Tuesday, March 17, 2009

സമുദായത്തെ മറന്ന ലീഗിനെ തറപറ്റിക്കും: ടി കെ ഹംസ

സമുദായത്തെ മറന്ന ലീഗിനെ തറപറ്റിക്കും: ടി കെ ഹംസ

പെരിന്തല്‍മണ്ണ: അധികാരത്തിലിരുന്ന കാലത്ത് മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യത്തിന് തെല്ലുപോലും വില കല്‍പ്പിക്കാത്ത മുസ്ളിംലീഗിനെ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തറപറ്റിക്കുമെന്ന് എല്‍ഡിഎഫ് മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ടി കെ ഹംസ പറഞ്ഞു. പെരിന്തല്‍മണ്ണ അസംബ്ളി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടിലധികം കാലം നിലനിന്ന വര്‍ഗീയ പിന്തിരിപ്പന്‍ നീരാളിപ്പിടുത്തത്തില്‍നിന്നും മലപ്പുറം ജില്ലയെ മോചിപ്പിക്കാന്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരി കാണിച്ചുതന്ന വഴി ജില്ലയിലാകെ ഈ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കും. അതിനനുകൂലമായ ജനവികാരമാണ് ഉരുത്തിരിയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ലീഗിലെ സ്ഥാനാര്‍ഥികള്‍ വിജയിച്ചുപോകാറുണ്ടെങ്കിലും എംപി എന്ന നിലയില്‍ അവരുടെ സാന്നിധ്യം നമുക്ക് അനുഭവപ്പെടാറില്ല. അതിനപവാദമായാണ് കഴിഞ്ഞ തവണത്തെ മഞ്ചേരിയിലെ എല്‍ഡിഎഫ് വിജയവും അവിടെ നടന്ന ജനകീയ കൂട്ടായ്മയും വികസനപ്രവര്‍ത്തനങ്ങളും. അലിഗഢ് മുസ്ളിംലീഗിന്റെ മാത്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. അലിഗഢ് സര്‍വകലാശാല ഓഫ് ക്യാമ്പസ് മലപ്പുറത്ത് സ്ഥാപിക്കുന്നതില്‍ ലീഗിന്റെയും അവരുടെ പാര്‍ലമെന്റിലെ പ്രതിനിധി ഇ അഹമ്മദിന്റെയും പങ്കെന്താണെന്ന് അവര്‍ സത്യസന്ധമായി വ്യക്തമാക്കണം- ഒരു ചില്ലിക്കാശ് പോലും കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സര്‍വകലാശാലക്കായി നീക്കിവച്ചിട്ടില്ല. അലിഗഢ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് മലപ്പുറം ജില്ലയില്‍ വന്നാല്‍ അത് തീവ്രവാദികളുടെ കേന്ദ്രമായി മാറുമെന്നാണ് ഒരു ഹിന്ദുവര്‍ഗീയ സംഘടന പറയുന്നത്. ഇവരുടെ ഇരുകൂട്ടരുടെയും പ്രവര്‍ത്തനം ഇന്ത്യയെ പാകിസ്ഥാനാക്കി മാറ്റും- ടി കെ ഹംസ പറഞ്ഞു. പെരിന്തല്‍മണ്ണ അസംബ്ളി നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ടി കെ ഹംസ തിങ്കളാഴ്ച പര്യടനം നടത്തിയത്. വി ശശികുമാര്‍ എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി മുഹമ്മദ്മാസ്റ്റര്‍, സി എച്ച് ആഷിക്, ഏരിയാ സെക്രട്ടറിമാരായ എന്‍ പി ഉണ്ണികൃഷ്ണന്‍, മേലാറ്റൂര്‍ പത്മനാഭന്‍ എന്നിവരോടൊപ്പമായിരുന്നു പര്യടനം.

6 comments:

ഗള്‍ഫ് വോയ്‌സ് said...

