Friday, May 22, 2009

(പഭാകരനും കുടുംബവും സുരക്ഷിതര്‍; വൈകാതെ പ്രത്യക്ഷപ്പെടുമെന്ന് നക്കീരന്‍ .

(പഭാകരനും കുടുംബവും സുരക്ഷിതര്‍; വൈകാതെ പ്രത്യക്ഷപ്പെടുമെന്ന് നക്കീരന്‍.
 

ചെന്നൈ: പ്രഭാകരന്‍, ഭാര്യ മതിവദനി, മകള്‍, ഇളയ മകന്‍ എന്നിവര്‍ സുരക്ഷിതരെന്ന് 'നക്കീരന്‍' തമിഴ് വാരിക. പ്രഭാകരന്‍ ചില സുരക്ഷാ ഏര്‍പ്പാടുകള്‍ കൂടി പൂര്‍ത്തീകരിച്ച ശേഷം മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമെന്നും ഇന്നലെ പുറത്തിറങ്ങിയ 'നക്കീര'ന്റെ പുതിയ ലക്കത്തില്‍ പറയുന്നു. ഈ മാസം 17ന് പ്രഭാകരന്‍ യുദ്ധമുഖത്തുനിന്ന് സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടതായാണ് നൂറു ശതമാനം വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്ന് ലഭ്യമായ വിവരമെന്ന അവകാശവാദത്തോടെ വാരിക വെളിപ്പെടുത്തുന്നത്. സ്വന്തം മരണവാര്‍ത്ത അച്ചടിച്ച തമിഴ് പത്രം കൈയില്‍ പിടിച്ച് ടെലിവിഷനില്‍ മരണവാര്‍ത്ത കാണുന്ന പ്രഭാകരന്റെ ചിത്രത്തോടെയാണ് 'നക്കീരന്‍' ഇന്നലെ പുറത്തിറങ്ങിയത്.
റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

സൈന്യം തങ്ങളെ ഞെരുങ്ങിയ സാഹചര്യത്തില്‍ തമിഴ് ഈഴത്തിനുവേണ്ടിയുള്ള പോരാട്ടം അന്യം നിന്നുപോകാതിരിക്കാന്‍ പ്രഭാകരന്‍ ജീവിച്ചിരിക്കണമെന്ന് നിര്‍ബന്ധമുള്ള മുതിര്‍ന്ന എല്‍.ടി.ടി.ഇ നേതാക്കള്‍ പ്രഭാകരനോട് യുദ്ധമുഖത്തുനിന്ന് മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. യുദ്ധ നേതൃത്വം മകന്‍ ചാള്‍സ് ആന്റണിക്ക് നല്‍കി പ്രഭാകരന്‍ പോയേ തീരൂവെന്ന് നേതാക്കള്‍ വാശിപിടിച്ചത്തിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ പ്രഭാകരന്‍ തീരുമാനിച്ചു.
ഇതിന് വഴിയൊരുക്കാന്‍ 5000 കിലോ വെടിമരുന്ന് ദേഹത്ത് കെട്ടിവച്ച് എല്‍.ടി.ടി.ഇ.യുടെ കരിമ്പുലി വിഭാഗത്തില്‍പെട്ട 30 ചാവേറുകള്‍ വെടിയുതിര്‍ത്തുകൊണ്ട് സൈന്യത്തിനിടയിലേക്ക് കുതിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സൈന്യം നാലുപാടും ചിതറിയോടി. കടല്‍തീരത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച പഴയ കോട്ടയില്‍ അദ്ദേഹത്തെ എത്തിച്ചശേഷം തുരങ്കത്തിലൂടെ പ്രഭാകരനെ മുള്ളിവായ്ക്കാല്‍ കടലോരത്തെത്തിച്ചു.മറ്റു പുലിനേതാക്കളായ പൊട്ടുഅമ്മന്‍, കടല്‍പുലിത്തലവന്‍ സൂസൈ എന്നിവരെയും വ്യത്യസ്ത ബോട്ടുകളില്‍ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കുദിശയില്‍ ബോട്ടില്‍ മൂന്നു മണിക്കൂറോളം യാത്ര ചെയ്ത് പ്രഭാകരനും മറ്റു നേതാക്കളും സുരക്ഷിത സ്ഥാനത്തെത്തിയതായാണ് പുലികളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

ഇതേസമയം, വന്നി മേഖലയില്‍ പുലികളുടെ തുടര്‍ച്ചയായ 23 ചാവേര്‍ ആക്രമണങ്ങളില്‍ സിംഹള സൈന്യത്തിന്റെ 58^ാം ഡിവിഷന്‍ ഛിന്നഭിന്നമായി. 2000^ഓളം സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ആക്രമണത്തില്‍ പ്രഭാകരന്റെ മകന്‍ ചാള്‍സ് ആന്റണിയും കൊല്ലപ്പെട്ടു. യുദ്ധമുഖത്ത് പ്രഭാകരനുണ്ടെന്ന വിശ്വാസത്തില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും സൈന്യം പീരങ്കികള്‍, മിസൈലുകള്‍ എന്നിവ ഉപയോഗിച്ച് നടത്തിയ കനത്ത ആക്രമണത്തില്‍ പുലികളും തമിഴ് സിവിലിയന്മാരുമടക്കം 20,000^ത്തോളം പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിനിടെ ആംബുലന്‍സില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രഭാകരനെയും കൂട്ടാളികളെയും വെടിവെച്ചുകൊന്നതായും ജഡങ്ങള്‍ കത്തിക്കരിഞ്ഞതായും സൈന്യം പ്രചരിപ്പിച്ച വാര്‍ത്ത ഇംഗ്ലീഷ് ചാനലുകള്‍ ഏറ്റുപിടിക്കുകയായിരുന്നു. പ്രഭാകരന്റെ ജഡം തിരിച്ചറിയാന്‍ മുന്‍ എല്‍.ടി.ടി.ഇ നേതാവും ശ്രീലങ്കന്‍ മന്ത്രിയുമായ കരുണയെ കൊണ്ടുവന്നെങ്കിലും പുലിത്തലവന്‍മാരില്‍ ഒരാളുടെ പോലും മൃതദേഹം അതിലില്ലെന്ന് കരുണ തിരിച്ചറിഞ്ഞുവത്രേ. അതേസമയം, ശ്രീലങ്കന്‍ സര്‍ക്കാറിന്റെയും രാജപക്സേയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രഭാകരന്റേതിനു സമാനമായ ശരീരപ്രകൃതിയുള്ള ഒരാളുടെ ജഡത്തില്‍ മുഖംമൂടി അണിയിച്ചുകിടത്തി അതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും മണിക്കൂറുകള്‍ക്കകം 'ഡി.എന്‍.എ പരിശോധന' നടത്തി ജഡം തിരിച്ചറിയുകയുമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, നക്കീരന്റെ വാദം എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്. നക്കീരന്‍ പ്രസിദ്ധീകരിച്ച ചിത്രം കമ്പ്യൂട്ടറില്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് സംശയിക്കുന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

 

Thursday, May 21, 2009

അഴിമതിയുടെ അകമ്പടിയോടെ അധികാരത്തിലേക്ക്.

 
അഴിമതിയുടെ അകമ്പടിയോടെ അധികാരത്തിലേക്ക് .  ഇസ്രയേല്‍ ആയുധ അഴിമതി രമേശ് നമ്പ്യാര്‍ക്ക് അന്താരാഷ്ട്ര ആയുധലോബിയുമായി ബന്ധം..

ന്യൂഡല്‍ഹി: 1200 കോടിരൂപയുടെ ഇസ്രയേല്‍ ആയുധ ഇടപാട് അഴിമതിയില്‍ ഉള്‍പ്പെട്ട സിവില്‍ വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥന്‍ രമേശ് നമ്പ്യാര്‍ക്ക് അന്താരാഷ്ട്ര ആയുധവ്യാപാര ലോബിയുമായി ബന്ധമുണ്ടെന്ന് സിബിഐ വ്യക്തമാക്കി. ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലുള്ള രമേശ് നമ്പ്യാരെ ചോദ്യം ചെയ്തുവരികയാണ്. ഇസ്രയേല്‍ ആയുധ വ്യാപാരിയ സുധീര്‍ ചൌധരി ഉള്‍പ്പെടെയുള്ളവരുമായി കണ്ണൂര്‍ സ്വദേശിയായ രമേശ് നമ്പ്യാര്‍ക്ക് ബന്ധമുണ്ടെന്നാണ് സംശയം. അടുത്തിടെ ഇസ്രയേല്‍ ഏറോ സ്പേസ് ഇന്‍ഡസ്ട്രീസുമായി ഇന്ത്യ ഒപ്പിട്ട ആയുധ ഇടപാടിലെ ഇടനിലക്കാരനായിരുന്നു ലണ്ടനില്‍ താമസിക്കുന്ന സുധീര്‍ ചൌധരി. കേന്ദ്രമന്ത്രി കമല്‍നാഥിന്റെ അടുത്ത ബന്ധുവാണ് ഇദ്ദേഹം. ചൊവ്വാഴ്ച സിബിഐ അറസ്റ്റുചെയ്ത അഷീസ് ബോസ്, പ്രദീപ് റാണ എന്നിവര്‍ക്ക് സുധീര്‍ ചൌധരിയുമായുള്ള ബന്ധം നേരത്തെതന്നെ തെളിഞ്ഞിരുന്നു. പ്രതിരോധവകുപ്പിനു കീഴിലുള്ള ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് ചെയര്‍മാന്‍ സുദീപ്ത ഘോഷിനെയും ചൊവ്വാഴ്ച സിബിഐ അറസ്റ്റുചെയ്തിരുന്നു. ഏറോ സ്പേസ് ഇന്‍ഡസ്ട്രീസുമായി ഒപ്പിട്ട കരാര്‍പ്രകാരം മധ്യദൂര ഭൂതല-ആകാശ മിസൈല്‍ സംയുക്തമായി നിര്‍മിക്കുന്നതിന് രൂപീകരിച്ച ടാറ്റ കമ്പനിയുടെ അഭിഭാഷകനാണ് അഷീസ് ബോസ്. പ്രദീപ് റാണയ്ക്കാകട്ടെ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസുമായി അടുത്ത ബന്ധമുണ്ട്. ഇതേ കമ്പനിയാണ് ബിഹാറിലെ നളന്ദയില്‍ അഞ്ച് ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ ഇസ്രയേലുമായി സംയുക്ത ആയുധ നിര്‍മാണകരാറില്‍ ഒപ്പിട്ടത്. ഈ ഇടപാടില്‍ രമേശ് നമ്പ്യാര്‍ക്കും ബന്ധമുണ്ടെന്നാണ് സംശയം. 23 ലക്ഷം രൂപയും വന്‍തുകയുടെ ഡോളര്‍ വിനിമയം ചെയ്തതിന്റെ രേഖകളും ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. നരസിംഹറാവു മന്ത്രിസഭയില്‍ റെയില്‍വെ സഹമന്ത്രിയായിരുന്ന സുരേഷ് കല്‍മാഡിയുടെ ഓഫീസര്‍ ഓ സ്പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) ആയിരുന്നു രമേശ് നമ്പ്യാര്‍. എന്‍സിപി നേതാവും കേന്ദ്ര വ്യോമയാനമന്ത്രിയുമായ പ്രഫുല്‍ പട്ടേലുമായി നല്ല ബന്ധമുണ്ട്. പ്രതിരോധമന്ത്രി എ കെ ആന്റണി അടക്കമുള്ള കോഗ്രസ് േ

പ്രൊഫസര്‍ എന്‍ കെ ബേബിക്ക് സ്വികരണം നല്‍കി.



പ്രൊഫസര്‍ എന്‍ കെ ബേബിക്ക് സ്വികരണം നല്‍കി.


