Sunday, March 29, 2009

കടലിന്റെ മക്കള്‍ക്ക് ഭവന പദ്ധതി: നിര്‍മാണം തുടങ്ങി

കടലിന്റെ മക്കള്‍ക്ക് ഭവന പദ്ധതി: നിര്‍മാണം തുടങ്ങി

പൊന്നാനി: നഗരസഭയുടെ ബൃഹത് ഭവനപദ്ധതിയുടെയും ദുരിതാശ്വാസക്യാമ്പിന്റെയും നിര്‍മാണമാരംഭിച്ചു. കടല്‍ക്ഷോഭത്തിലും മറ്റു ദുരിതങ്ങള്‍ അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കുള്ള 120 വീടുകളുള്ള 'ഫിഷര്‍മെന്‍' കോളനിയുടെയും തീരദേശ മേഖലയില്‍ വര്‍ഷങ്ങളായി കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസ കേന്ദ്രത്തിന്റെയും പണികളാണാരംഭിച്ചത്. പുഴ പുറമ്പോക്ക് നിവാസികളായ 109 കുടുംബങ്ങള്‍ക്ക് നെയ്തല്ലൂരില്‍ 'ഹൌസിങ് കോളനിയും' പണിയുന്നുണ്ട്. പൊന്നാനി എംഇഎസ് കോളേജിന് പിന്‍വശത്താണ് അഞ്ചേക്കര്‍ സ്ഥലത്ത് ഫിഷര്‍മെന്‍ കോളനിയുടെ പണിയാരംഭിച്ചിട്ടുള്ളത്. ഐഎച്ച്എസ്ഡിപി പദ്ധതിപ്രകാരമുള്ള നാല് കോടി 39 ലക്ഷം രൂപയും നഗരസഭയുടെ രണ്ട് കോടിയും ഉള്‍പ്പെടെ ആറ് കോടി 39 ലക്ഷം രൂപയുടേതാണ് പദ്ധതി. പൊന്നാനി എംഇഎസിന് പിന്നിലുള്ള അഞ്ചേക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ഫിഷര്‍മെന്‍ കോളനിക്കും നെയ്തല്ലൂരില്‍ നിര്‍മിക്കുന്ന ഹൌസിങ് കോളനിക്കുമുള്ള ഗുണഭോക്താക്കളെ കണ്ടെത്തിക്കഴിഞ്ഞു. ഇരുകോളനികളിലും ആധുനിക സൌകര്യങ്ങള്‍ ഒരുക്കും. എല്ലാ വീടിന്റെയും ഒരു ഭാഗത്ത് റോഡ്, അങ്കണവാടി, കുട്ടികളുടെ പാര്‍ക്ക്, തൊഴില്‍ യൂണിറ്റ്, അഴുക്കുചാല്‍പദ്ധതി, ഓരോ മുപ്പത് വീടിനും വാട്ടര്‍ടാങ്ക് എന്നിവ ഉണ്ടാവും. ഇരു കോളനികളിലും ഹെല്‍ത്ത് സെന്ററുകളും സ്ഥാപിക്കും. കടല്‍ക്ഷോഭവും മറ്റും വിതയ്ക്കുന്ന ദുരിതത്തില്‍നിന്നും താല്‍ക്കാലികാഭയം തേടാന്‍ ഏറെ പ്രയാസപ്പെടുന്ന പൊന്നാനി തീരത്ത് 15 ലക്ഷം രൂപ ചെലവില്‍ 10 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന ഷെല്‍ട്ടറിന്റെ നിര്‍മാണവും ആരംഭിച്ചു. മുപ്പത് മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന ഷെല്‍ട്ടര്‍ മത്സ്യത്തൊഴിലാളികള്‍ക്കിനി അഭയകേന്ദ്രമാവും. പുഴയോരത്തും പുറമ്പോക്കിലുമായി ജീവിതം തള്ളിയ 109 കുടുംബങ്ങള്‍ക്കാണ് നെയ്തല്ലൂര്‍ ഫിഷര്‍മെന്‍ കോളനി സമര്‍പ്പിക്കുന്നത്. ആധുനിക സൌകര്യമൊരുക്കുന്ന കോളനികളുടെ നിര്‍മാണ ചുമതല ആലുവയിലെ പുതിയേടത്ത് കസ്ട്രക്ഷന്‍സിനാണ്. നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നഗരസഭാ ഭരണസമിതി കൈക്കൊണ്ട നടപടികള്‍ പ്രശംസനീയമായാണ് വിലയിരുത്തപ്പെടുന്നത്.

