Saturday, March 28, 2009

ഇന്ത്യക്ക് സുരക്ഷ ഇസ്രായേലില്‍ നിന്ന് മാത്രം. ഇസ്രേയല്‍ അനുകൂലനിലപാടുമായി .ശശി തരൂര്‍

ഇന്ത്യക്ക് സുരക്ഷ ഇസ്രായേലില്‍ നിന്ന് മാത്രം. ഇസ്രേയല്‍ അനുകൂലനിലപാടുമായി .ശശി തരൂര്‍

തിരുവനന്തപുരം: ഇന്ത്യയുടെ സുരക്ഷക്ക് ഇസ്രായേല്‍ ബന്ധം വേണമെന്നും ഇസ്രായേലില്‍നിന്ന് കിട്ടുന്നത് മറ്റിടങ്ങളില്‍ നിന്ന് കിട്ടില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശിതരൂര്‍. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്ന വിവരം അറിയിക്കാന്‍ വിജയന്‍ തോമസ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ക്കെതിരെ രൂക്ഷമായ ചോദ്യങ്ങളുയര്‍ന്നതോടെ ശശി തരൂര്‍ മറുപടി നിര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍നിന്ന് പിന്‍വാങ്ങി. വിജയന്‍ തോമസിന്റെ വാര്‍ത്താസമ്മേളനമാണെന്നും അതില്‍ താന്‍ കൂടുതല്‍ സംസാരിക്കുന്നത് ശരിയല്ലെന്നും പറഞ്ഞായിരുന്നു പിന്‍മാറ്റം. എന്നാല്‍ വിവാദ ലേഖനം ഇസ്രായേല്‍ അനുകൂലമല്ലെന്ന് ഏറെ സമയമെടുത്ത് തരൂര്‍ വിശദീകരിക്കുകയും ചെയ്തു. ഇസ്രായേല്‍ അനുകൂലമെന്ന് വിവാദമായ ലേഖനം യഥാര്‍ഥത്തില്‍ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്ന് അക്രമത്തെ നിരുല്‍സാഹപ്പെടുത്തുന്നതായിരുന്നു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാണ് അത് ഇസ്രായേല്‍ അനുകൂലമെന്ന് പറയുന്നത്. വായനക്കാര്‍ സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന് ഒരു അമേരിക്കന്‍ വെബ്സൈറ്റില്‍ തന്റെ നിലപാട് പിന്നീട് വിശദീകരിക്കുകയും ചെയ്തു.
ഇസ്രായേലിന്റെ അക്രമത്തെ താങ്കള്‍ എന്തുകൊണ്ട് അപലപിച്ചില്ല എന്ന ചോദ്യത്തിന് മറുപടി ഇങ്ങിനെയായിരുന്നു: വിവാദ ലേഖനം തന്റെ അവസാന കോളമായിരുന്നു. പിന്നീട് കോളം എഴുതാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇസ്രായേലിനെ വിമര്‍ശിച്ച് എഴുതാനായില്ല. എന്നാല്‍ എന്റെ നിലപാട് ഫലസ്തീന്‍ വിരുദ്ധമല്ലെന്ന് വിശദീകരിച്ച് ഹഫിംഗടണ്‍പോസ്റ്റിന്റെ വെബ് സൈെറ്റില്‍ കുറിപ്പ് കൊടുത്തിരുന്നു. ഞാന്‍ ഫലസ്തീന്‍ വിരുദ്ധനല്ല. എന്നാല്‍, ഇസ്രായേലിന്റെ അക്രമം പുതിയ സംഭവമല്ലല്ലോയെന്ന ചോദ്യം ഉന്നയിച്ചതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.
ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധം ദേശീയനയത്തിന്റെ അടിസ്ഥാനത്തിലാണ്. അത് അന്താരാഷ്ട്ര രാഷ്ട്രീയ പ്രശ്നമാണ്. അതില്‍നിന്ന് ഇനി പിന്മാറാനാകില്ല. ഇന്ത്യ പലതരത്തിലുള്ള സുരക്ഷാഭീഷണി നേരിടുന്ന രാജ്യമാണ്. ഇന്ത്യന്‍ സുരക്ഷക്ക് വേണ്ടിയാണ് ഇസ്രായേല്‍ ബന്ധം. അവരില്‍നിന്ന് പലതും സ്വീകരിക്കാനുണ്ട്. അത് മറ്റിടങ്ങളില്‍നിന്ന് കിട്ടില്ല. എന്നാല്‍ ഇസ്രായേലിനെ എല്ലാകാര്യങ്ങളിലും പിന്തുണക്കും എന്നല്ല ഇതിനര്‍ഥം. ^ തരൂര്‍ പറഞ്ഞു.


from madhyamam

1 comment:

ഗള്‍ഫ് വോയ്‌സ് said...