ഹൃസ്വസന്ദര്‍ശനത്തിന്നെത്തിയ പൊന്നാനി എം ഇ എസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എന്‍ കെ ബേബിക്ക്  ദുബായ് പൊന്നാനി എം ഇ എസ് ‍കോളേജ് അലും‌മിനി ഹൃദ്യമായ സ്വീകരണം നല്‍കി. യോഗത്തില്‍ പ്രൊഫസര്‍  ഷംസുദ്ദീന്‍ , നാരായണന്‍ വെളിയംകോട്, ഷാജി ഹനീഫ  , അക്‌ബര്‍ പാറമ്മല്‍, കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഇക്‌ബാല്‍ മൂസ അധ്യക്ഷത വഹിച്ചു.അബുബക്കര്‍ സ്വാഗതവും സലിം ബാബു നന്ദിയും പറഞ്ഞുദുബായില്‍


Tuesday, May 19, 2009

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാംവര്‍ഷത്തില്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ നാലാംവര്‍ഷത്തില്‍

ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരം ഏറ്റെടുത്തിട്ട് മെയ് 18ന് മൂന്നുവര്‍ഷം പൂര്‍ത്തിയായി. 2006ല്‍ അധികാരത്തില്‍വരുന്നതിനുമുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനത്തില്‍ സിംഹഭാഗവും നടപ്പാക്കിയെന്ന സംതൃപ്തിയോടെയാണ് സര്‍ക്കാര്‍ നാലാംവര്‍ഷത്തിലേക്ക് പ്രവേശിച്ചത്. കേരളത്തിന്റെ സമഗ്രവികസനവും സാമൂഹ്യനീതിയും ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ആഗോളവല്‍ക്കരണനയത്തിന് ബദലായ നയം നടപ്പാക്കാനാണ് ശ്രമിച്ചത്. കേന്ദ്ര യുപിഎ സര്‍ക്കാര്‍ ആഗോളവല്‍ക്കരണനയം തികഞ്ഞ ആത്മാര്‍ഥതയോടെ നടപ്പില്‍വരുത്തുമ്പോള്‍ ഒരു സംസ്ഥാനത്തിനകത്തോ, അതല്ലെങ്കില്‍ രണ്ടോമൂന്നോ സംസ്ഥാനത്തിനകത്തോ ബദല്‍നയം നടപ്പാക്കുകയെന്നത് എളുപ്പമല്ല. എന്നിരുന്നാലും മൂന്നുവര്‍ഷത്തെ അനുഭവം പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ വിജയിച്ചതായി വിലയിരുത്താന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് പുറത്തുനിന്ന് അമേരിക്കന്‍ സാമ്രാജ്യത്വശക്തിയുടെ എതിര്‍പ്പും ഇന്ത്യക്കകത്തുനിന്ന് മാര്‍ക്സിസ്റുവിരുദ്ധ ശക്തികളുടെ കഠിനമായ ശത്രുതയും നേരിട്ടുകൊണ്ട് ഭരിക്കേണ്ടിവന്നത്. മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള, സര്‍ക്കാരിനും വിശിഷ്യ സിപിഐ എമ്മിനുമെതിരായ തുടര്‍ച്ചയായ പ്രചാരവേലകളെയും അഭിമുഖീകരിക്കേണ്ടിവന്നു. അമേരിക്കയെ ബാധിച്ച ആഴത്തിലുള്ള സാമ്പത്തികപ്രതിസന്ധിയും അതിന്റെ വ്യാപ്തിയും പ്രത്യാഘാതവും കേരളത്തെയും ബാധിക്കാതിരുന്നിട്ടില്ല. നമ്മുടെ കയറ്റുമതിയെയും പ്രതിസന്ധി പ്രതികൂലമായി ബാധിച്ചു. ഇതൊക്കെയായിട്ടും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം നടപ്പാക്കാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടംതന്നെയാണ്. ഭരണനേട്ടങ്ങള്‍ ഓരോന്നായി വിശദീകരിക്കേണ്ടതില്ല. 18-ാംതീയതി മാധ്യമങ്ങളില്‍ വന്ന പരസ്യത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. 2006ല്‍ അധികാരം ഏറ്റെടുത്ത ദിവസമാണ് കര്‍ഷകത്തൊഴിലാളികളുടെ, യുഡിഎഫ് ഭരണകാലത്തെ പെന്‍ഷന്‍കുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുമെന്നു പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷത്തിനകം തീരുമാനം പൂര്‍ണമായും നടപ്പാക്കി. പരമ്പരാഗതമേഖലയിലെ തൊഴിലാളികളുടെ പെന്‍ഷന്‍ കൊടുത്തുതീര്‍ത്തു. പെന്‍ഷന്‍തുക 120 രൂപയില്‍നിന്ന് മൂന്നാംവര്‍ഷം 250 രൂപയായി വര്‍ധിപ്പിച്ചു. യുഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചപ്പോള്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ ഒരു രൂപപോലും വര്‍ധിപ്പിച്ചിട്ടില്ല. പൊതുമേഖലാ വ്യവസായങ്ങള്‍ അടച്ചുപൂട്ടാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനിച്ചത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെ വ്യവസായമേഖലയുടെ സമഗ്രമായ പുരോഗതിക്ക് നയം ആവിഷ്കരിക്കുകയും പരിപാടി നടപ്പാക്കുകയുംചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വരുമ്പോള്‍ 42ല്‍ 12 വ്യവസായംമാത്രമായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചത്. മൂന്നുവര്‍ഷത്തിനകം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ വ്യവസായങ്ങളുടെ എണ്ണം മുപ്പതായി വര്‍ധിച്ചു. അടച്ചുപൂട്ടിയ പൊതുമേഖലാ വ്യവസായങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങി. സ്വകാര്യമേഖലയിലും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള പശ്ചാത്തലസൌകര്യം ഒരുക്കാന്‍ വേണ്ടതൊക്കെ ചെയ്തു. ഇന്‍കെല്‍ എന്ന സ്ഥാപനം ഒരുദാഹരണംമാത്രം. കാര്‍ഷികമേഖലയിലും മുതല്‍മുടക്ക് വര്‍ധിപ്പിച്ചു. തരിശായി കിടക്കുന്ന ആയിരക്കണക്കിന് ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് കൃഷിചെയ്തു. നെല്ലുല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അഞ്ചുവര്‍ഷത്തിനകം കേരളത്തിന് ആവശ്യമുള്ള അരിയുടെ പകുതിയെങ്കിലും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. നായനാര്‍ സര്‍ക്കാരിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങളിലൊന്നായ ജനകീയാസൂത്രണം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. ജനകീയാസൂത്രണം വീണ്ടും നടപ്പാക്കാന്‍ വി എസ് സര്‍ക്കാര്‍ തീരുമാനിച്ചു. അതുപോലെതന്നെ പ്രധാനമാണ് പൊതുവിതരണസമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കിയത്. ദേശീയനിലവാരത്തില്‍ വിലക്കയറ്റം സൃഷ്ടിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടപ്പാക്കിയ പൊതുവിതരണസമ്പ്രദായം ശ്ളാഘനീയമാണെന്ന് നിഷ്പക്ഷമതിയായ ഏതൊരാളും സമ്മതിക്കും. 26 ലക്ഷം കുടുംബത്തിന് രണ്ടു രൂപ നിരക്കില്‍ അരിയും ഗോതമ്പും വിതരണംചെയ്യാനുള്ള തീരുമാനം നാലാംവര്‍ഷം നടപ്പാക്കിയത് സാധാരണജനങ്ങള്‍ക്ക് വലിയ അനുഗ്രഹംതന്നെയാണ്. സര്‍ക്കാര്‍ സര്‍വീസിലെ നിയമനനിരോധനം എടുത്തുകളഞ്ഞതും തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ആശ്വാസം നല്‍കിയ നടപടിയാണ്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും നടപ്പാക്കിയ ജനോപകാരപ്രദമായ കാര്യങ്ങളോരോന്നും എടുത്തുപറയേണ്ടതുതന്നെയാണ്. പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പൂര്‍ണമായും കൊടുത്തുതീര്‍ത്തു. ഇ എം എസ് ഭവനനിര്‍മാണപദ്ധതി പാര്‍പ്പിടമില്ലാത്ത എല്ലാവര്‍ക്കും കിടപ്പാടം നിര്‍മിച്ചുകൊടുക്കാനുള്ള പദ്ധതിയാണ്. എല്ലാവര്‍ക്കും വീടും വെള്ളവും വെളിച്ചവും നല്‍കുകയെന്നത് സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മുഴുവന്‍ ക്ഷാമബത്തയും കൊടുത്തുതീര്‍ത്തു. പെന്‍ഷന്‍കാരുടെ ക്ഷാമബത്തയുടെ കുടിശ്ശിക ഗഡുവായി കൊടുത്തുതീര്‍ക്കുന്ന സമ്പ്രദായം മാറ്റി ഒറ്റത്തവണ നല്‍കുകയെന്ന രീതി നടപ്പാക്കിയത് മൂന്നുലക്ഷത്തിലധികം വരുന്ന സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് അനുഗ്രഹമായി മാറി. തിരുവിതാംകൂറിലും കൊച്ചിയിലും ഗുരുവായൂരിലും കൂടല്‍മാണിക്യം ക്ഷേത്രത്തിലും ദേവസ്വംബോര്‍ഡുണ്ടായിട്ടും മലബാറില്‍ ദേവസ്വംബോര്‍ഡ് രൂപീകരിച്ചിരുന്നില്ല. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും യുഡിഎഫ് സര്‍ക്കാര്‍ മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ മലബാര്‍ ദേവസ്വംബോര്‍ഡ് രൂപീകരിക്കുകയും ക്ഷേത്രജീവനക്കാരുടെ വേതനം പരിഷ്കരിക്കുകയും ചെയ്തു. മതാധ്യാപകര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും ഏര്‍പ്പെടുത്തിയത് മദ്രസകള്‍ തകര്‍ക്കാന്‍ പോകുന്നു എന്ന് വിളിച്ചുകൂവിയവര്‍ക്ക് മറുപടിയായി. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി മുസ്ളിം പെകുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പും ഉന്നതവിദ്യാഭ്യാസത്തിന് സഹായധനവും ഹോസ്റലില്‍ ചേര്‍ന്ന് പഠിക്കാനുള്ള ധനസഹായവും നല്‍കാന്‍ തീരുമാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നുവര്‍ഷം നടപ്പാക്കിയ ജനക്ഷേമനടപടികള്‍ ഓരോന്നായി വിശദീകരിക്കാന്‍ ധാരാളം സ്ഥലം വേണ്ടിവരും. ഈ നേട്ടങ്ങളത്രയും ജനങ്ങളിലെത്തിക്കുന്നതിനുപകരം സര്‍ക്കാരിനെതിരെ നുണപ്രചാരണം സംഘടിപ്പിക്കാനാണ് മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പെടെ ശ്രമിച്ചത്. മൂന്നാംവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായി എന്നത് നേരാണ്. അതിനുള്ള കാരണങ്ങള്‍ വിശദമായി വിശകലനംചെയ്ത് കണ്ടെത്താനിരിക്കുന്നതേയുള്ളൂ. എന്നാല്‍, ഒരു കാര്യം ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രത്തില്‍ അധികാരം ഏറ്റെടുക്കാന്‍ പോകുന്ന കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയുമെന്ന ഭീഷണി യുഡിഎഫ് കവീനര്‍ തങ്കച്ചന്‍ മുഴക്കിയതായി കണ്ടു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന പാദുഷമാരുടെ കുടികിടപ്പുകാരല്ലെന്ന് അല്‍പ്പബുദ്ധിയായ തങ്കച്ചന്‍ ഓര്‍ത്താല്‍ മതി. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ ക്ഷേമപദ്ധതികളുമായി മുന്നോട്ടുതന്നെ പോകും. അതിന് ജനങ്ങളുടെ പൂര്‍ണപിന്തുണ ഉണ്ടായിരിക്കുമെന്നതും ഉറപ്പാണ്.

പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി; ദൃശ്യങ്ങള്‍ ടിവിയില്‍

പ്രഭാകരന്റെ മൃതദേഹം കണ്ടെത്തി; ദൃശ്യങ്ങള്‍ ടിവിയില്‍

കൊളംബോ: തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മൃതദേഹം കണ്ടെടുത്തതായി ശ്രീലങ്കന്‍ കരസേന മേധാവി വെളിപ്പെടുത്തി. കൊല്ലപ്പെട്ട് ഒരു ദിവസത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെടുത്തതായി ശ്രീലങ്ക ഔദ്യോഗികമായി അറിയിച്ചത്. നന്ദി കടലിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തതെന്നും മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട ശ്രീലങ്കന്‍ ടി വി അറിയിച്ചത്. തലയില്‍ വെടിയേറ്റതിന്റെ മുറിവുണ്ടെന്ന് ടി വി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തിങ്കളാഴ്ച പ്രഭാകരന്‍ കൊല്ലപ്പെട്ടതായി പറഞ്ഞുവെങ്കിലും മൃതദേഹത്തിന്റെ ദൃശ്യങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. ഇതേ തുടര്‍ന്ന് വാര്‍ത്ത ശരിയാണോ എന്ന് സംശയമുണര്‍ത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന് എല്‍ടിടിഇ വക്താവ് പത്മനാഥന്‍ പറയുകകൂടി ചെയ്തതോടെ സംശയം ബലപ്പെട്ടു. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് മൃതദേഹം കണ്ട വിവരവും അതിന്റെ ദൃശ്യവും പുറത്തുവിട്ടത്. മരിച്ചത് പ്രഭാകരന്‍ തന്നെയാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായും ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. അതിനിടെ പ്രഭാകരന്‍ കൊല്ലപ്പെട്ട വിവരം ശ്രീലങ്ക പ്രസിഡന്റ് രജപക്സെ ഇന്ന് പാര്‍ലമെന്റില്‍ ഔദ്യോഗികമായി അറിയിച്ചു


പുതിയ സര്‍ക്കാര്‍ വരുമ്പോള്‍

പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ .

അഞ്ചുകൊല്ലം മുമ്പ്, വര്‍ഗീയശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മതനിരപേക്ഷതയില്‍ അടിയുറച്ച ഒരു സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങളാണ് പതിനാലാം ലോക്സഭാതെരഞ്ഞെടുപ്പ് ഫലംവന്നപ്പോള്‍ നടന്നത്. അതിന് മുന്‍കൈയെടുത്തത് ഇടതുപക്ഷ പാര്‍ടികളായിരുന്നു. ഇപ്പോഴാകട്ടെ, ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യം പരാജിതരുടെ കൂട്ടത്തിലാണ്. കോഗ്രസിനാകട്ടെ, തനിച്ച് ഭൂരിപക്ഷം നേടുക എന്ന ലക്ഷ്യത്തിലെത്താനായിട്ടില്ലെങ്കിലും തങ്ങള്‍ക്ക് പൂര്‍വാധികം പ്രാമുഖ്യമുള്ള സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പര്യാപ്തമായ വിജയമുണ്ടായിരിക്കുന്നു. കോഗ്രസിനും സഖ്യകക്ഷികള്‍ക്കും ലഭിച്ച വിജയത്തെ ഒറ്റനോട്ടത്തില്‍ വിലയിരുത്തുമ്പോള്‍, അവരുടെ നയങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള ജനവിധിയായല്ല, രാജ്യത്തെ വര്‍ഗീയതയുടെ വിപത്തില്‍നിന്ന് രക്ഷിക്കാനുള്ള ജനങ്ങളുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമായാണ് കാണാനാവുക. നരേന്ദ്രമോഡിയെപ്പോലെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രവും കൊടുംക്രൂരതകളും ആയുധമാക്കിയവര്‍ കേന്ദ്ര ഭരണാധികാരത്തില്‍ വരാതിരിക്കാനുള്ള ജനങ്ങളുടെ ആഗ്രഹം കോഗ്രസിനുള്ള വോട്ടായി പരിണമിച്ചിട്ടുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഈ പ്രവണത തെരഞ്ഞെടുപ്പുഫലത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. കോഗ്രസിന്റെ കുറ്റകരമായ നിസ്സംഗതയും വര്‍ഗീയശക്തികളോടുള്ള മൃദുസമീപനവും അവഗണിച്ചുപോലും വര്‍ഗീയവിരുദ്ധ വോട്ടുകള്‍ ആ പാര്‍ടിയിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണം രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന സവിശേഷമായ സാഹചര്യമാണ്. ഗുജറാത്തിലെ വംശഹത്യയും ഒറീസയിലും മറ്റും അരങ്ങേറിയ ന്യൂനപക്ഷവേട്ടയും ഒരുക്കിയ ഭീതിയുടെയും അരക്ഷിതാവസ്ഥയുടെയും മണ്ണില്‍ ബിജെപി-സംഘപരിവാര്‍ വിരുദ്ധവികാരമാണ് തഴച്ചുവളര്‍ന്നത്. ആ വികാരം വോട്ടാക്കി മാറ്റാന്‍ കോഗ്രസിനു കഴിഞ്ഞു. കോഗ്രസല്ലെങ്കില്‍ മറ്റാര് എന്നചോദ്യത്തിന് വ്യക്തമായ ഉത്തരം ജനങ്ങള്‍ക്കുമുന്നിലുണ്ടായില്ല. ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ ഇടപെടലുകളെ ശ്ളാഘിക്കുന്നവര്‍പോലും മൂന്നാമതൊരു ബദല്‍ മൂര്‍ത്തമായ രൂപത്തില്‍ ഉയര്‍ന്നുവരാത്തതില്‍ ഖിന്നരായി. അത്തരമൊരവസ്ഥയും കോഗ്രസിന് ഗുണകരമായി ഭവിച്ചു എന്നാണ് തെരഞ്ഞെടുപ്പുഫലം പ്രാഥമികമായി വിലയിരുത്തുമ്പോള്‍ കാണാനാകുന്നത്. യുപിഎയ്ക്കനുകൂലമായ ജനവിധി വന്നപ്പോള്‍ ബിജെപിയില്‍നിന്നുണ്ടായ ആദ്യ പ്രതികരണം 'തൊഴിലുറപ്പു പദ്ധതിയാണ് കോഗ്രസിനെ രക്ഷിച്ചത്' എന്നത്രേ. കാര്‍ഷിക കടാശ്വാസം, തൊഴിലുറപ്പുപദ്ധതി, വനാവകാശനിയമം എന്നിവയൊക്കെ ഇടതുപക്ഷത്തിന്റെ സമ്മര്‍ദത്തിനുവഴങ്ങി യുപിഎസര്‍ക്കാരിന് മനസ്സില്ലാമനസ്സോടെ നടപ്പാക്കേണ്ടിവന്നവയാണ്. ദേശിയ തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അതേപടി അംഗീകരിച്ചിരുന്നെങ്കില്‍ അതുകൊണ്ട് ഒരു നേട്ടവും ജനങ്ങള്‍ക്ക് ഉണ്ടാവുമായിരുന്നില്ല. സിപിഐ എമ്മും ഇടതു പാര്‍ടികളും പാര്‍ലമെന്റിനകത്തും പുറത്തും നടത്തിയ പോരാട്ടമാണ് ദുര്‍ബലവും അപര്യാപ്തവുമായ കരടുനിയമത്തെ വിപ്ളവകരമായി മാറ്റിമറിച്ചത്. ബിപിഎല്‍ കുടുബങ്ങളല്ലാത്തവര്‍ക്കും ജോലി കിട്ടാവുന്നവിധം സാര്‍വത്രികമാക്കുക; ഗ്രാമീണ ഇന്ത്യക്കാകെ ബാധകമാക്കുക; മിനിമംകൂലി ഉറപ്പാക്കുക; സ്ത്രീത്തൊഴിലാളികള്‍ അഞ്ചോ അതിലധികമോ ഉണ്ടെങ്കില്‍ പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തുക; കേന്ദ്രത്തില്‍നിന്ന് ഫണ്ടിന്റെ സിംഹഭാഗവും അനുവദിക്കുക; തൊഴില്‍ രഹിതവേതനം നിര്‍ബന്ധമായും നല്‍കുക; 50 ശതമാനം ഫണ്ട് പഞ്ചായത്തുകള്‍ക്ക് അനുവദിക്കുക എന്നിവയാണ് സിപിഐ എം തൊഴിലുറപ്പ് നിയമത്തില്‍ ഉറപ്പുവരുത്തിയ ഭേദഗതികള്‍. നിയമം പാസ്സാക്കിയതിന് ശേഷവും ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ ഗവമെന്റില്‍നിന്ന് ശ്രമമുണ്ടായി. 2007-08ല്‍ 330 ജില്ലയ്ക്ക് 12000 കോടി അനുവദിച്ച കേന്ദ്രം 2008-09ല്‍ അത് 596 ജില്ലയ്ക്കാക്കി വര്‍ധിപ്പിച്ചു. എന്നാല്‍, ഫണ്ട് വിഹിതം 2400 കോടി രൂപ മാത്രമാണ് വര്‍ധിപ്പിച്ചത്. മിനിമംകൂലി പുതുക്കുന്നതിനെ നിരുത്സാഹപ്പെടുത്തി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. ജോലിസമയം എട്ടുമണിക്കൂര്‍ എന്നത് ഐഎല്‍ഒ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ഒന്‍പത് മണിക്കൂറായി വര്‍ധിപ്പിച്ചു. ഇതൊക്കെ ചെയ്തവരാണ്, ഇപ്പോള്‍ തൊഴിലുറപ്പുപദ്ധതി നടപ്പാക്കിയതിന്റെ മേനിയില്‍ വോട്ടുനേടിയിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ ഏതെങ്കിലും നടപടികളുടെ ഭാഗമായി അവര്‍ക്ക് വോട്ടുലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ മേന്മയും കോഗ്രസിനല്ല എന്നര്‍ഥം. യുപിഎ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ക്കോ സാമ്രാജ്യ ദാസ്യത്തിലധിഷ്ഠിതമായ വിദേശ നയത്തിനോ അനുകൂലമായി ഉള്ളതാണ് ജനവിധിയെന്ന ധാരണയുമായി കോഗ്രസിന് മുന്നോട്ടുപോകാനാവില്ല. കാരണം അത്തരം നയങ്ങളുടെ ദുരിതവശങ്ങള്‍ അനുഭവിക്കുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും. ആ ദുരിതങ്ങള്‍ കാര്യമാക്കാതെ, കോഗ്രസിന് ഒരിക്കല്‍കൂടി രാജ്യത്തിന്റെ ഭരണം ഏല്‍പ്പിച്ചുകൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നതിന്റെ ചുവരെഴുത്ത് വായിച്ചുകൊണ്ട് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് കോഗ്രസ് തയ്യാറാകണം. വര്‍ഗീയതയുടെ വിപത്ത് തടയുന്നതിനും സാമ്രാജ്യദാസ്യം ഉപേക്ഷിക്കുന്നതിനും തയ്യാറായാലേ രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാനും അതിലൂടെ ജനവിധിയുടെ സത്ത ഉള്‍ക്കൊള്ളാനും കഴിയൂ. യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആധാരമായ പൊതുമിനിമം പരിപാടിയിലെ നടപടികള്‍ എത്രകണ്ട് ജനങ്ങളില്‍ സ്വാധീനംചെലുത്തി; അത് എത്രകണ്ട് ഇപ്പോഴത്തെ ജനവിധിയെ സ്വാധീനിച്ചു എന്ന ശരിയായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നയരൂപീകരണം നടത്താനുള്ള സാഹചര്യം ഇന്ന് കോഗ്രസിനുമുന്നിലുണ്ട്. അപ്രതീക്ഷിതമായ തെരഞ്ഞെടുപ്പുനേട്ടത്തില്‍ അഹങ്കാരംകൊള്ളാതെ, അത്തരം ശരിയായ നയരൂപീകരണത്തിന് ഇനിയെങ്കിലും തയ്യാറായാലേ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോട് പരിമിതമായെങ്കിലും നീതിപുലര്‍ത്താന്‍ കോഗ്രസിന് കഴിയൂ എന്നതില്‍ തര്‍ക്കമില്ല.

Monday, May 18, 2009

തമിഴ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ വെടിയേറ്റു മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

 
തമിഴ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ വെടിയേറ്റു മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
 
 
തമിഴ് പുലിത്തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ വെടിയേറ്റു മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനിക വലയത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പ്രഭാകരന്‍ വെടിയേറ്റു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മൃതദേഹം പ്രഭാകരന്‍റേതാണ് എന്ന് ലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല. അവസാന ഒളിത്താവളത്തില്‍ നിന്നും എല്‍ടിടിഇ ഇന്‍റലിജന്‍സ് മേധാവി പൊട്ടു അമ്മനോടും കടല്‍പ്പുലിത്തലവന്‍ സുസൈയോടുമൊപ്പം വാനിലും ആംബുലന്‍സിലുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് സൈന്യം പ്രഭാകരനെതിരെ വെടിയുതിര്‍ത്തത്. എന്നാല്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി പ്രഭാകരനാണ് മരിച്ചതെന്നു തെളിയാതെ ശ്രീലങ്ക ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കില്ല. വാര്‍ത്താ ഏജന്‍സികളായ എഎഫ്പിയും പിറ്റിഐയും ഇന്ന് ഒന്നരയോടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. എല്‍ടിടിഇ നേതാവ് വേലുപ്പിളള പ്രഭാകരന്‍റെ മകന്‍ ചാള്‍സ് ആന്‍റണി കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സൈന്യം രാവിലെ അറിയിച്ചിരുന്നു. ചാള്‍സിന്‍റേതെന്നു കരുതുന്ന മൃതദേഹം യുദ്ധമേഖലയില്‍നിന്നു കണ്ടെത്തിയതായി സൈന്യം അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി ചാള്‍സ് ആന്‍റണിയാണ് എല്‍ടിടിഇയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ഇരുപത്തിനാലു വയസ്സുളള ചാള്‍സ് ആന്‍റണി പ്രഭാകരനു പരിക്കേറ്റതിനെ തുടര്‍ന്നാണ് എല്‍ടിടിഇയുടെ നിയന്ത്രണം ഏറ്റെടുത്തത്.പുലികളുടെ രാഷ്ട്രീയകാര്യ തലവന്‍ നടേശന്‍, സമാധാനദൂതന്‍ പുലിദേവന്‍ തുടങ്ങി നിരവധി നേതാക്കളുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി സൈന്യം വ്യക്തമാക്കി. ബോംബ് സ്ഫോടനം നടത്തി ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു സൈന്യം അറിയിച്ചു. വന്‍ സ്ഫോടനശബ്ദം ഈ പ്രദേശത്തു നിന്നു കേട്ടതായി സൈനികര്‍ പറഞ്ഞു. നേരത്തേ പുലിത്തലവന്‍ വേലുപ്പിളള പ്രഭാകരന്‍ കൊല്ലപ്പെട്ടെന്നു വാര്‍ത്ത പ്രചരിച്ചെങ്കിലും ഇതു ലങ്കന്‍ സൈന്യം നിഷേധിക്കുകയായിരുന്നു.
തമിഴ് ജനതയുടെ വിമോചനപോരാളി.
ശ്രിലങ്കയിലെ തമിഴ് വംശരരുടെ അവകാശങള്‍ക്കും സ്വാതന്ത്ര്യത്തിന്നും വേണ്ടി പോരാടിയ വേലുപ്പിള്ള പ്രഭാകരനേയും കുട്ടാളികളെയും കൊലചെയ്ത് തമിഴ് വംശിയപ്രശ്നത്തിന്ന് പരിഹാരം കണ്ടുവെന്ന് വീമ്പിളക്കി സന്തോഷിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന ശ്രിലങ്ക സര്‍ക്കാര്‍ സമീപഭാവിയില്‍ നേരിടാന്‍ പോകുന്ന ദുരന്തം അതിഭീകരമായിരിക്കും. ഒരു വിമോചനസമരത്തെയും അവര്‍ ഉയര്‍ത്തിയ ആവശ്യം അംഗികരിക്കാതെ ആയുധശക്തികൊണ്ട് അടിച്ചമര്‍ത്തി വാഴാന്‍ ലോകത്തില്‍ ഒരു വന്‍ ശക്തിക്കും ഇന്നുവരെ കഴിഞ്ഞിട്ടില്ല.
ശ്രിലങ്കയില്‍ തമിഴ് വംശര്‍ക്ക് സ്വയംഭരണവും അധികാരവികേന്ദ്രീകരണത്തെയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഹാരത്തിന്നാണ് ശ്രിലങ്കന്‍ സര്‍ക്കാര്‍ മുതിരേണ്ടത്. ഇതില്‍ കുറഞ്ഞ യാതൊരു പ്രശ്നപരിഹാരത്തിന്നും അവിടെ പ്രസക്തിയില്ല.. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കുന്ന വ്യവസ്ഥയിലൂടെമാത്രമേ ശ്രീലങ്കയുടെ ഐക്യം കാത്തുസൂക്ഷിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും കഴിയൂ എന്ന ധാരണയില്‍ പ്രധാന സിംഹള പാര്‍ടികള്‍ എത്തിച്ചേരണം. അത് അംഗികരിക്കാന്‍ ശ്രിലങ്കന്‍ സര്‍ക്കാറും തയ്യാറാകണം. അധികാരത്തിന്റെ അഹങ്കാരംകൊണ്ടോ ആയുധ ശക്തികൊണ്ടോ ശ്രിലങ്കയിലെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല.തമിഴരും സിംഹളരും ശ്രിലങ്കന്‍ പൗരന്മാരാണന്നും രാജ്യത്ത് ഇവര്‍ക്ക് തുല്യ അവകാശമാണെന്നും അംഗികരിച്ചുകൊണ്ടുള്ള രാഷ്ട്രിയപരിഹാരമാണ് വേണ്ടത്.ഇതിന്ന് ഇന്ത്യഗവണ്മെണ്ടിന്നും കാര്യമായി പലതും ചെയ്യാനുണ്ട്.ശ്രിലങ്കയിലെ തമിഴ്‌വംശരുടെ പ്രശ്നപരിഹാരത്തിന്ന് ആത്മാര്‍ത്ഥമായ ശ്രമം ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല ഇന്ത്യ സര്‍ക്കാര്‍ ആയുധങളും പണവും മറ്റ് തന്ത്രങളും പരിശിലനങളും നല്‍കി ശ്രിലങ്കന്‍ സര്‍ക്കാറിനെ എന്നും സഹായിച്ചു പോന്നിട്ടും ഉണ്ട്. ഇത് പാവപ്പെട്ട തമിഴ് വംശജരെ കൂട്ടക്കൊലചെയ്യാന്‍ ശ്രിലങ്കന്‍ സര്‍ക്കാറിന്ന് ഏറെ സഹായകരമഅയിട്ടുണ്ട്. ശ്രിലങ്കയിലെ തമിഴ് വംശജര്‍ക്ക് സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങളും മനുഷ്യാവകാശങളും ഉറപ്പ് വരുത്താന്‍ഇന്ത്യയുടെ ഭാഗത്തിനിന്നുംഅന്താരാഷ്ട്രസമൂഹത്തിന്റെ ഭാഗത്തുനിന്നും ശക്തമായ ശ്രമങളൂം പിന്തുണയും ഉണ്ടായെ മതിയാകൂ.
നാരായണന്‍ വെളിയംകോട്.ദുബായ്