1 comment:

ഗള്‍ഫ് വോയ്‌സ് said...

കടലിന്റെ മക്കള്‍ക്ക് ഭവന പദ്ധതി: നിര്‍മാണം തുടങ്ങി

പൊന്നാനി: നഗരസഭയുടെ ബൃഹത് ഭവനപദ്ധതിയുടെയും ദുരിതാശ്വാസക്യാമ്പിന്റെയും നിര്‍മാണമാരംഭിച്ചു. കടല്‍ക്ഷോഭത്തിലും മറ്റു ദുരിതങ്ങള്‍ അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കുള്ള 120 വീടുകളുള്ള 'ഫിഷര്‍മെന്‍' കോളനിയുടെയും തീരദേശ മേഖലയില്‍ വര്‍ഷങ്ങളായി കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ആശ്വാസ കേന്ദ്രത്തിന്റെയും പണികളാണാരംഭിച്ചത്. പുഴ പുറമ്പോക്ക് നിവാസികളായ 109 കുടുംബങ്ങള്‍ക്ക് നെയ്തല്ലൂരില്‍ 'ഹൌസിങ് കോളനിയും' പണിയുന്നുണ്ട്. പൊന്നാനി എംഇഎസ് കോളേജിന് പിന്‍വശത്താണ് അഞ്ചേക്കര്‍ സ്ഥലത്ത് ഫിഷര്‍മെന്‍ കോളനിയുടെ പണിയാരംഭിച്ചിട്ടുള്ളത്. ഐഎച്ച്എസ്ഡിപി പദ്ധതിപ്രകാരമുള്ള നാല് കോടി 39 ലക്ഷം രൂപയും നഗരസഭയുടെ രണ്ട് കോടിയും ഉള്‍പ്പെടെ ആറ് കോടി 39 ലക്ഷം രൂപയുടേതാണ് പദ്ധതി. പൊന്നാനി എംഇഎസിന് പിന്നിലുള്ള അഞ്ചേക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന ഫിഷര്‍മെന്‍ കോളനിക്കും നെയ്തല്ലൂരില്‍ നിര്‍മിക്കുന്ന ഹൌസിങ് കോളനിക്കുമുള്ള ഗുണഭോക്താക്കളെ കണ്ടെത്തിക്കഴിഞ്ഞു. ഇരുകോളനികളിലും ആധുനിക സൌകര്യങ്ങള്‍ ഒരുക്കും. എല്ലാ വീടിന്റെയും ഒരു ഭാഗത്ത് റോഡ്, അങ്കണവാടി, കുട്ടികളുടെ പാര്‍ക്ക്, തൊഴില്‍ യൂണിറ്റ്, അഴുക്കുചാല്‍പദ്ധതി, ഓരോ മുപ്പത് വീടിനും വാട്ടര്‍ടാങ്ക് എന്നിവ ഉണ്ടാവും. ഇരു കോളനികളിലും ഹെല്‍ത്ത് സെന്ററുകളും സ്ഥാപിക്കും. കടല്‍ക്ഷോഭവും മറ്റും വിതയ്ക്കുന്ന ദുരിതത്തില്‍നിന്നും താല്‍ക്കാലികാഭയം തേടാന്‍ ഏറെ പ്രയാസപ്പെടുന്ന പൊന്നാനി തീരത്ത് 15 ലക്ഷം രൂപ ചെലവില്‍ 10 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന ഷെല്‍ട്ടറിന്റെ നിര്‍മാണവും ആരംഭിച്ചു. മുപ്പത് മീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന ഷെല്‍ട്ടര്‍ മത്സ്യത്തൊഴിലാളികള്‍ക്കിനി അഭയകേന്ദ്രമാവും. പുഴയോരത്തും പുറമ്പോക്കിലുമായി ജീവിതം തള്ളിയ 109 കുടുംബങ്ങള്‍ക്കാണ് നെയ്തല്ലൂര്‍ ഫിഷര്‍മെന്‍ കോളനി സമര്‍പ്പിക്കുന്നത്. ആധുനിക സൌകര്യമൊരുക്കുന്ന കോളനികളുടെ നിര്‍മാണ ചുമതല ആലുവയിലെ പുതിയേടത്ത് കസ്ട്രക്ഷന്‍സിനാണ്. നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നഗരസഭാ ഭരണസമിതി കൈക്കൊണ്ട നടപടികള്‍ പ്രശംസനീയമായാണ് വിലയിരുത്തപ്പെടുന്നത്.