Friday, March 27, 2009

ലീഗിന് രക്ഷയായി അബ്ദുള്ളക്കുട്ടി മോഡിയും

ലീഗിന് രക്ഷയായി അബ്ദുള്ളക്കുട്ടി മോഡിയും

മലപ്പുറം: പൊന്നാനിയില്‍ വിയര്‍ക്കുന്ന മുസ്ളിംലീഗിന് പിടിവള്ളിയായി നരേന്ദ്രമോഡിയുടെ പ്രിയ ആരാധകന്‍. സിപിഐ എം മുസ്ളിംകളെ പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് മോഡിയുടെ ചിറകിനടിയിലെ ചൂടേറ്റുവാങ്ങിയ എ പി അബ്ളുള്ളക്കുട്ടിയാണ് സമുദായത്തെ ഉടലോടെ സ്വര്‍ഗത്തിലെത്തിക്കാന്‍ പൊന്നാനിയില്‍ അവതരിച്ചത്. സമുദായം ഏറ്റവും വെറുക്കുന്ന വ്യക്തിയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. മുസ്ളിങ്ങളെ വംശഹത്യയിലൂടെ ഇല്ലായ്മ ചെയ്യുന്ന ഈ നരാധമനെ വികസനത്തിന്റെ മിശിഹാ ആയാണ് സിപിഐ എം ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് ജയിച്ച എ പി അബ്ദുള്ളക്കുട്ടി വാഴ്ത്തിയത്. ഗള്‍ഫില്‍വെച്ച് നടത്തിയ മോഡി അനുകൂല പ്രസ്താവന ബിജെപി ദേശീയരംഗത്ത് പ്രചാരണ ആയുധമാക്കി. മോഡിയാകട്ടെ തന്നെ പുകഴ്ത്തിയയാളെ ഗുജറാത്തിലേക്ക് ക്ഷണിച്ചു. പാര്‍ടി നിലപാടിനെതിരെ പ്രസ്താവന നടത്തിയതിന് അബ്ദുള്ളക്കുട്ടിയോട് സിപിഐ എം വിശദീകരണവും ചോദിച്ചു. തുടര്‍ച്ചയായി സംഘടനാവിരുദ്ധ നിലപാട് സ്വീകരിച്ചതിന് പാര്‍ടി പുറത്താക്കിയ ഇദ്ദേഹം ഇന്ന് ലീഗ്-കോ വേദിയിലെ സ്ഥിരം സാന്നിധ്യമാണ്. കണ്ണൂരിലോ കാസര്‍കോടോ സീറ്റു കിട്ടുമെന്നായിരുന്നു കിനാവ് കണ്ടത്. പക്ഷേ, അതു രണ്ടും കിട്ടിയില്ല. ഇനി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ സീറ്റ് തരപ്പെടുത്താനാണ് ഓട്ടം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് യുഡിഎഫ് കവന്‍ഷനില്‍ പങ്കെടുത്തു. വികസനത്തിന്റെ പേരിലാണ് തനിക്ക് സിപിഐ എം വിടേണ്ടി വന്നതെന്നാണ് അബ്ദുള്ളക്കുട്ടി കുറ്റിപ്പുറത്ത് പ്രസംഗിച്ചത്. മോഡിയുടെ വികസനമാണ് അദ്ദേഹത്തിന്റെ വികസനനയമെന്ന് അറിയാത്ത പാവം ലീഗുകാര്‍ ഇത് കേട്ട് കൈയടിച്ചു. സിപിഐ എമ്മില്‍ അംഗമാകുന്ന മുസ്ളിംകളെ നിസ്ക്കരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുനേരം നിസ്കരിക്കുന്ന, പള്ളികമ്മിറ്റി ഭാരവാഹികളായ അനവധി സിപിഐ എം അംഗങ്ങളുള്ള