Saturday, May 16, 2009

മണ്ഡലാടിസ്ഥാനത്തില്‍ ലഭിച്ച വോട്ട്

മണ്ഡലാടിസ്ഥാനത്തില്‍ ലഭിച്ച വോട്ട് .


LDF/ UDF / BJP / BSP ക്രമത്തില്‍
തിരുവനന്തപുരം കഴക്കൂട്ടം 34326 45028 10070 3945

വട്ടിയൂര്‍ക്കാവ് 29078 51692 12934 5387
തിരുവനന്തപുരം 32216 49366 11589 1618
നേമം 35297 42122 14174 6874
പാറശ്ശാല 36002 47936 15735 21135
കോവളം 32850 47047 9439 24320
നെയ്യാറ്റിന്‍കര 25850 42473 9968 22661
ആറ്റിങ്ങല്‍ വര്‍ക്കല 43715 36555 4506

ആറ്റിങ്ങല്‍ 52778 41145 745
1ചിറയിന്‍കീഴ് 49435 43584 4973
നെടുമങ്ങാട് 48231 46380 7439
വാമനപുരം 49369 49351 5751
അരുവിക്കര 43644 47110 7135
കാട്ടാക്കട 39438 44825 10263
കൊല്ലം ചവറ 42917 56919 3856

പുനലൂര്‍ 56240 55868 5108
ചടയമംഗലം 56238 49677 4849
കുണ്ടറ 50965 51795 5926
കൊല്ലം 42152 52777 4784
ഇരവിപുരം 43090 43898 3856
ചാത്തന്നൂര്‍ 46393 45318 4634
പത്തനംതിട്ടകാഞ്ഞിരപ്പള്ളി 36181 53036 7915

പൂഞ്ഞാര്‍ 34912 61136 4440
തിരുവല്ല 42763 58252 8342
റാന്നി 38639 54335 5199
ആറന്മുള 45312 63640 10386
കോന്നി 48269 57029 5154
അടൂര്‍ 50324 60246 8774
ആലപ്പുഴഅരൂര്‍ 58579 69268 3947

ചേര്‍ത്തല 71204 78739 3753
ആലപ്പുഴ 57418 73321 1957
അമ്പലപ്പുഴ 46282 58019 2460
ഹരിപ്പാട് 56149 62107 2141
കായംകുളം 59581 62540 2708
കരുനാഗപ്പള്ളി 60014 63024 2713
മാവേലിക്കര ചങ്ങനാശ്ശേരി 35983 53069 5024

കുട്ടനാട് 48103 52532 4483
മാവേലിക്കര 56339 55643 5550
ചെങ്ങന്നൂര്‍ 44276 54867 9604
കുന്നത്തൂര്‍ 61007 63033 5622
കൊട്ടാരക്കര 54923 58514 5682
പത്തനാപുരം 47144 58357 4922
കോട്ടയം പിറവം 53318 60686 4555

paലാ 43312 67663 6465
കടുത്തുരുത്തി 43982 64268 5479
വൈക്കം 54142 52315 4332
ഏറ്റുമാനൂര്‍ 47079 51515 4081
കോട്ടയം 41042 42583 5629
പുതുപ്പള്ളി 25703 36577 4020
ഇടുക്കിമൂവാറ്റുപുഴ 50429 56906 3408

കോതമംഗലം 43343 54443 4314
ദേവികുളം 42859 51779 3117
ഉടുമ്പന്‍ചോല 45393 53884 4555
തൊടുപുഴ 58300 65915 3908
ഇടുക്കി 48569 65107 4635
പീരുമേട് 44052 59751 4261
എറണാകുളം കളമശ്ശേരി 51824 47425 9746

പറവൂര്‍ 58626 52794 5283
വൈപ്പിന്‍ 48414 48648 4876
കൊച്ചി 43450 50476 5970
തൃപ്പൂണിത്തുറ 55940 49887 8366
എറണാകുളം 31181 41911 7862
തൃക്കാക്കര 40876 51398 7812
തൃശൂര്‍ ഗുരുവായൂര്‍ 50573 52982 8657

മണലൂര്‍ 57993 58009 8654
ഒല്ലൂര്‍ 50056 59859 6216
തൃശൂര്‍ 38879 53695 6436
നാട്ടിക 57278 52159 8590
ഇരിങ്ങാലക്കുട 49139 53984 8122
ചാലക്കുടി 47580 58202 6587
കൊടുങ്ങല്ലൂര്‍ 46349 54324 7790
പെരുമ്പാവൂര്‍ 46236 58565 5935
അങ്കമാലി 43164 62025 4284
ആലുവ 45675 59360 7245
കുന്നത്തുനാട് 48481 61375 5359
പാലക്കാട് പട്ടാമ്പി 45942 45876 9338

ഷൊര്‍ണ്ണൂര്‍ 51446 38899 9075
ഒറ്റപ്പാലം 54397 48531 11033
കോങ്ങാട് 45710 46504 8659
മണ്ണാര്‍ക്കാട് 44202 56779 4944
മലമ്പുഴ 59855 53820 9498
പാലക്കാട് 35804 45324 16160
ആലത്തൂര്‍ തരൂര്‍ 56158 44735 5711

ചിറ്റൂര്‍ 43809 69281 6219
നെന്മാറ 58825 53718 10010
ആലത്തൂര്‍ 61615 41083 5695
ചേലക്കര 53994 51535 9711
കുന്ദംകുളം 55150 50161 8409
വടക്കാഞ്ചേരി 56907 55162 8063
കോഴിക്കോട് ബാലുശ്ശേരി 63654 58846 12260

എലത്തൂര്‍ 55048 47312 14119
കോഴിക്കോട് നോര്‍ത്ത് 39800 41662 14803
കോഴിക്കോട് സൌത്ത് 37150 41931 9956
ബേപ്പൂര്‍ 49926 45365 12576
കുന്ദമംഗലം 54462 53066 17671
കൊടുവള്ളി 40018 52862 7852
വടകര തലശ്ശേരി 56582 47478 5334

കൂത്തുപറമ്പ് 49251 57853 8072
വടകര 35743 60499 3913
കുറ്റ്യാടി 55500 64119 4230
നാദാപുരം 58309 66731 4699
കൊയിലാണ്ടി 50158 61258 8564
പേരാമ്പ്ര 57461 61723 5512
വയനാട് മാനന്തവാടി 36776 56179 6050

സുല്‍ത്താന്‍ബത്തേരി 41130 60270 6545
കല്പറ്റ 33762 57811 5761
തിരുവമ്പാടി 32498 53912 2882
ഏറനാട് 34429 56534 2992
നിലമ്പൂര്‍ 37409 58676 3297
വണ്ടൂര്‍ 40743 66433 3135
മലപ്പുറം കൊണ്ടോട്ടി 44597 63927 6530

മഞ്ചേരി 48043 63460 4956
പെരിന്തല്‍മണ്ണ 51137 56383 3850
മങ്കട 45394 60293 4816
മലപ്പുറം 46726 70601 2895
വേങ്ങര 33471 57327 3229
വള്ളിക്കുന്ന് 42105 55051 9709
പൊന്നാനി തിരൂരങ്ങാടി 37644 58997 5186

താനൂര്‍ 35602 49819 9288
തിരൂര്‍ 45372 68196 6014
കോട്ടയ്ക്കല്‍ 43887 64436 6781
തവനൂര്‍ 39112 45453 9712
പൊന്നാനി 46485 47111 8455
തൃത്താല 49216 46539 10750
കണ്ണൂര്‍ തളിപ്പറമ്പ് 73280 59691 3626

ഇരിക്കൂര്‍ 49033 77150 2811
അഴീക്കോട് 45154 60453 4856
കണ്ണൂര്‍ 42075 57781 3583
ധര്‍മ്മടം 66481 58666 3140
മട്ടന്നൂര്‍ 68473 54826 4990
പേരാവൂര്‍ 43585 62738 4025
കാസര്‍കോട്മഞ്ചേശ്വരം 32001 48149 34930

കാസര്‍കോട് 25568 42115 33366
ഉദുമ 55340 45374 17968
കാഞ്ഞങ്ങാട് 63047 49464 16773
തൃക്കരിപ്പൂര്‍ 65788 55988 8077
പയ്യന്നൂര്‍ 72894 43035 8104
കല്ല്യാശ്ശേരി 69925 42548 6148

എല്‍ഡിഎഫ് നാല്; യുഡിഎഫ് 16

എല്‍ഡിഎഫ് നാല്; യുഡിഎഫ് 16.
 

തിരു: കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ എല്‍ഡിഎഫും 16 സീറ്റില്‍ യുഡിഎഫും വിജയിച്ചു. കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. കാസര്‍കോട് പി കരുണാകരന്‍ 64,427 വോട്ടിനാണ് വിജയിച്ചത്. പാലക്കാട് എം ബി രാജേഷ് 1820 വോട്ടിനും ആലത്തൂരില്‍ പി കെ ബിജു 20,960 വോട്ടിനുമാണ് വിജയിച്ചത്. ആറ്റിങ്ങലില്‍ എ സമ്പത്ത് 17,660 വോട്ടിനുമാണ് വിജയിച്ചത്. കെ സുധാകരന്‍ (കണ്ണൂര്‍), മുല്ലപ്പള്ളി രാമചന്ദ്രന്‍ (വടകര), എം ഐ ഷാനവാസ് (വയനാട്), എം കെ രാഘവന്‍ (കോഴിക്കോട്), ഇ അഹമ്മദ് (മലപ്പുറം), ഇ ടി മുഹമ്മദ് ബഷീര്‍ (പൊന്നാനി), പി സി ചാക്കോ (തൃശൂര്‍), കെ പി ധനപാലന്‍ (ചാലക്കുടി), കെ വി തോമസ് (എറണാകുളം), പി ടി തോമസ് (ഇടുക്കി), കെ സി വേണുഗോപാല്‍ (ആലപ്പുഴ), ജോസ് കെ മാണി (കോട്ടയം), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), എം പീതാംബരക്കുറുപ്പ് (കൊല്ലം), ശശി തരൂര്‍ (തിരുവനന്തപുരം) എന്നിവരാണ് വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥികള്‍.