സമുദായത്തെ മറന്ന ലീഗിനെ തറപറ്റിക്കും: ടി കെ ഹംസ

പെരിന്തല്‍മണ്ണ: അധികാരത്തിലിരുന്ന കാലത്ത് മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യത്തിന് തെല്ലുപോലും വില കല്‍പ്പിക്കാത്ത മുസ്ളിംലീഗിനെ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തറപറ്റിക്കുമെന്ന് എല്‍ഡിഎഫ് മലപ്പുറം മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ടി കെ ഹംസ പറഞ്ഞു. പെരിന്തല്‍മണ്ണ അസംബ്ളി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടിലധികം കാലം നിലനിന്ന വര്‍ഗീയ പിന്തിരിപ്പന്‍ നീരാളിപ്പിടുത്തത്തില്‍നിന്നും മലപ്പുറം ജില്ലയെ മോചിപ്പിക്കാന്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരി കാണിച്ചുതന്ന വഴി ജില്ലയിലാകെ ഈ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കും. അതിനനുകൂലമായ ജനവികാരമാണ് ഉരുത്തിരിയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ലീഗിലെ സ്ഥാനാര്‍ഥികള്‍ വിജയിച്ചുപോകാറുണ്ടെങ്കിലും എംപി എന്ന നിലയില്‍ അവരുടെ സാന്നിധ്യം നമുക്ക് അനുഭവപ്പെടാറില്ല. അതിനപവാദമായാണ് കഴിഞ്ഞ തവണത്തെ മഞ്ചേരിയിലെ എല്‍ഡിഎഫ് വിജയവും അവിടെ നടന്ന ജനകീയ കൂട്ടായ്മയും വികസനപ്രവര്‍ത്തനങ്ങളും. അലിഗഢ് മുസ്ളിംലീഗിന്റെ മാത്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. അലിഗഢ് സര്‍വകലാശാല ഓഫ് ക്യാമ്പസ് മലപ്പുറത്ത് സ്ഥാപിക്കുന്നതില്‍ ലീഗിന്റെയും അവരുടെ പാര്‍ലമെന്റിലെ പ്രതിനിധി ഇ അഹമ്മദിന്റെയും പങ്കെന്താണെന്ന് അവര്‍ സത്യസന്ധമായി വ്യക്തമാക്കണം- ഒരു ചില്ലിക്കാശ് പോലും കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സര്‍വകലാശാലക്കായി നീക്കിവച്ചിട്ടില്ല. അലിഗഢ് യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് മലപ്പുറം ജില്ലയില്‍ വന്നാല്‍ അത് തീവ്രവാദികളുടെ കേന്ദ്രമായി മാറുമെന്നാണ് ഒരു ഹിന്ദുവര്‍ഗീയ സംഘടന പറയുന്നത്. ഇവരുടെ ഇരുകൂട്ടരുടെയും പ്രവര്‍ത്തനം ഇന്ത്യയെ പാകിസ്ഥാനാക്കി മാറ്റും- ടി കെ ഹംസ പറഞ്ഞു. പെരിന്തല്‍മണ്ണ അസംബ്ളി നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ടി കെ ഹംസ തിങ്കളാഴ്ച പര്യടനം നടത്തിയത്. വി ശശികുമാര്‍ എംഎല്‍എ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ പി മുഹമ്മദ്മാസ്റ്റര്‍, സി എച്ച് ആഷിക്, ഏരിയാ സെക്രട്ടറിമാരായ എന്‍ പി ഉണ്ണികൃഷ്ണന്‍, മേലാറ്റൂര്‍ പത്മനാഭന്‍ എന്നിവരോടൊപ്പമായിരുന്നു പര്യടനം.

Vote4Koni said...

മലപ്പുറത്തും പൊന്നാനിയിലും പരാജയപ്പെടും. സി.പി.എം. റിപ്പോർട്ട്‌.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പത്തു സീറ്റുകളിൽ പാർട്ടിക്ക്‌ വിജയസാധ്യതയുണ്ടെന്ന്‌ സി.പി.എം റിപ്പോർട്ട്‌. പാർട്ടി സംസ്ഥാനകമ്മിറ്റി നടത്തിയ വിലയിരുത്തലും കേന്ദ്രകമ്മിറ്റി സ്വന്തംനിലയ്ക്ക്‌ നടത്തിയ അവലോകനത്തേയും തുടർന്നാണ്‌ പത്തുസീറ്റുകളിൽ വിജസാധ്യതയുണ്ടെന്ന റിപ്പോർട്ട്‌ വന്നിരിക്കുന്നത്‌. ആറു മണ്ഡലങ്ങളിൽ കടുത്തമൽസരം നടക്കുമെന്നും നാലു സീറ്റുകളിൽ വിജയസാധ്യത തീരെയില്ലെന്നുമാണ്‌ പാർട്ടി റിപ്പോർട്ടിൽ പറയുന്നത്‌.

