Saturday, March 28, 2009

ഇ. അഹമ്മദിനെതിരെ ലീഗ്‌ വിമതര്‍ പ്രചാരണത്തിന്‌

ഇ. അഹമ്മദിനെതിരെ ലീഗ്‌ വിമതര്‍ പ്രചാരണത്തിന്‌

ചെന്നൈ: ഏപ്രില്‍ 16ന്‌ കേരളത്തില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ഥി ഇ. അഹമ്മദിനെതിരെ മലപ്പുറം നിയോജകമണ്ഡലത്തില്‍ പ്രചാരണം നടത്തുമെന്ന്‌ തമിഴ്‌നാട്ടിലെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ വിമതവിഭാഗം പ്രസിഡന്റ്‌ എം.ജി. ദാവൂദ്‌ മിയാഖാന്‍ പത്രലേഖകരോട് ‌ പറഞ്ഞു.
അഹമ്മദിനെതിരെ പ്രചാരണം നടത്താന്‍ ഏപ്രില്‍ ആദ്യവാരം മിയാഖാന്‍ മലപ്പുറത്തെത്തും. മണ്ഡലത്തില്‍ ഇടതുമുന്നണിയെ വിജയിപ്പിക്കുകയാണ്‌ തമിഴ്‌നാട്‌ ഐ.യു.എം.എല്‍. ലക്ഷ്യം. ഇന്ത്യയിലാകെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ തകര്‍ത്തത്‌ അഹമ്മദാണെന്ന്‌ മിയാഖാന്‍ ആരോപിച്ചു.
ഇ. അഹമ്മദ്‌ ഐ.യു.എം.എല്‍. അഖിലേന്ത്യാ പ്രസിഡന്റാണെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‌ ഐ.യു.എം.എല്ലുമായി ബന്ധമില്ലെന്ന്‌ ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ നിന്ന്‌ വിവരാവകാശ നിയമപ്രകാരം സ്വന്തമാക്കിയ രേഖകള്‍ നിരത്തി മിയാഖാന്‍ ആരോപിച്ചു.
പതിന്നാലാം ലോക്‌സഭയില്‍ ഐ.യു.എം.എല്ലിനെ പ്രതിനിധീകരിച്ച്‌ എത്ര അംഗങ്ങളുണ്ട്‌ എന്ന്‌ ചോദിച്ച്‌ പത്തനംതിട്ട കന്‍രാജ്‌ ഭവനില്‍ ഖാന്‍ ഷാജഹാന്‍ നല്‍കിയ അപേക്ഷയ്‌ക്ക്‌ ലഭിച്ച മറുപടിയാണ്‌ മിയാഖാന്റെ തുറുപ്പുചീട്ട്‌.
ഐ.യു.എം.എല്ലിനെ പ്രതിനിധീകരിച്ച്‌ 14-ാം ലോക്‌സഭയില്‍ അംഗങ്ങള്‍ ആരുമില്ലെന്നും എന്നാല്‍, മുസ്‌ലിംലീഗ്‌ കേരളസംസ്ഥാന കമ്മിറ്റി പ്രതിനിധിയായി ഇ. അഹമ്മദ്‌ സഭയില്‍ ഉണ്ടെന്നുമാണ്‌ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ മറുപടി.
അതോടൊപ്പം തിരഞ്ഞെടുപ്പു കമ്മീഷന്‍ വിവരാവകാശ നിയമപ്രകാരം കൊടുത്ത മറുപടിയും മിയാഖാന്റെ പോക്കറ്റിലുണ്ട്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍രേഖ പ്രകാരം മുസ്‌ലിംലീഗ്‌ കേരള സംസ്ഥാന കമ്മിറ്റിയും ഐ.യു.എം.എല്ലും പ്രത്യേകം പ്രത്യേകം രജിസ്റ്റര്‍ ചെയ്‌ത രാഷ്ട്രീയപ്പാര്‍ട്ടികളാണ്‌.
മുസ്‌ലിംലീഗ്‌ കേരള സംസ്ഥാന കമ്മിറ്റിയും ഐ.യു.എം.എല്ലും വ്യത്യസ്‌ത രജിസ്‌ട്രേഡ്‌ രാഷ്ട്രീയപ്പാര്‍ട്ടികളായിരിക്കെ ഐ.യു.എം.എല്‍. ദേശീയ പ്രസിഡന്റാണെന്ന്‌ അവകാശപ്പെട്ട്‌ ഇ. അഹമ്മദ്‌ വഞ്ചന നടത്തുന്നതായും മിയാഖാന്‍ ആരോപിച്ചു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