Friday, May 15, 2009

ഇന്ത്യയില്‍ അമേരിക്കന്‍ പാവസര്‍ക്കാര്‍ രൂപികരിക്കാനുള്ള ഇടപെടല്‍ അംഗീകരിക്കാനാവില്ല.

ഇന്ത്യയില്‍ അമേരിക്കന്‍ പാവസര്‍ക്കാര്‍ രൂപികരിക്കാനുള്ള ഇടപെടല്‍ അംഗീകരിക്കാനാവില്ല.
 
 

ഇന്ത്യയില്‍ അമേരിക്കന്‍ പാവസര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമേരിക്കന്‍ നയതന്ത്ര പ്രതിനിധി രാഷ്ട്രീയനേതാക്കളെ കണ്ടത് ഇന്ത്യയുടെ ആഭ്യന്തരകാര്യത്തിലുള്ള  നഗ്നമായ ഇടപെടലാണ്.  രാഷ്ട്രീയപാര്‍ടികളുടെ നയസമീപനം അറിയാനെന്ന പേരില്‍ നേതാക്കളെ സമീപിച്ച അമേരിക്കന്‍ ചാര്‍ജ് ഡി അഫയേഴ്സ് പീറ്റര്‍ ബര്‍ലെ അവരോട് ഇടതുപക്ഷവുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെട്ടതായാണ് പുറത്തുവന്നിരിക്കുന്ന  റിപ്പോര്‍ട്ടുക സൂചിപ്പിക്കുന്നത്.  അമേരിക്കയുടെ താല്പര്യങള്‍ സം‌രക്ഷിക്കുന്ന പാവസര്‍ക്കാറുകളെ  അധികാരത്തില്‍ കൊണ്ടുവരുകയെന്നതും അവരെക്കൊണ്ട്  തങളുടെ താളത്തിനൊത്ത് തുള്ളിക്കുകയെന്നതും അമേരിക്കയുടെ ഒരു പഴയ തന്ത്രമാണ്.
 അമേരിക്കയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറിയതോടെ കാര്യങ്ങളില്‍ മാറ്റം വരുമെന്നാണ് ജനം പ്രതീക്ഷിച്ചതെങ്കിലും പഴയ സാമ്രാജ്യത്വ അധിനിവേശനയം തന്നെയാണ് അവരിപ്പോഴും തുടരുന്നതെന്ന് നയതന്ത്രപ്രതിനിധിയുടെ നടപടിയിലൂടെ വ്യക്തമായിരിക്കുന്നത്.

അമേരിക്കന്‍  നയതന്ത്രപ്രതിനിധിയുടെ ഈ നടപടി തീര്‍ത്തും  അപലപനിയമാണ് .ഇതിന്നെതിരെ ഇന്ത്യയിലെ എല്ലാ ജനാധിപത്യ പ്രസ്ഥാനങളും പ്രതികര്‍ക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര ജനാധിപത്യ റിപ്പ‍ബ്ലിക്കായ ഇന്ത്യയില്‍ ആരു ഭരിക്കണമെന്നും എത്  നയങളാണ് പിന്തുടരേണ്ടതെന്നും  തീരുമാനിക്കാനുള്ള അവകാശം ആര്‍ക്കും അടിയറവെയ്ക്കരുത് .ആണവക്കാരാറില്‍ ഒപ്പ് വെപ്പിക്കാന്‍ അമേരിക്ക മന്മോഹന്‍ സിം‌ഗിനെ മുന്നില്‍ നിര്‍ത്തി കളിച്ച കളികള്‍ ഇന്ത്യക്കാര്‍ അത്ര പെട്ടെന്ന് മറന്നിരിക്കാന്‍ സാധ്യതയില്ല. തങള്‍ താല്പര്യമുള്ള രാജ്യങളിലെ ജനങളെ  തങളുടെ ചൊല്പ്പടിയില്‍ കൊണ്ട് വരാനുള്ള ശ്രമങള്‍ ഫലിക്കാതെ വരുമ്പോള്‍ അവിടത്തെ ഭരാണാധികാരികളെ കയ്യിലെടുക്കുന്നു. അതും നടക്കാതെ വരുമ്പോള്‍  രാജ്യത്തിന്നെതിരായി ദുഷ്ടലാക്കോടുകൂടി അപവാദ പ്രചരണനങള്‍ നടത്തി ലോകത്തിന്നുമുന്നില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.‍

 

Sunday, May 10, 2009

ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുത്

ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുത്.

സെബാസ്റ്റ്യന്‍ പോള്‍...

അനൌചിത്യമെന്ന അക്ഷന്തവ്യമായ ന്യൂനത രാഷ്ട്രീയ നിലപാടുകളെ വികലമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇന്ന് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. അദ്ദേഹം മന്ത്രിയായിരുന്ന ആളായതിനാലും പ്രോസിക്യൂഷന്‍ വിഷയം മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചെയ്ത കാര്യമായതിനാലും അതാവശ്യമായിരിക്കുന്നു. ഭരണഘടനാപരമായ പ്രക്രിയയാണത്. അതില്‍ പുറമേ നിന്നാരും ഇടപെടരുത്. അത്തരം ഇടപെടല്‍ ഭരണഘടനാസംവിധാനത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന പ്രവൃത്തിയായിത്തീരും. സംസ്ഥാനത്തിന്റെ നിര്‍വാഹകാധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമായിരിക്കുന്നതിനാലാണ് പ്രോസിക്യൂഷന് അനുമതി നല്‍കുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ സ്വന്തം വിവേകം ഉപയോഗിക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതിയുണ്ടെങ്കിലും മുഖ്യമന്ത്രി തലവനായുള്ള മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് സാധാരണ സന്ദര്‍ഭങ്ങളില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ബ്രിട്ടീഷ് മാതൃകയിലുള്ള ക്യാബിനറ്റ് ഭരണസമ്പ്രദായത്തില്‍ ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണ്. പ്രഥമ പ്രസിഡന്റ് രാജേന്ദ്രപ്രസാദിന് ഇക്കാര്യത്തില്‍ സംശയമുണ്ടായെങ്കിലും അദ്ദേഹത്തിനു ലഭിച്ച ശരിയായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഉപദേശത്തിന് കീഴ്പെടുകയാണുണ്ടായത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഏറ്റുമുട്ടാനുറച്ചാല്‍ രണ്ടിലൊരാള്‍ പുറത്തുപോകേണ്ടി വരും. ഇങ്ങനെയൊരു സാഹചര്യത്തിലാണ് നേപ്പാളില്‍ പ്രധാനമന്ത്രി രാജിവച്ചത്. മന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് നല്‍കുന്ന ഉപദേശം കോടതിയില്‍ അന്വേഷണ വിഷയമാകാന്‍ പാടില്ല. അതിനു രഹസ്യസ്വഭാവവും നിയമപരമായ പരിരക്ഷയുമുണ്ട്. അതുകൊണ്ടാണ് മന്ത്രിസഭയുടെ ഉപദേശം ഗവര്‍ണറെ അറിയിക്കുംമുമ്പ് മാധ്യമപ്രവര്‍ത്തകരെ അറിയിക്കാന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ തയ്യാറാകാതിരുന്നത്. എന്നിട്ടും പരസ്യവിചാരണയ്ക്ക് വിധേയമാക്കാന്‍ പാടില്ലാത്ത ഉപദേശത്തിന്റെ പേരില്‍ പ്രതിപക്ഷം ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് തയ്യാറായി. ഗവര്‍ണറുടെ തീരുമാനംവരെ കാത്തിരിക്കുന്നതിനുള്ള മര്യാദ അവര്‍ കാണിക്കണമായിരുന്നു. ഗവര്‍ണറുടെമേല്‍ അന്യായമായ സമ്മര്‍ദം ചെലുത്തുന്നതിനുള്ള ബാഹ്യശക്തികളുടെ ഇടപെടല്‍ ഭരണഘടനയോടുള്ള അനാദരവാണ്. നിയമപരമായ വിഷയങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ ഭരണഘടനാപരമായി ചുമതലപ്പെട്ടയാളാണ് അഡ്വക്കറ്റ് ജനറല്‍. ലാവ്ലിന്‍ കേസില്‍ മുന്‍മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കണമോ വേണ്ടയോ എന്നത് നിയമപരമായ വിഷയമാണ്. ആ വിഷയത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം ആരായുന്നതിന് സര്‍ക്കാരിന് അവകാശമുണ്ട്. അത്തരത്തിലുള്ള ഉപദേശം പരസ്യമാക്കപ്പെടാനുള്ളതല്ല. ആ ഉപദേശത്തിന്റെ പേരില്‍ അഡ്വക്കറ്റ് ജനറല്‍ പരസ്യമായി വിമര്‍ശിക്കപ്പെടാനും പാടുള്ളതല്ല. ഭരണഘടനാപരമായ പരിരക്ഷ ഒഴിവാക്കിയാലും സാധാരണ വക്കീലും കക്ഷിയും തമ്മിലുള്ള ബന്ധമെങ്കിലും അഡ്വക്കറ്റ് ജനറലും സര്‍ക്കാരും തമ്മിലുള്ളതായി അംഗീകരിക്കണം. സാധാരണയായി ആരു തമ്മിലുമുള്ള സംഭാഷണവും ആശയവിനിമയവും കോടതിയുടെ അന്വേഷണവിചാരണയ്ക്ക് വിധേയമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തയുടെ പ്രഭവം വെളിപ്പെടുത്താതിരിക്കുന്നതിനുള്ള സ്വാതന്ത്യ്രം നിയമം നല്‍കിയിട്ടില്ല. കുമ്പസാരവേളയിലെ സംഭാഷണം പരമരഹസ്യമായി സൂക്ഷിക്കാന്‍ വൈദികര്‍ ബാധ്യസ്ഥരാണെങ്കിലും ആ ബാധ്യത നിയമം അംഗീകരിക്കുന്നില്ല. അതിന്റെ പ്രത്യാഘാതമെന്തെന്ന് പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താര വായിക്കുകയോ കാണുകയോ ചെയ്തിട്ടുള്ളവര്‍ക്കറിയാം. ഇത്ര കര്‍ക്കശമായ നിലപാടു സ്വീകരിക്കുന്ന നിയമം പക്ഷേ, വക്കീലും കക്ഷിയും തമ്മിലുള്ള വിനിമയത്തിനു പൂര്‍ണമായ പരിരക്ഷ നല്‍കുന്നു. അവര്‍ തമ്മില്‍ പറഞ്ഞത് എന്തെന്നോ എന്ത് ഉപദേശമാണ് വക്കീല്‍ നല്‍കിയതെന്നോ കോടതി അന്വേഷിക്കുന്നില്ല. പൂര്‍ണമായ പ്രിവിലേജാണ് അനുവദിച്ചിട്ടുള്ളത്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വര്‍ത്തമാനം മാത്രമാണ് പരിരക്ഷയുള്ള മറ്റൊരു സന്ദര്‍ഭം. ആകയാല്‍ അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ ഉപദേശം പരസ്യചര്‍ച്ചയ്ക്ക് വിധേയമാകാന്‍ പാടില്ല. എജിയുടെ ഉപദേശം മുഖ്യമന്ത്രിക്ക് ലഭിച്ചയുടന്‍ അക്കാര്യത്തെക്കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം ഇക്കാരണത്താല്‍ ഞാന്‍ സ്വീകരിച്ചില്ല. സുപ്രധാനമായ ഈ നിയമ തത്വം അറിയാത്തതുകൊണ്ടാണ് യൂത്ത് കോഗ്രസുകാര്‍ എജിയുടെ കോലം കത്തിക്കുന്നത്. പക്ഷേ, പരിണതപ്രജ്ഞനായ കെ എം മാണിയും ഇക്കാര്യത്തില്‍ തന്റെ അറിവ് പരിമിതമാണെന്ന് തെളിയിച്ചിരിക്കുന്നു. സര്‍ക്കാരിന് നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കറ്റ് ജനറലിനെതിരെ ബാര്‍ കൌസില്‍ നടപടിയെടുക്കണമെന്നാണ് മാണി ആവശ്യപ്പെട്ടത്. വക്കീലിന്റെ നിയമോപദേശം ശരിയാകാം തെറ്റാകാം. അതിന്റെ ഗുണവും ദോഷവും കക്ഷി അനുഭവിക്കും. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ വക്കീലിനെതിരെ നടപടി വേണമെന്ന് ആരും പറയില്ല. അതിനു വ്യവസ്ഥയുമില്ല. അഡ്വക്കറ്റ് ജനറല്‍ ചില കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. പൊതുപ്രവര്‍ത്തകന്റെ നിര്‍വചനത്തില്‍ മുന്‍മന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ പെടുമെന്നതിനാല്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്ന അഭിപ്രായത്തോട് ആരും വിയോജിക്കില്ല. എന്നാല്‍, മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത് സിബിഐ അല്ല. പ്രതിപക്ഷത്തിന് ആ ചുമതല നിര്‍വഹിക്കാം; പക്ഷേ, അവര്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടത് ജനങ്ങളുടെ കോടതിയിലാണ്. കുറ്റകരമായ ധനാര്‍ജനം ഉള്‍പ്പെടെ അഴിമതിയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താവുന്നതൊന്നും പിണറായിക്കെതിരെ സിബിഐ ആരോപിക്കുന്നില്ല. പിന്നെ അവശേഷിക്കുന്നത് ഗൂഢാലോചനയെന്ന വിപുലമായ വലയാണ്. ഗൂഢാലോചനയുടെ സൂത്രധാരനായി സിബിഐ കണ്ടെത്തിയ ജി കാര്‍ത്തികേയനെ ഒഴിവാക്കിക്കൊണ്ട് പിണറായിക്കെതിരെ എങ്ങനെ ഗൂഢാലോചനക്കുറ്റം ചുമത്താനാകും? പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഏതു സാധാരണക്കാരന്റെ മനസ്സിലും ഉണ്ടാകുന്ന ചോദ്യങ്ങള്‍ തന്നെയാണ് അഡ്വക്കറ്റ് ജനറലും ഉന്നയിക്കുന്നത്. അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം അനുസരിക്കുന്നതിനുള്ള ബാധ്യത മന്ത്രിസഭയ്ക്കില്ല. ഉപദേശമെന്നത് തീരുമാനമെടുക്കാന്‍ സഹായകമായ രേഖ മാത്രമാണ്. മന്ത്രിമാരുടെ ചര്‍ച്ചയിലൂടെയാണ് മന്ത്രിസഭയുടെ തീരുമാനമുണ്ടാകുന്നത്. തീരുമാനം മാത്രമാണ് പരസ്യമാക്കപ്പെടുന്നത്. തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ക്ക് രഹസ്യസ്വഭാവമുണ്ട്്. ബ്രിട്ടനില്‍ മന്ത്രിയായിരുന്ന റിച്ചാഡ് ക്രോസ്മാന്റെ ഡയറിക്കുറിപ്പുകള്‍ സഡേ ടൈംസ് പ്രസിദ്ധപ്പെടുത്തുന്നതിനെതിരെ അറ്റോര്‍ണി ജനറല്‍ കോടതിയെ സമീപിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ധനവാന്റെ മേശയില്‍നിന്നു വീഴുന്ന അപ്പത്തുണ്ടുകള്‍ക്കുവേണ്ടി കാത്തുകിടന്നിരുന്ന ലാസറിനെപ്പോലെയാണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍. വീണു കിട്ടുന്നവകൊണ്ട് അവര്‍ വിരുന്നൊരുക്കുന്നു. പക്ഷേ, ഉത്തരവാദിത്തമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നിലപാടെടുക്കേണ്ടത് തല്‍പ്പരകക്ഷികളില്‍നിന്നു വീണുകിട്ടുന്ന കഷണങ്ങളുടെ അടിസ്ഥാനത്തിലാകരുത്. ഭരണഘടനാപരമായ സ്ഥാപനങ്ങളെയും പ്രവര്‍ത്തനത്തെയും രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുള്ള ശ്രമം അപലപിക്കപ്പെടേണ്ടതാണ്. ഗവര്‍ണറുടെ തീരുമാനം വരട്ടെ, അതിനുശേഷമാകാം വിലാപവും മുറവിളിയും. കോഗ്രസ് സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണറിലും കോഗ്രസുകാര്‍ക്ക് വിശ്വാസമില്ലാതായി എന്നുണ്ടോ?—

