Saturday, March 28, 2009

പി.ഡി.പിയെ വിമര്‍ശിക്കാന്‍ ലീഗിന്‌ യോഗ്യതയില്ല: മഅദനി

പി.ഡി.പിയെ വിമര്‍ശിക്കാന്‍ ലീഗിന്‌ യോഗ്യതയില്ല: മഅദനി

തിരുവനന്തപുരം: പി.ഡി.പിയെ വിമര്‍ശിക്കാന്‍ മുസ്‌ലിം ലീഗിനു യോഗ്യതയില്ലെന്ന്‌ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനി. ഇന്ത്യാ വിഭജനത്തില്‍ പങ്കാളികളായ ലീഗ്‌ പാകിസ്‌താനെ അനുകൂലിക്കുന്ന പാര്‍ട്ടിയായിരുന്നു.
1972 ല്‍ തലശേരിയില്‍ നടന്ന കലാപവും 1982 ല്‍ ചാല വര്‍ഗീയ കലാപവും 1992 ല്‍ പൂന്തുറ കലാപവും 2003 ല്‍ മാറാട്‌ കലാപവും നടന്നത്‌ മുസ്‌ ലീം ലീഗ്‌ അധികാരത്തിലിരിക്കുമ്പോളാണ്‌. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രമാണ്‌ ലീഗ്‌ മതേതര സ്വഭാവം കാണിക്കുന്നത്‌. കേസരി സ്‌മാരക ട്രസ്‌റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
17 കൊല്ലം മുന്‍പ്‌ താന്‍ നടത്തിയ പ്രസംഗത്തിന്റെ കസറ്റാണ്‌ ലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടി യുഡിഎഫ്‌ തിരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനില്‍ ഉയര്‍ത്തിക്കാട്ടിയത്‌.
ആയിരം മുസ്‌ലിം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ നിന്ന്‌ ഒരു പിടി മണ്ണു പോലും ഇളക്കി മാറ്റരുതെന്നാണ്‌ അന്നു പ്രസംഗിച്ചത്‌. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ തന്റെ പേരില്‍ കേസെടുത്തു.എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ട്‌ കോടതി തന്നെ വെറുതെ വിടുകയായിരുന്നു.
കേരളത്തില്‍ ഒരു പിഡിപി പ്രവര്‍ത്തകന്‍ പോലും വര്‍ഗീയകലാപത്തിലോ വര്‍ഗീയ സംഘട്ടനത്തിലോ പെട്ട്‌ ജയിലില്‍ കഴിഞ്ഞിട്ടില്ല. സാമൂഹ്യ നീതിക്കായുള്ള പിഡിപിയുടെ പ്രവര്‍ത്തനം ശക്‌തമായി മുന്നോട്ടു കൊണ്ടു പോകുമ്പോളാണ്‌ താന്‍ അറസ്റ്റ്‌ ചെയ്യപ്പെടുന്നത്‌. ജയില്‍ വാസകാലത്തില്‍ നിരവധി പീഢനങ്ങള്‍ അനുഭവിച്ചു. അപ്പോള്‍ ഹിന്ദു സമൂഹത്തില്‍ പെട്ട ചില നേതാക്കളില്‍ നിന്നാണ്‌ ഏറ്റവും അധികം സഹായം കിട്ടിയത്‌. ഒരു പ്രത്യേക സാഹചര്യത്തിലാണ്‌ വികാരപരമായി ഒരു കാലത്തു പ്രസംഗിച്ചത്‌.
പിഡിപിയ്‌ക്കും തനിക്കും എതിരെ ആരോപണ പ്രചരണം തുടര്‍ന്നാല്‍ തങ്ങള്‍ക്കും പലതും വെളിപ്പെടുത്താനുണ്ടന്നും മഅദനി പറഞ്ഞു. തങ്ങളുടെ കൈയിലും രേഖകളും ഫോണ്‍നമ്പരുകളുമുണ്ട്‌. സമയമാകുമ്പോള്‍ പുറത്തെടുക്കും. തന്നെ ജയിലിലടച്ചാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ തീരുമെങ്കില്‍ ആഭ്യന്തര വകുപ്പ്‌ അങ്ങനെ ചെയ്യട്ടെയെന്ന്‌ മദനി വെല്ലുവിളിച്ചു.

1 comment:

ഗള്‍ഫ് വോയ്‌സ് said...

പി.ഡി.പിയെ വിമര്‍ശിക്കാന്‍ ലീഗിന്‌ യോഗ്യതയില്ല: മഅദനി

തിരുവനന്തപുരം: പി.ഡി.പിയെ വിമര്‍ശിക്കാന്‍ മുസ്‌ലിം ലീഗിനു യോഗ്യതയില്ലെന്ന്‌ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനി. ഇന്ത്യാ വിഭജനത്തില്‍ പങ്കാളികളായ ലീഗ്‌ പാകിസ്‌താനെ അനുകൂലിക്കുന്ന പാര്‍ട്ടിയായിരുന്നു.

1972 ല്‍ തലശേരിയില്‍ നടന്ന കലാപവും 1982 ല്‍ ചാല വര്‍ഗീയ കലാപവും 1992 ല്‍ പൂന്തുറ കലാപവും 2003 ല്‍ മാറാട്‌ കലാപവും നടന്നത്‌ മുസ്‌ ലീം ലീഗ്‌ അധികാരത്തിലിരിക്കുമ്പോളാണ്‌. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മാത്രമാണ്‌ ലീഗ്‌ മതേതര സ്വഭാവം കാണിക്കുന്നത്‌. കേസരി സ്‌മാരക ട്രസ്‌റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

17 കൊല്ലം മുന്‍പ്‌ താന്‍ നടത്തിയ പ്രസംഗത്തിന്റെ കസറ്റാണ്‌ ലീഗ്‌ നേതാവ്‌ കുഞ്ഞാലിക്കുട്ടി യുഡിഎഫ്‌ തിരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷനില്‍ ഉയര്‍ത്തിക്കാട്ടിയത്‌.

ആയിരം മുസ്‌ലിം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ നിന്ന്‌ ഒരു പിടി മണ്ണു പോലും ഇളക്കി മാറ്റരുതെന്നാണ്‌ അന്നു പ്രസംഗിച്ചത്‌. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ തന്റെ പേരില്‍ കേസെടുത്തു.എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ട്‌ കോടതി തന്നെ വെറുതെ വിടുകയായിരുന്നു.

കേരളത്തില്‍ ഒരു പിഡിപി പ്രവര്‍ത്തകന്‍ പോലും വര്‍ഗീയകലാപത്തിലോ വര്‍ഗീയ സംഘട്ടനത്തിലോ പെട്ട്‌ ജയിലില്‍ കഴിഞ്ഞിട്ടില്ല. സാമൂഹ്യ നീതിക്കായുള്ള പിഡിപിയുടെ പ്രവര്‍ത്തനം ശക്‌തമായി മുന്നോട്ടു കൊണ്ടു പോകുമ്പോളാണ്‌ താന്‍ അറസ്റ്റ്‌ ചെയ്യപ്പെടുന്നത്‌. ജയില്‍ വാസകാലത്തില്‍ നിരവധി പീഢനങ്ങള്‍ അനുഭവിച്ചു. അപ്പോള്‍ ഹിന്ദു സമൂഹത്തില്‍ പെട്ട ചില നേതാക്കളില്‍ നിന്നാണ്‌ ഏറ്റവും അധികം സഹായം കിട്ടിയത്‌. ഒരു പ്രത്യേക സാഹചര്യത്തിലാണ്‌ വികാരപരമായി ഒരു കാലത്തു പ്രസംഗിച്ചത്‌.

പിഡിപിയ്‌ക്കും തനിക്കും എതിരെ ആരോപണ പ്രചരണം തുടര്‍ന്നാല്‍ തങ്ങള്‍ക്കും പലതും വെളിപ്പെടുത്താനുണ്ടന്നും മഅദനി പറഞ്ഞു. തങ്ങളുടെ കൈയിലും രേഖകളും ഫോണ്‍നമ്പരുകളുമുണ്ട്‌. സമയമാകുമ്പോള്‍ പുറത്തെടുക്കും. തന്നെ ജയിലിലടച്ചാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ തീരുമെങ്കില്‍ ആഭ്യന്തര വകുപ്പ്‌ അങ്ങനെ ചെയ്യട്ടെയെന്ന്‌ മദനി വെല്ലുവിളിച്ചു.