മലപ്പുറത്തുകാര്‍ ഇത് കേട്ട് ചിരിച്ച് മണ്ണുകപ്പി. പിഡിപിയെ തെറി പറയാനും അദ്ദേഹം മറന്നില്ല. ഏറ്റവും വലിയ മത ഭീകര സംഘടനയായ എന്‍ഡിഎഫിനെ ഒക്കത്തിരുത്തിയാണ് അബ്ദുള്ളക്കുട്ടി ഇത് പറഞ്ഞത്. എന്‍ഡിഎഫ് നോമിനിയായാണ് ഇ ടി മുഹമ്മദ്ബഷീര്‍ പൊന്നാനിയില്‍ മത്സരിക്കുന്നതെന്ന സത്യവും പിഡിപിയെ കാട്ടി പേടിപ്പിക്കുംമുമ്പ് പാവം അബ്ദുള്ളക്കുട്ടി ഓര്‍ത്തില്ല. മുസ്ളിംലീഗിന്റെ ഗതികേടിന് തെളിവാണ് മോഡി ശിഷ്യന്‍ അബ്ദുള്ളക്കുട്ടിക്ക് നല്‍കിയ വരവേല്‍പ്. ലീഗിന്റെ സമുദായ സംരക്ഷണത്തിന്റെ പൊയ്മുഖം ഇവിടെ കൂടുതല്‍ വ്യക്തമായി. സിപിഐ എമ്മും സമുദായവും തമ്മിലുള്ള ആത്മബന്ധം ശരിക്കും അനുഭവിക്കുന്ന മലപ്പുറത്തുകാര്‍ക്കുമുമ്പിലേക്കുതന്നെ സ്വന്തം പാര്‍ടിക്കെതിരെ തുരപ്പന്‍ പണിയെടുത്തതിന് പുറത്തായ വ്യക്തിയെ എഴുന്നള്ളിച്ചതിന് വരും ദിവസം ലീഗ് അണികളോട് മറുപടി പറയേണ്ടി വരും. ഏതായാലും ചേരേണ്ടവര്‍തന്നെ ചേര്‍ന്നു. സ്വന്തം തട്ടകത്തില്‍ തോല്‍വി ഉറപ്പായ ലീഗില്‍നിന്ന് ഇനിയും പല അത്ഭുതങ്ങളും പ്രതീക്ഷിക്കാം.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ലീഗിന് രക്ഷയായി അബ്ദുള്ളക്കുട്ടി മോഡിയും

മലപ്പുറം: പൊന്നാനിയില്‍ വിയര്‍ക്കുന്ന മുസ്ളിംലീഗിന് പിടിവള്ളിയായി നരേന്ദ്രമോഡിയുടെ പ്രിയ ആരാധകന്‍. സിപിഐ എം മുസ്ളിംകളെ പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് മോഡിയുടെ ചിറകിനടിയിലെ ചൂടേറ്റുവാങ്ങിയ എ പി അബ്ളുള്ളക്കുട്ടിയാണ് സമുദായത്തെ ഉടലോടെ സ്വര്‍ഗത്തിലെത്തിക്കാന്‍ പൊന്നാനിയില്‍ അവതരിച്ചത്. സമുദായം ഏറ്റവും വെറുക്കുന്ന വ്യക്തിയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. മുസ്ളിങ്ങളെ വംശഹത്യയിലൂടെ ഇല്ലായ്മ ചെയ്യുന്ന ഈ നരാധമനെ വികസനത്തിന്റെ മിശിഹാ ആയാണ് സിപിഐ എം ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് ജയിച്ച എ പി അബ്ദുള്ളക്കുട്ടി വാഴ്ത്തിയത്. ഗള്‍ഫില്‍വെച്ച് നടത്തിയ മോഡി അനുകൂല പ്രസ്താവന ബിജെപി ദേശീയരംഗത്ത് പ്രചാരണ ആയുധമാക്കി. മോഡിയാകട്ടെ തന്നെ പുകഴ്ത്തിയയാളെ ഗുജറാത്തിലേക്ക് ക്ഷണിച്ചു. പാര്‍ടി നിലപാടിനെതിരെ പ്രസ്താവന നടത്തിയതിന് അബ്ദുള്ളക്കുട്ടിയോട് സിപിഐ എം വിശദീകരണവും ചോദിച്ചു. തുടര്‍ച്ചയായി സംഘടനാവിരുദ്ധ നിലപാട് സ്വീകരിച്ചതിന് പാര്‍ടി പുറത്താക്കിയ ഇദ്ദേഹം ഇന്ന് ലീഗ്-കോ വേദിയിലെ സ്ഥിരം സാന്നിധ്യമാണ്. കണ്ണൂരിലോ കാസര്‍കോടോ സീറ്റു കിട്ടുമെന്നായിരുന്നു കിനാവ് കണ്ടത്. പക്ഷേ, അതു രണ്ടും കിട്ടിയില്ല. ഇനി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ സീറ്റ് തരപ്പെടുത്താനാണ് ഓട്ടം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് യുഡിഎഫ് കവന്‍ഷനില്‍ പങ്കെടുത്തു. വികസനത്തിന്റെ പേരിലാണ് തനിക്ക് സിപിഐ എം വിടേണ്ടി വന്നതെന്നാണ് അബ്ദുള്ളക്കുട്ടി കുറ്റിപ്പുറത്ത് പ്രസംഗിച്ചത്. മോഡിയുടെ വികസനമാണ് അദ്ദേഹത്തിന്റെ വികസനനയമെന്ന് അറിയാത്ത പാവം ലീഗുകാര്‍ ഇത് കേട്ട് കൈയടിച്ചു. സിപിഐ എമ്മില്‍ അംഗമാകുന്ന മുസ്ളിംകളെ നിസ്ക്കരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുനേരം നിസ്കരിക്കുന്ന, പള്ളികമ്മിറ്റി ഭാരവാഹികളായ അനവധി സിപിഐ എം അംഗങ്ങളുള്ള മലപ്പുറത്തുകാര്‍ ഇത് കേട്ട് ചിരിച്ച് മണ്ണുകപ്പി. പിഡിപിയെ തെറി പറയാനും അദ്ദേഹം മറന്നില്ല. ഏറ്റവും വലിയ മത ഭീകര സംഘടനയായ എന്‍ഡിഎഫിനെ ഒക്കത്തിരുത്തിയാണ് അബ്ദുള്ളക്കുട്ടി ഇത് പറഞ്ഞത്. എന്‍ഡിഎഫ് നോമിനിയായാണ് ഇ ടി മുഹമ്മദ്ബഷീര്‍ പൊന്നാനിയില്‍ മത്സരിക്കുന്നതെന്ന സത്യവും പിഡിപിയെ കാട്ടി പേടിപ്പിക്കുംമുമ്പ് പാവം അബ്ദുള്ളക്കുട്ടി ഓര്‍ത്തില്ല. മുസ്ളിംലീഗിന്റെ ഗതികേടിന് തെളിവാണ് മോഡി ശിഷ്യന്‍ അബ്ദുള്ളക്കുട്ടിക്ക് നല്‍കിയ വരവേല്‍പ്. ലീഗിന്റെ സമുദായ സംരക്ഷണത്തിന്റെ പൊയ്മുഖം ഇവിടെ കൂടുതല്‍ വ്യക്തമായി. സിപിഐ എമ്മും സമുദായവും തമ്മിലുള്ള ആത്മബന്ധം ശരിക്കും അനുഭവിക്കുന്ന മലപ്പുറത്തുകാര്‍ക്കുമുമ്പിലേക്കുതന്നെ സ്വന്തം പാര്‍ടിക്കെതിരെ തുരപ്പന്‍ പണിയെടുത്തതിന് പുറത്തായ വ്യക്തിയെ എഴുന്നള്ളിച്ചതിന് വരും ദിവസം ലീഗ് അണികളോട് മറുപടി പറയേണ്ടി വരും. ഏതായാലും ചേരേണ്ടവര്‍തന്നെ ചേര്‍ന്നു. സ്വന്തം തട്ടകത്തില്‍ തോല്‍വി ഉറപ്പായ ലീഗില്‍നിന്ന് ഇനിയും പല അത്ഭുതങ്ങളും പ്രതീക്ഷിക്കാം.