Saturday, March 28, 2009

'കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇസ്രായേല്‍^അമേരിക്കന്‍ സ്വാധീനം'

'കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇസ്രായേല്‍^അമേരിക്കന്‍ സ്വാധീനം'

മലപ്പുറം: തിരുവനന്തപുരത്ത് ശശി തരൂരിനെയും എറണാകുളത്ത് കെ.വി തോമസിനെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കിയതിലൂടെ തെരഞ്ഞെടുപ്പ് രംഗത്ത് അമേരിക്കന്‍^ഇസ്രായേല്‍ സ്വാധീനം വ്യക്തമായതായി ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് കെ.പി ഇസ്മായില്‍ പറഞ്ഞു. തങ്ങളുടെ അറിവില്ലാതെയാണ് അവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പറഞ്ഞത് ഈ സംശയം ബലപ്പെടുത്തുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ മാത്രമല്ല, സംസ്ഥാനത്ത് മൊത്തം സാമ്രാജ്യത്വ വിരുദ്ധതയാണ് മുഖ്യവിഷയമെന്നും അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വത്തോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കേരളത്തില്‍ നിന്ന് തങ്ങളുടെ നോമിനിയെ പാര്‍ലമെന്റില്‍ എത്തിക്കണമെന്നാണ് സാമ്രാജ്യത്വശക്തികള്‍ ആഗ്രഹിക്കുന്നത്.
കേന്ദ്രത്തില്‍ സാമ്രാജ്യത്വ^വര്‍ഗീയ ഫാഷിസ്റ്റ് വിരുദ്ധ സര്‍ക്കാറാണ് അധികാരത്തിലെത്തേണ്ടത്. ഇതിനാല്‍ മൂന്നാം മുന്നണിയുടെ പ്രസക്തി കൂടുതല്‍ വര്‍ധിച്ചു. ഐ.എന്‍ എല്‍ ഇതുകൊണ്ടാണ് ഇടതുപക്ഷത്തെ പിന്തുണക്കുന്നത്. പി.ഡി.പിയെ തീവ്രവാദസംഘടനയായി ചിത്രീകരിക്കുന്ന യു.ഡി.എഫ് സാമുദായിക ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ഇത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണ് തെളിയിക്കുന്നത്. അലീഗഢ് പോലും വിഷയമാക്കാന്‍ കഴിയാതെ ഉഴലുന്ന യു.ഡി.എഫ് നിഷ്ക്രിയമാണ്.
പി.ഡി.പിക്ക് അനര്‍ഹമായ പ്രാധാന്യം കിട്ടുന്നു എന്ന അഭിപ്രായമില്ല. മാധ്യമങ്ങളാണ് പി.ഡി.പി^ സി.പി.എം സഹകരണത്തെ വലിയ സംഭവമാക്കിയത്. പി.ഡി.പിയുടെ വരവോടെ ഐ.എന്‍.എല്ലിന്റെ പ്രസക്തി കുറഞ്ഞിട്ടില്ല. ഏറെ കാലം മുമ്പുതന്നെ ഇടതു പക്ഷത്തോടൊപ്പം നിന്ന പാര്‍ട്ടിയാണ് ഐ.എന്‍.എല്‍. പഞ്ചായത്ത്^ മുനിസിപ്പാലിറ്റി ഭരണ തലങ്ങളില്‍ ഐ.എന്‍.എല്‍^ എല്‍.ഡി.എഫ് സഹകരണമുണ്ട്. ഇടതുപക്ഷത്തിന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ അംഗങ്ങളാണ്. പ്രവര്‍ത്തകര്‍ക്ക് പ്രചാരണ രംഗത്ത് സജീവമാകാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അലീഗഢ് സര്‍വകലാശാല മുസ്ലിംകള്‍ക്കു മാത്രമുള്ളതാണെന്ന് ഇതര സമുദായങ്ങള്‍ക്ക് തോന്നലുണ്ടായി എന്നതു മാത്രമാണ് ലീഗിന്റെ അലീഗഢ് സമരത്തിന്റെ ഫലം. സര്‍വകലാശാലക്ക് വേണ്ടി ചേലാമലയിലെ ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലീഗ് സമരത്തില്‍ നിന്ന് പിന്‍മാറണമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം തിരുത്തിക്കുമെന്ന വാശിയിലായിരുന്നു സമരം. സ്ഥലം കൈമാറുന്ന കാര്യത്തില്‍ സര്‍ക്കാറിന് ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. അലിഗഢ് കാമ്പസ് വരുന്നതോടെ ചേലാമലയിലെ പിന്നാക്ക സ്ഥലത്തും വികസനം വരും. ചേലാമലയിലെ ഭൂമിക്ക് അവകാശത്തര്‍ക്കമുണ്ടെങ്കിലും അത് സര്‍ക്കാറിന് ഏറ്റെടുക്കാമെന്നാണ് നിയമം. ഏറെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസാണ് മുസ്ലിം പിന്നാക്കാവസ്ഥയുടെ മുഖ്യകാരണക്കാര്‍. ബംഗാളില്‍ മുസ്ലികളുടെ അവസ്ഥ പൂര്‍ണമായും തൃപ്തികരമല്ല. വിഭജനത്തിന്റെ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ അനുഭവിച്ച സ്ഥലമാണ് ബംഗാള്‍. ഈ സന്ദര്‍ഭം വന്‍തോതില്‍ മുസ്ലിം കുടിയേറ്റമുണ്ടായി. ഇവരില്‍ ഭൂരിഭാഗവും പാവപ്പെട്ടവരാണ്. ഇവരെ വെടിവെച്ച് കൊല്ലണമെന്ന് വര്‍ഗീയ വാദികള്‍ പറയുമ്പോള്‍ അത് തടയുന്നത് ബംഗാളിലെ സി.പി.എം സര്‍ക്കാറാണ്.
ഹുസൈന്‍ രണ്ടത്താണി എ.പി സുന്നികളുടെ സ്ഥാനാര്‍ഥിയല്ല. താന്‍ പൊതുസ്വതന്ത്രനാണെന്നാണ് രണ്ടത്താണി പറഞ്ഞത്. താന്‍ എ.പി സുന്നിയാണെന്ന് പ്രഖ്യാപിച്ചത് ടി.കെ ഹംസ മാത്രമാണ്. ഐ.എന്‍.എല്ലിന് എല്ലാ മണ്ഡലങ്ങളിലും സ്വാധീനമുണ്ട്. പ്രവര്‍ത്തകരില്‍ മിക്കവരും ഉപജീവനത്തിന് മറ്റുമാര്‍ഗങ്ങള്‍ തേടുന്നവരായതിനാല്‍ ഐ.എന്‍.എല്‍ സ്വന്തമായി പ്രചാരണത്തിന് ഇറങ്ങുന്നില്ല. എന്നാല്‍ ഇടതുപക്ഷത്തോടൊപ്പം പ്രചാരണങ്ങളില്‍ സജീവമാണ്.