Friday, May 8, 2009

അഭ്യര്‍ത്ഥന.


അഭ്യര്‍ത്ഥന.


ദുബായ് : അരക്ക് താഴെ തളര്‍ന്ന കോഴിക്കോട് സ്വദേശി ഐക്കരപ്പടി പൂച്ചാല്‍ മുസ്തഫയെയും കുടുംബത്തേയും സഹായിക്കാനും അദ്ദേഹത്തിന്ന് ചെറിയോരു വീട് നിര്‍മ്മിക്കാനും സന്മനസ്സുള്ള എല്ലാവരുടെയും സഹായം അഭ്യര്‍ത്ഥിക്കുകയാണ്. ഇവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോഴിക്കോട് കോപ്പറേറ്റിവ് അര്‍ബന്‍ ബേങ്ക് എക്കൗണ്ടിലേക്ക് കഴിയുന്ന സഹായം അയച്ചുകൊടുക്കുകഎക്കൗണ്ട് നമ്പര്‍.
15. മൈന ഉമൈബാന്‍ ആന്റ് സുലൈഖ (മുസ്തഫക്കൊരു വീട് )കാലിക്കറ്റ് കോപ്പറേറ്റിവ് അര്‍ബന്‍ ബേങ്ക്. കല്ലായി റോഡ്, കോഴിക്കോട്.2.സൗദിയിലുള്ളവര്‍ ബന്ധപ്പെടുക.

05o2747556

എസ്എസ്എല്‍സി വിജയം: 91.92 .ശതമാനം.

എസ്എസ്എല്‍സി വിജയം: 91.92 .ശതമാനം.


തിരു: ൨൦൦൯ലെ എസ്എസ്എല്‍സി പരീക്ഷയില്‍ ൯൧.൯൨ ശതമാനം പേര്‍ ജയിച്ചു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 0.17 ശതമാനം കുറവാണ് ഇത്തവണ വിജയം. 4,10,348പേരാണ് ജയിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സേ പരീക്ഷ ഈ മാസം 19 മുതല്‍ 25വരെയാണ് നടക്കുകയെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 92.07 ആയിരുന്നു വിജയ ശതമാനം. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം 96.83. പാലക്കാടാണ് കുറവ് 84.02 ശതമാനം. 25 സ്കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ വിജയശതമാനം കൂടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ 7073പേരുണ്ട്. എല്ലാ വിഷയത്തിനും എ നേടിയവര്‍ 17, 527. എല്ലാ വിഷയത്തിനും ബി പ്ളസ് നേടിയവര്‍ 30,392. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയവര്‍ കൂടുതലുള്ളത് തൃശൂര്‍ ജില്ലയിലാണ് 402പേര്‍. എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ പട്ടിക ജാതിക്കാര്‍ 147 പേരുണ്ട്. പട്ടിക വര്‍ഗക്കാര്‍ മൂന്നുപേര്‍. ഒബിസി 3399. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ സ്കൂള്‍ പട്ടം സെന്റ് മേരീസ് 1389. ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷയെഴുതിയത് എറണാകുളം വില്ലിങ്ടന്‍ ഐലന്‍ഡ് എച്ച്എസ്എസ് ആണ് മൂന്നുപേര്‍. നൂറ് ശതമാനം വിജയം നേടിയത് 703 സ്കൂളുകള്‍.

Wednesday, May 6, 2009

എസ്എസ്എല്‍സി ഫലം 5 വെബ്സൈറ്റില്‍ അറിയാം

എസ്എസ്എല്‍സി ഫലം 5 വെബ്സൈറ്റില്‍ അറിയാം
www.sslcresultsnorth.in , www.sslcresultscentral.in, www.sslcresultssouth.in ,www.keralapareekshabhavan.in, www.keralaresults.nic.in

തിരു: എസ്എസ്എല്‍സി ഫലം അറിയാന്‍ മൂന്നു പ്രത്യേക വെബ്സൈറ്റില്‍ ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തില്‍ സൌകര്യമൊരുക്കും. ഒരൊറ്റ സര്‍വറില്‍ ഹോസ്റ് ചെയ്യുമ്പോള്‍ ഉണ്ടാകാനിടയുള്ള കനത്ത ഡാറ്റാ ട്രാഫിക് ഇല്ലാതാക്കാനായി മൂന്നു മേഖലയ്ക്ക് പ്രത്യേക സര്‍വറുകള്‍ സ്ഥാപിച്ചാണ് ഇത് സാധ്യമാക്കുക. ഇപ്രകാരം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടെ ഫലം : www.sslcresultsnorth.in .എന്ന വെബ്സൈറ്റിലും മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളുടെ ഫലം www.sslcresultscentral.in, എന്ന സൈറ്റിലും മറ്റ് അഞ്ച് ജില്ലകളുടേത് www.sslcresultssouth.in എന്ന സൈറ്റിലും ലഭ്യമാകും. എട്ടിനു പകല്‍ പതിനൊന്നരയോടെയാണ് ഈ സൈറ്റുകളില്‍ ഫലം ലഭ്യമാകുക. ഓരോ വിദ്യാര്‍ഥിക്കും അവരുടെ രജിസ്റര്‍ നമ്പര്‍ നല്‍കി ഗ്രേഡ് വിശദാംശങ്ങള്‍ ലഭ്യമാകുന്നതിനു പുറമെ വിദ്യാഭ്യാസജില്ല തിരിച്ചുള്ള മൊത്തം വിദ്യാലയങ്ങളുടെയും ഫലം എളുപ്പത്തില്‍ ലഭ്യമാകുന്ന വിധത്തില്‍ ടെക്സ്റ് ഫയലുകളുടെ രൂപത്തിലും ലഭ്യമാക്കും. ഈ വെബ്സൈറ്റുകള്‍ക്കു പുറമെ www.keralapareekshabhavan.in, www.keralaresults.nic.in എന്നീ വെബ്സൈറ്റിലും ഫലം പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം വന്ന ഉടന്‍ ഹൈസ്കൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഇ-മെയില്‍ വിലാസത്തില്‍ അതതു ജില്ലയുടെ ഫലം ലഭ്യമാക്കാനും ഐടി അറ്റ് സ്കൂള്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഐടി അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ഇത് പ്രിന്റ് എടുത്ത് സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാം. സംസ്ഥാനത്ത് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പ്പെടുത്തിയ മുഴുവന്‍ ഹൈസ്കൂളുകളും എട്ടിന് വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനുള്ള സൌകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചു.
www.sslcresultsnorth.in , www.sslcresultscentral.in, www.sslcresultssouth.in ,www.keralapareekshabhavan.in, www.keralaresults.nic.in

Sunday, May 3, 2009

ഇസ്രയേലുമായി നിഗൂഢനാടകം..

ഇസ്രയേലുമായി നിഗൂഢനാടകം.

പ്രകാശ് കാരാട്ട് .

