Saturday, March 28, 2009

വോട്ടിനായി ബി.ജെ.പി. മതവിദ്വേഷം പരത്തുന്നു - കാരാട്ട്‌

വോട്ടിനായി ബി.ജെ.പി. മതവിദ്വേഷം പരത്തുന്നു - കാരാട്ട്‌


ന്യൂഡല്‍ഹി: മതവിദ്വേഷം പരത്തി വോട്ടു നേടാനുള്ള ശ്രമമാണ്‌ ബി.ജെ.പി. ഈ തിരഞ്ഞെടുപ്പിലും നടത്തുന്നതെന്നും വരുണ്‍ഗാന്ധിയുടെ വിവാദ പ്രസംഗം ഇതിനുദാഹരണമാണെന്നും സി.പി.ഐഎം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തെക്കുറിച്ചുള്ള ലഘുലേഖ പുറത്തിറക്കി സംസാരിക്കുകയായിരുന്നു കാരാട്ട്‌.
യു.പി.യിലെ പിലിഭിത്ത്‌ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി വരുണ്‍ഗാന്ധി നടത്തിയ പ്രസംഗം 2007ലെ യു.പി. നിയമസഭാ തിരഞ്ഞെടുപ്പിന്‌ ബി.ജെ.പി. പുറത്തിറക്കിയ സി.ഡി.യിലെ ഉള്ളടക്കത്തിന്‌ സമാനമാണ്‌. മുസ്‌ലിം വിരോധം പ്രചരിപ്പിക്കുന്ന ഈ സി.ഡി. പിന്‍വലിക്കണമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ആവശ്യപ്പെടുകയുണ്ടായി.
സ്വന്തം തിരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തില്‍ വരുണ്‍ഗാന്ധി നടത്തിയ വിവാദ പ്രസംഗത്തിന്റെ ഉള്ളടക്കവും അന്യമത വിദ്വേഷമാണ്‌. ഈ പ്രസംഗത്തെ ബി.ജെ.പി. തള്ളിപ്പറഞ്ഞിട്ടില്ല.
എല്‍.കെ. അദ്വാനിയോടൊപ്പം തിരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുന്ന ബി.ജെ.പി. നേതാവ്‌ ആദിത്യനാഥിന്റെ പ്രസംഗങ്ങളും മതവിദ്വേഷം വളര്‍ത്തുന്നതാണ്‌.
ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ നിത്യസംഭവമാണ്‌. മറ്റ്‌ മതങ്ങള്‍ക്കെതിരെയുള്ള പ്രചാരണം കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി. പ്രവൃത്തിപഥത്തിലെത്തിച്ചു കഴിഞ്ഞു.
കേരളത്തില്‍ പി.ഡി.പി.യുമായുള്ള ബന്ധത്തെക്കുറിച്ച്‌ താന്‍ നേരത്തേ വിശദീകരിച്ചിട്ടുണ്ടെന്ന്‌ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ കാരാട്ട്‌ മറുപടി നല്‍കി. പി.ഡി.പി. ബന്ധം സംബന്ധിച്ച്‌ മുഖ്യമന്ത്രി വി.എസ്‌. ഒരു കത്തും തനിക്കയച്ചിട്ടില്ല - കാരാട്ട്‌ പറഞ്ഞു.
ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും എതിരെ മൂന്നാം ബദല്‍ എന്ന ആശയം യാഥാര്‍ഥ്യമാവുകയാണ്‌. തിരഞ്ഞെടുപ്പിന്‌ ശേഷം ഇതുസംബന്ധിച്ച്‌ കൂടുതല്‍ മുന്നേറ്റം ഉണ്ടാവും.
ദളിത്‌ ക്രിസ്‌ത്യാനികള്‍ക്കും ദളിത്‌ മുസ്‌ലിങ്ങള്‍ക്കും പട്ടികജാതിക്കാരുടെ പദവി നല്‍കണമെന്ന രംഗനാഥമിശ്ര കമ്മീഷന്റെയും സച്ചാര്‍ കമ്മീഷന്റെയും ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന്‌ കാരാട്ട്‌ പറഞ്ഞു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

