Wednesday, June 3, 2009

പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധന ഏര്‍പ്പെടുത്തി

പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധന ഏര്‍പ്പെടുത്തി .

ദുബൈ: ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട ഡെലിവറി നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധന. ഇന്നലെ മുതലാണ് വര്‍ധന നടപ്പാക്കിയത്. എംപോസ്റ്റ് മുഖേനയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എ.ഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ നടന്നു വരുന്നത്. 15 ദിര്‍ഹമുണ്ടായിരുന്ന ഡെലിവറി ചാര്‍ജാണ് ഇന്നലെ ഒറ്റയടിക്ക് 50 ദിര്‍ഹമായി ഉയര്‍ത്തിയത്. ഔട്ട്സോഴ്സിംഗ് ഏജന്‍സിയാണ് തീരുമാനമെടുത്തതെന്നാണ് ഇതുസംബന്ധിച്ച് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് 150 ദിര്‍ഹം, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വകയില്‍ 10 ദിര്‍ഹം എന്നിവ ചേര്‍ത്ത് 160 ആണ് എംബസി\കോണ്‍സുലേറ്റ് ഈടാക്കുന്ന പൊതുനിരക്ക്. എംപോസ്റ്റ് സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ 12 ദിര്‍ഹം പ്രോസസിംഗ് ചാര്‍ജ് എന്ന വകുപ്പില്‍ ഈടാക്കാനായിരുന്നു ഇരുകൂട്ടരും തമ്മിലുള്ള ധാരണ. ഡെലിവറി ചാര്‍ജ് 15 ദിര്‍ഹമായും അന്നുതന്നെ നിജപ്പെടുത്തിയിരുന്നു. ഇതാണ് ഒറ്റയടിക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിസകളുടെ കാര്യത്തിലും 15 ദിര്‍ഹമുണ്ടായിരുന്ന ഡെലിവറി ചാര്‍ജ് 50 ആയി അധികരിപ്പിച്ചിട്ടുണ്ട്. റാസല്‍ഖൈമ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അസോസിയേഷനുകളിലും പാസ്പോര്‍ട്ട് സേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഡെലിവറി നിരക്ക് കൂടിയതു കൊണ്ട് അതിന്റെ ഗുണഫലം ഇവര്‍ക്കു ലഭിക്കില്ല. 12 ദിര്‍ഹം പ്രോസസിംഗ് ചാര്‍ജില്‍ നിന്നുള്ള വിഹിതം മാത്രമാണ് അസോസിയേഷനുകള്‍ക്ക് ലഭിച്ചു വരുന്നത്.
അതിനിടെ, മാസങ്ങള്‍ കഴിഞ്ഞിട്ടും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്സൈറ്റിലുള്ള വിവരം പ്രകാരം അതാതിടങ്ങളില്‍ നിന്നും ഇഷ്യു ചെയ്ത പാസ്പോര്‍ട്ടുകള്‍ പുതുക്കി ലഭിക്കാന്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങള്‍ മതി. എന്നാല്‍ പലപ്പോഴും ഇതിലും കൂടുതല്‍ ദിവസങ്ങളെടുക്കുന്നതായാണ് പരാതി. ഇടക്കിടെ വരുന്ന നിരക്കുമാറ്റമാകട്ടെ, സാധാരണക്കാരായ തൊഴിലാളികളെ കൂടുതല്‍ പ്രയാസപ്പെടുത്തും.
നാട്ടില്‍ നിന്നും ഇഷ്യു ചെയ്ത പാസ്പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ ചിലപ്പോള്‍ മാസങ്ങള്‍ വരെ കാത്തിരിക്കേണ്ടി വരുന്നതായും അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടി. നാട്ടില്‍ മക്കളുടെ ഉപരി പഠനത്തിന് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ആഴ്ചകളെടുക്കുമെന്ന മറുപടിയാണത്രെ ഉണ്ടായത്. അതാതു ദിവസം തന്നെ നല്‍കാവുന്ന സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലുള്ള ഇത്തരം കാലവിളംബം ഒഴിവാക്കാന്‍ ഇരു കേന്ദ്രങ്ങളും കുറേക്കൂടി മെച്ചപ്പെട്ട ഏകോപനം വേണമെന്നും അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
പേരുമാറ്റത്തിന്റെ നടപടിക്രമങ്ങളും കൂടുതല്‍ സങ്കീര്‍ണമാക്കുന്നതായി ആക്ഷേപമുണ്ട്. നേരത്തെ യു.എ.ഇയില്‍ നിന്നും പുറത്തിറങ്ങുന്ന ഏതെങ്കിലും പത്രത്തില്‍ പരസ്യം കൊടുത്താന്‍ അതിന്റെ മാത്രം ബലത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇപ്പോള്‍ പക്ഷെ, നാട്ടിലെ അതാത് പ്രദേശങ്ങളിലെ പത്ര എഡിഷനുകളില്‍ തന്നെ പരസ്യം കൊടുക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നതത്രെ.
എം.സി.എ. നാസര്‍

1 comment:

ഗള്‍ഫ് വോയ്‌സ് said...

പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധന ഏര്‍പ്പെടുത്തി
ദുബൈ: ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട ഡെലിവറി നിരക്കില്‍ മൂന്നിരട്ടിയിലേറെ വര്‍ധന. ഇന്നലെ മുതലാണ് വര്‍ധന നടപ്പാക്കിയത്. എംപോസ്റ്റ് മുഖേനയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എ.ഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ നടന്നു വരുന്നത്. 15 ദിര്‍ഹമുണ്ടായിരുന്ന ഡെലിവറി ചാര്‍ജാണ് ഇന്നലെ ഒറ്റയടിക്ക് 50 ദിര്‍ഹമായി ഉയര്‍ത്തിയത്. ഔട്ട്സോഴ്സിംഗ് ഏജന്‍സിയാണ് തീരുമാനമെടുത്തതെന്നാണ് ഇതുസംബന്ധിച്ച് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കിയത്.

പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് 150 ദിര്‍ഹം, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വകയില്‍ 10 ദിര്‍ഹം എന്നിവ ചേര്‍ത്ത് 160 ആണ് എംബസി\കോണ്‍സുലേറ്റ് ഈടാക്കുന്ന പൊതുനിരക്ക്. എംപോസ്റ്റ് സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ 12 ദിര്‍ഹം പ്രോസസിംഗ് ചാര്‍ജ് എന്ന വകുപ്പില്‍ ഈടാക്കാനായിരുന്നു ഇരുകൂട്ടരും തമ്മിലുള്ള ധാരണ. ഡെലിവറി ചാര്‍ജ് 15 ദിര്‍ഹമായും അന്നുതന്നെ നിജപ്പെടുത്തിയിരുന്നു. ഇതാണ് ഒറ്റയടിക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിസകളുടെ കാര്യത്തിലും 15 ദിര്‍ഹമുണ്ടായിരുന്ന ഡെലിവറി ചാര്‍ജ് 50 ആയി അധികരിപ്പിച്ചിട്ടുണ്ട്. റാസല്‍ഖൈമ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അസോസിയേഷനുകളിലും പാസ്പോര്‍ട്ട് സേവന കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഡെലിവറി നിരക്ക് കൂടിയതു കൊണ്ട് അതിന്റെ ഗുണഫലം ഇവര്‍ക്കു ലഭിക്കില്ല. 12 ദിര്‍ഹം പ്രോസസിംഗ് ചാര്‍ജില്‍ നിന്നുള്ള വിഹിതം മാത്രമാണ് അസോസിയേഷനുകള്‍ക്ക് ലഭിച്ചു വരുന്നത്.

അതിനിടെ, മാസങ്ങള്‍ കഴിഞ്ഞിട്ടും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ കഴിയുന്നില്ലെന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.എംബസിയുടെയും കോണ്‍സുലേറ്റിന്റെയും വെബ്സൈറ്റിലുള്ള വിവരം പ്രകാരം അതാതിടങ്ങളില്‍ നിന്നും ഇഷ്യു ചെയ്ത പാസ്പോര്‍ട്ടുകള്‍ പുതുക്കി ലഭിക്കാന്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങള്‍ മതി. എന്നാല്‍ പലപ്പോഴും ഇതിലും കൂടുതല്‍ ദിവസങ്ങളെടുക്കുന്നതായാണ് പരാതി. ഇടക്കിടെ വരുന്ന നിരക്കുമാറ്റമാകട്ടെ, സാധാരണക്കാരായ തൊഴിലാളികളെ കൂടുതല്‍ പ്രയാസപ്പെടുത്തും.

നാട്ടില്‍ നിന്നും ഇഷ്യു ചെയ്ത പാസ്പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ ചിലപ്പോള്‍ മാസങ്ങള്‍ വരെ കാത്തിരിക്കേണ്ടി വരുന്നതായും അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടി. നാട്ടില്‍ മക്കളുടെ ഉപരി പഠനത്തിന് എന്‍.ആര്‍.ഐ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ആഴ്ചകളെടുക്കുമെന്ന മറുപടിയാണത്രെ ഉണ്ടായത്. അതാതു ദിവസം തന്നെ നല്‍കാവുന്ന സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലുള്ള ഇത്തരം കാലവിളംബം ഒഴിവാക്കാന്‍ ഇരു കേന്ദ്രങ്ങളും കുറേക്കൂടി മെച്ചപ്പെട്ട ഏകോപനം വേണമെന്നും അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

പേരുമാറ്റത്തിന്റെ നടപടിക്രമങ്ങളും കൂടുതല്‍ സങ്കീര്‍ണമാക്കുന്നതായി ആക്ഷേപമുണ്ട്. നേരത്തെ യു.എ.ഇയില്‍ നിന്നും പുറത്തിറങ്ങുന്ന ഏതെങ്കിലും പത്രത്തില്‍ പരസ്യം കൊടുത്താന്‍ അതിന്റെ മാത്രം ബലത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇപ്പോള്‍ പക്ഷെ, നാട്ടിലെ അതാത് പ്രദേശങ്ങളിലെ പത്ര എഡിഷനുകളില്‍ തന്നെ പരസ്യം കൊടുക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നതത്രെ.

എം.സി.എ. നാസര്‍