Wednesday, March 25, 2009

ഹുസൈന്‍ രണ്ടത്താണിക്ക് ജനകീയ വരവേല്‍പ്പ്

ഹുസൈന്‍ രണ്ടത്താണിക്ക് ജനകീയ വരവേല്‍പ്പ്

തിരൂരങ്ങാടി: കടലോര മേഖലയില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ഉജ്വല വരവേല്‍പ്പ്. കടലിന്റെ മക്കള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ആനുകൂല്യങ്ങള്‍ അനുഭവിച്ചറിഞ്ഞവര്‍ ഉത്സവാന്തരീക്ഷത്തിലാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ എത്തിയത്. എപിഎല്‍-ബിപിഎല്‍ തരംതിരിവില്ലാതെ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും രണ്ട് രൂപ നിരക്കില്‍ അരി നല്‍കുന്നതും ചരിത്രത്തിലാദ്യമായി മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസനിയമം നടപ്പിലാക്കിയതും, കേന്ദ്രസര്‍ക്കാര്‍ തീരദേശപരിപാലന നിയമത്തിലൂടെ കടലിന്റെ മക്കളെ തീരദേശത്ത്നിന്ന് ആട്ടിയോടിക്കാന്‍ നോക്കുമ്പോള്‍ അവര്‍ക്ക് താല്‍ക്കാലിക രേഖ നല്‍കി സംരക്ഷിക്കുന്നതും എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മത്സ്യത്തൊഴിലാളികള്‍ തിരിച്ചറിഞ്ഞതിന്റെ തെളിവായിരുന്നു ചെട്ടിപ്പടിയിലും പുത്തന്‍കടപ്പുറത്തും രണ്ടത്താണിക്ക് ലഭിച്ച സ്വീകരണങ്ങള്‍. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് രണ്ടത്താണിയെ സ്വീകരിക്കാന്‍ എത്തിയത്. ബുധനാഴ്ച രാവിലെ ചെട്ടിപ്പടിയില്‍ പ്രൊഫ. ഇ വി മുഹമ്മദലിയാണ് പര്യടനം ഉദ്ഘാടനംചെയ്തത്. അലി തെക്കേപ്പാട്ട് അധ്യക്ഷനായി. മണ്ഡലത്തിന്റെ മുപ്പതോളം കേന്ദ്രങ്ങളില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തി. രണ്ടത്താണിക്ക് പുറമെ ഇ വി മോഹനന്‍, സി ഇബ്രാഹിംകുട്ടി, പി പി സേതു, തയ്യില്‍ അലവി, ഗിരീഷ് തോട്ടത്തില്‍, വേലായുധന്‍ വെന്നിയൂര്‍, സി പി വഹാബ് തുടങ്ങിയവര്‍ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. പര്യടനം പുതുപ്പറമ്പില്‍ സമാപിച്ചു. സമാപന പൊതുയോഗം ഡോ. കെ ടി ജലീല്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. മണ്ഡലത്തിലെ അടുത്ത പര്യടനം ഏപ്രില്‍ മൂന്നിനാണ്.

3 comments:

ഗള്‍ഫ് വോയ്‌സ് said...