വോട്ടിനായി ബി.ജെ.പി. മതവിദ്വേഷം പരത്തുന്നു - കാരാട്ട്‌

ന്യൂഡല്‍ഹി: മതവിദ്വേഷം പരത്തി വോട്ടു നേടാനുള്ള ശ്രമമാണ്‌ ബി.ജെ.പി. ഈ തിരഞ്ഞെടുപ്പിലും നടത്തുന്നതെന്നും വരുണ്‍ഗാന്ധിയുടെ വിവാദ പ്രസംഗം ഇതിനുദാഹരണമാണെന്നും സി.പി.ഐഎം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തെക്കുറിച്ചുള്ള ലഘുലേഖ പുറത്തിറക്കി സംസാരിക്കുകയായിരുന്നു കാരാട്ട്‌.

യു.പി.യിലെ പിലിഭിത്ത്‌ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി വരുണ്‍ഗാന്ധി നടത്തിയ പ്രസംഗം 2007ലെ യു.പി. നിയമസഭാ തിരഞ്ഞെടുപ്പിന്‌ ബി.ജെ.പി. പുറത്തിറക്കിയ സി.ഡി.യിലെ ഉള്ളടക്കത്തിന്‌ സമാനമാണ്‌. മുസ്‌ലിം വിരോധം പ്രചരിപ്പിക്കുന്ന ഈ സി.ഡി. പിന്‍വലിക്കണമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ആവശ്യപ്പെടുകയുണ്ടായി.

സ്വന്തം തിരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തില്‍ വരുണ്‍ഗാന്ധി നടത്തിയ വിവാദ പ്രസംഗത്തിന്റെ ഉള്ളടക്കവും അന്യമത വിദ്വേഷമാണ്‌. ഈ പ്രസംഗത്തെ ബി.ജെ.പി. തള്ളിപ്പറഞ്ഞിട്ടില്ല.

എല്‍.കെ. അദ്വാനിയോടൊപ്പം തിരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തുന്ന ബി.ജെ.പി. നേതാവ്‌ ആദിത്യനാഥിന്റെ പ്രസംഗങ്ങളും മതവിദ്വേഷം വളര്‍ത്തുന്നതാണ്‌.

ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ നിത്യസംഭവമാണ്‌. മറ്റ്‌ മതങ്ങള്‍ക്കെതിരെയുള്ള പ്രചാരണം കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി. പ്രവൃത്തിപഥത്തിലെത്തിച്ചു കഴിഞ്ഞു.

കേരളത്തില്‍ പി.ഡി.പി.യുമായുള്ള ബന്ധത്തെക്കുറിച്ച്‌ താന്‍ നേരത്തേ വിശദീകരിച്ചിട്ടുണ്ടെന്ന്‌ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ കാരാട്ട്‌ മറുപടി നല്‍കി. പി.ഡി.പി. ബന്ധം സംബന്ധിച്ച്‌ മുഖ്യമന്ത്രി വി.എസ്‌. ഒരു കത്തും തനിക്കയച്ചിട്ടില്ല - കാരാട്ട്‌ പറഞ്ഞു.

ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും എതിരെ മൂന്നാം ബദല്‍ എന്ന ആശയം യാഥാര്‍ഥ്യമാവുകയാണ്‌. തിരഞ്ഞെടുപ്പിന്‌ ശേഷം ഇതുസംബന്ധിച്ച്‌ കൂടുതല്‍ മുന്നേറ്റം ഉണ്ടാവും.

ദളിത്‌ ക്രിസ്‌ത്യാനികള്‍ക്കും ദളിത്‌ മുസ്‌ലിങ്ങള്‍ക്കും പട്ടികജാതിക്കാരുടെ പദവി നല്‍കണമെന്ന രംഗനാഥമിശ്ര കമ്മീഷന്റെയും സച്ചാര്‍ കമ്മീഷന്റെയും ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന്‌ കാരാട്ട്‌ പറഞ്ഞു.