ഇ. അഹമ്മദിനെതിരെ ലീഗ്‌ വിമതര്‍ പ്രചാരണത്തിന്‌

ചെന്നൈ: ഏപ്രില്‍ 16ന്‌ കേരളത്തില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ്‌ സ്ഥാനാര്‍ഥി ഇ. അഹമ്മദിനെതിരെ മലപ്പുറം നിയോജകമണ്ഡലത്തില്‍ പ്രചാരണം നടത്തുമെന്ന്‌ തമിഴ്‌നാട്ടിലെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ്‌ വിമതവിഭാഗം പ്രസിഡന്റ്‌ എം.ജി. ദാവൂദ്‌ മിയാഖാന്‍ പത്രലേഖകരോട് ‌ പറഞ്ഞു.

അഹമ്മദിനെതിരെ പ്രചാരണം നടത്താന്‍ ഏപ്രില്‍ ആദ്യവാരം മിയാഖാന്‍ മലപ്പുറത്തെത്തും. മണ്ഡലത്തില്‍ ഇടതുമുന്നണിയെ വിജയിപ്പിക്കുകയാണ്‌ തമിഴ്‌നാട്‌ ഐ.യു.എം.എല്‍. ലക്ഷ്യം. ഇന്ത്യയിലാകെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ തകര്‍ത്തത്‌ അഹമ്മദാണെന്ന്‌ മിയാഖാന്‍ ആരോപിച്ചു.

ഇ. അഹമ്മദ്‌ ഐ.യു.എം.എല്‍. അഖിലേന്ത്യാ പ്രസിഡന്റാണെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്‌ ഐ.യു.എം.എല്ലുമായി ബന്ധമില്ലെന്ന്‌ ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ നിന്ന്‌ വിവരാവകാശ നിയമപ്രകാരം സ്വന്തമാക്കിയ രേഖകള്‍ നിരത്തി മിയാഖാന്‍ ആരോപിച്ചു.

പതിന്നാലാം ലോക്‌സഭയില്‍ ഐ.യു.എം.എല്ലിനെ പ്രതിനിധീകരിച്ച്‌ എത്ര അംഗങ്ങളുണ്ട്‌ എന്ന്‌ ചോദിച്ച്‌ പത്തനംതിട്ട കന്‍രാജ്‌ ഭവനില്‍ ഖാന്‍ ഷാജഹാന്‍ നല്‍കിയ അപേക്ഷയ്‌ക്ക്‌ ലഭിച്ച മറുപടിയാണ്‌ മിയാഖാന്റെ തുറുപ്പുചീട്ട്‌.

ഐ.യു.എം.എല്ലിനെ പ്രതിനിധീകരിച്ച്‌ 14-ാം ലോക്‌സഭയില്‍ അംഗങ്ങള്‍ ആരുമില്ലെന്നും എന്നാല്‍, മുസ്‌ലിംലീഗ്‌ കേരളസംസ്ഥാന കമ്മിറ്റി പ്രതിനിധിയായി ഇ. അഹമ്മദ്‌ സഭയില്‍ ഉണ്ടെന്നുമാണ്‌ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ മറുപടി.

അതോടൊപ്പം തിരഞ്ഞെടുപ്പു കമ്മീഷന്‍ വിവരാവകാശ നിയമപ്രകാരം കൊടുത്ത മറുപടിയും മിയാഖാന്റെ പോക്കറ്റിലുണ്ട്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍രേഖ പ്രകാരം മുസ്‌ലിംലീഗ്‌ കേരള സംസ്ഥാന കമ്മിറ്റിയും ഐ.യു.എം.എല്ലും പ്രത്യേകം പ്രത്യേകം രജിസ്റ്റര്‍ ചെയ്‌ത രാഷ്ട്രീയപ്പാര്‍ട്ടികളാണ്‌.

മുസ്‌ലിംലീഗ്‌ കേരള സംസ്ഥാന കമ്മിറ്റിയും ഐ.യു.എം.എല്ലും വ്യത്യസ്‌ത രജിസ്‌ട്രേഡ്‌ രാഷ്ട്രീയപ്പാര്‍ട്ടികളായിരിക്കെ ഐ.യു.എം.എല്‍. ദേശീയ പ്രസിഡന്റാണെന്ന്‌ അവകാശപ്പെട്ട്‌ ഇ. അഹമ്മദ്‌ വഞ്ചന നടത്തുന്നതായും മിയാഖാന്‍ ആരോപിച്ചു.