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന(ഐഎസ്ആര്‍ഒ) ഇസ്രയേലില്‍നിന്ന് കരസ്ഥമാക്കിയ സങ്കീര്‍ണ നിരീക്ഷണ ഉപഗ്രഹം ഈ ഏപ്രില്‍ 20ന് വിജയകരമായി വിക്ഷേപിച്ചതോടെ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ആഴമേറിവരുന്ന സൈനികബന്ധത്തില്‍ മറ്റൊരു കണ്ണികൂടി സ്ഥാപിച്ചു. മറ്റുള്ളവരെ വിഡ്ഢികളാക്കാനായി ഐഎസ്ആര്‍ഒ ആദ്യം അവകാശപ്പെട്ടത് ഈ ഉപഗ്രഹം "ഐഎസ്ആര്‍ഒയുടെ ഭൌമനിരീക്ഷണശേഷി ഉയര്‍ത്തുമെന്നാണ്, പ്രത്യേകിച്ച് പ്രളയം, ചുഴലിക്കാറ്റ്, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ നേരിടേണ്ടിവരുന്ന ഘട്ടങ്ങളില്‍''. ഈ ഉപഗ്രഹം പ്രാഥമികമായി ഉപയോഗിക്കുക രഹസ്യാന്വേഷണ ആവശ്യങ്ങള്‍ക്കുവേണ്ടിയാണെന്നത് നിഷേധിച്ച ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ ലജ്ജാപൂര്‍വം ഇത്രയുംകൂടി പറഞ്ഞു, "എന്നിരുന്നാലും ഉപഗ്രഹം ഉപയോഗിക്കുന്നവര്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ചാരവൃത്തി നടത്താം''. ദേശീയ-അന്തര്‍ദേശീയമാധ്യമങ്ങള്‍ ഇത്തരം ഔദ്യോഗിക വിശദീകരണങ്ങള്‍മാത്രമാണ് പ്രസിദ്ധീകരിച്ചത്; എന്നാല്‍ അടുത്തിടെയായി വര്‍ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെയും നുഴഞ്ഞുകയറ്റങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയുടെ അതിര്‍ത്തികളും തീരദേശങ്ങളും സൈനികമായി നിരീക്ഷിക്കുകയെന്ന ലക്ഷ്യമാണ് ഈ ഉപഗ്രഹ വിക്ഷേപണത്തിന് പിന്നിലുള്ളതെന്ന സത്യം വ്യക്തമാക്കുന്ന ചില അനൌദ്യോഗിക പ്രസ്താവനകളും ഇതോടൊപ്പം വന്നു. ഈ നിഗൂഢനാടകം അരങ്ങുതകര്‍ക്കവെ രണ്ട് കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ മൌനം പാലിച്ചു. ഒന്ന്: ഈ ഉപഗ്രഹം ഇസ്രയേലില്‍നിന്ന് വാങ്ങിയതാണോ? (ആദ്യം ഇക്കാര്യം നിഷേധിച്ചെങ്കിലും പിന്നീട് ഇസ്രയേലുമായി സഹകരിച്ചാണ് പദ്ധതിയെന്ന് വിശദീകരിച്ചു). രണ്ട്: ഉപഗ്രഹത്തിന്റെ ഇന്ത്യന്‍ ഉപയോക്താക്കള്‍ ആരാണെന്ന കാര്യത്തില്‍ പൂര്‍ണമൌനം തുടര്‍ന്നു. ഉപഗ്രഹചിത്രങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കുന്നതിനെക്കുറിച്ച് സൂചനയൊന്നുമില്ല. കൂടാതെ, ഐഎസ്ആര്‍ഒയുടെ ഉന്നതഅപഗ്രഥനശേഷിയുള്ള സിവിലിയന്‍ ഉപഗ്രഹങ്ങളുടെ പ്രധാന ഉപയോക്താക്കള്‍ പ്രതിരോധ, സുരക്ഷാ ഏജന്‍സികള്‍ മാത്രമാണ്. ഉപഗ്രഹത്തിന്റെ നിര്‍മാണരീതിയും കഴിവുകളും വ്യക്തമാക്കുന്നത് അടിസ്ഥാനപരമായി ഇത് സൈനിക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്നാണ്; ഇരട്ടലക്ഷ്യത്തോടെ ഉപയോഗിക്കാമെങ്കിലും. ഐഎസ്ആര്‍ഒ വിക്ഷേപിച്ച റിസാറ്റ്-2 ഉപഗ്രഹം ഉറപ്പായും ഇസ്രയേല്‍ റഡാര്‍ ഘടിപ്പിച്ചതാണ്. ഇത് ഇസ്രയേല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഇസ്രയേലി എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസില്‍ (ഐഎഐ) നിന്ന് വാങ്ങിയ ടെക്സാര്‍ ഉപഗ്രഹമായിരിക്കാനാണ് പൂര്‍ണസാധ്യതയും. 2008 ജനുവരി 21ന് വന്‍പ്രചാരണത്തോടെ ഇസ്രയേലിനുവേണ്ടി ഐഎസ്ആര്‍ഒ വിക്ഷേപിച്ച ഉപഗ്രഹത്തോട് മിക്കവാറും സമാനവുമാണിത്. പുറത്തുകിട്ടുന്ന ചിത്രങ്ങളുടെ കാര്യത്തില്‍ മാത്രമല്ല റിസാറ്റ്-2 ഉപഗ്രഹം ടെക്സാറുമായി സാദൃശ്യം പുലര്‍ത്തുന്നത്; ഇവയ്ക്ക് ഒരേ ഭാരമാണ് (300 കിലോഗ്രാം), ഒരേ ഭ്രമണപഥവുമാണ്, ഭൂമിയില്‍നിന്ന് 550 കിലോമീറ്റര്‍ ഉയരത്തിലും ഭൂമധ്യരേഖയോട് 44 ഡിഗ്രി ചരിഞ്ഞുമാണ് വലയം ചുറ്റുന്നത്. ഭ്രമണത്തിന്റെ ആവൃത്തി ഏകദേശം 90 മിനിറ്റ് വീതവും. ഉപഗ്രഹത്തിന്റെ ഭാരത്തിലും ഭ്രമണപഥത്തിലും പുലര്‍ത്തുന്ന സാദൃശ്യം ടെക്സാറിന്റെ കാര്യത്തില്‍ ഐഎസ്ആര്‍ഒ നടത്തിയ കണക്കുകൂട്ടലുകളാണ് റിസാറ്റ്-2ന്റെ വിക്ഷേപണത്തിലും ഭ്രമണപഥനിര്‍ണയത്തിലും ആവര്‍ത്തിച്ചതെന്ന് വ്യക്തമാക്കുന്നു. മുതിര്‍ന്ന ഒരു ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഈയിടെ ഇങ്ങനെ പറഞ്ഞു: "നാം ഇസ്രയേലിന്റെ ടെക്സാര്‍ ഉപഗ്രഹം വിക്ഷേപിച്ചപ്പോള്‍ അത് മികച്ചതാണെന്ന് നമുക്ക് ബോധ്യമായി....ഇതേത്തുടര്‍ന്ന് അവരോട് നമുക്കുവേണ്ടി ഒരെണ്ണം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടു''. ടെക്സാര്‍ വാങ്ങുന്നതിനുള്ള ഇന്ത്യയുടെ ആഗ്രഹം 2007 മധ്യത്തോടെതന്നെ പ്രകടിപ്പിച്ചതാണ്. എന്നാല്‍, യഥാര്‍ഥ കരാര്‍ നല്‍കിയത് 2008 നവംബറിലെ മുംബൈ ഭീകരാക്രമണത്തിനുശേഷവും. കരാര്‍ ഉറപ്പിക്കുന്നതില്‍ കാട്ടിയ വേഗം പലരെയും ആകര്‍ഷിച്ചു. ടെക്സാറില്‍ മാറ്റമൊന്നും വരുത്താതെയാണ് ഇന്ത്യക്കുവേണ്ട ഉപഗ്രഹം നിര്‍മിക്കേണ്ടതെന്ന നിര്‍ദേശം നല്‍കാനും ചുരുങ്ങിയ കാലയളവെന്നത് ഉപകരിച്ചു. ഉപഗ്രഹസംവിധാനം മൊത്തത്തില്‍ ഐഎഐയാണ് സമന്വയിപ്പിച്ചത്, ഉപഗ്രഹപേടകം വികസിപ്പിച്ചത് ഇതിന്റെ ബഹിരാകാശമേഖലാ അനുബന്ധകമ്പനിയായ എംബിടി റഡാര്‍ നിര്‍മിച്ചത് ഇലക്ട്രോണിക്്സ് അനുബന്ധസ്ഥാപനമായ എല്‍റ്റയും. ഇതിന്റെ ചെലവ് സംബന്ധിച്ച് കൃത്യമായ വിവരമൊന്നും ലഭ്യമല്ല. ഒരു രാജ്യാന്തര വിദഗ്ധന്‍ ഊഹിക്കുന്നത് ആയിരം കോടി രൂപ ചെലവുവരുമെന്നാണ്. ഇസ്രയേലിന്റെ ഓഫെക്ക്-6 ഇലക്ട്രോ- ഓപ്റ്റിക്കല്‍ ഉപഗ്രഹത്തിനും ടെക്സാറിന്റെ മുന്‍ഗാമിക്കും 500 കോടിയോളം രൂപയാണ് ചെലവ്. ഐഎസ്ആര്‍ഒ വക്താവ് ഇതേപ്പറ്റി അഭിപ്രായംപറയാന്‍ തയ്യാറായില്ല. പക്ഷേ, ഐഎസ്ആര്‍ഒ മേധാവി മാധവന്‍നായരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: " ഒരു ട ഭാരംവരുന്ന വിദൂര സംവേദന ഉപഗ്രഹത്തിന്റെ സാധാരണ ചെലവ് 80 കോടി രൂപയാണ്. ഈ ബഹിരാകാശപേടകം താരതമ്യേന ചെറുതുമാണ്''. ഇതിനുതാഴെ വരുന്ന ചെലവുകള്‍ പറയേണ്ടകാര്യം പോലുമില്ലെന്നാണ് പ്രസ്താവനയുടെ സൂചന! ഐഎസ്ആര്‍ഒ മേധാവിയുടെ പ്രസ്താവന വ്യക്തമാക്കുന്നത് ഐഎഐയുമായുള്ള ഇടപാട് കേവലം പണംകൈമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ളതല്ലെന്നാണ്, മറിച്ച് ബാര്‍ട്ടര്‍ സമ്പ്രദായത്തിലുള്ളത്; ഇസ്രയേലിന്റെ ടെക്സാര്‍ ഉപഗ്രഹം വിക്ഷേപിച്ച വകയില്‍ ഐഎസ്ആര്‍ഒയ്ക്ക് കിട്ടേണ്ടിയിരുന്നത് 70 കോടി രൂപയാണെന്നു കരുതുന്നു, ഇതേ ഇടപാടിന്റെ ഭാഗമായി ഉടന്‍തന്നെ രണ്ട് ഉപഗ്രഹംകൂടി വിക്ഷേപിക്കുന്നുണ്ട്. ഏതു രീതിയില്‍ നോക്കിയാലും, ഇസ്രയേല്‍ ഉപഗ്രഹങ്ങള്‍ ഇന്ത്യ വാങ്ങുന്നതിന് പിന്നില്‍ ഐഎഐയുമായുള്ള പകരം സാധനം കൈമാറ്റവ്യവസ്ഥ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ഐഎഐയും ഇന്ത്യന്‍ പ്രതിരോധ-സുരക്ഷാ ഏജന്‍സികളും തമ്മിലുള്ള സഹകരണം കേവലം വാണിജ്യ ഇടപാടുകള്‍ക്ക് അപ്പുറത്തുള്ള ദീര്‍ഘകാല പങ്കാളിത്തമായി വളര്‍ന്നിരിക്കുന്നു. ഇന്ത്യയും ഇസ്രയേലും ഒരേ വിവരശേഖരണ സംവിധാനങ്ങളും ചിത്രവ്യാഖ്യാന സോഫ്റ്റ്വെയറും പങ്കിടുന്ന അവസ്ഥയിലേക്ക് എത്തിയതായി വിശ്വസനീയമായി അറിയുന്നു. ഇന്ത്യ-ഇസ്രയേല്‍ പ്രതിരോധ സഹകരണ പദ്ധതി കൂടുതല്‍ വിശദീകരിക്കുന്നതിനുമുമ്പ് റിസാറ്റ്-2ന്റെ സാങ്കേതിക,സുരക്ഷാ ശേഷിയും പ്രാധാന്യവും പരിശോധിക്കാം. ഇസ്രയേല്‍ മുന്‍കാലത്ത് ഉപയോഗിച്ചുവന്ന ഓഫെക് പരമ്പരയിലുള്ള ഓപ്റ്റിക്കല്‍ ഉപഗ്രഹങ്ങളുടെ ഗുണമേന്മയും ശേഷിയും വര്‍ധിപ്പിക്കാനുള്ള റഡാര്‍ ഇമേജിങ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ് ടെക്സാര്‍ നിര്‍മിച്ചത്. റഡാര്‍ ഇമേജിങ് സാങ്കേതികവിദ്യ ഇപ്പോള്‍ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, കനഡ എന്നിവയ്ക്ക് മാത്രമാണുള്ളത്. ശക്തിയേറിയ ടെലിസ്കോപ്പിക് ക്യാമറകള്‍ ഘടിപ്പിച്ച,1000 കിലോഗ്രാം ഭാരംവരുന്ന ടെക്നോളജി എക്സ്പെരിമെന്റ് സാറ്റലൈറ്റു (ടിഇഎസ്) കളാണ് ഇന്ത്യ സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. ഒപ്റ്റിക്കല്‍ സെന്‍സര്‍ രീതിയിലുള്ള ഇവ രാത്രിസമയത്തും മസൂകാലങ്ങളിലും ഉപയോഗിക്കാന്‍ കഴിയില്ല. ഈ സമയങ്ങളില്‍ ഇവയുടെ 'കാഴ്ചശക്തി' നഷ്ടപ്പെടും. കാര്‍ഗില്‍ നുഴഞ്ഞുകയറ്റകാലത്ത് ലഭിച്ച ഉപഗ്രഹചിത്രങ്ങള്‍ വേണ്ടത്ര വ്യക്തത ഇല്ലാത്തവയായിരുന്നുവെന്ന് പ്രതിരോധവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. റഡാര്‍ ഇമേജിങ്ങില്‍ റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇവ പ്രതലത്തിലും വസ്തുക്കളിലും തട്ടിയശേഷം മടങ്ങിവന്ന് അവയുടെ ദൃശ്യം പകര്‍ത്തുന്നു. റഡാര്‍ തരംഗങ്ങള്‍ പ്രകാശത്തെ ആശ്രയിച്ചല്ല പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഇവ രാപകല്‍ ഉപയോഗിക്കാന്‍ കഴിയും. റഡാര്‍ തരംഗങ്ങള്‍ക്ക് പ്രകാശത്തെ അപേക്ഷിച്ച് തരംഗദൈര്‍ഘ്യം കൂടുതലാണ്. അവയ്ക്ക് മേഘങ്ങള്‍ മറികടന്നുള്ള ദൃശ്യങ്ങളും പകര്‍ത്താന്‍ കഴിയും. ചിലയിനം മണല്‍ തുളച്ചുകയറിയും