Saturday, March 28, 2009

ആവേശത്തോടെ ജനസഞ്ചയം; നാടിന്റെ സ്പന്ദനമറിഞ്ഞ് ടി കെ ഹംസ

ആവേശത്തോടെ ജനസഞ്ചയം; നാടിന്റെ സ്പന്ദനമറിഞ്ഞ് ടി കെ ഹംസ



കൊണ്ടോട്ടി: മീനച്ചൂടിലും തളരാത്ത ആവേശം. മനംനിറയെ സാമ്രാജ്യത്വത്തിനെതിരെ പോരാടാനുള്ള കരുത്ത്. വര്‍ഗീയതയും വിഘടനവാദവും വഴിപാടാക്കുന്നവര്‍ക്കെതിരെയുള്ള ഉറച്ച നിലപാടിന്റെ വാക്കുകള്‍ ശ്രവിച്ച് നാടും നഗരവും. ടി കെ ഹംസയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ ജനങ്ങളുടെ ആവേശംകൊണ്ട് ശ്രദ്ധേയമായി. കൂലിത്തൊഴിലാളികളും പാവങ്ങളും നേതാക്കളുടെ പ്രസംഗത്തിന് കാതോര്‍ത്തു. ആഗോളവല്‍ക്കരണത്തിന്റെ ശില്‍പ്പികള്‍ വരുത്തിയ വിപത്തില്‍നിന്ന് കരകയറാന്‍ ഇടത്കക്ഷികള്‍ക്ക് ശക്തിപകരണമെന്ന ഉറച്ച തീരുമാനം മനസ്സില്‍ കുറിക്കുകയാണ് വോട്ടര്‍മാര്‍. കൊണ്ടോട്ടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസക്ക് ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്. നെടിയിരുപ്പ് പഞ്ചായത്തിലെ കാളോത്തായിരുന്നു ആദ്യ സ്വീകരണം. സ്ഥാനാര്‍ഥി എത്തുന്നതിന്മുമ്പേതന്നെ സ്വീകരണകേന്ദ്രം നിറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ അനുഭവിച്ചറിഞ്ഞവരും എംപിയുടെ പ്രാദേശിക വികസനഫണ്ടിന്റെ ഗുണം ലഭിച്ചവരും ആവേശത്തോടെയാണ് നേതാവിനെ സ്വീകരിക്കാന്‍ എത്തിയത്. പൈലറ്റ് വാഹനത്തില്‍ എല്‍ഡിഎഫ് നേതാക്കളെത്തുമ്പോള്‍തന്നെ ജനങ്ങള്‍ ഇളകിമറിയുന്നു. പിന്നാലെയെത്തുന്ന സ്ഥാനാര്‍ഥി ടി കെ ഹംസ ഹ്രസ്വമായ വാക്കുകള്‍ ഇടതുപക്ഷം വിജയിക്കേണ്ടതിന്റെ ആവശ്യകത വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നു. മണ്ഡലത്തിലെ 45 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച സ്ഥാനാര്‍ഥിക്ക് സ്വീകരണം ഒരുക്കിയത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വൃദ്ധരും സ്ത്രീകളുമടക്കമുള്ള നൂറുകണക്കിന് ആളുകളാണ് എത്തിയത്. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം വി പ്രഭാകരന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ എന്‍ പ്രമോദ്ദാസ്, പാറപ്പുറം അബ്ദുറഹ്മാന്‍, തോട്ടോളി റസാഖ്, ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റ് പി സി നൌഷാദ്, കല്ലുങ്ങല്‍ ബഷീര്‍, ഒ കെ അയ്യപ്പന്‍, മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി വാസുദേവന്‍, അസൈന്‍ കാരാട്, കെ അലവിക്കുട്ടി, പി ചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ആവേശത്തോടെ ജനസഞ്ചയം; നാടിന്റെ സ്പന്ദനമറിഞ്ഞ് ടി കെ ഹംസ

കൊണ്ടോട്ടി: മീനച്ചൂടിലും തളരാത്ത ആവേശം. മനംനിറയെ സാമ്രാജ്യത്വത്തിനെതിരെ പോരാടാനുള്ള കരുത്ത്. വര്‍ഗീയതയും വിഘടനവാദവും വഴിപാടാക്കുന്നവര്‍ക്കെതിരെയുള്ള ഉറച്ച നിലപാടിന്റെ വാക്കുകള്‍ ശ്രവിച്ച് നാടും നഗരവും. ടി കെ ഹംസയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ ജനങ്ങളുടെ ആവേശംകൊണ്ട് ശ്രദ്ധേയമായി. കൂലിത്തൊഴിലാളികളും പാവങ്ങളും നേതാക്കളുടെ പ്രസംഗത്തിന് കാതോര്‍ത്തു. ആഗോളവല്‍ക്കരണത്തിന്റെ ശില്‍പ്പികള്‍ വരുത്തിയ വിപത്തില്‍നിന്ന് കരകയറാന്‍ ഇടത്കക്ഷികള്‍ക്ക് ശക്തിപകരണമെന്ന ഉറച്ച തീരുമാനം മനസ്സില്‍ കുറിക്കുകയാണ് വോട്ടര്‍മാര്‍. കൊണ്ടോട്ടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി കെ ഹംസക്ക് ഉജ്വല വരവേല്‍പ്പാണ് ലഭിച്ചത്. നെടിയിരുപ്പ് പഞ്ചായത്തിലെ കാളോത്തായിരുന്നു ആദ്യ സ്വീകരണം. സ്ഥാനാര്‍ഥി എത്തുന്നതിന്മുമ്പേതന്നെ സ്വീകരണകേന്ദ്രം നിറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ അനുഭവിച്ചറിഞ്ഞവരും എംപിയുടെ പ്രാദേശിക വികസനഫണ്ടിന്റെ ഗുണം ലഭിച്ചവരും ആവേശത്തോടെയാണ് നേതാവിനെ സ്വീകരിക്കാന്‍ എത്തിയത്. പൈലറ്റ് വാഹനത്തില്‍ എല്‍ഡിഎഫ് നേതാക്കളെത്തുമ്പോള്‍തന്നെ ജനങ്ങള്‍ ഇളകിമറിയുന്നു. പിന്നാലെയെത്തുന്ന സ്ഥാനാര്‍ഥി ടി കെ ഹംസ ഹ്രസ്വമായ വാക്കുകള്‍ ഇടതുപക്ഷം വിജയിക്കേണ്ടതിന്റെ ആവശ്യകത വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നു. മണ്ഡലത്തിലെ 45 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച സ്ഥാനാര്‍ഥിക്ക് സ്വീകരണം ഒരുക്കിയത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വൃദ്ധരും സ്ത്രീകളുമടക്കമുള്ള നൂറുകണക്കിന് ആളുകളാണ് എത്തിയത്. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം വി പ്രഭാകരന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ എന്‍ പ്രമോദ്ദാസ്, പാറപ്പുറം അബ്ദുറഹ്മാന്‍, തോട്ടോളി റസാഖ്, ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റ് പി സി നൌഷാദ്, കല്ലുങ്ങല്‍ ബഷീര്‍, ഒ കെ അയ്യപ്പന്‍, മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി വാസുദേവന്‍, അസൈന്‍ കാരാട്, കെ അലവിക്കുട്ടി, പി ചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.