കണ്ണൂർ, കാസർഗോഡ്‌, വടകര, കൊല്ലം, ആറ്റിങ്ങൽ, ഇടുക്കി തുടങ്ങിയ പത്തുമണ്ഡലങ്ങളിൽ ഇടതുപക്ഷം ജയിക്കുമെന്നാണ്‌ പാർട്ടിയുടെ വിലയിരുത്തൽ. ആലപ്പുഴ, എറണാകുളം, കോട്ടയം, പാലക്കാട്‌, തൃശൂർ, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ കടുത്ത മൽസരം നടക്കുമെന്നാണ്‌ പാർട്ടിയുടെ റിപ്പോർട്ട്‌.

അതേസമയം, മലപ്പുറം, പൊന്നാനി, പത്തനംതിട്ട, വയനാട്‌ എന്നീ മണ്ഡലങ്ങളിൽ വിജയസാധ്യത കുറവാണെന്നും പാർട്ടി കരുതുന്നു.

വിജയസാധ്യയുള്ള സീറ്റാണ്‌ വയനാടെന്നും ഇവിടെ ജനതാദൾ മൽസരിക്കണമെന്നും സി.പി.എം സംസ്ഥാന നേതൃത്വം പറയുന്നതിനിടെതന്നെയാണ്‌ വയനാട്‌ വിജയസാധ്യതയില്ലാത്ത സീറ്റാണെന്ന്‌ പാർട്ടി വിലയിരുത്തുന്നതും. വിജയസാധ്യതയില്ലെങ്കിലും ഈ നാലു മണ്ഡലങ്ങളിലും കടുത്തമൽസരം കാഴ്ചവെയ്ക്കണമെന്നാണ്‌ സി.പി.എം കേന്ദ്രനേതൃത്വം പറയുന്നത്‌.

Courtesy: Deepika.com

ഗള്‍ഫ് വോയ്‌സ് said...

കള്ളപ്രചരണങള്‍ ഇനിയും വരും.അതിലൊന്നും ജനങള്‍ വീഴില്ല.
ഇ ടി മുഹമ്മദ് ബഷിറിന്നും ഇ അഹമ്മദിന്നും ആത്മാഭിമാനമുള്ള ലിഗുകാര്‍ പോലും വോട്ട് ചെയ്യില്ല. ഇവര്‍ യഥാര്‍ത്ഥത്തില്‍ കൊള്ളക്കാരാണ്.കൂടുതല്‍ എഴുതണമെങ്കില്‍ എഴുതാം....പൊന്നാനിയില്‍ കോണിചാരാന്‍ അവിടത്തെ ജനങള്‍ സ്ഥലം കൊടുക്കില്ല. നാടിന്റെ ആത്മാഭിമാനം സം‌രക്ഷിക്കാന്‍,നാടിന്റെ വികസനത്തിന്ന്,ജനങളുടെ പുരോഗതിക്ക്, ഇടതുപക്ഷത്തെ വിജയിപ്പിക്കൂ...

Vote4Koni said...

ഇ ടി ഒന്നാംഘട്ട പര്യടനം വിജയകരമായി പൂർത്തിയാക്കി.

സ്ഥാനാർത്ഥി ആരാണെന്നറിയാതെ, ചിഹ്നം ഏതാണെന്നറിയതെ ഇരുട്ടിൽ തപ്പുന്ന എതിരാളികളുടെ കുപ്രചരണങ്ങൾക്കും കുതന്ത്രങ്ങൾക്കും നടുവിൽ പൊന്നാനി മണ്ഡലത്തിലെ ജനങ്ങളുടെ മുഴുവൻ സ്നേഹാദരവുകളും ആശിർവ്വാദങ്ങളുമേറ്റ്‌വാങ്ങി, നമ്മുടെ പ്രിയങ്കരനായ സ്ഥാനർത്ഥി, ഇ ടി മുഹമ്മദ്‌ ബഷീർ, ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്‌ പ്രചരണം വിജയകരമായി പൂർത്തിയാക്കി.

