Friday, March 27, 2009

തന്റെ സ്ഥാനാര്‍ഥിത്വം പൊന്നാനിയോടുള്ള അവഗണനക്കെതിരെ-രണ്ടത്താണി

തന്റെ സ്ഥാനാര്‍ഥിത്വം പൊന്നാനിയോടുള്ള അവഗണനക്കെതിരെ-രണ്ടത്താണി

മലപ്പുറം: കാലങ്ങളായി പൊന്നാനി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നവര്‍ തങ്ങളുടെ ഫണ്ട്‌ ശരിയാംവണ്ണം വിനിയോഗിക്കാത്തതിനാല്‍ മണ്ഡലത്തിലെ വികസനം വഴിമുട്ടിയതായി ഇടതുമുന്നണി സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണി. മണ്ഡലത്തോടുള്ള മുമ്പത്തെ ജനപ്രതിനിധികളുടെ അവഗണനക്കെതിരായ പ്രതിഷേധമാണ്‌ തന്റെ സ്ഥാനാര്‍ഥിത്വമെന്ന്‌ അദ്ദേഹം അറിയിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബ്‌ സംഘടിപ്പിച്ച സ്ഥാനാര്‍ഥികളുടെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാനി ഹാര്‍ബര്‍, ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌, കുറ്റിപ്പുറം എഫ്‌.സി.ഐ. ഗോഡൗണ്‍, റെയില്‍വേ സ്റ്റേഷന്‍ നവീകരണം തുടങ്ങി കേന്ദ്രത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട ഒട്ടേറെ കാര്യങ്ങളിവിടെയുണ്ട്‌. എന്നാലിതിനോടൊന്നും മുമ്പ്‌ തിരഞ്ഞെടുക്കപ്പെട്ടവര്‍ അനുഭാവപൂര്‍ണമായ സമീപനമല്ല കാണിച്ചത്‌. മണ്ഡലത്തിന്റെ പ്രശ്‌നങ്ങളറിയുന്ന, നാട്ടുകാരിലൊരാള്‍ക്കുതന്നെ എന്തുകൊണ്ട്‌ പ്രതിനിധീകരിച്ചുകൂടാ എന്നതിനുത്തരമാണ്‌ തന്റെ സ്ഥാനാര്‍ഥിത്വം.
എല്ലാ അര്‍ഥത്തിലും സ്വതന്ത്രനായി നില്‍ക്കാനാണ്‌ താനാഗ്രഹിക്കുന്നതെന്ന്‌ രണ്ടത്താണി പറഞ്ഞു. സി.പി.എമ്മിനോടു മാത്രമല്ല, മറ്റ്‌ കക്ഷികളുമായും അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌. അഭിപ്രായവ്യത്യാസങ്ങളല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്‌. പൊന്നാനിയുടെ വികസനത്തിനുവേണ്ടി ഒന്നിക്കുകയാണ്‌ വേണ്ടത്‌.
പൊന്നാനിയുടെ വികസനം തീരദേശത്തുനിന്നാണ്‌ തുടങ്ങേണ്ടത്‌. റെയില്‍വേ സ്റ്റേഷനുകള്‍ കൂടുതല്‍ നവീകരിക്കണം. ഗള്‍ഫുകാരുടെ ക്ഷേമത്തിന്‌ കൂടുതല്‍ പരിഗണന വേണം. താന്‍ തിരഞ്ഞെടക്കപ്പെടുകയാണെങ്കില്‍ ഇവയ്‌ക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തും. കാന്തപുരത്തിന്റെ പ്രതിനിധിയാണോ എന്ന ചോദ്യത്തിനു താന്‍ പൊന്നാനിയുടെ സ്ഥാനാര്‍ഥിയാണെന്ന്‌ രണ്ടത്താണി മറുപടി നല്‍കി.
പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ സി.പി. സെയ്‌തലവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. രത്‌നാകരന്‍ സ്വാഗതം പറഞ്ഞു. പി. നന്ദകുമാര്‍ പങ്കെടുത്തു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

