Showing posts with label Narayanan veliancode/consulate. Show all posts
Showing posts with label Narayanan veliancode/consulate. Show all posts

Thursday, June 4, 2009

പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ വന്‍ വര്‍ധനവ് വരുത്താന്‍ കൗണ്‍സിലേറ്റ് നല്‍കിയ അനുമതി ഉടനെ പിന്‍‌വലിക്കണം.

പാസ്പോര്‍ട്ട് ഡെലിവറി നിരക്കില്‍ വന്‍ വര്‍ധനവ് വരുത്താന്‍ കൗണ്‍സിലേറ്റ് നല്‍കിയ അനുമതി ഉടനെ പിന്‍‌വലിക്കണം.

ഗല്‍ഫ് രാജ്യങല്‍ പ്രത്യേകിച്ച് യു എ ഇ യില്‍ സാമ്പത്തിക പ്രതിസന്ധി കാരണം വന്‍ കിട പദ്ധതികള്‍ നിര്‍ത്തി വെക്കുകയോ ഉപേക്ഷിക്കുയോ ചെയ്തിരിക്കുന്നു.ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ത്യക്ക് വന്‍ തോതില്‍ വിദേശ നാണ്യം നേടിത്തന്നിരുന്ന ഇന്ത്യക്കാരെ ഇന്ത്യന്‍ സര്‍ക്കാര്‍ പോലും കയ്യൊഴിഞ്ഞിരിക്കുന്നു.പ്രശ്നങളും പ്രയാസങളും അനുഭവിക്കുന്ന ഇന്ത്യക്കാരെ കൂടുതല്‍ പ്രയാസങളിലേക്ക് തള്ളിവിടുന്ന പരിഷ്ക്കാരങളാണ് യു എ ഇ യിലെ ഇന്ത്യന്‍ എംബസ്സിയും ദുബായിലെ ഇന്ത്യന്‍ കൗണ്‍സിലേറ്റും കൈക്കൊള്ളുന്നത്.ഇന്ത്യന്‍ എംബസ്സിയിലേയും കൗണ്‍സിലേറ്റിലേയും പാസ്പോര്‍ട്ട് വിസ സംബന്ധമായ എല്ലാ കാര്യങളും എം‌പോസ്റ്റ് മുഖാന്തിരമാണ് കഴിഞ്ഞ ഏതാനും മാസങളായി കൈകാര്യം ചെയ്തിരുന്നത്.എന്നാല്‍ ഈ സേവനങ്ങളുമായി ബന്ധപ്പെട്ട ഡെലിവറി നിരക്കില്‍ ഒറ്റയടിക്ക് മൂന്നിരട്ടിയിലേറെ വര്‍ധനവ് വരുത്തിയിരിക്കുന്നു.ജൂണ്‍ ഒന്നാം തിയതി മുതലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എംപോസ്റ്റുമായി ഇന്ത്യന്‍ എംബസ്സിയുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എ.ഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് 15 ദിര്‍ഹമുണ്ടായിരുന്ന ഡെലിവറി ചാര്‍ജായി ഈടാക്കിയിരുന്നത് . എന്നാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഒറ്റയടിക്ക് 50 ദിര്‍ഹമായി ഉയര്‍ത്തിയത്. ഔട്ട്സോഴ്സിംഗ് ഏജന്‍സിയാണ് തീരുമാനമെടുത്തതെന്നാണ് ഇതുസംബന്ധിച്ച് എംബസി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ എംബസ്സിയുടെ അനുവാദം കൂടാതെ ഒരു ഔട്ട് സോഴ്സിങ് ഏജന്‍സിക്കും ഏകപക്ഷിയമായ തീരുമാനം എടുക്കാന്‍ പറ്റില്ല. ഈ വന്‍ വര്‍ദ്ധനവ് പ്രവാസി ഇന്ത്യക്കാരെ സം‌ബന്ധിച്ചിടത്തോളംഏറെ പ്രയാസങള്‍ക്ക് ഇടയാക്കുന്നതാണ്. ഇന്ത്യക്കാര്‍ക്ക് പ്രയാസം വരുത്തുന്ന ഇത്തരം നടപടീകളില്‍ നിന്ന് ഇന്ത്യന്‍ എംബസ്സിയും കൗണ്‍സിലേറ്റും പിന്മാറണംഇന്ത്യന്‍ പ്രവാസിവകുപ്പ് മന്ത്രി അടിയന്തിരമായി ഇടപെട്ട് ഈ വര്‍ദ്ധനവ് പിന്‍‌വലിക്കണമെന്ന് അഭ്യര്‍ത്ഥനയാണ് മലയാളികളടക്കംഉള്ള ഇന്ത്യക്കാര്‍ക്കുള്ളത്