ഹുസൈന്‍ രണ്ടത്താണിക്ക് ജനകീയ വരവേല്‍പ്പ്

തിരൂരങ്ങാടി: കടലോര മേഖലയില്‍ എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. ഹുസൈന്‍ രണ്ടത്താണിക്ക് ഉജ്വല വരവേല്‍പ്പ്. കടലിന്റെ മക്കള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ആനുകൂല്യങ്ങള്‍ അനുഭവിച്ചറിഞ്ഞവര്‍ ഉത്സവാന്തരീക്ഷത്തിലാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ എത്തിയത്. എപിഎല്‍-ബിപിഎല്‍ തരംതിരിവില്ലാതെ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും രണ്ട് രൂപ നിരക്കില്‍ അരി നല്‍കുന്നതും ചരിത്രത്തിലാദ്യമായി മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസനിയമം നടപ്പിലാക്കിയതും, കേന്ദ്രസര്‍ക്കാര്‍ തീരദേശപരിപാലന നിയമത്തിലൂടെ കടലിന്റെ മക്കളെ തീരദേശത്ത്നിന്ന് ആട്ടിയോടിക്കാന്‍ നോക്കുമ്പോള്‍ അവര്‍ക്ക് താല്‍ക്കാലിക രേഖ നല്‍കി സംരക്ഷിക്കുന്നതും എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മത്സ്യത്തൊഴിലാളികള്‍ തിരിച്ചറിഞ്ഞതിന്റെ തെളിവായിരുന്നു ചെട്ടിപ്പടിയിലും പുത്തന്‍കടപ്പുറത്തും രണ്ടത്താണിക്ക് ലഭിച്ച സ്വീകരണങ്ങള്‍. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് രണ്ടത്താണിയെ സ്വീകരിക്കാന്‍ എത്തിയത്. ബുധനാഴ്ച രാവിലെ ചെട്ടിപ്പടിയില്‍ പ്രൊഫ. ഇ വി മുഹമ്മദലിയാണ് പര്യടനം ഉദ്ഘാടനംചെയ്തത്. അലി തെക്കേപ്പാട്ട് അധ്യക്ഷനായി. മണ്ഡലത്തിന്റെ മുപ്പതോളം കേന്ദ്രങ്ങളില്‍ ഡോ. ഹുസൈന്‍ രണ്ടത്താണി വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തി. രണ്ടത്താണിക്ക് പുറമെ ഇ വി മോഹനന്‍, സി ഇബ്രാഹിംകുട്ടി, പി പി സേതു, തയ്യില്‍ അലവി, ഗിരീഷ് തോട്ടത്തില്‍, വേലായുധന്‍ വെന്നിയൂര്‍, സി പി വഹാബ് തുടങ്ങിയവര്‍ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. പര്യടനം പുതുപ്പറമ്പില്‍ സമാപിച്ചു. സമാപന പൊതുയോഗം ഡോ. കെ ടി ജലീല്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. മണ്ഡലത്തിലെ അടുത്ത പര്യടനം ഏപ്രില്‍ മൂന്നിനാണ്.

Vote4Koni said...

ദേശീയ സുരക്ഷാ നിയമമനുസരിച്ച്‌ ജയിലിലടക്കപ്പെട്ട പ്രതി ആഭ്യന്തര മന്ത്രിയുടെ കൂടെ ജില്ലാ ഭരണ കേന്ദ്രത്തില്‍. വടകരയിലെ സി പി എം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ വേളയിലാണ്‌ ഈ അവിശുദ്ധ ബന്ധം മറനീക്കിയത്‌.
പി ഡി പി നേതാവ്‌ നൗഷാദ്‌ തിക്കോടിയാണ്‌ തിങ്കളാഴ്ച കോടിയേരി ബാലകൃഷ്ണനൊപ്പം പൊലീസ്‌ അകമ്പടിയോടെ കലക്ടറേറ്റിലെത്തിയത്‌. പി സതീദേവിക്ക്‌ അകമ്പടി സേവിച്ച്‌ പൊലീസ്‌ മന്ത്രിയും എന്‍ എസ്‌ എ പ്രകാരം അറസ്റ്റ്‌ ചെയ്യപ്പെട്ട പ്രതിയും എത്തിയപ്പോള്‍ സി പി എം പ്രവര്‍ത്തകര്‍ ആവേശത്തോടെ വരവേറ്റു.
ദേശീയ സുരക്ഷാ നിയമം അനുസരിച്ച്‌ ഒരു വര്‍ഷമാണ്‌ ഇയാള്‍ സേലം ജയിലില്‍ തടവില്‍ കഴിഞ്ഞത്‌. തമിഴ്‌നാട്ടിലെ ഏറ്റവും കടുത്ത ശിക്ഷ ലഭിക്കുന്നവരെയാണ്‌ സേലം ജയിലില്‍ അടയ്ക്കാറുള്ളത്‌. പി ഡി പി നേതാവ്‌ അബ്ദുള്‍ നാസര്‍ മഅദനിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാള്‍ സൂഫിയാ മഅദനിയുടെ സഹോദരനായാണ്‌ സ്വയം വിശേഷിപ്പിക്കുന്നത്‌. പിന്നീട്‌ മജ്ലിസിന്റെ ചുമതലക്കാരനായും പ്രവര്‍ത്തിച്ചു. ജയില്‍ ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ശേഷവും രഹസ്യാന്വേഷണ വിഭാഗം ഇയാളെ പ്രത്യേക നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കയാണ്‌. തമിഴ്‌നാട്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണവും ഇയാളിലുണ്ട്‌. ഇത്തരത്തില്‍ ദേശസുരക്ഷക്കു തന്നെ ഭീഷണിയായ പ്രതിയുമായാണ്‌ കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ മജിസ്ട്രേറ്റ്‌ കൂടിയായ കലക്ടറുടെ മുമ്പിലെത്തിയത്‌.