റഡാര്‍തരംഗങ്ങള്‍ക്ക് ദൃശ്യങ്ങള്‍ സൃഷ്ടിക്കാനാകും. എല്ലാ കാലാവസ്ഥയിലും രാപകല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ടെക്സാര്‍ ഉപഗ്രഹം വിക്ഷേപിച്ചതുവഴി ഇസ്രയേല്‍ ആഗ്രഹിക്കുന്നത് ഇറാന്റെ ആണവ-മിസൈല്‍ സംവിധാനങ്ങളില്‍ സദാ നിരീക്ഷണം നടത്തുകയെന്നതാണ്. ഇന്ത്യന്‍ സുരക്ഷാഏജന്‍സികളും രാജ്യത്തിന്റെ അതിര്‍ത്തികള്‍ നിരീക്ഷിക്കാന്‍ ഈ സംവിധാനം വേണമെന്ന് ആഗ്രഹിച്ചു. ആരും ഇതേപ്പറ്റി പറയാത്തപ്പോള്‍ വനങ്ങള്‍ക്കുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍പോലും ഉപഗ്രഹം പകര്‍ത്തുകയാണ്. റിസാറ്റ്-2, ടെക്സാര്‍ ഉപഗ്രഹങ്ങള്‍ ഭൂമിയോടുചേര്‍ന്നുള്ള ഭ്രമണപഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഭൌമോപരിതലത്തിലെ ദൃശ്യങ്ങള്‍ തികഞ്ഞ വ്യക്തതയോടെ പകര്‍ത്തും. ഒരുദിവസംതന്നെ പലപ്രാവശ്യം ഭൂമിയെ ഭ്രമണംവയ്ക്കുന്നതിനാല്‍ ഇവയുടെ പ്രയോജനം വളരെ വലുതാണ്. സൂര്യന്റെ അതേ പാതയില്‍ കറങ്ങുന്നതിനാല്‍ ഇവയ്ക്ക് പ്രകാശവും എല്ലായ്പ്പോഴും ലഭിക്കുന്നു. സാധാരണയായി, റഡാര്‍ ഇമേജുകളുടെ ഗുണമേന്മയും വ്യക്തതയും റേഡിയോതരംഗങ്ങള്‍ പുറപ്പെടുന്ന ആന്റിനയുടെ ദൈര്‍ഘ്യത്തെ ആശ്രയിച്ചാണ്. റഡാര്‍ വിമാനങ്ങളുടെയോ ഉപഗ്രഹങ്ങളുടേയോ ഉപരിതലത്തില്‍ ഘടിപ്പിക്കുമ്പോള്‍ ആന്റിനയുടെ നീളക്കുറവ് പ്രധാന പരിമിതിയാണ്. ഇത് മറികടക്കാന്‍ പേടകം സഞ്ചരിക്കുമ്പോള്‍ തുടര്‍ച്ചയായി സ്പന്ദനങ്ങള്‍ പുറത്തുവിടുകയും ഓരോ സ്പന്ദനത്തില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ചിത്രം പകര്‍ത്തുകയും ചെയ്യുന്നു. ഇതുവഴി ദൈര്‍ഘ്യമുള്ള ആന്റിനയില്‍നിന്ന് കിട്ടുന്നതിനു തുല്യമായ പ്രയോജനം സാധ്യമാകുന്നു. ഇതിനെയാണ് സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ (എസ്എആര്‍) എന്നുപറയുന്നത്. ഈ പ്രക്രിയക്ക് വന്‍തോതിലുള്ള കണക്കുകൂട്ടലുകള്‍ വന്‍വേഗത്തില്‍ നടത്തേണ്ടത് ആവശ്യമാണ്. കംപ്യൂട്ടര്‍ രംഗത്തെ മുന്നേറ്റംവഴി ഇതു സാധ്യമായി. റഡാര്‍ ദൃശ്യങ്ങള്‍ ഗുണമേന്മയോടെ ലഭിക്കാന്‍ വഴിയൊരുങ്ങുകയുംചെയ്തു. ടെക്സാര്‍ റഡാര്‍, അതായത്് റിസാറ്റ്-2 പ്രവര്‍ത്തിക്കുന്നത് മൂന്ന് രീതിയിലായാണ്. ഒന്ന്- സ്പോട്ട് (ഉപഗ്രഹം സഞ്ചരിക്കുമ്പോള്‍തന്നെ അതേ ലോക്കേഷന്‍). രണ്ട്- സ്ട്രിപ്പ് (ഭ്രമണപഥത്തിന്റെ ചുറ്റളവില്‍). മൊസേക്- (നിശ്ചിത പ്രദേശം). ഇത് തികച്ചും അത്യാധുനികരീതിയാണ്. ഒരു കാറിന്റെ നമ്പര്‍പ്ളേറ്റുവരെ വായിച്ചെടുക്കാം. വികസിതരാജ്യങ്ങളിലെ സൈനികനിരീക്ഷണ ഉപഗ്രഹങ്ങളില്‍ ഇതാണ് ഉപയോഗിക്കുന്നത്. അമേരിക്കയ്ക്ക് തീര്‍ച്ചയായും മെച്ചപ്പെട്ട അപഗ്രഥനശേഷിയുള്ള ചാരഉപഗ്രഹങ്ങളുണ്ട്. കിടങ്ങുകളിലെ ദൃശ്യങ്ങള്‍പോലും കണ്ടെത്താന്‍ കഴിയും. എന്നാല്‍, അമേരിക്കപോലും ഇസ്രയേലില്‍നിന്ന് ടെക്സാര്‍ ഉപഗ്രഹങ്ങള്‍ വാങ്ങുന്നു. ഇന്ത്യ തനതായ റഡാര്‍ ഇമേജിങ് ഉപഗ്രഹം റിസാറ്റ്-1 വികസിപ്പിച്ചുകൊണ്ടിരിക്കെ ഇതിന് റിസാറ്റ്-2 എന്ന് പേരിട്ടത് എന്തിനാണെന്ന ചോദ്യം ഉയരാം. റിസാറ്റ്-1 നെ ഭൌമനിരീക്ഷണത്തിനുള്ള വിദൂരസംവേദന ഉപഗ്രഹമായാണ് ഐഎസ്ആര്‍ഒ വിശേഷിപ്പിക്കുന്നത്. വിളപ്രവചനത്തിനും പ്രളയനിരീക്ഷണത്തിനും മറ്റും ഉപയോഗിക്കാനുള്ള ഉപഗ്രഹം. എന്നാല്‍, ഇതിനും സൈനികമായ ലക്ഷ്യമുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച ഉപഗ്രഹം 2007ല്‍ പ്രവര്‍ത്തനക്ഷമമാകേണ്ടിയിരുന്നതാണ്. ഇക്കാര്യം 2005 ആഗസ്തില്‍ അന്നത്തെ പ്രതിരോധമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ പ്രതീക്ഷിക്കുന്നത് ഈ ഉപഗ്രഹം ഇക്കൊല്ലം അവസാനം മാത്രമേ വിക്ഷേപിക്കുകയുള്ളൂവെന്നാണ്. കാലതാമസത്തിന്റെ കാരണം വ്യക്തമല്ല. പക്ഷേ, ടെക്സാര്‍ ഇസ്രയേലില്‍നിന്ന് വാങ്ങാനും അതിനെ റിസാറ്റ്-2 എന്ന പേരില്‍ അതിവേഗത്തില്‍ ഉപയോഗിക്കാനുമുള്ള തീരുമാനം റിസാറ്റ്-1 നുള്ള കാലതാമസത്തിന്റെ ഒരുകാരണമായേക്കാം. ഇന്നത്തെ സുരക്ഷാസാഹചര്യം ആശങ്കാജനകമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ, ഏതാനും മാസംകൂടി കാത്തിരുന്നാല്‍ എന്തു കുഴപ്പമുണ്ടായേനെ? റിസാറ്റ്-1ല്‍ ലക്ഷ്യമിട്ടതും പ്രതീക്ഷിക്കുന്നതുമായ സ്വഭാവവിശേഷങ്ങള്‍ മറ്റൊരു ഘടകമാണ്. റിസാറ്റ്-1ന്റെ ദൃശ്യങ്ങളുടെ അപഗ്രഥനശേഷി താരമമ്യേന കുറവാണെന്നാണ് ഔദ്യോഗികമായി പറഞ്ഞിരുന്നത്. ഉപഗ്രഹത്തിന്റെ ഭാരംമാത്രം 1780 കിലോഗ്രാമും വരും. തദ്ദേശീയമായി റഡാര്‍ ഇമേജിങ് ഉപഗ്രഹം വിക്ഷേപിക്കാനുള്ള ശ്രമം തീര്‍ച്ചയായും ശ്ളാഘനീയമാണ്. എന്നാല്‍, ഇതിനുവേണ്ടിവരുന്ന സമയവും ഇതിന്റെ ഗുണമേന്മയും സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയരാം. ഇന്ത്യയുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള പല പദ്ധതികളും അമിതചെലവും ഗുണനിലവാരത്തില്‍ ഇടിവും അമിതകാലതാമസവും വരുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ, ഗവേഷണ വികസനസംവിധാനത്തിലെ ഘടനാപരമായ പ്രശ്നമാണിത്. ഇത് അതിവേഗത്തില്‍ പരിഹരിക്കേണ്ട പ്രശ്നവുമാണ്. ദേശീയസുരക്ഷയുടെ കാര്യത്തില്‍ സ്വാശ്രയത്വവും സാങ്കേതികശേഷിയും ഉടനടി കൈവരിക്കണം. പ്രതിരോധ ആവശ്യങ്ങള്‍ക്കായി സാമഗ്രികള്‍ ഇറക്കുമതിചെയ്യുന്നതിനുള്ള പ്രധാനകാരണം ഇത്തരം പാകപ്പിഴകളാണ്. ഇസ്രയേലിന്റെ കാര്യത്തില്‍ മറ്റ് പ്രശ്നങ്ങളുമുണ്ട്്. ഇസ്രയേലുമായുള്ള സൈനികബന്ധത്തിനെതിരെ പുരോഗമനശക്തികള്‍ നിരന്തരം ശബ്ദമുയര്‍ത്തുകയാണ്. രാജ്യാന്തരഅഭിപ്രായങ്ങളും യുഎന്‍ പ്രമേയങ്ങളും അവഗണിച്ചാണ് ഇസ്രയേല്‍ ഗാസയിലും ലബനനിലും അത്യന്തം ഹീനമായ സൈനികാക്രമണങ്ങള്‍ നടത്തിയത്. ഗാസയില്‍ ഈയിടെ നടത്തിയ ആക്രമണങ്ങളില്‍ നിരപരാധികളെ കൊന്നൊടുക്കിയതിന് ഇസ്രയേല്‍ യുദ്ധകുറ്റകൃത്യങ്ങള്‍ സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങള്‍ നേരിടുകയാണ്. ഇസ്രയേലിനെ പരമ്പരാഗതമായി പിന്തുണച്ചുവന്ന പാശ്ചാത്യരാജ്യങ്ങള്‍പോലും ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ രംഗത്തുവന്നു. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ കൊടുംക്രൂരതകളുടെ പശ്ചാത്തലത്തില്‍ അവരുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുമെന്ന് ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി പ്രഖ്യാപിച്ചിരിക്കയാണ്. എന്നിട്ടും ഇന്ത്യ ഇസ്രയേലുമായുള്ള സൈനികബന്ധങ്ങള്‍ ശക്തമാക്കുകയാണ്. റഷ്യകഴിഞ്ഞാല്‍ ഇസ്രയേലില്‍നിന്നാണ് ഇന്ത്യ ഏറ്റവുംകൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതിചെയ്യുന്നത്. ഇത് തങ്ങളുടെ സൈനിക വ്യവസായശൃംഖല കൂടുതല്‍ ശക്തമാക്കാന്‍ ഇസ്രയേലിന് കരുത്ത് നല്‍കുന്നു. ഇപ്പോള്‍ ബഹിരാകാശ ഇലക്ട്രോണിക് സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച് പുതിയയിനം ആയുധങ്ങള്‍ നിര്‍മിച്ച് രാജ്യാന്തര ആയുധച്ചന്ത കീഴടക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുകയാണ്്. ഇന്ത്യ ഇസ്രയേലിന്റെ റഡാര്‍ സംവിധാനങ്ങളും വൈമാനികന്‍ ആവശ്യമില്ലാത്ത വ്യോമയാനങ്ങളും പതിവായി വാങ്ങുന്നു. ഇന്ത്യയുടെ ഈ സൈനികബന്ധത്തിലുള്ളത് ധാര്‍മികവും പ്രത്യയശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ മാത്രമല്ല, വിദേശനയത്തിന്റെ കാര്യത്തിലും ഇന്ത്യ കുഴപ്പങ്ങള്‍ നേരിടുന്നു. പശ്ചിമേഷ്യയിലെ സുഹൃത്തുക്കളെ ഇന്ത്യക്ക് നഷ്ടമാകുന്നു. ഉദാഹരണമായി, ഇസ്രയേലിന്റെ ടെക്സാര്‍ ഇന്ത്യ വിക്ഷേപിച്ചത് ഇറാനെ വളരെയധികം അസ്വസ്ഥമാക്കി. മാത്രമല്ല ഇസ്രയേലില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നത് ഇന്ത്യയുടെ സ്വാശ്രയത്വത്തിനും ദീര്‍ഘകാല സുരക്ഷാതാല്‍പ്പര്യങ്ങള്‍ക്കും ഭീഷണിയാണ്. ഇത്തരം ഇറക്കുമതികള്‍ നടക്കുമ്പോള്‍ തദ്ദേശീയമായ പ്രതിരോധഗവേഷണസംവിധാനങ്ങളുടെ പുരോഗതി സാധ്യമാകുമോ? ഇസ്രയേല്‍ കമ്പനികളും ഐഎഐയും അധികാരത്തിന്റെ ഇടനാഴികളിലും അഭിപ്രായരൂപീകരണപ്രക്രിയയിലും അവിഹിതമായ സ്ഥാനം നേടുന്നു. ഇസ്രയേല്‍ ആയുധക്കമ്പനികളുടെ കരങ്ങള്‍ ഇന്ത്യന്‍ പ്രതിരോധകേന്ദ്രങ്ങളില്‍വരെ എത്തിയിരിക്കുന്നു. അവരുടെ കച്ചവടരീതികള്‍ അതിരുകടന്നതും ധാര്‍മികത ഇല്ലാത്തതുമാണ്. ഈയിടെയുണ്ടായ മിസൈല്‍വേധ മിസൈല്‍ ഇടപാടില്‍ പ്രകടമായത് ഇത്തരം അവിഹിത സ്വാധീനങ്ങളാണ്. എന്നിട്ടും കൂടുതല്‍ കൂടുതല്‍ കരാറുകള്‍ ഇസ്രയേലുമായി ഒപ്പിടുന്നു. ഐഎഐയുമായി ഉണ്ടാക്കിയ കരാറുകള്‍ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടക്കുമോ? ഇസ്രയേലുമായി ഇന്ത്യ നടത്തിയ ഇടപാടുകളില്‍ ക്രമക്കേട് വ്യക്തമായാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമോ?