Friday, March 20, 2009

ഹജ്ജ് സീറ്റു പോലും മറിച്ച് വില്‍ക്കുന്ന വഞ്ചനക്കെതിരായ ധര്‍മസമരമാണിത്. ടി കെ ഹംസ.

ഹജ്ജ് സീറ്റു പോലും മറിച്ച് വില്‍ക്കുന്ന വഞ്ചനക്കെതിരായ ധര്‍മസമരമാണിത്. ടി കെ ഹംസ.

മലപ്പുറം: ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനം അമേരിക്കക്ക് പണയപ്പെടുത്തിയ സാമ്രാജ്യത്വ പാദസേവകര്‍ക്ക് മറുപടി നല്‍കുമെന്ന പ്രഖ്യാപനത്തോടെ ആയിരങ്ങള്‍ അണിചേര്‍ന്ന തെരഞ്ഞെടുപ്പ് കവെന്‍ഷന്‍. മാറുന്ന മലപ്പുറത്തിന്റെ പ്രതീകമായി യുവതലമുറയിലെ ആയിരങ്ങളാണ് ആവേശപൂര്‍വം ടി കെ ഹംസയുടെ വിജയത്തിനായി രംഗത്തിറങ്ങാനുറച്ചെത്തിയത്. ഈ മണ്ണിന്റെ ഇന്നലെകളുടെ മഹത്തായ പോരാട്ടങ്ങളുടെ ഓര്‍മകളുമായി കാരണവന്‍മാരും സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും നൂറുകണക്കിന് സ്ത്രീകളുമടങ്ങിയതായിരുന്നു സദസ്സ്. മലപ്പുറത്തിന്റെ മനസ്സ് കൂടുതല്‍ ചുവക്കുകയാണെന്ന് ടൌഹാളിനെ മുഖരിതമാക്കിയ കരഘോഷങ്ങളിലൂടെ അവര്‍ പ്രഖ്യാപിച്ചു. മഞ്ചേരിയിലും പിന്നീട് കുറ്റിപ്പുറത്തും തിരൂരും പെരിന്തല്‍മണ്ണയിലും മങ്കടയിലും സംഭവിച്ചത് ഇത്തവണ മലപ്പുറത്ത് ആവര്‍ത്തിക്കുമെന്ന് ഉറപ്പിക്കുന്നതായിരുന്നു ജനങ്ങളുടെ ആവേശം. പിറന്ന നാടിനെ ഒറ്റുകൊടുത്തവന്റെ തലയറുത്ത വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പാരമ്പര്യമാണ് മലപ്പുറത്തതിനെന്ന് പിഡിപി പ്രതിനിധി ഹനീഫ പുത്തനത്താണി ചൂണ്ടിക്കാട്ടി. മുസ്ളിംലീഗിന്റെ വെബ്സൈറ്റ് മാത്രമല്ല, എല്ലാ കാര്യങ്ങള്‍ക്കും സാങ്കേതിക തകരാറാണെന്നും പാര്‍ടി കണ്ടംചെയ്യണമെന്നും ഐഎന്‍എല്‍ നേതാവ് പ്രഫ. എ പി അബ്ദുള്‍ വഹാബ് പറഞ്ഞു. എംപിയെന്ന നിലയില്‍ ജനങ്ങളുമായുള്ള ബന്ധത്തിന്റെയും സ്നേഹത്തിന്റെയും ആത്മധൈര്യമാണ് വീണ്ടും മത്സരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ടി കെ ഹംസ പറഞ്ഞു. ഹജ്ജ് സീറ്റ് പോലും മറിച്ച്വില്‍ക്കുന്ന വഞ്ചനക്കെതിരായ ധര്‍മസമരമാണിതെന്നും അദ്ദേഹം പറഞ്ഞു.

1 comment:

Junaid said...

നല്ല പോസ്റ്റ്.. ആടിനെ പട്ടിയക്കിയിരികുന്നു, പട്ടിയെ പേപട്ടിയക്കിയിരിക്കുന്നു

ഒരു പഴയ ഓർമ്മ:
പാർലമെന്റിൽ മഹാനയ സഖാവ് പറഞത് “രണ്ടു പെണ്ണു കെട്ടാമെന്നുള്ള അള്ളയാണൊ നമുക്കുളളത്. അങ്ങിനെയെങ്കിൽ ഈ അള്ളായെ നമുക്ക് പാക്കിസ്ഥാനിലേക്ക് നാടു കടത്താം” ഇതു പറഞ CPM നെ തന്നെ അല്ലെ ഹംസ എന്ന രാഷ്രീയ ഹിജടത്വം മഹത്വവൽകരികുന്നത്... ആരും ഞങളുടെ തന്തമാരാവേണ്ട.