Vote4Koni said...

തിരുവനന്തപുരം: പി.ഡി.പിയുമായുള്ള സി.പി.എം ബന്ധം പാടില്ലെന്നു മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദൻ പാർട്ടി കേന്ദ്രനേതൃത്വത്തോടാവശ്യപ്പെട്ടതായി സൂചന. പി.ഡി.പിയുമായുള്ള ബന്ധം സി.പി.എമ്മിനു ദോഷം ചെയ്യുമെന്നും വി.എസ്‌ സി.പി.എം കേന്ദ്രനേതൃത്വത്തെ അറിയിച്ചു.

എൽ.ഡി.എഫിൽ ചർച്ച ചെയ്‌ തു തീരുമാനിക്കാതെയാണ്‌ സി. പി.എം സംസ്ഥാന ഘടകം ഈ നീക്കം നടത്തിയത്‌. പി.ഡി.പിയുമായി വേദിപങ്കിടുന്നത്‌ കനത്ത തിരിച്ചടിക്ക്‌ ഇടയാക്കുമെന്നും വി.എസ്‌ മൂന്നാര്റിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

മഅദനിക്കെതിരേയുള്ള സാക്ഷി മൊഴികളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ചർച്ച ചെയ്യാതെയാണ്‌ പാർട്ടി ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതോടെ ഘടക കക്ഷികളെ മറികടന്ന്‌ പി.ഡി.പിയുമായി ബന്ധം സ്ഥാപിക്കാൻ ഇറങ്ങിത്തിരിച്ച സി.പി.എം നേതൃത്വം വെട്ടിലായി. മഅദനിയുമായി കൈകോർത്ത്‌ തെരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങിയ സി.പി.എമ്മിന്‌ കടുത്ത തിരിച്ചടിയാണ്‌ വി.എസിന്റെ പുതിയ നിലപാട്‌ സമ്മാനിക്കുന്നത്‌. പ്രതി പക്ഷത്തുനിന്നും ഘടകകക്ഷികളിൽനിന്നും മാത്രമല്ല സ്വന്തം പാർട്ടിയിൽ പോലും ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ലെന്ന വസ്തുതയാണ്‌ ഇതോടെ പുറത്തുവന്നിരിക്കുന്നത്‌.

മുഖ്യമന്ത്രി മഅദനി പ്രശ്നത്തിൽ കടുത്ത നിലപാട്‌ സ്വീകരിക്കുന്നതോടെ ഇനി പ്രചാരണ രംഗത്ത്‌ മഅദനി ബന്ധത്തെ ന്യായീകരിക്കാൻ സി.പി.എം നേതൃത്വത്തിന്‌ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ഇന്നലെ രാവിലെ മന്ത്രിസഭായോഗ തീരുമാനം അറിയിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലും മുഖ്യമന്ത്രി പി.ഡി.പി ബന്ധത്തിലുള്ള വിയോജിപ്പ്‌ പ്രകടമാക്കിയിരുന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ മഅദനിയെക്കുറിച്ചു അന്വേഷണമില്ലെന്നു പറഞ്ഞതു താൻ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകര പ്രവർത്തനവുമായി ബ ന്ധപ്പെട്ടു പി.ഡി.പി നേതാവ്‌ അ ബ്ദുൾ നാസർ മഅദനിക്കെ തിരേ ഉയർന്ന ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം അവസാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വി.എസ്‌ വ്യക്തമാക്കി. മദനിയെക്കുറിച്ച്‌ മാധ്യമങ്ങളിൽ ആക്ഷേ പങ്ങൾ ഉയ ർന്ന സാഹചര്യത്തിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ തലവനെ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയിരുന്നു.