തന്റെ സ്ഥാനാര്‍ഥിത്വം പൊന്നാനിയോടുള്ള അവഗണനക്കെതിരെ-രണ്ടത്താണി

മലപ്പുറം: കാലങ്ങളായി പൊന്നാനി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നവര്‍ തങ്ങളുടെ ഫണ്ട്‌ ശരിയാംവണ്ണം വിനിയോഗിക്കാത്തതിനാല്‍ മണ്ഡലത്തിലെ വികസനം വഴിമുട്ടിയതായി ഇടതുമുന്നണി സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണി. മണ്ഡലത്തോടുള്ള മുമ്പത്തെ ജനപ്രതിനിധികളുടെ അവഗണനക്കെതിരായ പ്രതിഷേധമാണ്‌ തന്റെ സ്ഥാനാര്‍ഥിത്വമെന്ന്‌ അദ്ദേഹം അറിയിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബ്‌ സംഘടിപ്പിച്ച സ്ഥാനാര്‍ഥികളുടെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊന്നാനി ഹാര്‍ബര്‍, ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്‌ജ്‌, കുറ്റിപ്പുറം എഫ്‌.സി.ഐ. ഗോഡൗണ്‍, റെയില്‍വേ സ്റ്റേഷന്‍ നവീകരണം തുടങ്ങി കേന്ദ്രത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട ഒട്ടേറെ കാര്യങ്ങളിവിടെയുണ്ട്‌. എന്നാലിതിനോടൊന്നും മുമ്പ്‌ തിരഞ്ഞെടുക്കപ്പെട്ടവര്‍ അനുഭാവപൂര്‍ണമായ സമീപനമല്ല കാണിച്ചത്‌. മണ്ഡലത്തിന്റെ പ്രശ്‌നങ്ങളറിയുന്ന, നാട്ടുകാരിലൊരാള്‍ക്കുതന്നെ എന്തുകൊണ്ട്‌ പ്രതിനിധീകരിച്ചുകൂടാ എന്നതിനുത്തരമാണ്‌ തന്റെ സ്ഥാനാര്‍ഥിത്വം.

എല്ലാ അര്‍ഥത്തിലും സ്വതന്ത്രനായി നില്‍ക്കാനാണ്‌ താനാഗ്രഹിക്കുന്നതെന്ന്‌ രണ്ടത്താണി പറഞ്ഞു. സി.പി.എമ്മിനോടു മാത്രമല്ല, മറ്റ്‌ കക്ഷികളുമായും അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌. അഭിപ്രായവ്യത്യാസങ്ങളല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്‌. പൊന്നാനിയുടെ വികസനത്തിനുവേണ്ടി ഒന്നിക്കുകയാണ്‌ വേണ്ടത്‌.

പൊന്നാനിയുടെ വികസനം തീരദേശത്തുനിന്നാണ്‌ തുടങ്ങേണ്ടത്‌. റെയില്‍വേ സ്റ്റേഷനുകള്‍ കൂടുതല്‍ നവീകരിക്കണം. ഗള്‍ഫുകാരുടെ ക്ഷേമത്തിന്‌ കൂടുതല്‍ പരിഗണന വേണം. താന്‍ തിരഞ്ഞെടക്കപ്പെടുകയാണെങ്കില്‍ ഇവയ്‌ക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തും. കാന്തപുരത്തിന്റെ പ്രതിനിധിയാണോ എന്ന ചോദ്യത്തിനു താന്‍ പൊന്നാനിയുടെ സ്ഥാനാര്‍ഥിയാണെന്ന്‌ രണ്ടത്താണി മറുപടി നല്‍കി.

പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ സി.പി. സെയ്‌തലവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. രത്‌നാകരന്‍ സ്വാഗതം പറഞ്ഞു. പി. നന്ദകുമാര്‍ പങ്കെടുത്തു.