1 comment:

ഗള്‍ഫ് വോയ്‌സ് said...

'കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇസ്രായേല്‍^അമേരിക്കന്‍ സ്വാധീനം'
മലപ്പുറം: തിരുവനന്തപുരത്ത് ശശി തരൂരിനെയും എറണാകുളത്ത് കെ.വി തോമസിനെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാക്കിയതിലൂടെ തെരഞ്ഞെടുപ്പ് രംഗത്ത് അമേരിക്കന്‍^ഇസ്രായേല്‍ സ്വാധീനം വ്യക്തമായതായി ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് കെ.പി ഇസ്മായില്‍ പറഞ്ഞു. തങ്ങളുടെ അറിവില്ലാതെയാണ് അവിടങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചതെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പറഞ്ഞത് ഈ സംശയം ബലപ്പെടുത്തുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ മാത്രമല്ല, സംസ്ഥാനത്ത് മൊത്തം സാമ്രാജ്യത്വ വിരുദ്ധതയാണ് മുഖ്യവിഷയമെന്നും അദ്ദേഹം പറഞ്ഞു. സാമ്രാജ്യത്വത്തോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന കേരളത്തില്‍ നിന്ന് തങ്ങളുടെ നോമിനിയെ പാര്‍ലമെന്റില്‍ എത്തിക്കണമെന്നാണ് സാമ്രാജ്യത്വശക്തികള്‍ ആഗ്രഹിക്കുന്നത്.

കേന്ദ്രത്തില്‍ സാമ്രാജ്യത്വ^വര്‍ഗീയ ഫാഷിസ്റ്റ് വിരുദ്ധ സര്‍ക്കാറാണ് അധികാരത്തിലെത്തേണ്ടത്. ഇതിനാല്‍ മൂന്നാം മുന്നണിയുടെ പ്രസക്തി കൂടുതല്‍ വര്‍ധിച്ചു. ഐ.എന്‍ എല്‍ ഇതുകൊണ്ടാണ് ഇടതുപക്ഷത്തെ പിന്തുണക്കുന്നത്.
പി.ഡി.പിയെ തീവ്രവാദസംഘടനയായി ചിത്രീകരിക്കുന്ന യു.ഡി.എഫ് സാമുദായിക ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ഇത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാടാണ് തെളിയിക്കുന്നത്. അലീഗഢ് പോലും വിഷയമാക്കാന്‍ കഴിയാതെ ഉഴലുന്ന യു.ഡി.എഫ് നിഷ്ക്രിയമാണ്.

പി.ഡി.പിക്ക് അനര്‍ഹമായ പ്രാധാന്യം കിട്ടുന്നു എന്ന അഭിപ്രായമില്ല. മാധ്യമങ്ങളാണ് പി.ഡി.പി^ സി.പി.എം സഹകരണത്തെ വലിയ സംഭവമാക്കിയത്. പി.ഡി.പിയുടെ വരവോടെ ഐ.എന്‍.എല്ലിന്റെ പ്രസക്തി കുറഞ്ഞിട്ടില്ല. ഏറെ കാലം മുമ്പുതന്നെ ഇടതു പക്ഷത്തോടൊപ്പം നിന്ന പാര്‍ട്ടിയാണ് ഐ.എന്‍.എല്‍. പഞ്ചായത്ത്^ മുനിസിപ്പാലിറ്റി ഭരണ തലങ്ങളില്‍ ഐ.എന്‍.എല്‍^ എല്‍.ഡി.എഫ് സഹകരണമുണ്ട്. ഇടതുപക്ഷത്തിന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ അംഗങ്ങളാണ്. പ്രവര്‍ത്തകര്‍ക്ക് പ്രചാരണ രംഗത്ത് സജീവമാകാന്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അലീഗഢ് സര്‍വകലാശാല മുസ്ലിംകള്‍ക്കു മാത്രമുള്ളതാണെന്ന് ഇതര സമുദായങ്ങള്‍ക്ക് തോന്നലുണ്ടായി എന്നതു മാത്രമാണ് ലീഗിന്റെ അലീഗഢ് സമരത്തിന്റെ ഫലം. സര്‍വകലാശാലക്ക് വേണ്ടി ചേലാമലയിലെ ഭൂമി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലീഗ് സമരത്തില്‍ നിന്ന് പിന്‍മാറണമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം തിരുത്തിക്കുമെന്ന വാശിയിലായിരുന്നു സമരം. സ്ഥലം കൈമാറുന്ന കാര്യത്തില്‍ സര്‍ക്കാറിന് ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. അലിഗഢ് കാമ്പസ് വരുന്നതോടെ ചേലാമലയിലെ പിന്നാക്ക സ്ഥലത്തും വികസനം വരും. ചേലാമലയിലെ ഭൂമിക്ക് അവകാശത്തര്‍ക്കമുണ്ടെങ്കിലും അത് സര്‍ക്കാറിന് ഏറ്റെടുക്കാമെന്നാണ് നിയമം. ഏറെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസാണ് മുസ്ലിം പിന്നാക്കാവസ്ഥയുടെ മുഖ്യകാരണക്കാര്‍. ബംഗാളില്‍ മുസ്ലികളുടെ അവസ്ഥ പൂര്‍ണമായും തൃപ്തികരമല്ല. വിഭജനത്തിന്റെ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ അനുഭവിച്ച സ്ഥലമാണ് ബംഗാള്‍. ഈ സന്ദര്‍ഭം വന്‍തോതില്‍ മുസ്ലിം കുടിയേറ്റമുണ്ടായി. ഇവരില്‍ ഭൂരിഭാഗവും പാവപ്പെട്ടവരാണ്. ഇവരെ വെടിവെച്ച് കൊല്ലണമെന്ന് വര്‍ഗീയ വാദികള്‍ പറയുമ്പോള്‍ അത് തടയുന്നത് ബംഗാളിലെ സി.പി.എം സര്‍ക്കാറാണ്.

ഹുസൈന്‍ രണ്ടത്താണി എ.പി സുന്നികളുടെ സ്ഥാനാര്‍ഥിയല്ല. താന്‍ പൊതുസ്വതന്ത്രനാണെന്നാണ് രണ്ടത്താണി പറഞ്ഞത്. താന്‍ എ.പി സുന്നിയാണെന്ന് പ്രഖ്യാപിച്ചത് ടി.കെ ഹംസ മാത്രമാണ്. ഐ.എന്‍.എല്ലിന് എല്ലാ മണ്ഡലങ്ങളിലും സ്വാധീനമുണ്ട്. പ്രവര്‍ത്തകരില്‍ മിക്കവരും ഉപജീവനത്തിന് മറ്റുമാര്‍ഗങ്ങള്‍ തേടുന്നവരായതിനാല്‍ ഐ.എന്‍.എല്‍ സ്വന്തമായി പ്രചാരണത്തിന് ഇറങ്ങുന്നില്ല. എന്നാല്‍ ഇടതുപക്ഷത്തോടൊപ്പം പ്രചാരണങ്ങളില്‍ സജീവമാണ്.