എന്നാൽ, കോയമ്പത്തൂർ സ്ഫോടന കേസുമായി ബന്ധപ്പെട്ടു മഅദനിക്കെതിരേ ഉയർന്ന ആ ക്ഷേപങ്ങൾ നിലനിൽക്കുന്നതല്ലെന്ന്‌ അദ്ദേഹം അറിയിച്ചു. എന്നാൽ, പത്ര വാർത്തകളിലൂടെ പുറത്തു വന്ന വിവരങ്ങൾ നിഷേധിക്കാനോ അംഗീകരിക്കാനോ ഇപ്പോൾ സാധ്യമല്ലെന്ന്‌ അദ്ദേഹം അറിയിച്ചു.

ഭീകര പ്രവർത്തനവുമായി ബ ന്ധപ്പെട്ട്‌ അന്യസംസ്ഥാനങ്ങ ളിൽ അറസ്റ്റിലായ മലയാളി ഭീകരരട ക്കമുള്ളവരെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങ ൾ ലഭ്യമാകുകയുള്ളു. ഇക്കാര്യ ത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ്‌ ഭീകരവിരു ദ്ധ സ്ക്വാഡിന്റെ തലവൻ അറിയിച്ചത്‌. ജയിലിൽ മഅദനിയെ ശുശ്രൂഷിച്ചിരുന്ന മണി എന്ന ക്രിമിനൽ പുള്ളി ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷം യൂസഫായി മാറി. ഇയാൾ മഅദനിയുടെ വീട്ടുകാരിയുടെ പർദാ കടയിൽ ജോലിക്കാരനായി നിന്നിരുന്നു.

അതേക്കുറിച്ചെല്ലാം അന്വേഷിച്ചിട്ടുണ്ട്‌. കൂടുതൽ കാര്യങ്ങൾ പരി ശോധിക്കേണ്ടതുണ്ട്‌. തുടർച്ചയായി അന്വേഷണവും പരിശോധനയും നടത്തിക്കൊണ്ടിരിക്കുകയാണ്‌- മുഖ്യമന്ത്രി അറിയിച്ചു. തന്റെ ഇപ്പോഴത്തെ നിലപാട്‌ ന്യായീകരിക്കാൻ മഅദനിക്ക്‌ സ്വാതന്ത്യമുണ്ട്‌.

പരസ്പരം വെല്ലുവിളിയുടെ അടിസ്ഥാനത്തിലല്ല അതു നടത്തേണ്ടത്‌. മഅദനിയുടെ പൊന്നാനിയിലെ പ്രസംഗത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളെ അടിസ്ഥാനമാക്കി പ്രഖ്യാപനങ്ങൾ നടത്തി. അതു ന്യായീകരിക്കാൻ വേണ്ടിയാണ്‌.

എന്നാൽ, അതുകൊണ്ട്‌ മാത്രമാകുന്നില്ല. മഅദനിയാണ്‌ ന്യായീകരിക്കപ്പെടേണ്ടത്‌. അതിന്‌ അവസരം കൊടുക്കണം. ബി.ജെ. പി പറയുന്നതിന്റെ പേരിൽ മാത്രം അന്വേഷണം നടത്താനും തയാറല്ല. എന്നാ ൽ, അന്വേഷണം വേണെ്ടന്നും വയ്ക്കില്ല. മഅദനി യുടെ മുൻകാല പ്രവർത്തനങ്ങൾ സംശയാസ്പദമായിരുന്നു. എന്നാൽ, അവർ അത്‌ തിരുത്തുകയാണെന്നു പറഞ്ഞാൽ അതിനെ അംഗീകരിക്കണം. മുമ്പ്‌ ആർ.എസ്‌.എസിനെ പ്പോലെ പ്രവർത്തിച്ചിരുന്ന സംഘടനയായിരുന്നു മഅദനിയുടേത്‌.

മഅദനി ജയിലിൽനിന്നുവന്നതിനു ശേഷമുള്ള സ്ഥിതിഗതികളും ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളും മനസിലാക്കിയായിരിക്കും അവർ പഴയ നിലപാട്‌ തിരുത്താൻ തയ്യാറായിരിക്കുന്നത്‌. ഭീകരവാദം തെറ്റും അപകടകരവുമാണെന്ന്‌ ബോധ്യപ്പെട്ടപ്പോൾ പിന്തിരിയാനുള്ള ശ്രമങ്ങൾ നടത്തുന്നത്‌ നല്ല കാര്യമാണ്‌. അതിന്‌ അവർക്ക്‌ സമയം നൽകണം- മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.