ഇന്ത്യക്ക് സുരക്ഷ ഇസ്രായേലില്‍ നിന്ന് മാത്രം. ഇസ്രേയല്‍ അനുകൂലനിലപാടുമായി .ശശി തരൂര്‍
തിരുവനന്തപുരം: ഇന്ത്യയുടെ സുരക്ഷക്ക് ഇസ്രായേല്‍ ബന്ധം വേണമെന്നും ഇസ്രായേലില്‍നിന്ന് കിട്ടുന്നത് മറ്റിടങ്ങളില്‍ നിന്ന് കിട്ടില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശിതരൂര്‍. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്ന വിവരം അറിയിക്കാന്‍ വിജയന്‍ തോമസ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

ഇസ്രായേല്‍ അനുകൂല നിലപാടുകള്‍ക്കെതിരെ രൂക്ഷമായ ചോദ്യങ്ങളുയര്‍ന്നതോടെ ശശി തരൂര്‍ മറുപടി നിര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍നിന്ന് പിന്‍വാങ്ങി. വിജയന്‍ തോമസിന്റെ വാര്‍ത്താസമ്മേളനമാണെന്നും അതില്‍ താന്‍ കൂടുതല്‍ സംസാരിക്കുന്നത് ശരിയല്ലെന്നും പറഞ്ഞായിരുന്നു പിന്‍മാറ്റം. എന്നാല്‍ വിവാദ ലേഖനം ഇസ്രായേല്‍ അനുകൂലമല്ലെന്ന് ഏറെ സമയമെടുത്ത് തരൂര്‍ വിശദീകരിക്കുകയും ചെയ്തു. ഇസ്രായേല്‍ അനുകൂലമെന്ന് വിവാദമായ ലേഖനം യഥാര്‍ഥത്തില്‍ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്ന് അക്രമത്തെ നിരുല്‍സാഹപ്പെടുത്തുന്നതായിരുന്നു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാണ് അത് ഇസ്രായേല്‍ അനുകൂലമെന്ന് പറയുന്നത്. വായനക്കാര്‍ സംശയം ഉന്നയിച്ചതിനെത്തുടര്‍ന്ന് ഒരു അമേരിക്കന്‍ വെബ്സൈറ്റില്‍ തന്റെ നിലപാട് പിന്നീട് വിശദീകരിക്കുകയും ചെയ്തു.

ഇസ്രായേലിന്റെ അക്രമത്തെ താങ്കള്‍ എന്തുകൊണ്ട് അപലപിച്ചില്ല എന്ന ചോദ്യത്തിന് മറുപടി ഇങ്ങിനെയായിരുന്നു: വിവാദ ലേഖനം തന്റെ അവസാന കോളമായിരുന്നു. പിന്നീട് കോളം എഴുതാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇസ്രായേലിനെ വിമര്‍ശിച്ച് എഴുതാനായില്ല. എന്നാല്‍ എന്റെ നിലപാട് ഫലസ്തീന്‍ വിരുദ്ധമല്ലെന്ന് വിശദീകരിച്ച് ഹഫിംഗടണ്‍പോസ്റ്റിന്റെ വെബ് സൈെറ്റില്‍ കുറിപ്പ് കൊടുത്തിരുന്നു. ഞാന്‍ ഫലസ്തീന്‍ വിരുദ്ധനല്ല. എന്നാല്‍, ഇസ്രായേലിന്റെ അക്രമം പുതിയ സംഭവമല്ലല്ലോയെന്ന ചോദ്യം ഉന്നയിച്ചതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

ഇന്ത്യയുടെ ഇസ്രായേല്‍ ബന്ധം ദേശീയനയത്തിന്റെ അടിസ്ഥാനത്തിലാണ്. അത് അന്താരാഷ്ട്ര രാഷ്ട്രീയ പ്രശ്നമാണ്. അതില്‍നിന്ന് ഇനി പിന്മാറാനാകില്ല. ഇന്ത്യ പലതരത്തിലുള്ള സുരക്ഷാഭീഷണി നേരിടുന്ന രാജ്യമാണ്.
ഇന്ത്യന്‍ സുരക്ഷക്ക് വേണ്ടിയാണ് ഇസ്രായേല്‍ ബന്ധം. അവരില്‍നിന്ന് പലതും സ്വീകരിക്കാനുണ്ട്. അത് മറ്റിടങ്ങളില്‍നിന്ന് കിട്ടില്ല. എന്നാല്‍ ഇസ്രായേലിനെ എല്ലാകാര്യങ്ങളിലും പിന്തുണക്കും എന്നല്ല ഇതിനര്‍ഥം. ^ തരൂര്‍ പറഞ്ഞു.