച്ചവര്‍ തിരൂരങ്ങാടിയില്‍ പ്രതികാരം ചെയ്യാന്‍ അവസരം

മാറ്റത്തിന് കാതോര്‍ക്കുന്ന തിരൂരങ്ങാടി .ഹജ്ജ് സീറ്റ് വില്‍പ്പന നടത്തിയതിന്റെ തിക്തഫലം നേരിട്ടനുഭവിച്ചവര്‍ തിരൂരങ്ങാടിയില്‍ പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരിക്കുന്നു

തിരൂരങ്ങാടി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഏറെ മാറിയവയില്‍ ഒന്നാണ് തിരൂരങ്ങാടി. പഴയ തിരൂരങ്ങാടിയില്‍നിന്ന് മൂന്നിയൂര്‍, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, പെരുവള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ പുതുതായി രൂപംകൊണ്ട വള്ളിക്കുന്നിലേക്കും എ ആര്‍ നഗര്‍ വേങ്ങരയിലേക്കുംമാറി. പരപ്പനങ്ങാടി, തിരൂരങ്ങാടി പഞ്ചായത്തുകളും നേരത്തെ താനൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന നന്നമ്പ്ര, തെന്നല, എടരിക്കോട്, പെരുമണ്ണക്ളാരി എന്നീ പഞ്ചായത്തുകളുമാണ് പുതിയ തിരൂരങ്ങാടിയില്‍. 67,555 പുരുഷന്‍മാരും 69,464 സ്ത്രീകളുമായി മൊത്തം 1,37,019 വോട്ടര്‍മാരുണ്ട്. പകുതിയിലേറെ വോട്ടും (70,482) പരപ്പനങ്ങാടി, തിരൂരങ്ങാടി പഞ്ചായത്തുകളിലാണ്. പഞ്ചായത്തുകള്‍ എല്ലാം യുഡിഎഫിന്റെ നിയന്ത്രണത്തിലാണെങ്കിലും ലീഗും കോഗ്രസും തമ്മില്‍ മിക്കയിടത്തും തര്‍ക്കം പ്രകടമാണ്. ചിലയിടങ്ങളില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കവന്‍ഷനുകള്‍വരെ ബഹിഷ്കരിക്കുന്ന സ്ഥിതിയുമുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം എംപി എന്ന നിലയില്‍ ഇ അഹമ്മദിന്റെ സാന്നിധ്യം മണ്ഡലത്തില്‍ പരിമിതമാണ്. കാര്യമായ വികസന പ്രവര്‍ത്തനങ്ങളും ഉണ്ടായില്ല. പരപ്പനങ്ങാടിയിലെ റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാക്കുന്നതിലും സ്റ്റേഷന്റെ ദുരവസ്ഥ മാറ്റുന്നതിലും ഒരു നടപടിയുമുണ്ടായില്ല. ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് റെയില്‍വേ മേല്‍പ്പാലത്തിനും ഫിഷിങ് ഹാര്‍ബറിനും പണം നീക്കിവച്ചത്. ഹജ്ജ് സീറ്റ് വില്‍പ്പന നടത്തിയതിന്റെ തിക്തഫലം നേരിട്ടനുഭവിച്ചവരും തിരൂരങ്ങാടിയില്‍ ഏറെ. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ അഴിമതി നടന്നത്. അക്ഷയകേന്ദ്രങ്ങള്‍ വഴി പാസ്പോര്‍ട്ട് അപേക്ഷക്കുള്ള സംവിധാനം അട്ടിമറിക്കപ്പെട്ടതും മണ്ഡലത്തില്‍ ചര്‍ച്ചയാണ്. മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തരം കാര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായിമാറുന്ന ഘടകങ്ങളാണ്.

1 comment:

ഗള്‍ഫ് വോയ്‌സ് said...

മാറ്റത്തിന് കാതോര്‍ക്കുന്ന തിരൂരങ്ങാടി .ഹജ്ജ് സീറ്റ് വില്‍പ്പന നടത്തിയതിന്റെ തിക്തഫലം നേരിട്ടനുഭവിച്ചവര്‍ തിരൂരങ്ങാടിയില്‍ പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരിക്കുന്നു

തിരൂരങ്ങാടി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ ഏറെ മാറിയവയില്‍ ഒന്നാണ് തിരൂരങ്ങാടി. പഴയ തിരൂരങ്ങാടിയില്‍നിന്ന് മൂന്നിയൂര്‍, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, പെരുവള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകള്‍ പുതുതായി രൂപംകൊണ്ട വള്ളിക്കുന്നിലേക്കും എ ആര്‍ നഗര്‍ വേങ്ങരയിലേക്കുംമാറി. പരപ്പനങ്ങാടി, തിരൂരങ്ങാടി പഞ്ചായത്തുകളും നേരത്തെ താനൂര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്ന നന്നമ്പ്ര, തെന്നല, എടരിക്കോട്, പെരുമണ്ണക്ളാരി എന്നീ പഞ്ചായത്തുകളുമാണ് പുതിയ തിരൂരങ്ങാടിയില്‍. 67,555 പുരുഷന്‍മാരും 69,464 സ്ത്രീകളുമായി മൊത്തം 1,37,019 വോട്ടര്‍മാരുണ്ട്. പകുതിയിലേറെ വോട്ടും (70,482) പരപ്പനങ്ങാടി, തിരൂരങ്ങാടി പഞ്ചായത്തുകളിലാണ്. പഞ്ചായത്തുകള്‍ എല്ലാം യുഡിഎഫിന്റെ നിയന്ത്രണത്തിലാണെങ്കിലും ലീഗും കോഗ്രസും തമ്മില്‍ മിക്കയിടത്തും തര്‍ക്കം പ്രകടമാണ്. ചിലയിടങ്ങളില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കവന്‍ഷനുകള്‍വരെ ബഹിഷ്കരിക്കുന്ന സ്ഥിതിയുമുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം എംപി എന്ന നിലയില്‍ ഇ അഹമ്മദിന്റെ സാന്നിധ്യം മണ്ഡലത്തില്‍ പരിമിതമാണ്. കാര്യമായ വികസന പ്രവര്‍ത്തനങ്ങളും ഉണ്ടായില്ല. പരപ്പനങ്ങാടിയിലെ റെയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാക്കുന്നതിലും സ്റ്റേഷന്റെ ദുരവസ്ഥ മാറ്റുന്നതിലും ഒരു നടപടിയുമുണ്ടായില്ല. ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് റെയില്‍വേ മേല്‍പ്പാലത്തിനും ഫിഷിങ് ഹാര്‍ബറിനും പണം നീക്കിവച്ചത്. ഹജ്ജ് സീറ്റ് വില്‍പ്പന നടത്തിയതിന്റെ തിക്തഫലം നേരിട്ടനുഭവിച്ചവരും തിരൂരങ്ങാടിയില്‍ ഏറെ. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ അഴിമതി നടന്നത്. അക്ഷയകേന്ദ്രങ്ങള്‍ വഴി പാസ്പോര്‍ട്ട് അപേക്ഷക്കുള്ള സംവിധാനം അട്ടിമറിക്കപ്പെട്ടതും മണ്ഡലത്തില്‍ ചര്‍ച്ചയാണ്. മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തരം കാര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായിമാറുന്ന ഘടകങ്ങളാണ്.