പൊന്നാനിക്കാർക്ക്‌ എന്നും പ്രിയങ്കരനായ, ഇ ടി യുടെ പ്രചരണം, മണ്ഡലത്തിലെ മുഴുവൻ യു.ഡി.എഫ്‌ പ്രവർത്തകരിലും ആവേശവും അത്മവിശ്വാസവും വർദ്ധിപ്പിക്കുന്ന തരത്തിലായിരുന്നു.

മണ്ഡലത്തിലുടനീളം, പല സ്വതന്ത്രരുടെയും, പരസ്യങ്ങളും ചിത്രങ്ങളും തൂങ്ങികിടന്ന്, ഏതെങ്കിലുമൊരു അത്താണിക്ക്‌ വേണ്ടി, യാചിക്കുന്ന ദയനീയമായ കഴ്ച, ഇടത്‌ അനുഭവികളുടെപോലും അത്മവിശ്വാസം നഷ്ടപ്പെടുത്തിയിരിക്കുകയാണ്‌.

കേരളത്തിലെ സകലമാന ചപ്പ്‌ചവറുകളുടെയും പിന്തുണയോടെ, പൊന്നാനി കോട്ട പിടിച്ചടക്കാമെന്ന് വ്യമോഹിക്കുന്നവർക്ക്‌, ഉചിതമായ മറുപടി നൽക്കുമെന്ന്, നാട്ടുകാർ പ്രതിക്ജ്ഞ ചെയ്യുന്നു.

റിക്കാർഡ്‌ ഭൂരിപക്ഷത്തോടെ ഇ ടി യെ തെരഞ്ഞെടുക്കുവാനുള്ള ഭഗീരപ്രയത്നത്തിലാണ്‌, മണ്ഡലത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും.

ഗള്‍ഫ് വോയ്‌സ് said...

പൊന്നാനിയില്‍ ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഇ അഹമ്മദ് അവിടെ നിന്ന് ഓടിയത്. വിദ്യാഭാസ സ്ഥാപനങള്‍ കരിഞ്ചന്തക്ക് വിറ്റ് കാശടിച്ച ഇ ടി മുഹമ്മദ് ബഷീറിന്ന് തിരൂരിലെ അനുഭവം തന്നെയായിരിക്കും പൊന്നാനിയിലും. ഹജ്ജ് ക്വോട്ട കരിഞ്ചന്തയില്‍ വിറ്റ് കാശ് അടിച്ച ഇ അഹമ്മദ് പൊന്നാനിയില്‍ നിന്ന് ഓടി എവിടെപോയാലും ജനങള്‍ വിടില്ല‍

ഗള്‍ഫ് വോയ്‌സ് said...

http://gulfvoice1.blogspot.com/2009/03/blog-post_8120.html
പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിയെ വിജയിപ്പിക്കുക.

പൊന്നാനിയില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഗോദയില്‍ ഇറങ്ങിയിരിക്കുന്ന ഹുസൈന്‍ രണ്ടത്താണി വിജയിപ്പിക്കാന്‍ ജനങള്‍ ആവേശത്തോടെ രംഗത്തിറങിയിരിക്കുന്നു.വര്‍ഗ്ഗിയതക്കും ഫാസീസത്തിന്നും ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ സാമ്രാജിത്ത ശക്തികള്‍ക്കുമെതിരെ പോരാടുന്ന ഹുസൈന്‍ രണ്ടത്താണി‌യുടെ സ്ഥാനാര്‍‍ത്ഥിത്വം സാമ്രാജിത്ത വിധേയത്വവും ന്യ്യൂനപക്ഷങല്‍ക്ക് എതിരായ സമീപനവും വെച്ച് പുലര്‍ത്തുന്ന ലീഗിന്ന് കനത്ത പ്രഹരം തന്നെയാണ്.ലീഗിനെ പരാജയപ്പെടുത്തുകയെന്ന ഏക മുദ്രവാക്യം മാത്രമാണ് ഇന്ന് പൊന്നാനിയില്‍ മുഴങിക്കേള്‍ക്കുന്നത്